Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

വാലാട്ടികള്‍

സൈറണ്‍ മുഴക്കി ആംബുലന്‍സ് വന്നതോടെ പോലീസുകാരിലുണ്ടായ ഭയം മാറി. എങ്ങും ദുഃഖത്തിന്റെ കരുവാളിച്ച മുഖങ്ങള്‍. ഒറ്റപ്പെടലിന്റെ, വേര്‍തിരിക്കലിന്റെ ഒരു ലോകത്തേക്ക് മുദ്രാവാക്യങ്ങള്‍ ഇറങ്ങിച്ചെന്നു. പ്രതികരണശേഷി വീണ്ടെടുത്ത തൊഴില്‍രഹിതര്‍ മനുഷ്യത്വരഹിതമായ സര്‍ക്കാര്‍ നിലപാടിനെ, വോട്ടുപെട്ടി നിറയ്‌ക്കാന്‍ സ്വദേശത്തുംവിദേശത്തും സര്‍ക്കാര്‍ പരിവാരങ്ങളെ കുത്തിനിറയ്‌ക്കുന്ന നിയമനങ്ങളില്‍ ശക്തമായി പ്രതിഷേധിച്ചു.

കാരൂര്‍ സോമന്‍byകാരൂര്‍ സോമന്‍
Mar 28, 2021, 05:01 pm IST
inLiterature

നിശ്ശബ്ദത തങ്ങിനിന്ന നിമിഷങ്ങളില്‍ മലര്‍ക്കെ തുറന്നിട്ട ജനാലയിലൂടെ ഉച്ചത്തിലുള്ള നിലവിളി അയല്‍ക്കാരന്‍ ജോസഫിന്റ ഉറക്കം കെടുത്തി. അടുത്ത വീട്ടിലെ അംബികയുടെ നിലവിളി തലച്ചോറില്‍ ശരംപോലെ വന്നു തറച്ചു. ഉറക്കച്ചടവുള്ള കണ്ണുകളുമായി കതക് തുറന്ന് ഓടിയെത്തി. അംബിക തറയില്‍ മോഹാലസ്യപ്പെട്ടുകിടക്കുന്നു. പന്ത്രണ്ടുവയസ്സുള്ള മകള്‍ അമ്മയെ വിളിച്ച് തേങ്ങിത്തേങ്ങികരയുന്നു. അടുത്ത വീട്ടുകാര്‍ ഓടിയെത്തി. പ്ലാവിലിരുന്ന കാക്കകള്‍ കൂട്ടത്തോടെ കരഞ്ഞു. പരിഭ്രമം നിറഞ്ഞ കാക്കകള്‍ അങ്ങുമിങ്ങും വട്ടമിട്ട് പറക്കുന്നു.

‘എന്ത് പറ്റി മോളെ’ ജോസഫ് ആരാഞ്ഞു.  

അവള്‍ അകത്തേക്ക് കൈചൂണ്ടി കരഞ്ഞു.

ജോസഫ് ഭയാശങ്കകളോടെ നോക്കി. ആ ഇടുങ്ങിയ കൊച്ചുമുറിക്കുള്ളിലെ ഉത്തരത്തില്‍ പ്രാണന്‍ കളഞ്ഞ അജീഷ് തുങ്ങിനില്‍ക്കുന്നു. ജോസഫിന്റെ ഹ്യദയമിടിപ്പ് വര്‍ധിച്ചു. ശരീരം നിര്‍ജ്ജീവമായി നിലകൊണ്ടു. ആ കാഴ്‌ച്ച കണ്ട സ്ത്രീകളുടെ കണ്ണുകളില്‍ നീരുറവ പൊടിഞ്ഞുവന്നു. പലരും പകച്ചുനിന്നു. മ്ലാനമായ മുഖങ്ങള്‍. അംബിക കണ്ണുതുറന്നപ്പോള്‍ സ്വന്തം മുറിയിലായിരുന്നു. ഒരു ഭ്രാന്തിയെപ്പോലെ മകനെയോര്‍ത്തു നെഞ്ചത്തടിച്ചു കരഞ്ഞു. ആ ശബ്ദം മാത്രം അവിടെ മുഴങ്ങിനിന്നു.

ജോസഫ്അകത്തെ മുറിയിലെത്തി നട്ടെല്ല് തളര്‍ന്നു കിടക്കുന്ന ചന്ദ്രനെ ദുഃഖഭാരത്തോടെ നോക്കി. ജോസഫിന്റെ സഹായത്താല്‍ ഹൃദയമിടിപ്പോടെ വിറച്ചു വിറച്ചു കട്ടിലില്‍ നിന്ന് എഴുന്നേറ്റു. നട്ടെല്ല് വേദന കടിച്ചമര്‍ത്തി പുറത്തുവന്ന് മകന്‍ തുങ്ങിനില്‍ക്കുന്ന കാഴ്‌ച്ച ഒരു ഞെട്ടലോടെ കണ്ടു. നെഞ്ച് പിളര്‍ന്നു മാറിയ നിമിഷങ്ങള്‍. ഒരു വിറയലോടെ തളര്‍ന്നു വീഴാറായ ചന്ദ്രനെ ജോസഫ് താങ്ങിപ്പിടിച്ചു അകത്തു കൊണ്ടുവന്നു കിടത്തി.  

അയാളുടെ ശരീരമാകെ തളര്‍ന്നിരിന്നു. കുട്ടികള്‍ ജനാലയിലൂടെ ഒളിഞ്ഞുനോക്കി. ആ വാര്‍ത്ത എല്ലാവരുടെയും ഹൃദയം പിളര്‍ക്കുന്നതായിരുന്നു. അജീഷ് പഠിക്കാന്‍ മിടുക്കനായിരുന്നു. ബിഎ പാസ്സായത് വീടടക്കം ബാങ്കില്‍ പണയം വച്ചിട്ടാണ്. പിഎസ്‌സി ടെസ്റ്റില്‍ മൂന്നാംറാങ്കു കിട്ടിയപ്പോള്‍ എല്ലാ ദുരിതങ്ങളും മാറുമെന്നവര്‍ വിശ്വസിച്ചു. സംഭവമറിഞ്ഞവരുടെ നെറ്റി ചുളിഞ്ഞു. കുട്ടുകാര്‍ അമ്പരപ്പോടെ ഓടിയെത്തി. ഈ ദരിദ്ര കുടുംബത്തിന്റെ ഭാവി അവന്റെ കൈകളിലായിരുന്നു. പ്രതീക്ഷയോടെ കാത്തിരുന്ന രക്ഷിതാക്കളുടെ ഏക ആശ്രയമായ മകന്‍ ഇത്ര നിഷ്ഠുരമായ ഒരു പ്രവൃത്തി എന്തിന് ചെയ്തു? ആ ചോദ്യം എല്ലാവരിലും ചൂഴ്ന്നുനിന്നു

ജോസഫ് മൊബൈലില്‍ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി മുകളില്‍ തൂങ്ങിക്കിടന്ന ശവശരീരം താഴേക്കിറക്കി പരിശോധനകള്‍ തുടര്‍ന്നു. കട്ടിലില്‍ ഒരു വെളുത്ത കടലാസുതുണ്ട് ഇന്‍സ്‌പെക്ടര്‍ കണ്ടു. അത് അജീഷിന്റെ മനസ്സ് തുറന്നുകാട്ടിയആത്മഹത്യാക്കുറിപ്പായിരുന്നു.

”റാങ്ക്‌ലിസ്റ്റില്‍ മൂന്നാംറാങ്കുകാരനായ എനിക്ക് അഞ്ചുവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു തെഴില്‍ കിട്ടിയില്ല. സര്‍ക്കാര്‍ ഡെയ്‌ലി വേജസുകാരെ സ്ഥിരപ്പെടുത്തുന്നു. റാങ്ക്‌ലിസ്റ്റില്‍ ഉള്ളവരെ, പരീക്ഷ പാസ്സായവരെതഴയുന്നു. പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നു. ഇനിയും ഈ അനീതി കണ്ടുനില്‍ക്കാനാവില്ല. ബാങ്കില്‍ നിന്ന് കടമെടുത്ത പണം അടക്കാത്തതിന് ജപ്തിനോട്ടീസ് വന്നു. എന്റെ കയ്യില്‍ പണമില്ല. എന്റെ മരണത്തിലൂടെ ആ ബാങ്കിനുള്ള പണം സര്‍ക്കാര്‍ നല്‍കണമെന്ന് അപേക്ഷിക്കുന്നു. എന്റെ ഈ വിധി കഷ്ടപ്പെട്ട് പഠിച്ചു പരീക്ഷയെഴുതി കാത്തിരിക്കുന്ന ആര്‍ക്കുമുണ്ടാകാതിരിക്കട്ടെ. ഈ വ്യവസ്ഥിതി എനിക്ക് നീതിതന്നില്ല. ഞാന്‍ മടങ്ങുന്നു. എന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി.”  

അവനൊപ്പം പഠിച്ചവര്‍ സുഹൃത്തിന്റെ മുഖത്തേക്ക് നോക്കി വിങ്ങിപ്പൊട്ടി. അവിടെമാകെ ദുഃഖവും ദൈന്യതയും നിഴലിച്ചു. യുവതീയുവാക്കള്‍ വൈകാരികമായിട്ടാണ് ഈ ആത്മഹത്യയെ കണ്ടത്. അവര്‍ റോഡിലിറങ്ങി മുദ്രാവാക്യങ്ങള്‍ മുഴക്കി.

”നാടിനെ ഞെക്കികൊല്ലുന്ന, നീതിനിഷേധം നടത്തുന്ന, വിദ്യാസമ്പന്നരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന, പാര്‍ട്ടിയിലെ വാലാട്ടി പട്ടികളെ നിയമിക്കുന്ന ഭരണാധിപന്മാരെ കല്‍ത്തുറുങ്കിലടയ്‌ക്കുക.”  

സൈറണ്‍ മുഴക്കി ആംബുലന്‍സ് വന്നതോടെ പോലീസുകാരിലുണ്ടായ ഭയം മാറി. എങ്ങും ദുഃഖത്തിന്റെ കരുവാളിച്ച മുഖങ്ങള്‍. ഒറ്റപ്പെടലിന്റെ, വേര്‍തിരിക്കലിന്റെ ഒരു ലോകത്തേക്ക് മുദ്രാവാക്യങ്ങള്‍ ഇറങ്ങിച്ചെന്നു. പ്രതികരണശേഷി വീണ്ടെടുത്ത തൊഴില്‍രഹിതര്‍ മനുഷ്യത്വരഹിതമായ സര്‍ക്കാര്‍ നിലപാടിനെ, വോട്ടുപെട്ടി നിറയ്‌ക്കാന്‍ സ്വദേശത്തും വിദേശത്തും സര്‍ക്കാര്‍ പരിവാരങ്ങളെ കുത്തിനിറയ്‌ക്കുന്ന നിയമനങ്ങളില്‍ ശക്തമായി പ്രതിഷേധിച്ചു. തെരുവുകളില്‍ അലഞ്ഞുനടന്ന തൊഴില്‍രഹിതര്‍ നിരാഹാര സത്യഗ്രഹത്തിന് ആഹ്വാനം ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

India

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

Kerala

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.