Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കോണ്‍ഗ്രസിന് തലവേദനയായി മുസ്ലിം ലീഗ്, മുന്നണിയോഗത്തില്‍ നിന്നും ലീഗ് നേതാക്കള്‍ ഇറങ്ങിപ്പോയി

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന് അര്‍ഹമായത് ജില്ലയില്‍ ഒരു സീറ്റാണ്. ഈ സീറ്റ് രണ്ടുപതിറ്റാണ്ടായി ഇരവിപുരമാണ്. കഴിഞ്ഞ തവണമുതലാണ് മാറ്റമുണ്ടായത്. പകരം തന്ന പുനലൂര്‍ സീറ്റില്‍ ബോധപൂര്‍വം കാലുവാരുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നും ലീഗ് നേതാക്കള്‍ ആരോപിച്ചു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Mar 12, 2021, 10:44 am IST
in Kollam

കൊല്ലം: ജില്ലയില്‍ യുഡിഎഫ് കലങ്ങിമറിയുന്നു. മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്റെ കുറ്റങ്ങള്‍ അക്കമിട്ട് നിരത്തി മുസ്ലിം ലീഗ്. സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് പുലര്‍ത്തുന്നത് വഞ്ചനാപരവും കെടുകാര്യസ്ഥത നിറഞ്ഞതുമായ നിലപാടാണെന്ന് ആരോപിച്ച് ജില്ലാ യുഡിഎഫ് യോഗത്തില്‍ നിന്നും ഇരവിപുരം നിയോജക മണ്ഡലത്തിലെ  മുന്നണിയോഗത്തില്‍ നിന്നും ലീഗ് നേതാക്കള്‍ ഇറങ്ങിപ്പോയി.  ജില്ലാ വൈസ് പ്രസിഡന്റ്മാരായ ഉമയനല്ലൂര്‍ ഷിഹാബുദ്ദീന്‍, എ. ഫസിലുദ്ദീന്‍, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എസ്.അഹമ്മദ് ഉഖൈല്‍, ട്രഷറര്‍ കിടങ്ങില്‍ സുധീര്‍, വര്‍ക്കിംഗ് പ്രസിഡന്റ് നാസിമുദ്ദീന്‍ പള്ളിമുക്ക്, വര്‍ക്കിംഗ് സെക്രട്ടറി പോളയത്തോട് ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇറങ്ങിപ്പോക്ക്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന് അര്‍ഹമായത് ജില്ലയില്‍ ഒരു സീറ്റാണ്. ഈ സീറ്റ് രണ്ടുപതിറ്റാണ്ടായി ഇരവിപുരമാണ്. കഴിഞ്ഞ തവണമുതലാണ് മാറ്റമുണ്ടായത്. പകരം തന്ന പുനലൂര്‍ സീറ്റില്‍ ബോധപൂര്‍വം കാലുവാരുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നും ലീഗ് നേതാക്കള്‍ ആരോപിച്ചു. ഡിസിസി ഓഫീസിലായിരുന്നു മണ്ഡലം കമ്മിറ്റി യോഗം.  

മുന്നണി മര്യാദയുടെ സര്‍വ്വ അതിര്‍വരമ്പുകളും ലംഘിച്ച് മുസ്‌ലിം ലീഗിനെതിരെ കോണ്‍ഗ്രസുകാരായ ചിലര്‍ നടത്തുന്ന പരസ്യ പ്രസ്താവനകളും, പ്രതികരണങ്ങളുമാണ് ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ലീഗിന് ലഭിക്കുന്നസീറ്റില്‍ പരാജയപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുകയും, അണികളെ കൊണ്ട് ചിലര്‍ പ്രകടനം നടത്തിക്കുകയും ചെയ്യുകയാണ്. അതിനാല്‍ സ്വന്തം തട്ടകമായ ഇരവിപുരം സീറ്റ് ലീഗിന് തിരികെ നല്‍കണമെന്ന് നേതാക്കള്‍ ആവശ്യപ്പെടുകയും ചെയ്തു. യു.ഡി.എഫ് യോഗങ്ങളില്‍ പോലും ലീഗിന് അര്‍ഹമായ പരിഗണ ലഭിക്കാറില്ലെന്നും നേതാക്കള്‍ പറഞ്ഞു.  രണ്ട് മുന്‍ എംഎല്‍എമാരുടെയും മുതിര്‍ന്ന നേതാക്കളുടേയും നേതൃത്വത്തില്‍ ചടയമംഗലത്തും പുനലൂരും നടത്തുന്ന പരസ്യ പ്രതികരണത്തെ കോണ്‍ഗ്രസ് നേതൃത്വം വിലക്കിയില്ലെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നും ലീഗ് ആരോപിച്ചു. ചില നേതാക്കളുടെ നേതൃത്വത്തില്‍ വര്‍ഗ്ഗീയ ആരോപണം ഉന്നയിച്ച് ലീഗിനെ ആട്ടിയോടിച്ച് അര്‍ഹതപ്പെട്ട സീറ്റ് കൈക്കലാക്കാമെന്നത് വ്യാമോഹമാണെന്ന് ലീഗ് മുന്നറിയിപ്പ് നല്‍കി.  

15 വര്‍ഷമായി ജില്ലയില്‍ ഒരു നിയമസഭാ സീറ്റില്‍ പോലും കോണ്‍ഗ്രസ് പാര്‍ട്ടി ജയിക്കുന്നില്ല. ഇതിന് ഉത്തരവാദികള്‍ ആ പാര്‍ട്ടിയുടെ നേതാക്കളാണ്. അവരുണ്ടാക്കുന്ന വേര്‍തിരിവിന്റെ ഫലമാണ് പാര്‍ട്ടിയുടെയും യുഡിഎഫിന്റെയും തകര്‍ച്ച. അര്‍ഹിക്കുന്ന വിജയം പോലും നഷ്ടപ്പെടുത്തുമെന്ന് നേതാക്കള്‍ മനസിലാക്കണമെന്ന് ലീഗ് നേതാവ് എ.യൂനുസ് കുഞ്ഞ് പറഞ്ഞു. 

Tags: congressMuslim Leagueകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021kollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

Kerala

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.