Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ബത്തേരിയില്‍ തരംഗമായി സി.കെ ജാനു

1995 ലെ പനവല്ലി ഭൂസമരമാണ് ജാനുവെന്ന വനവാസി യുവതിയെ സംസ്ഥാനത്തെ അറിയപ്പെടുന്ന നേതാവാക്കി മാറ്റിയത്. അമ്പത്തി അഞ്ചോളം കുടുംബങ്ങള്‍ പനവല്ലി ഭൂമിയില്‍ നിന്ന് പൊന്ന് വിളയിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2021, 10:03 am IST
in Wayanad

ബത്തേരി: സി.കെ. ജാനുവിനെ ബത്തേരി നിയമ സഭാ മണ്ഡലത്തില്‍ പരിചയപ്പെടുത്തേണ്ട അവശ്യമില്ല. ഭൂസമരങ്ങളുടെയും നില്‍പ്പ് സമരത്തിലൂടെയും കേരള ജനതയുടെ മനം കവര്‍ന്ന വനവാസി നേതാവാണ് അവര്‍. ഇത്തവണ താമര ചിഹ്നത്തിലാണ് അവര്‍ ജനവിധി തേടുന്നത്.

മണ്ഡലത്തിലുടനീളം ജാനുവിന് ഊഷ്മള വരവേല്‍പ്പാണ് ലഭിക്കുന്നത്. വനവാസികളോട് അവരുടെ ഭാഷയില്‍ സംസാരിച്ചും കുശലം പറഞ്ഞും പാട്ട് പാടിയുമാണ് പ്രചാരണം. ഭൂമിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് നീളുകയാണെന്നും അതുകൊണ്ട് തന്നെ ഭൂസമരം പുനരാരംഭിക്കുമെന്നും ജാനു പറഞ്ഞു. പ്രധാന മന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെയും ആശീര്‍വാദത്തോടെയാണ് താന്‍ മത്സരിക്കുന്നത് എന്നും കേന്ദ്ര പദ്ധതികള്‍ നടപ്പാക്കി ബത്തേരിയെ മാതൃകാ മണ്ഡലമാക്കുമെന്നും ജാനു ഉറപ്പ് നല്‍കുന്നു.

1995 ലെ പനവല്ലി ഭൂസമരമാണ് ജാനുവെന്ന വനവാസി യുവതിയെ സംസ്ഥാനത്തെ അറിയപ്പെടുന്ന  നേതാവാക്കി മാറ്റിയത്. അമ്പത്തി അഞ്ചോളം കുടുംബങ്ങള്‍ പനവല്ലി ഭൂമിയില്‍ നിന്ന് പൊന്ന് വിളയിക്കുന്നു. വനവാസികള്‍ക്ക് ഭൂമി നല്‍കിയാല്‍ അവര്‍ നന്നാകില്ലന്ന വരേണ്യ വര്‍ഗ്ഗത്തിന്റെ ജല്‍പനങ്ങളാണ് ചീട്ട് കൊട്ടാരം പോലെ ജാനു തകര്‍ത്തത്. വയനാടന്‍ ജനതയുടെ റെയില്‍വേ എന്ന ആവശ്യം സാക്ഷാത്കരിക്കുവാന്‍ ശ്രമിക്കുമെന്നും സി.കെ ജാനു പറഞ്ഞു. 

നഞ്ചന്‍ങ്കോട് റെയില്‍പാത വരുമെന്ന് ജനങ്ങളെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു കാലങ്ങളായി ഇടതും വലതും മുന്നണികള്‍. രാത്രിയാത്രാ നിരോധനത്തിലും സ്ഥിതി മറിച്ചല്ല. എന്‍ഡിഎ മുന്നണിക്ക് മാത്രമെ ഇതില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ. ഇരുമുന്നണികളും ഒറ്റക്കെട്ടായാണ് ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നത്.

അതുപോലെതന്നെ ബഫര്‍സോണുമായി ബന്ധപ്പെട്ട് ഒരു തരത്തിലുമുള്ള ഇടപെടലും ഇവര്‍ക്ക് ചെയ്യാനായിട്ടില്ല എന്നും അവര്‍ പറഞ്ഞു. വികസനത്തിന്റെ പേരില്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇടത് വലത് മുന്നണികള്‍ വിനാശം വിതക്കുകയാണ്. വികസനം മൗലീക അവകാശമാണ് ഇടത് വലത് മുന്നണികളിലെ എംഎല്‍എമാരുടെ രാഷ്‌ട്രീയ വ്യാപ്തി മണ്ഡലത്തില്‍ മാത്രം ഒതുങ്ങുന്നത് കൊണ്ടാണ് രാത്രി യാത്രാ നിരോധനം, റെയില്‍വേ,  ബദൽ‌പാത തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ കിടക്കുന്നത്. ഇത് പരിഹരിക്കാല്‍ ദേശീയ ജനാധിപത്യ സഖ്യത്തിന് കഴിയുമെന്നും അവര്‍ പറഞ്ഞു. 

പ്രസംഗങ്ങിക്കാനുള്ള പദ്ധതികള്‍ അല്ല വേണ്ടത് നടപ്പാക്കാനുള്ള പദ്ധതികള്‍ വേണം. അതിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നും ബത്തേരി മണ്ഡലത്തില്‍ ജനവിധി തേടുന്ന തനിക്ക് താമര ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തണം എന്നും ജാനു വിവിധ ഇടങ്ങളില്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. 

ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്, സംസ്ഥാന സെക്രട്ടറിമാരായ പ്രകാശന്‍ മൊറാഴ, പ്രദീപ് കുന്നുകര തുടങ്ങിയവരും ബിജെപി നേതാക്കളായ വി.മോഹനന്‍, കെ.പി മധു, രാധാ സുരേഷ്, ടി.കെ ദീനദയാല്‍, ടി.എന്‍ വിജയന്‍, എം.കെ രാമനാഥന്‍, പി.വി നാരായണന്‍, സാവിത്രി കൃഷ്ണന്‍കുട്ടി, അംബികാ കേളു, തങ്കമ്മ വി.കെ, ഷിനോജ് കെ.ആര്‍ തുടങ്ങിയവരും മണ്ഡലം തെരഞ്ഞെടുപ്പ് സംയോജകനായ സി.കെ ബാലകൃഷ്ണനും വിവിധ പരിപാടികളില്‍ പങ്കെടുത്തു. 

രാവിലെ 9 മണിയോടെ നെല്ലാറച്ചാല്‍ കുറുമ കോളനിയിലായിരുന്നു ജാനുവിന്റെ പര്യടന തുടക്കം. കോളനി കാരണവര്‍ കുമാരന്റെ നേതൃത്വത്തില്‍ ഊഷ്മള വരവേല്‍പ്പാണ് അവിടെ ലഭിച്ചത്. കോളനിയില്‍ ഒരുക്കിയ പ്രഭാത ഭക്ഷണം കഴിഞ്ഞ് 10.30 ന് നെല്ലാറച്ചാല്‍ ഗവര്‍മെന്റ് ഹൈസ്‌ക്കൂള്‍ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥന നടത്തി. പിടിഎ വൈസ് പ്രസിഡന്റ് നാരായണന്‍കുട്ടി സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ച് പരിചയപ്പെടുത്തി 10.50ന് നെല്ലാറച്ചാല്‍ ടൗണിലെ പൊതുയോഗ സ്ഥലത്തേക്ക്.  ബിജെപി ബൂത്ത് പ്രസിഡന്റ് എന്‍.കെ രമണന്‍ സ്ഥാനാര്‍ത്ഥിയെ ഹാരമണിയിച്ച് സ്വീകരിച്ചു. 

തുടര്‍ മണ്ഡലത്തിലെ വികസത്തിലൂന്നിയുള്ള സി.കെ ജാനുവിന്റെ ദീര്‍ഘമായ പ്രസംഗം. 11.20 ഓടെ പുറ്റാട് മലയച്ചംകൊല്ലി കോളനിവാസികളെ ജാനു അഭിസംബോധന ചെയ്തു. വനവാസികളെ പ്ലാസ്റ്റിക്ക് കൂടിനുള്ളില്‍ ആക്കിയെന്നും. കോളനിയില്‍ മുമ്പ് നടന്ന മാനഭംഗ സംഭവവും കോളനിയിലെ ശോച്യാവസ്ഥയും ജാനു വിവരിച്ചു. 12 മണിയോടെ പെരുമ്പാടി കുന്നിലേക്ക്. മഹിളാ മോര്‍ച്ച മണ്ഡലം കമ്മറ്റി അംഗം ഷൈലജ വിശ്വനാഥന്‍ ഹാരം അണിയിച്ച് സ്വീകരിച്ചു 12.20 വരെ ദീര്‍ഘമായ പ്രസംഗം 12.35 ന് തോമാട്ട്ചാലിലെ യോഗത്തെ അഭിസംബോധന ചെയ്ത് വോട്ട് അഭ്യര്‍ത്ഥന നടത്തി. തുടര്‍ന്ന് 1.20ന് ആണ്ടൂര്‍, 2 മണിക്ക് കരടിപ്പാറയിലും ജാനു പ്രസംഗിച്ചു. കരടിപ്പാറയിടെ ഉച്ചഭക്ഷണത്തിന് ശേഷം ചുള്ളിയോട്, കോളിയാടി, മേലേപുത്തന്‍കുന്ന്, കഴമ്പ് തുടങ്ങിയ ഭാഗങ്ങളില്‍ ജാനു വോട്ട് അഭ്യര്‍ഥന നടത്തുകയും യോഗങ്ങളില്‍ സംസാരിക്കുകയും ചെയ്തു. വൈകുന്നേരം ആറ് മണിയോടെ ചീരാലില്‍ നടന്ന സമാപന യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ മുഖ്യ പ്രഭാഷണം നടത്തി. 

Tags: NDAകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021BatheriC.K Janu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

Kerala

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

Kerala

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

News

മാറ്റം ഉറപ്പാക്കിയെന്ന് ഉറപ്പ്, വോട്ടുറപ്പാക്കാൻ ഒറ്റ നാൾകൂടി; അമ്പരപ്പിച്ച് ബിജെപി

Kerala

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.