Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യുപി ഗാസിയാബാദിലെ ഹിന്ദുക്ഷേത്രത്തില്‍ വെള്ളംകുടിക്കാനെത്തിയ മുസ്ലിംബാലനെ മര്‍ദ്ദിച്ച കള്ളക്കഥ പൊളിച്ച് മുഖ്യപുരോഹിതന്‍

"ഈ പ്രദേശത്ത് 95ശതമാനത്തിലധികം മുസ്ലിം ജനവിഭാഗമാണ്. ഹിന്ദുക്കള്‍ ആകെ അഞ്ച് ശതമാനമേയുള്ളൂ. തൊട്ടടുത്ത ഗ്രാമങ്ങളില്‍ നിന്നുള്ള ഹിന്ദുസ്ത്രീകള്‍ ഈ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ട്. പക്ഷെ അപ്പോഴൊക്കെ പലപ്പോഴും മുസ്ലിം ഗുണ്ടകള്‍ ഈ സ്ത്രീകളെ ആക്രമിക്കുന്ന പതിവുണ്ട്. എപ്പോഴെങ്കിലും ഹിന്ദു സ്ത്രീകള്‍ പരാതിപ്പെട്ടാല്‍ മുസ്ലിങ്ങള്‍ കൂട്ടത്തോടെ പ്രതികളുടെ രക്ഷയ്‌ക്കെത്തുകയാണ് പതിവ്," മുഖ്യപുരോഹിതന്‍ യതി നരസിംഹാനന്ദ് പറയുന്നു.

Janmabhumi Online by Janmabhumi Online
Mar 16, 2021, 07:04 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ഹിന്ദുക്ഷേത്രത്തില്‍ വെള്ളംകുടിക്കാനെത്തിയ മുസ്ലിം ബാലനെ ആക്രമിച്ചുവെന്ന ‘ക്വിന്‍റ്’ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തള്ളി മുഖ്യപുരോഹിതന്‍ യതി നരസിംഹാനന്ദ് സരസ്വതി രംഗത്ത്.

“ഈ പ്രദേശത്ത് 95ശതമാനത്തിലധികം മുസ്ലിം ജനവിഭാഗമാണ്. ഹിന്ദുക്കള്‍ ആകെ അഞ്ച് ശതമാനമേയുള്ളൂ. തൊട്ടടുത്ത ഗ്രാമങ്ങളില്‍ നിന്നുള്ള ഹിന്ദുസ്ത്രീകള്‍ ഈ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ട്. പക്ഷെ അപ്പോഴൊക്കെ പലപ്പോഴും മുസ്ലിം ഗുണ്ടകള്‍ ഈ സ്ത്രീകളെ ആക്രമിക്കുന്ന പതിവുണ്ട്. എപ്പോഴെങ്കിലും ഹിന്ദു സ്ത്രീകള്‍ പരാതിപ്പെട്ടാല്‍ മുസ്ലിങ്ങള്‍ കൂട്ടത്തോടെ പ്രതികളുടെ രക്ഷയ്‌ക്കെത്തുകയാണ് പതിവ്,” മുഖ്യപുരോഹിതന്‍ യതി നരസിംഹാനന്ദ് പറയുന്നു.

ക്ഷേത്രത്തില്‍ മോഷണം, ആക്രമണം, ഹിന്ദു സ്ത്രീഭക്തര്‍ക്ക് നേരെയുള്ള ഉപദ്രവം- ഇതെല്ലാം പതിവായപ്പോള്‍ ഹിന്ദു ക്ഷേത്രപരിസരത്തേക്ക് മുസ്ലിങ്ങളുടെ പ്രവേശനം നിരോധിക്കാന്‍ ക്ഷേത്രം നടത്തിപ്പുകാര്‍ നിര്‍ബന്ധിതരായി. ‘ഒരു ഹിന്ദു ആണ്‍കുട്ടിയാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചതെങ്കില്‍ അത് ആവര്‍ത്തിക്കരുതെന്ന് മാതാപിതാക്കള്‍ കുട്ടിയെ ഉപദേശിക്കും. എന്നാല്‍ മുസ്ലിം കുട്ടികളുടെ കാര്യത്തില്‍ നേരെ തിരിച്ചാണ് സംഭവിക്കുന്നത്’ പുരോഹിതന്‍ പറയുന്നു.

അങ്ങിനെയാണ് മുസ്ലിങ്ങള്‍ക്ക് പ്രവേശനം വിലക്കിക്കൊണ്ട് ബോര്‍ഡ് വെച്ചത്. ആക്രമിക്കപ്പെട്ടെന്ന് കരുതുന്ന മുസ്ലിം ആണ്‍കുട്ടിയുടെ ശ്രമം ക്ഷേത്രത്തിലെ വെള്ളം കുടിക്കല്‍ അല്ലായിരുന്നുവെന്നും മുഖ്യപുരോഹിതന്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് തെളിവായി ക്ഷേത്രത്തിന് മുന്‍പില്‍ കുടിവെള്ളത്തിനായി സ്ഥാപിച്ചിട്ടുള്ള രണ്ട് പൈപ്പുകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ‘ഒരു പൈപ്പ് റോഡിനരികിലാണെങ്കില്‍ മറ്റൊരെണ്ണം ക്ഷേത്രകവാടത്തില്‍ തന്നെയാണ്. കുട്ടിക്ക് ഇതിലെ പൈപ്പില്‍ നിന്നും വെള്ളം കുടിക്കാവുന്നതേയുള്ളൂ. അപ്പോള്‍ വെള്ളം കുടിക്കുക എന്നതല്ല കുട്ടിയുടെ ലക്ഷ്യം.’- അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ ക്ഷേത്രം നാല് തവണയെങ്കിലും മുസ്ലിം സംഘങ്ങളാല്‍ കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. നിരവധി മുഖ്യപുരോഹിതന്മാര്‍ കൊല്ലപ്പെടുകയോ സ്ഥലം വിട്ടുപോകാന്‍ പ്രേരിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ഇതാണ് ക്ഷേത്രത്തിന്റെ ചരിത്രമെന്നും പുരോഹിതന്‍ പറയുന്നു.

പ്രാര്‍ത്ഥിക്കാനായി വരുന്ന മുസ്ലിങ്ങളെ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം കൊള്ളയടിക്കാനോ, സ്ത്രീകളെ ഉപദ്രവിക്കാനോ കൊലപാതക ഗുഡാലോചനയുമായി വരുന്നവരെയോ അനുവദിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തനിക്ക് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരില്‍ നിന്നും വധഭീഷണിയുണ്ടായ കാര്യവും അദ്ദേഹം പറഞ്ഞു.

ക്ഷേത്രം സ്വകാര്യസ്വത്താണ് അല്ലാതെ പൊതുസ്വത്തല്ല. മുസ്ലിങ്ങളെ ഒരു കാരണവശാലും ക്ഷേത്രത്തിനകത്തേക്ക് പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നും യതി നരസിംഹാനന്ദ് സരസ്വതി പറയുന്നു. പ്രദേശിക എംഎല്‍എയായ അസ്ലം ചൗധരിയുടെ മകനെ ക്ഷേത്രത്തിനകത്ത് ഒരു ഹിന്ദു പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന്റെ പേരില്‍ മര്‍ദ്ദിക്കുകയുണ്ടായി. ക്വിന്‍റോ, ദി വൈര്‍ മാഗസിനോ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തില്ല.

ആസിഫ് എന്ന കുട്ടിയെ മര്‍ദ്ദിച്ചത് മുസ്ലിമായതിനാലാണ് എന്നായിരുന്നു ക്വിന്‍റ് മാസികയുടെ വാദം. എന്നാല്‍ ക്ഷേത്രത്തില്‍ മോഷണം നടത്തിയതിനായിരുന്നു മര്‍ദ്ദനമെന്നായിരുന്നു മുഖ്യപുരോഹിതന്റെ വാദം.

Tags: priestThe Wireഹിന്ദുക്ഷേത്രംക്ഷേത്രംമുസ്ലീംattackമാധ്യമ പ്രവര്‍ത്തകര്‍കഥHead
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അട്ടപ്പാടിയില്‍ പശുവിനെ മേയ്‌ക്കുന്നതിനിടെ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു

Thiruvananthapuram

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

Kerala

ഉണ്ണി മുകുന്ദൻ ആക്രമിച്ചതിന് തെളിവില്ല; സിസിടിവിയിൽ മർദ്ദന ദൃശ്യങ്ങളില്ല, പരാതിയിൽ പറയുന്ന പല കാര്യങ്ങളും ശരിയല്ലെന്ന് പോലീസ്

Vicharam

മാവോവാദി വേട്ടയുടെ ഒടുക്കത്തിന്റെ തുടക്കം

India

ഇത് ഇന്ത്യൻ സൈന്യം , തൊട്ടാൽ പൊള്ളുമെന്ന് പാകിസ്ഥാന് മനസിലായിക്കാണും : ശത്രുക്കളുടെ ബങ്കറുകൾ ചിന്നിച്ചിതറുന്ന വീഡിയോ പുറത്ത് വിട്ടു

പുതിയ വാര്‍ത്തകള്‍

തുടരെത്തുടരെ താങ്കൾ മാത്രം ഇങ്ങനെ വിവാദങ്ങളിൽ ചെന്നു ചാടുന്നത് എങ്ങനെയാണെന്ന് മനസ്സിലാകുന്നില്ല

നമ്മുടെ ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയാണിത് ; കോൺഗ്രസ് നേതാക്കൾ നടത്തുന്ന വിമർശനങ്ങളെ ഇപ്പോൾ ശ്രദ്ധിക്കേണ്ട കാര്യമില്ലെന്ന് ശശി തരൂർ

എലോൺ മസ്‌കിന്റെ പിതാവ് എറോൾ മസ്‌ക് അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്താനെത്തും

ചുവന്ന കഫിയ ധരിച്ചെത്തി പലസ്തീൻ അനുകൂല പ്രസംഗം നടത്തി ; ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിയെ ബിരുദദാന ചടങ്ങില്‍ നിന്ന് വിലക്കി എംഐടി

ആറ് മാസത്തിനിടെ നാടുകടത്തിയത് 770 ബംഗ്ലാദേശികളെ : ഇന്ത്യയിൽ സ്ഥിരതാമസമാക്കാൻ സൗകര്യമൊരുക്കിയവരെ കണ്ടെത്തണമെന്നും അമിത് ഷാ

പാക് ചാര വ്‌ളോഗർ ജ്യോതി മല്‍ഹോത്രയുടെ സന്ദര്‍ശനം കേരള ടൂറിസത്തിന്റെ ചെലവില്‍; താമസവും ഭക്ഷണവും ഒരുക്കി സംസ്ഥാന സർക്കാർ

ആൾ ഐസ് ഓൺ ശർമിഷ്ഠ പോസ്റ്റുമായി ഡച്ച് നേതാവ് ഗീർത്ത് വൈൽഡേഴ്‌സ് ; പാകിസ്ഥാനെക്കുറിച്ചും മതത്തെക്കുറിച്ചും പറഞ്ഞതിന് ശർമിഷ്ഠയെ ശിക്ഷിക്കരുത്

ഷെയ്ഖ് ഹസീനയുടേത് മനുഷ്യത്വത്തിനെതിരായ പ്രവൃത്തികൾ; അഞ്ച് കുറ്റങ്ങൾ ചുമത്തി ബംഗ്ലാദേശ്, രണ്ട് മുതിർന്ന ഉദ്യോഗസ്ഥരും കുറ്റക്കാർ

വാരഫലം: 2025 ജൂണ്‍ 2 മുതല്‍ ജൂണ്‍ 8 വരെ

ഖാണ്ഡവ വനത്തിലെത്തിയ കൃഷ്ണനും അര്‍ജുനനും അഗ്‌നിദേവനെ വന്ദിക്കുന്നു

അഗ്നിമോക്ഷം കഥകളിയുമായി പി കെ വ്യാസന്‍; അഗ്നിയുടെ കഥ പറഞ്ഞ് അതിരാത്രത്തിന്റെ മണ്ണില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies