Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിജയ മുന്നേറ്റം പ്രവചിച്ച് സര്‍വേകള്‍; കാത്തുനില്‍ക്കുന്നത് വന്‍ ജനാവലി; അനന്തപുരിയെ കീഴടക്കി കൃഷ്ണകുമാര്‍

മണ്ഡലത്തില്‍ ഹാട്രിക് തികയ്‌ക്കാനിറങ്ങിയ യുഡിഎഫിന്റെ വി.എസ്. ശിവകുമാറും എല്‍ഡിഎഫിനു വേണ്ടി മണ്ഡലം തിരിച്ചുപിടിക്കാനിറങ്ങിയ ആന്റണി രാജുവും പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ ആവേശഭരിതരായെങ്കിലും കൃഷ്ണകുമാറിന്റെ വരവോടെ ആശങ്കയിലായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2021, 02:12 pm IST
in Kerala

തിരുവനന്തപുരം: ”വെറുതേ വോട്ടു ചോദിച്ചാല്‍ പോരാ.. പ്രവര്‍ത്തിക്കണം. ഞങ്ങള്‍ക്കു വേണ്ടി എന്തേലും ചെയ്യുമോ ?…” ബാലനഗറിനു സമീപം ആള്‍സെയിന്റ്‌സ് റോഡിനരികെയുള്ള ചന്തയില്‍ മത്സ്യം വിറ്റുകൊണ്ടിരുന്ന ജൂലി വര്‍ഗീസിന്റെ ചോദ്യം. ”അമ്മേ… ഞാനിവിടാ  താമസിക്കുന്നത്. നിങ്ങള്‍ക്കിടയിലേക്ക് ഇനിയും വരേïതല്ലേ ? നാലു പെണ്‍മക്കളുടെ അച്ഛനാ… ഞാന്‍ കള്ളം പറയില്ല… നിങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കും… പക്ഷേ നിങ്ങള്‍ അവസരം തരണം.” തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി ജി. കൃഷ്ണകുമാറിന്റെ മറുപടി. മുന്നില്‍ കാണുന്ന ഓരോ വോട്ടര്‍മാരോടും സ്‌നേഹത്തിന്റെ ഭാഷയില്‍ അഭ്യര്‍ഥന. എതിരഭിപ്രായം ഉള്ളവര്‍ പോലും കൈയടിക്കും. കൈ കൊടുക്കും.

മണ്ഡലത്തില്‍ ഹാട്രിക് തികയ്‌ക്കാനിറങ്ങിയ യുഡിഎഫിന്റെ വി.എസ്. ശിവകുമാറും എല്‍ഡിഎഫിനു വേണ്ടി മണ്ഡലം തിരിച്ചുപിടിക്കാനിറങ്ങിയ ആന്റണി രാജുവും പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ ആവേശഭരിതരായെങ്കിലും കൃഷ്ണകുമാറിന്റെ വരവോടെ ആശങ്കയിലായി. മണ്ഡലത്തിലുടനീളം യുവത്വത്തിന്റെ പ്രസരിപ്പുമായി, കുടുംബാംഗത്തെപ്പോലെ, കൃഷ്ണകുമാര്‍ താരപരിവേഷമില്ലാതെ നാട്ടുകാര്‍ക്കിടയില്‍ കടന്നുചെന്നതോടെ ഇരുമുന്നണികളും അങ്കലാപ്പിലായി. മൂന്നാമനായി കടന്നുവന്ന കൃഷ്ണകുമാര്‍ പുറത്തുവന്ന സര്‍വെ ഫലങ്ങളിലെല്ലാം ഒന്നാമനായി.

 രാവിലെ 8 മണി. കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷനു മുന്നില്‍ കൃഷ്ണകുമാറിന്റെ പ്രചാരണ വാഹനങ്ങളുടെ നീïനിര. ഏറെ താമസിയാതെ സ്ഥാനാര്‍ഥി എത്തി. ബിജെപി ഭാരവാഹികളായ കെ. രാജശേഖരന്‍, ശ്രീവരാഹം രമേശ്, കൗണ്‍സിലര്‍ മണക്കാട് സുരേഷ്, ഉണ്ണി ബാലകൃഷ്ണന്‍, ആര്‍.വി. ബിജു, ഉണ്ണി, ശേഖര്‍, രാജന്‍, ഷിനോജ്, ശോഭ എന്നിവര്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. മാധവപുരത്തെ പ്രവര്‍ത്തകന്‍ രാജീവിന്റെ വീട്ടില്‍ പ്രഭാതഭക്ഷണം. പര്യടനം ആരംഭിച്ചതു മുതല്‍ പ്രവര്‍ത്തകരുടെ വീട്ടില്‍ നിന്നാണ് പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവുമെല്ലാം. ഭക്ഷണം കഴിഞ്ഞെത്തിയ ഉടന്‍ ബൂത്ത് ഓഫീസിനുള്ളില്‍ കയറി നിലവിളക്ക് തെളിച്ച് പര്യടനത്തിന് തുടക്കം. പര്യടനവാഹനത്തില്‍ മാധവപുരത്തേക്ക്. വീടുകളില്‍ നിന്നും സ്ത്രീകളും കുട്ടികളും ഒന്നടങ്കം പ്രിയ താരത്തെ കാണാന്‍ ഓടിയെത്തി. ഓരോ വീട്ടുകാരോടും കൈകാണിച്ചും കുശലാന്വേഷണം നടത്തിയും മുന്നോട്ട്. അല്‍പ്പനേരം മുന്നോട്ടു പോയപ്പോള്‍ കൃഷ്ണകുമാര്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. തന്നെ കാണാന്‍ ക്രച്ചസിന്റെ സഹായത്തോടെ ഇറങ്ങി വരാന്‍ ബുദ്ധിമുട്ടുന്ന യുവാവിനെ കാണാനായിരുന്നു അത്. വാഹനം നിര്‍ത്തി. സ്ഥാനാര്‍ഥിയുടെ അടുത്തേക്ക് ക്രച്ചസില്‍ നടന്നെത്തിയ യുവാവിന്റെ പേരും കൃഷ്ണകുമാര്‍. വാഹനാപകടത്തില്‍ പരിക്കേറ്റ കൃഷ്ണകുമാര്‍ സ്ഥാനാര്‍ഥിയെ ഒരുനോക്കു കാണാനാണ് ഇറങ്ങി വന്നത്. കൈകൊടുത്ത് യാത്ര പറച്ചില്‍.

പര്യടനം പൊഴിക്കരയിലേക്ക്. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖല. ഓടിയെത്തിയ അശോകനും കുമാരി ഉഷയും പറഞ്ഞതിങ്ങനെ:  ”ഇടതിനെയും വലതിനെയും മാറിമാറി പരീക്ഷിച്ചില്ലേ…ഇത്തവണ മാറ്റം വരട്ടെ…”. ”നിങ്ങള്‍ക്ക് എന്തെങ്കിലും പുരോഗതിയുണ്ടായോ… കേന്ദ്രപദ്ധതികള്‍ നിങ്ങളിലെത്തിയോ… നിങ്ങളുടെ കുട്ടികളുടെ ഭാവി ഇങ്ങനെ മതിയോ, നിങ്ങള്‍ ചിന്തിക്കൂ…” കൃഷ്ണകുമാറിന്റെ വാക്കുകള്‍. നിറഞ്ഞ കൈയ്യടി.

പൊഴിക്കരയില്‍ നിന്ന് കൊച്ചുവേളിയിലേക്ക്. കൊച്ചുവേളി പള്ളിയിലിറങ്ങി പ്രാര്‍ഥിച്ച ശേഷം വെട്ടുകാടിലേക്ക്. വെട്ടുകാട് പള്ളിയില്‍ ക്രിസ്തു രൂപത്തിനു മുന്നില്‍ പ്രാര്‍ഥിച്ച് മെഴുകുതിരി കത്തിച്ച ശേഷം ബാലനഗറിലേക്ക്. നൂറുകണക്കിന് ആളുകളുടെ സ്വീകരണം. അവിടെ നിന്ന് ജി.വി. രാജ വഴി രാജീവ് നഗറില്‍. രാജീവ് നഗര്‍ നിവാസികള്‍ ഒന്നടങ്കം കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് കണ്ണാന്തുറയിലേക്ക്. കടലിന്റെ തീരത്തുകൂടിയുള്ള റോഡില്‍ പതിവിനു വിപരീതമായി കടലമ്മയുടെ മക്കളുടെ തിക്കുംതിരക്കും. കണ്ണാന്തുറ പള്ളിയുടെ പുറകുവശം പിന്നിട്ടെത്തിയപ്പോള്‍ അടുത്തിടെ സിപിഐയില്‍ നിന്നും വന്ന് ബിജെപിയുടെ സ്ഥാനാര്‍ഥിയായി തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഷാനിയുടെ നേതൃത്വത്തില്‍ സ്വീകരണം. തൊട്ടപ്പുറത്ത് വന്‍ജനാവലി. ബൂത്ത് പ്രസിഡന്റ് ക്ലീറ്റസിന്റെ നേതൃത്വത്തില്‍ നൂറുകണക്കിനാളുകള്‍ നില്‍ക്കുന്നു. കോണ്‍ഗ്രസിന്റെ മുന്‍ ബൂത്ത് പ്രസിഡന്റായിരുന്ന ക്ലീറ്റസ് അടുത്തിടെയാണ് ബിജെപിയിലെത്തിയത്. അവിടെ സ്ഥാനാര്‍ഥിയെ കാത്ത് ഒരു പരിചിത മുഖമുണ്ടായിരുന്നു. ലില്ലി. ആദ്യം ലില്ലി ”പരിചയമുണ്ടോ…” എന്നു ചോദിച്ചപ്പോള്‍ സ്ഥാനാര്‍ത്ഥി ഒന്നമ്പരന്നു. ”നല്ല പരിചിത മുഖം…”.  ”സാറിന്റെ വീട്ടില്‍ ഞാന്‍ മീന്‍ കൊണ്ടുവന്നിട്ടുണ്ട്. ആളെ ഉടന്‍ കൃഷ്ണകുമാര്‍ തിരിച്ചറിഞ്ഞു. ഭാര്യ സിന്ധുവിനോട് പറയാമെന്നു പറഞ്ഞ് കൈകൊടുത്ത് യാത്ര പറഞ്ഞു.

ശംഖുംമുഖം പിന്നിട്ട് ബീമാപള്ളി വഴി പൂന്തുറയിലേക്ക്. തീരപ്രദേശങ്ങള്‍ മുഴുവന്‍ കൃഷ്ണകുമാറിന്റെ വരവിനായി കാത്തു നില്‍ക്കുന്നതു പോലെ. കത്തിക്കാളുന്ന വെയിലില്‍ ഓരോ ജംഗ്ഷനിലും പുഷ്പവൃഷ്ടി. ഷാളിനൊപ്പം കരിക്കിന്‍വെള്ളവും ശീതള പാനീയങ്ങളും. വീട്ടിലെ ഒരംഗം കടന്നു വരുന്നതുപോലെയുള്ള ഹൃദ്യമായ വരവേല്‍പ്പ്.

പര്യടനം മുട്ടത്തറ പെരുനെല്ലിയില്‍ എത്തിയപ്പോള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ എത്തിച്ചേര്‍ന്നു. കൃഷ്ണകുമാറുമൊത്തുള്ള റോഡ് ഷോയ്‌ക്ക് വേണ്ടിയായിരുന്നു ആ വരവ്. റോഡ് ഷോയ്‌ക്കായി വാഹനത്തില്‍ കയറിയ സ്ഥാനാര്‍ഥിയെയും കെ. സുരേന്ദ്രനെയും അമ്മമാര്‍ ദീപമുഴിഞ്ഞ് സ്വീകരിച്ചു. പ്രവര്‍ത്തകര്‍ തലപ്പാവ് അണയിച്ചു. മുട്ടത്തറയെ ഇളക്കി മറിച്ച് റോഡ് ഷോ. അരമണിക്കൂര്‍ നീ റോഡ് ഷോ മുട്ടത്തറ ബൈപ്പാസ് റോഡില്‍ എത്തിയപ്പോള്‍  കെ. സുരേന്ദ്രന്‍ അടുത്ത മണ്ഡലത്തിലേക്ക് യാത്രയായി.

പര്യടനം മുന്നോട്ട് നീങ്ങവെ ബൈപ്പാസില്‍ സ്ഥാനാര്‍ഥിയുടെ കണ്‍മുന്നില്‍ വച്ച് ബൈക്കുകള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ റോഡിലേക്ക് തെറിച്ചു വീണു. സര്‍വീസ് റോഡില്‍ നിന്നും പര്യടനം നിര്‍ത്തി കൃഷ്ണകുമാര്‍ നടുറോഡിലേക്ക് ഓടിയെത്തി. നിലത്തുവീണു കിടന്ന കുമാര്‍റീന ദമ്പതികളെ റോഡരികിലേക്ക് മാറ്റി. ഉടന്‍ പര്യടനത്തില്‍ ഒപ്പമുണ്ടായിരുന്ന വാഹനം വിളിച്ചു വരുത്തി ഇരുവരെയും വാഹനത്തില്‍ കയറ്റി തൊട്ടടുത്ത ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദേശം നല്‍കി. ഇതിനു ശേഷം തുടര്‍ന്ന പര്യടനം കല്ലുംമൂട്ടിലെത്തിയപ്പോള്‍ മൂന്നു മണി കഴിഞ്ഞിരുന്നു.

Tags: krishnakumarതിരുവനന്തപുരംbjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.