Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഐഫോണ്‍: വിനോദിനി ഇന്ന് ഹാജരാകണം;സ്വര്‍ണനൂലുകള്‍ ചേര്‍ത്ത് പ്രത്യേകം തയാറാക്കിയ സാരി മുതല്‍ ആഭരണ ശേഖരം വരെ; ആഡംബര ജീവിതവും ചര്‍ച്ചയാകുന്നു

വിനോദിനിയുടെ ആഡംബര ജീവിതത്തെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ത്തന്നെ നടക്കുന്ന പ്രചാരണത്തില്‍ മുഖ്യം 2008ല്‍ മൂത്തമകന്‍ ബിനോയ് കോടിയേരിയുടെ വിവാഹ നടത്തിപ്പുമായി ബന്ധപ്പെട്ടതാണ്. 2008 ഏപ്രില്‍ 11 മുതല്‍ 13 വരെ തിരുവനന്തപുരത്ത് ആയിരുന്നു വിവാഹാഘോഷം.

Janmabhumi Online by Janmabhumi Online
Mar 10, 2021, 10:36 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: സ്വര്‍ണക്കടത്ത്-ഡോളര്‍ കടത്ത് കേസില്‍ ബന്ധമുള്ള യുണിടാക് നിര്‍മാണക്കമ്പനി എംഡി കോഴയായി നല്‍കിയ ഐ ഫോണ്‍ സ്വന്തമാക്കിയതിനെക്കുറിച്ച് വിശദീകരണം നല്‍കാന്‍ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ കസ്റ്റംസിനു മുന്നില്‍ ഹാജരാകേണ്ടത് ഇന്ന്. ‘പാവപ്പെട്ടവരുടെ പാര്‍ട്ടി’യെന്ന പ്രതിച്ഛായയില്‍ പ്രചാരണം നടത്തുന്ന പാര്‍ട്ടി നേതാവിന്റെ ആഡംബര കുടുംബജീവിതവും ഇതോടൊപ്പം വീണ്ടും ചര്‍ച്ചയാവുന്നു.  

വിനോദിനി ലക്ഷം രൂപയ്‌ക്കു മേല്‍ വിലയുള്ള  െഎഫോണ്‍ ഉപയോഗിച്ചതെന്തിന് എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ചോദ്യം. സ്വര്‍ണക്കടത്ത്-ഡോളര്‍ കടത്ത് കേസില്‍ പ്രതിയായ സന്തോഷ് ഈപ്പന്റെ ഫോണ്‍ എങ്ങനെ വിനോദിനിക്ക് ലഭിച്ചുവെന്നത് മറ്റൊരു പ്രശ്‌നമാണ്. അതിന് പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന വിശദീകരണങ്ങള്‍ക്ക് വിശ്വാസ്യതയില്ല.  

മകന്‍ ബിനീഷ് കോടിയേരി ലഹരി കടത്തുകേസില്‍ പ്രതിയായപ്പോള്‍ വീട്ടില്‍ നടത്തിയ റെയ്ഡില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടികൂടിയ ക്രെഡിറ്റ് കാര്‍ഡും അത് ഉപയോഗിച്ച സ്ഥലങ്ങളും സംബന്ധിച്ച വിവരങ്ങള്‍ സിപിഎം അണികളെ ഉത്തരംമുട്ടിച്ചിരിക്കുന്നു.

വിനോദിനിയുടെ ആഡംബര ജീവിതത്തെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ത്തന്നെ നടക്കുന്ന പ്രചാരണത്തില്‍ മുഖ്യം 2008ല്‍ മൂത്തമകന്‍ ബിനോയ് കോടിയേരിയുടെ വിവാഹ നടത്തിപ്പുമായി ബന്ധപ്പെട്ടതാണ്. 2008 ഏപ്രില്‍ 11 മുതല്‍ 13 വരെ തിരുവനന്തപുരത്ത് ആയിരുന്നു വിവാഹാഘോഷം.  

അന്ന് സംസ്ഥാന ആഭ്യന്തര-ടൂറിസം വകുപ്പ് മന്ത്രിയായിരുന്നു കോടിയേരി. 2007ല്‍ കേരളത്തില്‍ നടന്ന രണ്ടു വിവാഹങ്ങളായിരുന്നു അതുവരെ പഞ്ചനക്ഷത്ര വിവാഹം. വന്‍ വ്യവസായികളായ എം.എ. യൂസഫലിയുടെയും ഗള്‍ഫാര്‍ മുഹമ്മദലിയുടെയും മക്കളുടെ വിവാഹങ്ങള്‍. അതിനും മേലേ ആയിരുന്നു  കോടിയേരി കുടുംബത്തിലെ  ആഡംബര വിവാഹം എന്നാണ് അന്നുയര്‍ന്ന ആരോപണം. അന്ന് ഇതെക്കുറിച്ചു വന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്.  

സിപിഎമ്മിനെ വിമര്‍ശിച്ച് പ്രസിദ്ധീകരിക്കുന്ന ജനശക്തി മാസിക 2008 മെയ് മാസം ഇറക്കിയ പതിപ്പില്‍ ഈ ആഡംബര വിവാഹത്തിലെ ധൂര്‍ത്ത് സംബന്ധിച്ച വിശദറിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിനോദിനിയുടെ കവര്‍ ചിത്രത്തോടെയുള്ള ആ റിപ്പോര്‍ട്ട് പാര്‍ട്ടി നേതാക്കള്‍ വ്യാപകമായി വാട്‌സ്ആപ്-ഇന്‍സ്റ്റഗ്രാം സംവിധാനങ്ങള്‍ വഴി പ്രചരിപ്പിക്കുന്നുണ്ട്.

മാസികയിലെ വിവരപ്രകാരം വിനോദിനി കല്യാണ ദിവസം ധരിച്ചിരുന്ന സാരി, സ്വര്‍ണനൂലുകള്‍ ചേര്‍ത്ത് പ്രത്യേകം തയാറാക്കിയതാണെന്ന് പറയുന്നു. അന്ന് ധരിച്ചിരുന്നത് 35 ലക്ഷം രൂപ വിലവരുന്ന വൈര-വജ്ര ആഭരണങ്ങളായിരുന്നു. മൂന്നു ദിവസത്തെ കല്യാണ ആഘോഷങ്ങളില്‍ 4500 പേര്‍ പങ്കെടുത്തു. 75 മുതല്‍ 80 വരെ ലക്ഷം രൂപയാണ് ചെലവ്.  

സ്വര്‍ണക്കട ഉടമകളും വ്യാപാരികളും പങ്കെടുത്ത കല്യാണത്തില്‍ കോടികള്‍ സംഭാവനയായി നേടി. വനം മന്ത്രിയായിരുന്ന ബിനോയ് വിശ്വത്തിനെതിരെ കേസ് നടത്തിയിരുന്ന വനം കൈയേറ്റക്കേസില്‍ പ്രതിയും  വിവാദവ്യവസായുമായ സേവി മനോ മാത്യുവാണ് ആഡംബര കല്യാണം സ്‌പോണ്‍സര്‍ ചെയ്തിരുന്നതെന്നാണ് ജനശക്തി റിപ്പോര്‍ട്ടു ചെയ്തത്.  

സിപിഎം 19-ാം പാര്‍ട്ടി കോണ്‍ഗ്രസ്, പാര്‍ട്ടിയിലെ ധൂര്‍ത്തിനെതിരെ തിരുത്തല്‍ റിപ്പോര്‍ട്ട് തയാറാക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയത് പിബി അംഗം കൂടിയായ കോടിയേരിയെ ആയിരുന്നു. ആ കോടിയേരിയുടെ മകന്റെ ആഘോഷ വിവാഹവും ഭാര്യയുടെ ആഡംബരവുമാണ് വിമര്‍ശന വിധേയമായത്.

വിവാഹത്തിന് വമ്പന്മാര്‍ പലരും പങ്കെടുത്തുവെന്നും ”അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ  അടുത്തയാളുകള്‍ പങ്കെടുത്തിരുന്നു”വെന്നും ജനശക്തി ആരോപിച്ചിരുന്നു. പക്ഷേ, ഈ ആക്ഷേപങ്ങളുടെ പേരില്‍ നിഷേധമോ പ്രതിഷേധമോ നിയമനടപടിയോ ആരും ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നതും ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നു.  

”അധികാരത്തിലിരിക്കുന്ന അവസരം നോക്കി കോടികള്‍ സമ്പാദിക്കാന്‍ മത്സരിക്കുകയാണ് നമ്മുടെ വിപ്ലവ നേതാക്കള്‍. ഫിലിപ്പൈന്‍സിലെ ഇമല്‍ഡാ മാര്‍ക്കോസിനേയും റൊമാനിയയിലെ ചെഷസ്‌ക്യുവിനേയും ഒക്കെ തോല്‍പ്പിക്കാന്‍ കുതിച്ചുപായുകയാണ് വിനോദിനി ബാലകൃഷ്ണനും  

ബിനീഷ് കോടിയേരിയും മറ്റും” എന്ന റിപ്പോര്‍ട്ടിലെ വാചകമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും മറ്റും വ്യാപകമായി പ്രചരുക്കുന്നത്.  ഫോണ്‍ ബിനീഷ് കോടിയേരിയും ഉപയോഗിച്ചതായി വിവരമുണ്ട്. വിനോദിനിയെ ഇഡിയും ചോദ്യം ചെയ്‌തേക്കും.

Tags: കോടിയേരിlifeഐ ഫോണ്‍wife
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍ത്താവും ഭാര്യയും തമ്മിലുളള തര്‍ക്കം പരിഹരിക്കാന്‍ എത്തിയ പൊലീസുകാരന് വെട്ടേറ്റു

Kerala

തളര്‍ന്ന് കിടപ്പിലായിരുന്ന ഭാര്യയെ കൊലപ്പെടുത്തി കുടുംബ ഗ്രൂപ്പില്‍ പോസ്റ്റിട്ട ഭര്‍ത്താവ് പിടിയില്‍

Kerala

ഗര്‍ഭിണിയായ ഭാര്യക്ക് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് മരിച്ചു

India

സൈനികനെ കൊലപ്പെടുത്തി കൈകാലുകൾ വെട്ടിമുറിച്ച് വയലിലെറിഞ്ഞത് ഭാര്യയുടെ കാമുകൻ : പ്രതി അനിൽ യാദവും കൂട്ടാളിയും പിടിയിൽ 

Kerala

‘സഫേമ’ പ്രകാരം ലഹരി മാഫിയാ സംഘത്തലവന്‍ അറബി അസീസിന്‌റെയും ഭാര്യയുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

പുതിയ വാര്‍ത്തകള്‍

ചൈനീസ് സൈനികരുമായി ഏറ്റുമുട്ടിയ ഇന്ത്യൻ സൈന്യത്തെക്കുറിച്ച് അപകീർത്തികരമായ പരാമർശം ; രാഹുലിന്റെ ഹർജി തള്ളി ഹൈക്കോടതി

മഴക്കെടുതി : വിഴിഞ്ഞത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു 

നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം സ്വരാജ് മത്സരിക്കും

അതിതീവ്ര മഴ : അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് : ശക്തമായ കാറ്റിനും സാധ്യത

മലപ്പുറം കാളികാവിൽ കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

കണ്ണൂര്‍ തലശേരിയിൽ ഒഴുക്കിൽപ്പെട്ട് യുവതിയെ കാണാതായി : തിരച്ചിൽ ഊർജിതമാക്കി നാട്ടുകാരും ഫയര്‍ഫോഴ്‌സും

കനത്ത മഴ : റെയില്‍വെ പാളത്തിലേക്ക് മരം വീണതിനെ തുടര്‍ന്ന് 16 ട്രെയിനുകള്‍ വൈകിയോടുന്നു

കൂത്താട്ടുകുളത്ത് ശക്തമായ കാറ്റില്‍ മരം ദേഹത്ത് വീണ് വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

പൂർണാരോഗ്യം വീണ്ടെടുത്ത് ബംഗാൾ ഗവർണർ ആനന്ദബോസ് വീണ്ടും കർമ്മ നിരതനായി 

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ജീവനക്കാരൻ കയ്യിലുണ്ടായിരുന്ന 500 രൂപ നോട്ടുകൾ വിഴുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies