Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

വാലാട്ടികള്‍

സൈറണ്‍ മുഴക്കി ആംബുലന്‍സ് വന്നതോടെ പോലീസുകാരിലുണ്ടായ ഭയം മാറി. എങ്ങും ദുഃഖത്തിന്റെ കരുവാളിച്ച മുഖങ്ങള്‍. ഒറ്റപ്പെടലിന്റെ, വേര്‍തിരിക്കലിന്റെ ഒരു ലോകത്തേക്ക് മുദ്രാവാക്യങ്ങള്‍ ഇറങ്ങിച്ചെന്നു. പ്രതികരണശേഷി വീണ്ടെടുത്ത തൊഴില്‍രഹിതര്‍ മനുഷ്യത്വരഹിതമായ സര്‍ക്കാര്‍ നിലപാടിനെ, വോട്ടുപെട്ടി നിറയ്‌ക്കാന്‍ സ്വദേശത്തുംവിദേശത്തും സര്‍ക്കാര്‍ പരിവാരങ്ങളെ കുത്തിനിറയ്‌ക്കുന്ന നിയമനങ്ങളില്‍ ശക്തമായി പ്രതിഷേധിച്ചു.

കാരൂര്‍ സോമന്‍ by കാരൂര്‍ സോമന്‍
Mar 28, 2021, 05:01 pm IST
in Literature

നിശ്ശബ്ദത തങ്ങിനിന്ന നിമിഷങ്ങളില്‍ മലര്‍ക്കെ തുറന്നിട്ട ജനാലയിലൂടെ ഉച്ചത്തിലുള്ള നിലവിളി അയല്‍ക്കാരന്‍ ജോസഫിന്റ ഉറക്കം കെടുത്തി. അടുത്ത വീട്ടിലെ അംബികയുടെ നിലവിളി തലച്ചോറില്‍ ശരംപോലെ വന്നു തറച്ചു. ഉറക്കച്ചടവുള്ള കണ്ണുകളുമായി കതക് തുറന്ന് ഓടിയെത്തി. അംബിക തറയില്‍ മോഹാലസ്യപ്പെട്ടുകിടക്കുന്നു. പന്ത്രണ്ടുവയസ്സുള്ള മകള്‍ അമ്മയെ വിളിച്ച് തേങ്ങിത്തേങ്ങികരയുന്നു. അടുത്ത വീട്ടുകാര്‍ ഓടിയെത്തി. പ്ലാവിലിരുന്ന കാക്കകള്‍ കൂട്ടത്തോടെ കരഞ്ഞു. പരിഭ്രമം നിറഞ്ഞ കാക്കകള്‍ അങ്ങുമിങ്ങും വട്ടമിട്ട് പറക്കുന്നു.

‘എന്ത് പറ്റി മോളെ’ ജോസഫ് ആരാഞ്ഞു.  

അവള്‍ അകത്തേക്ക് കൈചൂണ്ടി കരഞ്ഞു.

ജോസഫ് ഭയാശങ്കകളോടെ നോക്കി. ആ ഇടുങ്ങിയ കൊച്ചുമുറിക്കുള്ളിലെ ഉത്തരത്തില്‍ പ്രാണന്‍ കളഞ്ഞ അജീഷ് തുങ്ങിനില്‍ക്കുന്നു. ജോസഫിന്റെ ഹ്യദയമിടിപ്പ് വര്‍ധിച്ചു. ശരീരം നിര്‍ജ്ജീവമായി നിലകൊണ്ടു. ആ കാഴ്‌ച്ച കണ്ട സ്ത്രീകളുടെ കണ്ണുകളില്‍ നീരുറവ പൊടിഞ്ഞുവന്നു. പലരും പകച്ചുനിന്നു. മ്ലാനമായ മുഖങ്ങള്‍. അംബിക കണ്ണുതുറന്നപ്പോള്‍ സ്വന്തം മുറിയിലായിരുന്നു. ഒരു ഭ്രാന്തിയെപ്പോലെ മകനെയോര്‍ത്തു നെഞ്ചത്തടിച്ചു കരഞ്ഞു. ആ ശബ്ദം മാത്രം അവിടെ മുഴങ്ങിനിന്നു.

ജോസഫ്അകത്തെ മുറിയിലെത്തി നട്ടെല്ല് തളര്‍ന്നു കിടക്കുന്ന ചന്ദ്രനെ ദുഃഖഭാരത്തോടെ നോക്കി. ജോസഫിന്റെ സഹായത്താല്‍ ഹൃദയമിടിപ്പോടെ വിറച്ചു വിറച്ചു കട്ടിലില്‍ നിന്ന് എഴുന്നേറ്റു. നട്ടെല്ല് വേദന കടിച്ചമര്‍ത്തി പുറത്തുവന്ന് മകന്‍ തുങ്ങിനില്‍ക്കുന്ന കാഴ്‌ച്ച ഒരു ഞെട്ടലോടെ കണ്ടു. നെഞ്ച് പിളര്‍ന്നു മാറിയ നിമിഷങ്ങള്‍. ഒരു വിറയലോടെ തളര്‍ന്നു വീഴാറായ ചന്ദ്രനെ ജോസഫ് താങ്ങിപ്പിടിച്ചു അകത്തു കൊണ്ടുവന്നു കിടത്തി.  

അയാളുടെ ശരീരമാകെ തളര്‍ന്നിരിന്നു. കുട്ടികള്‍ ജനാലയിലൂടെ ഒളിഞ്ഞുനോക്കി. ആ വാര്‍ത്ത എല്ലാവരുടെയും ഹൃദയം പിളര്‍ക്കുന്നതായിരുന്നു. അജീഷ് പഠിക്കാന്‍ മിടുക്കനായിരുന്നു. ബിഎ പാസ്സായത് വീടടക്കം ബാങ്കില്‍ പണയം വച്ചിട്ടാണ്. പിഎസ്‌സി ടെസ്റ്റില്‍ മൂന്നാംറാങ്കു കിട്ടിയപ്പോള്‍ എല്ലാ ദുരിതങ്ങളും മാറുമെന്നവര്‍ വിശ്വസിച്ചു. സംഭവമറിഞ്ഞവരുടെ നെറ്റി ചുളിഞ്ഞു. കുട്ടുകാര്‍ അമ്പരപ്പോടെ ഓടിയെത്തി. ഈ ദരിദ്ര കുടുംബത്തിന്റെ ഭാവി അവന്റെ കൈകളിലായിരുന്നു. പ്രതീക്ഷയോടെ കാത്തിരുന്ന രക്ഷിതാക്കളുടെ ഏക ആശ്രയമായ മകന്‍ ഇത്ര നിഷ്ഠുരമായ ഒരു പ്രവൃത്തി എന്തിന് ചെയ്തു? ആ ചോദ്യം എല്ലാവരിലും ചൂഴ്ന്നുനിന്നു

ജോസഫ് മൊബൈലില്‍ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി മുകളില്‍ തൂങ്ങിക്കിടന്ന ശവശരീരം താഴേക്കിറക്കി പരിശോധനകള്‍ തുടര്‍ന്നു. കട്ടിലില്‍ ഒരു വെളുത്ത കടലാസുതുണ്ട് ഇന്‍സ്‌പെക്ടര്‍ കണ്ടു. അത് അജീഷിന്റെ മനസ്സ് തുറന്നുകാട്ടിയആത്മഹത്യാക്കുറിപ്പായിരുന്നു.

”റാങ്ക്‌ലിസ്റ്റില്‍ മൂന്നാംറാങ്കുകാരനായ എനിക്ക് അഞ്ചുവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു തെഴില്‍ കിട്ടിയില്ല. സര്‍ക്കാര്‍ ഡെയ്‌ലി വേജസുകാരെ സ്ഥിരപ്പെടുത്തുന്നു. റാങ്ക്‌ലിസ്റ്റില്‍ ഉള്ളവരെ, പരീക്ഷ പാസ്സായവരെതഴയുന്നു. പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നു. ഇനിയും ഈ അനീതി കണ്ടുനില്‍ക്കാനാവില്ല. ബാങ്കില്‍ നിന്ന് കടമെടുത്ത പണം അടക്കാത്തതിന് ജപ്തിനോട്ടീസ് വന്നു. എന്റെ കയ്യില്‍ പണമില്ല. എന്റെ മരണത്തിലൂടെ ആ ബാങ്കിനുള്ള പണം സര്‍ക്കാര്‍ നല്‍കണമെന്ന് അപേക്ഷിക്കുന്നു. എന്റെ ഈ വിധി കഷ്ടപ്പെട്ട് പഠിച്ചു പരീക്ഷയെഴുതി കാത്തിരിക്കുന്ന ആര്‍ക്കുമുണ്ടാകാതിരിക്കട്ടെ. ഈ വ്യവസ്ഥിതി എനിക്ക് നീതിതന്നില്ല. ഞാന്‍ മടങ്ങുന്നു. എന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി.”  

അവനൊപ്പം പഠിച്ചവര്‍ സുഹൃത്തിന്റെ മുഖത്തേക്ക് നോക്കി വിങ്ങിപ്പൊട്ടി. അവിടെമാകെ ദുഃഖവും ദൈന്യതയും നിഴലിച്ചു. യുവതീയുവാക്കള്‍ വൈകാരികമായിട്ടാണ് ഈ ആത്മഹത്യയെ കണ്ടത്. അവര്‍ റോഡിലിറങ്ങി മുദ്രാവാക്യങ്ങള്‍ മുഴക്കി.

”നാടിനെ ഞെക്കികൊല്ലുന്ന, നീതിനിഷേധം നടത്തുന്ന, വിദ്യാസമ്പന്നരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന, പാര്‍ട്ടിയിലെ വാലാട്ടി പട്ടികളെ നിയമിക്കുന്ന ഭരണാധിപന്മാരെ കല്‍ത്തുറുങ്കിലടയ്‌ക്കുക.”  

സൈറണ്‍ മുഴക്കി ആംബുലന്‍സ് വന്നതോടെ പോലീസുകാരിലുണ്ടായ ഭയം മാറി. എങ്ങും ദുഃഖത്തിന്റെ കരുവാളിച്ച മുഖങ്ങള്‍. ഒറ്റപ്പെടലിന്റെ, വേര്‍തിരിക്കലിന്റെ ഒരു ലോകത്തേക്ക് മുദ്രാവാക്യങ്ങള്‍ ഇറങ്ങിച്ചെന്നു. പ്രതികരണശേഷി വീണ്ടെടുത്ത തൊഴില്‍രഹിതര്‍ മനുഷ്യത്വരഹിതമായ സര്‍ക്കാര്‍ നിലപാടിനെ, വോട്ടുപെട്ടി നിറയ്‌ക്കാന്‍ സ്വദേശത്തും വിദേശത്തും സര്‍ക്കാര്‍ പരിവാരങ്ങളെ കുത്തിനിറയ്‌ക്കുന്ന നിയമനങ്ങളില്‍ ശക്തമായി പ്രതിഷേധിച്ചു. തെരുവുകളില്‍ അലഞ്ഞുനടന്ന തൊഴില്‍രഹിതര്‍ നിരാഹാര സത്യഗ്രഹത്തിന് ആഹ്വാനം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.