Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സഫലമീ സന്ദര്‍ശനം

കൊച്ചിയിലെ വികസനം ആത്മനിര്‍ഭരതയിലേക്കുള്ള പാതയാണെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അഭിമാനകരമാണ്. എണ്ണത്തിലും ഗുണത്തിലും ഉയര്‍ന്നനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വരുംതലമുറയ്‌ക്ക് നല്‍കാനുള്ള ശ്രമമാണ് താന്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന പ്രഖ്യാപനം പ്രതീക്ഷാ നിര്‍ഭരമാണ്. സമുദ്ര മേഖലയുടെ വികസനത്തിന് ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞത്, സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ തീരപ്രദേശമുള്ള കേരളത്തിന് ഗുണകരമാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2021, 05:00 am IST
in Editorial

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു ദിവസത്തെ കേരള സന്ദര്‍ശനം പ്രതീക്ഷിച്ചതുപോലെ വിജയകരമായി പര്യവസാനിച്ചു. ബിപിസിഎല്ലിന്റെ പെട്രോ കെമിക്കല്‍ പദ്ധതിയായ പിഡിപിപി അടക്കം 6100 കോടി രൂപയുടെ പദ്ധതികളാണ് കൊച്ചിയില്‍ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചത്. കൊച്ചി തുറമുഖത്തെ അന്താരാഷ്‌ട്ര ക്രൂസ് ടെര്‍മിനലായ സാഗരിക, തുറമുഖത്തെ കല്‍ക്കരി ബര്‍ത്തിന്റെ പുനര്‍നിര്‍മാണ ശിലാസ്ഥാപനം, കൊച്ചി കപ്പല്‍ശാലയിലെ മറൈന്‍ എഞ്ചിനീയറിങ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയുടെ ഉദ്ഘാടനവും, വെല്ലിങ്ടണ്‍ ഐലന്റിലെ റോ-റോ വെസലുകളുടെ സമര്‍പ്പണവുമാണ് പ്രധാനമന്ത്രി തുടക്കംകുറിച്ച മറ്റ് പദ്ധതികള്‍. കൊച്ചി മഹാനഗരത്തിന് വികസനക്കുതിപ്പ് നല്‍കുകയും, വന്‍തോതിലുള്ള വിദേശമൂലധനം ആകര്‍ഷിക്കുകയും ചെയ്യുന്ന ഈ സംരംഭങ്ങളിലൂടെ ആയിരക്കണക്കിനുപേര്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്യും. ഇതില്‍ റോ-റോ വെസലുകളിലൂടെ ഗതാഗത ചെലവും സമയവും കുറയ്‌ക്കാനാവുമെന്നതിനു പുറമെ ഈ ജലപാത കൊച്ചി മഹാനഗരത്തിലെ ഗതാഗത തിരക്കും കുരുക്കും കുറയ്‌ക്കാനും ഉപകരിക്കുമെന്നത് എടുത്തുപറയേണ്ടതുണ്ട്. ഇത് ആദ്യമായാണ് കേരളത്തില്‍ ഇത്രയധികം പദ്ധതികളുടെ ഉദ്ഘാടനം ഒറ്റദിവസം പ്രധാനമന്ത്രി മോദി നിര്‍വഹിക്കുന്നത്. ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ ഉദ്ഘാടനം കുറച്ചുനാള്‍ മുന്‍പ് പ്രധാനമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചിരുന്നു. ആലപ്പുഴ ബൈപാസിന്റെ  ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് അത് നടത്തിയത്.

രാജ്യത്തിനകത്തും പുറത്തും വികസനത്തിന്റെ സന്ദേശവാഹകനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിസന്ധികളില്‍ തളരാതെ വികസന പ്രവര്‍ത്തനങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ലോകത്തിനുതന്നെ മാതൃകയാവാന്‍ കഴിഞ്ഞ ഭരണാധികാരിയാണ് മോദി. കൊവിഡ് മഹാമാരിയെ അതിജീവിക്കുന്നതിനൊപ്പം മുന്നോട്ടുവച്ച ‘ആത്മനിര്‍ഭര ഭാരതം’ എന്ന സങ്കല്‍പ്പം എല്ലാ രംഗത്തും സ്വയംപര്യാപ്തതയുടെ കുതിപ്പുകള്‍ നടത്തുകയാണ്. ബിപിസിഎല്ലിന്റെ പിഡിപിപി പ്ലാന്റ് ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തില്‍ കൊച്ചിയിലെ വികസനം ആത്മനിര്‍ഭരതയിലേക്കുള്ള പാതയാണെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അഭിമാനകരമാണ്. എണ്ണത്തിലും ഗുണത്തിലും ഉയര്‍ന്നനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വരുംതലമുറയ്‌ക്ക് നല്‍കാനുള്ള ശ്രമമാണ് താന്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന പ്രഖ്യാപനം പ്രതീക്ഷാ നിര്‍ഭരമാണ്. സമുദ്ര മേഖലയുടെ വികസനത്തിന് ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞത്, സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ തീരപ്രദേശമുള്ള കേരളത്തിന് ഗുണകരമാകും. അവസരങ്ങള്‍ വിനിയോഗിക്കാന്‍ കഴിയുന്നതിലാണ് വികസനത്തിന്റെ വിജയ രഹസ്യം. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് മടിച്ചു നിന്നാല്‍ അവസരങ്ങള്‍ നഷ്ടപ്പെടുകയും വികസനത്തില്‍ പിന്നോട്ടടിക്കുകയും ചെയ്യും. ഈ വസ്തുത മുന്‍നിര്‍ത്തിയാണ് കാര്‍ഷിക മേഖലയിലുള്‍പ്പെടെ പരിഷ്‌കരണങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ തയ്യാറാവുന്നത്.

കേരളത്തോട് പ്രത്യേക മമത പുലര്‍ത്തുന്നയാളാണ് നരേന്ദ്ര മോദി. ബിജെപി നേതാവായിരുന്നപ്പോഴും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇത് പ്രകടമായിട്ടുണ്ട്. കേരളത്തില്‍ വരുമ്പോഴൊക്കെ മലയാളത്തില്‍ സംബോധന ചെയ്യാന്‍ കാണിക്കുന്ന താല്‍പ്പര്യം ശ്രദ്ധേയം. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴും കേരള സന്ദര്‍ശന വേളകളിലെ പ്രസംഗങ്ങള്‍ തന്നെ ഈ നാടിന്റെ വികസന പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയിട്ടുള്ളതിന് തെളിവാണ്. പ്രധാനമന്ത്രിയായശേഷം രാഷ്‌ട്രീയത്തിന്റെ പേരില്‍ കേരളത്തോട് യാതൊരു തരത്തിലുള്ള വിവേചനവും കാണിച്ചിട്ടില്ല. പ്രവാസി ഭാരതീയരായ മലയാളികളുടെ സംഭാവനകളെ വിലമതിക്കുകയും, അവരുടെ ക്ഷേമത്തിനായി പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യുന്നു. കൊവിഡ് കാലത്ത് വിദേശ രാജ്യങ്ങളിലുള്ളവരെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് മിഷന്റെ ഗുണഭോക്താക്കളാവാന്‍ വന്‍തോതില്‍ മലയാളികള്‍ക്ക് കഴിഞ്ഞു. ഗള്‍ഫ് നാടുകളിലെ ജയിലുകളില്‍ കഴിയുന്നവരെ മോചിപ്പിക്കാന്‍ അവിടുത്തെ ഭരണാധികാരികളുമായി ചര്‍ച്ച നടത്തി. എന്നാല്‍ മോദി സര്‍ക്കാര്‍ കേരളത്തോട് അവഗണന കാണിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണ് പിണറായി സര്‍ക്കാര്‍ തുടക്കം മുതലേ ശ്രമിക്കുന്നത്. ഗെയില്‍ പദ്ധതിയും ആലപ്പുഴ ബൈപാസും, അവസാനത്തെ പൊതുബജറ്റിലെ ആനുകൂല്യങ്ങളടക്കം ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണെങ്കിലും വികസനത്തില്‍ രാഷ്‌ട്രീയം കലര്‍ത്തുന്ന സമീപനം സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും കയ്യൊഴിയുന്നില്ല. ഇതിന് മാറ്റം വരുത്തിയാല്‍ കേരളത്തിന് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനാവും. പ്രധാനമന്ത്രിയുടെ ഇപ്പോഴത്തെ സന്ദര്‍ശനം നല്‍കുന്ന സന്ദേശവും ഇതാണ്.

Tags: Prime Ministerkochinarendramodimodi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

World

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

India

നയതന്ത്രചർച്ചകൾ ഫലം കണ്ടു : ചോള രാജവംശത്തിലെ ചെമ്പുതകിടുകൾ മോദിയ്‌ക്ക് തിരിച്ചുനൽകി നെതർലാൻഡ്‌സ് ; ഇനി ലക്ഷ്യം ഭോജ്ശാലയുടെ വാഗ്ദേവതാ വിഗ്രഹം

India

നരേന്ദ്രമോദിയുടെ വിമാനത്തിന് സ്വീഡീഷ് വ്യോമസേനയുടെ അകമ്പടി : അണിനിരന്നത് ഗ്രിപ്പൻ യുദ്ധവിമാനങ്ങൾ ; മോദിയെ സ്വീകരിക്കാൻ നേരിട്ടെത്തി രാഷ്‌ട്രത്തലവൻ

World

ചോള രാജവംശത്തിന്റെ ചെമ്പ് ഫലകങ്ങൾ തിരികെ നൽകുമെന്ന് നെതർലാൻഡ്‌സ്

പുതിയ വാര്‍ത്തകള്‍

ശബരിമലയിൽ ഹെലികോപ്റ്റർ താഴ്‌ന്ന് പറന്നത് കോസ്റ്റ് ഗാർഡിലെ ഉന്നത ഉദ്യോഗസ്ഥന് തൊഴാൻ; ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്ത്

ആശമാരുടെ വേതനം കൂട്ടി; ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, തീരുമാനം ആദ്യ മന്ത്രിസഭാ യോഗത്തിൽ

ജീന്‍ എഡിറ്റിങ് സാങ്കേതിക വിദ്യ ഒഴിവാക്കണം; പരമ്പരാഗത കാര്‍ഷിക രീതിക്ക് അടിസ്ഥാനമായി പരിഹാരം കണ്ടെത്തണം: കിസാന്‍ സംഘ്

7 വയസ് മുതല്‍ തമിഴ് പഠിപ്പിച്ചിരുന്ന ട്യൂഷന്‍ സാറില്‍ നിന്നും ലൈംഗിക അതിക്രമം;സഹോദരിയ്‌ക്കും അയാൾ തന്നെ ക്ലാസെടുക്കാമെന്ന് പറഞ്ഞപ്പോള്‍ എതിർത്തു. .

അവൻ എനിക്ക് തന്നത് വളരെ ചെറിയ റോൾ ;അതുകൊണ്ടാണ് ബേസിലിന്റെ സിനിമയിൽ അഭിനയിക്കാത്തത്;സഞ്ജു സാംസൺ

ടെന്നീസ് ഇതിഹാസം ലിയാണ്ടർ പേസിന്റെ അമ്മ ജെന്നിഫർ പേസ് അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി മോദി

‘ബിജെപി ഭരണഘടനാ പരിധിക്കുള്ളിൽ പ്രവർത്തിക്കണം’: സുവേന്ദു സർക്കാരിന്റെ കൈയേറ്റ വിരുദ്ധ ബുൾഡോസർ നടപടിയിൽ രാജ എന്തിന് രോഷം പ്രകടിപ്പിക്കണം ?

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

ശൈശവ വിവാഹം നിയമവിധേയമാക്കി, നടപ്പാക്കി താലിബൻ

ഇന്ത്യ-വിയറ്റ്നാം ബ്രഹ്മോസ് മിസൈൽ കരാർ ചൈനയ്‌ക്ക് കനത്ത തിരിച്ചടിയാകും ; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ദ്വിരാഷ്‌ട്ര സന്ദർശനം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.