Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മന്ദബുദ്ധി)

യുപി എന്നാല്‍ കേരളത്തെക്കാള്‍ ആറിരട്ടി ജനസംഖ്യയുള്ള സംസ്ഥാനമാണ്. അവിടെ കോവിഡ് നിയന്ത്രണത്തില്‍ മികച്ച പ്രകടനം നടത്തി. മൂന്നരക്കോടി മാത്രം ജനസംഖ്യയുള്ള കേരളം ഇന്ന് കോവിഡ് വ്യാപനത്തില്‍ ഒന്നാം സ്ഥാനത്താണ്. നേരത്തെ പ്രചരിപ്പിച്ച പൊങ്ങച്ചമെല്ലാം പൊളിഞ്ഞിരിക്കുന്നു.

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Feb 27, 2021, 05:37 am IST
in Article

ഗുരുവായൂര്‍ സത്യാഗ്രഹം സംഘടിപ്പിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയല്ല. അന്ന് ഏ.കെ. ഗോപാലന്‍ കമ്മ്യൂണിസ്റ്റുകാരനുമായിരുന്നില്ല. അതൊരു വലിയ നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന സംഭവമാണ്. ഏ.കെ. ഗോപാലന്റെ ഗുരുവാണെന്നവകാശപ്പെടുന്ന കെ. കേളപ്പനുള്‍പ്പെടെ ഒട്ടനവധി നായര്‍, നായര്‍ ഇതര നായകര്‍ അണിനിരന്ന സമരത്തില്‍ ഏ.കെ. ഗോപാലന് അന്ന് നായകസ്ഥാനമൊന്നുമില്ല. എന്നിട്ടും ഏ.കെ. ഗോപാലനൊപ്പം മന്നത്ത് പത്മനാഭനും ഉണ്ടായിരുന്നു എന്ന് സിപിഎം പത്രം പറയുമ്പോള്‍ എന്തൊ ഒരു വശപിശകുണ്ട്.

മന്നത്ത് പത്മനാഭന്‍ വാക്കില്‍ മാത്രമല്ല പ്രവര്‍ത്തിയിലും നവോത്ഥാനനായകനാണ്. ഹൈന്ദവരുടെ ഉന്നമനത്തിനും അയിത്തത്തിനും എതിരെ പൊരുതിയ മഹാ പ്രതിഭ. ജാതി ചിന്തവെടിയണമെന്ന അടങ്ങാത്ത ആഗ്രഹമാണ് അദ്ദേഹത്തിന്റെ പേരിനൊപ്പമുണ്ടായിരുന്ന ജാതിപ്പേര് ഉപേക്ഷിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. എന്നാല്‍ നവോത്ഥാനത്തിന്റെ ഉടമസ്ഥരെന്നവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റുകാര്‍ പലരും ജാതിപ്പേര് പേരിനൊപ്പം ഉറപ്പിച്ചുനിര്‍ത്താന്‍ ശ്രമിച്ചു. ഉദാഹരണം ഇഎംഎസ്. അദ്ദേഹം ഒപ്പിടുന്നതുപോലും നമ്പൂതിരിപ്പാടിനെ കയ്യൊഴിയാതെ തന്നെ.  

ഇന്ന് മന്നത്തിനെ മഹത്വവല്‍ക്കരിക്കാന്‍ ദേശാഭിമാനി തയ്യാറായതില്‍ സന്തോഷം, എന്നാല്‍ ഇതേ ദേശാഭിമാനിയാണ് ‘മന്നത്ത് പത്മനാഭന്‍ പ്രഖ്യാപിത വര്‍ഗ്ഗീയ വാദി’യെന്ന് ആക്ഷേപിച്ചത്. സിപിഎമ്മിന്റെ താത്വിക ആചാര്യനും ജനപ്രതിനിധിയുമായ പി. ഗോവിന്ദപിള്ള എഴുതിയ ദേശാഭിമാനി വാരാദ്യപതിപ്പില്‍ ”കുഞ്ഞിക്കണ്ണന്‍ കുടം തുറന്നപ്പോള്‍” എന്ന മുഖ ലേഖനത്തിലാണ് ഇക്കാര്യം പറഞ്ഞത്. അത് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്ന് പറയാന്‍ സിപിഎം ഇതുവരെ തയ്യാറായിട്ടില്ല. എന്നിട്ടും ഇപ്പോള്‍ മന്നത്തിന് മഹത്വമേറെ എന്ന് പറയുമ്പോള്‍ ദീപ സ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം വോട്ട് എന്ന ന്യായം കൊണ്ടുമാത്രമല്ല.

മന്നത്തിന്റെ കാര്യത്തില്‍ മാത്രമല്ലെ ശ്രീനാരായണഗുരുദേവന്റെ കാര്യത്തിലും സിപിഎമ്മിന്റെ നിലപാട് വ്യത്യസ്തമല്ലെ. ശ്രീനാരായണന്റെ ആശയങ്ങള്‍ക്ക് പിന്തിരിപ്പന്‍ സ്വഭാവമുണ്ടെന്ന് രേഖപ്പെടുത്തിയത് ഇഎംഎസ് നമ്പൂതിരിപ്പാടായിരുന്നില്ലെ ? അരുവിപ്പുറം പ്രതിഷ്ഠാശതാബ്ദി ആഘോഷം 1988 ഫെബ്രിവരി 15നായിരുന്നു. ആ ആഘോഷത്തില്‍ നമ്പൂതിരിപ്പാടിനെയും ക്ഷണിച്ചതായിരുന്നു. ബിജെപി നേതാവ് എല്‍.കെ. അദ്വാനി അതില്‍ പങ്കെടുക്കാന്‍ ദല്‍ഹിയില്‍ നിന്നെത്തി. രാജീവ് ഗാന്ധിയും എത്തി. എന്നാല്‍ ഇഎംഎസ് അരുവിപ്പുറത്തെത്തിയില്ലെന്ന് മാത്രമല്ല പാര്‍ട്ടി പത്രത്തില്‍ ഗുരുദേവനെ ആക്ഷേപിച്ച് ലേഖനവുമെഴുതി. എന്നിട്ടിപ്പോള്‍ ഗുരുദേവന്‍ മഹാനെന്ന് വാഴ്‌ത്തുമ്പോള്‍ അതില്‍പ്പരം ഇരട്ടത്താപ്പ് വേറെയുണ്ടോ ?

ബുദ്ധി വികാസമില്ലാത്തവരെ നേരത്തെ മന്ദബുദ്ധികളെന്ന് ജനം വിളിക്കും. നരേന്ദ്രമോദി സര്‍ക്കാര്‍ വന്നശേഷം അങ്ങനെവിളക്കരുതെന്ന് നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. അത്തരക്കാരെ ഭിന്നശേഷിക്കാരനെന്നേ ഇപ്പോള്‍ പറയാന്‍ പാടുള്ളൂ. സിപിഐ (എം) എന്നത് നരേന്ദ്രമോദി വരും മുമ്പുള്ള പാര്‍ട്ടിയാണ്. അതിനെ ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് എന്നതിന് പകരം മന്ദുബുദ്ധി എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റെന്തെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. ചതിയും വഞ്ചനയും നുണയുമാണവരുടെ കൈമുതല്‍. കാര്യംകാണാന്‍ ഏത് കഴുതക്കാലും  പിടിക്കാനവര്‍ക്ക് മടിയില്ല.

ദല്‍ഹിയില്‍ സോണിയയുടെയും രാഹുലിന്റെയും സാമന്തരെപ്പോലെയാണവരുടെ പെരുമാറ്റം. കേരളത്തിലാണെങ്കില്‍ കോണ്‍ഗ്രസ്സിനെയും രാഹുലിനെയും നിശിതമായി വിമര്‍ശിക്കും. ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ഒരു മനഃസാക്ഷിക്കുത്തുമില്ല. രാജസ്ഥാനിലും ബീഹാറിലും കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നതിന് മടിയില്ല. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് മാത്രമല്ല മുസ്ലിം ലീഗും സഖ്യകക്ഷിയാണ്. കേരളത്തില്‍ മുസ്ലിംവര്‍ഗ്ഗീയ ഭീകര സംഘടനകളെ പിന്തുണയ്‌ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് പ്രഖ്യാപിത പരിപാടി.  

അവരെ സന്തോഷിപ്പിക്കാനല്ലേ യുപി മുഖ്യമന്ത്രിക്കെതിരെയുള്ള ഗോഗ്വാവിളി. യുപിയില്‍ ഭീകരാക്രമണമുണ്ട്. സ്‌ഫോടകവസ്തുശേഖരമുണ്ട്. ഇതില്‍ പിടിക്കപ്പെട്ടവരാകട്ടെ കേരളത്തിലുള്ളവര്‍. ഇവരുടെ കൂട്ടാളികള്‍ ഇവിടെ ഉണ്ട്. പക്ഷേ പിടികൂടുന്നില്ലെന്ന് മാത്രം.  

യുപി എന്നാല്‍ കേരളത്തെക്കാള്‍ ആറിരട്ടി ജനസംഖ്യയുള്ള സംസ്ഥാനമാണ്. അവിടെ കോവിഡ് നിയന്ത്രണത്തില്‍ മികച്ച പ്രകടനം നടത്തി. മൂന്നരക്കോടി മാത്രം ജനസംഖ്യയുള്ള കേരളം ഇന്ന് കോവിഡ് വ്യാപനത്തില്‍ ഒന്നാം സ്ഥാനത്താണ്. നേരത്തെ പ്രചരിപ്പിച്ച പൊങ്ങച്ചമെല്ലാം പൊളിഞ്ഞിരിക്കുന്നു.  

ശരിയാണ്. യുപിയില്‍ സ്വപ്‌നാടനമില്ല. സ്വര്‍ണക്കടത്തില്ല. ഡോളര്‍ കടത്തില്ല. മന്ത്രിമാരോ മുഖ്യമന്ത്രിയോ സംശയത്തിന്റെ നിഴലിലേ ഇല്ല. അവിടെ പ്രോട്ടോക്കോള്‍ ഓഫീസില്‍ ഫയല്‍ കത്തിച്ചിട്ടില്ല. ലൈഫ് മിഷന്റെ പേരില്‍ അഴിമതിയില്ല. ഇതൊന്നും ഇല്ലാത്തത് അയോഗ്യതയാണെങ്കില്‍ പിണറായി വിജയനോട് സ്‌നേഹപൂര്‍വ്വം പറയട്ടെ. ഇതെല്ലാം സ്വന്തമായുള്ള അങ്ങ് പരമയോഗ്യന്‍ തന്നെ.

Tags: cpiമറുപുറംcpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

Kerala

നേമത്ത് വി ശിവന്‍കുട്ടിയ്‌ക്കെതിരെ പ്രവര്‍ത്തിച്ച സിപിഐ ജില്ലാ കമ്മിറ്റി അംഗത്തെ സസ്പെന്‍ഡ് ചെയ്തു

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

Kerala

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

പുതിയ വാര്‍ത്തകള്‍

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

മാപ്പിള ലഹള പോലൊരു കലാപത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.