Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ദേശവിരുദ്ധരുടെ വിവരയുദ്ധം

ഭാരതം കരുത്താര്‍ജിക്കുന്നത് തടയാന്‍ ചില വൈദേശിക ശക്തികളും ദേശവിരുദ്ധരും കൈകോര്‍ക്കുകയാണ്. ട്വിറ്റര്‍പോലുള്ള സാമൂഹിക മാധ്യമങ്ങള്‍ ഇക്കൂട്ടര്‍ ആയുധമാക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇത് ഒരുവിധത്തിലും അനുവദിക്കാനാവില്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 16, 2021, 05:00 am IST
in Editorial

റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് കര്‍ഷക സമരമെന്ന പേരില്‍ അരങ്ങേറിയ അക്രമപ്രവര്‍ത്തനങ്ങളില്‍ ചില മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും വഹിച്ച പങ്ക് ഇപ്പോള്‍ വ്യക്തമാണ്. എന്നാല്‍ ഇതിനു പിന്നിലെ ഗൂഢാലോചനയുടെ വ്യാപ്തി വളരെ വലുതാണെന്നതിന് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സാപ്പ് ഇക്കാര്യത്തില്‍ വളരെ ആപല്‍ക്കരമായ നീക്കങ്ങള്‍ നടത്തിയെന്നാണ് വെളിപ്പെടുന്ന സ്‌തോഭജനകമായ വിവരങ്ങള്‍ വിരല്‍ചൂണ്ടുന്നത്. ‘മോദി സര്‍ക്കാര്‍ കര്‍ഷകരുടെ വംശഹത്യ ആസൂത്രണം ചെയ്തു’ എന്ന ഹാഷ്ടാഗില്‍ ചിലര്‍ ട്വിറ്ററിലൂടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത് വലിയൊരു കലാപവും രക്തച്ചൊരിച്ചിലും ലക്ഷ്യംവച്ചായിരുന്നു. പത്ത് വര്‍ഷം മുന്‍പ് സിറിയയില്‍ അറബ് വസന്തമെന്നപേരില്‍ അരങ്ങേറിയതിന് സമമായ കലാപം ദല്‍ഹിയില്‍ സൃഷ്ടിക്കാന്‍ ട്വിറ്റര്‍ അധികൃതര്‍ ഒത്താശ ചെയ്തു. രാജ്യസുരക്ഷയെ അപകടത്തിലാക്കുന്നവിധം കുപ്രചാരണം നടത്തിയ 1178 അക്കൗണ്ടുകള്‍ തടയുകയോ നീക്കം ചെയ്യുകയോ വേണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശത്തോട് അനുകൂലമായി പ്രതികരിക്കാതിരുന്ന ട്വിറ്റര്‍ തങ്ങളുടെ നിലപാടിനെ ന്യായീകരിച്ച് നടത്തിയ പ്രസ്താവനയില്‍ പറഞ്ഞത് ‘ട്വീറ്റുകളുടെ ഒഴുക്ക് തീര്‍ച്ചയായും തുടരണം’ എന്നാണ്. അറബ് വസന്ത കാലത്ത് സ്വന്തം ഇടപെടലുകളെ ന്യായീകരിച്ചുകൊണ്ട് ഇതുതന്നെയാണ് ട്വിറ്റര്‍ പറഞ്ഞിരുന്നത്.  

ചില അക്കൗണ്ടുകള്‍ തടയണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ രാജ്യത്തെ നിയമം തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടിലാണ് ട്വിറ്റര്‍ ആദ്യം പ്രതികരിച്ചത്. അമേരിക്കയിലെ അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട് നടന്ന കാപ്പിറ്റോള്‍ കലാപത്തിന്റെ പേരില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ അക്കൗണ്ട് തടയാന്‍ യുഎസ് ഭരണകൂടം ആവശ്യപ്പെട്ടപ്പോള്‍ ഒരു മടിയും കൂടാതെ ട്വിറ്റര്‍ അത് ചെയ്തു. 88 ദശലക്ഷം പേര്‍ പിന്തുടരുന്നതായിരുന്നു ട്രമ്പിന്റെ അക്കാണ്ട്. എന്നാല്‍ ഭാരത സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിനു മുന്നില്‍ ട്വിറ്റര്‍ അധികൃതര്‍ മടിച്ചുനിന്നു. ചെങ്കോട്ട കലാപത്തെ മുന്‍നിര്‍ത്തി ഐടി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം 100 ട്വിറ്റര്‍ അക്കൗണ്ടുകളും ഏകദേശം 150 ട്വീറ്റുകളും തടഞ്ഞിരുന്നു. ചില പ്രമുഖരും ഒരു മാധ്യമസ്ഥാപനവും ഇതില്‍ ഉള്‍പ്പെട്ടു. എന്നാല്‍ ഈ നടപടി സ്വീകരിച്ച ദിവസം വൈകിട്ടുതന്നെ അക്കൗണ്ടുകള്‍ പുനരാരംഭിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിലാണ് ഇങ്ങനെ ചെയ്തതത്രേ. സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഐടി മന്ത്രാലയത്തിന്റെ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയശേഷവും ട്വിറ്റര്‍ നിലപാടില്‍ മാറ്റം വരുത്താതിരുന്നത് ശക്തമായ നടപടികളെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിക്കുകയായിരുന്നു.

ഖാലിസ്ഥാന്‍ വാദികളുടെയും, പാക്കിസ്ഥാന്റെയും പിന്തുണയുള്ളതും, മറ്റു ചില രാജ്യങ്ങളില്‍നിന്ന് പ്രവര്‍ത്തിക്കുന്നതുമായ ട്വിറ്റര്‍ അക്കൗണ്ടുകള്‍ തടയാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇത് അനുസരിക്കുന്നതിനു പകരം വിദേശത്തെ ചില പ്രമുഖരുടെ പ്രകോപനപരമായ ട്വീറ്റുകള്‍ ശരിവയ്‌ക്കുകയാണ് ട്വിറ്റര്‍ സിഇഒ ചെയ്തത്. തങ്ങളുടെ നിയമം അനുസരിച്ചും, പ്രാദേശിക നിയമമനുസരിച്ചും പ്രവര്‍ത്തിക്കുമെന്നായിരുന്നു ന്യായീകരണം. ട്വിറ്ററിന്റെ നിയമം ലഘിക്കുകയാണെങ്കില്‍  അക്കൗണ്ടുകള്‍ നീക്കം ചെയ്യും. ഏതെങ്കിലും ഒരു രാജ്യത്തെ നിയമം ലംഘിക്കുകയാണെങ്കില്‍  ആ രാജ്യത്തോ പ്രത്യേക മേഖലയിലോ ബന്ധപ്പെട്ട ഉള്ളടക്കം പ്രചരിപ്പിക്കുന്നത് വിലക്കും. എന്നാല്‍ ഈ നയം ഭാരതത്തിന്റെ ഐടി നിയമത്തിനെതിരാണ്. രാജ്യത്തെ അഖണ്ഡതയ്‌ക്കെതിരോ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതോ മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം തകരാറിലാക്കുന്നതോ ആയ ഏതു വിവരവും കേന്ദ്ര സര്‍ക്കാരിന് തടയാം. ഇതനുസരിച്ച് ട്വിറ്ററിനെതിരെ നടപടിയെടുക്കാം. രാജ്യത്ത് പ്രവര്‍ത്തനംതന്നെ നിരോധിക്കാം. സര്‍ക്കാര്‍ ഇക്കാര്യം അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. നിര്‍ദ്ദേശം അനുസരിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് തിരിച്ചറിഞ്ഞാണ് കൂടുതല്‍ അക്കൗണ്ടുകള്‍ തടയാന്‍ ട്വിറ്റര്‍ തയ്യാറായത്. ഭാരതം കരുത്താര്‍ജിക്കുന്നത് തടയാന്‍ ചില വൈദേശിക ശക്തികളും ദേശവിരുദ്ധരും കൈകോര്‍ക്കുകയാണ്. ട്വിറ്റര്‍പോലുള്ള സാമൂഹിക മാധ്യമങ്ങള്‍ ഇക്കൂട്ടര്‍ ആയുധമാക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇത് ഒരുവിധത്തിലും അനുവദിക്കാനാവില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചാണക്യനാണായാൾ , തൃണമൂൽ തകരാൻ കാരണം അമിത് ഷായാണെന്ന് കോൺഗ്രസ് ; എം പിമാർ കൂട്ടത്തോടെ വിട്ടു പോകുന്നു ; ഡീലിമിറ്റേഷൻ ബിൽ ഉടനെന്ന് സൂചന

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

Vicharam

E20 പെട്രോൾ, എതനോൾ ബ്ലെൻഡിംഗ്, ഊർജ്ജ സ്വാതന്ത്ര്യം, ഇന്ത്യയുടെ ഭാവി – വാഹന ഉടമകൾ അറിയേണ്ടത്

Kerala

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

Kerala

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

പുതിയ വാര്‍ത്തകള്‍

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം

റിക്കാർഡ് സ്വന്തമാക്കി ജർമനി

ഓസ്ട്രേലിയയുടെ ഭാരത പുത്രൻ

മെസി ഇറങ്ങും, ഡബിൾ സെഞ്ചുറിക്കായി

മെസിപ്പട ഇറങ്ങുന്നു; അർജൻ്റീന ആദ്യമത്സരത്തിൽ അൾജീരിയയ്‌ക്ക് എതിരെ

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

ഹോററും മിത്തും ഇഴചേർന്ന ധ്യാൻ ശ്രീനിവാസന്റെ ‘സീക്രട്ട് ഓഫ് കലിംഗ’; ചിത്രത്തിന്റെ ട്രയിലർ റിലീസ് ആയി

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർപുറത്ത്‌

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആഗോള റിലീസ് ഓഗസ്റ്റ് 14 ന്; ആദ്യ ഗാനത്തിന്റെ പ്രോമോ ജൂൺ 17 ന്

ചരിത്രം കുറിച്ച് അച്ഛനും മകനും; 2026 തങ്ങളുടെ പേരിലാക്കി മെഗാ ജോഡിയായ ചിരഞ്ജീവി-രാം ചരൺ ടീം

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; ഓണം റിലീസായി “ഐ ആം ഗെയിം” തീയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.