ന്യൂദല്‍ഹി: ദല്‍ഹിയില്‍ നടക്കുന്ന സമരത്തിനു പിന്നിലെ ആഗോള ക്യാംപെയ്നു പിന്നില്‍ ഖാലിസ്ഥാനി ബന്ധമുള്ള കാനഡയില്‍ പ്രവര്‍ത്തിക്കുന്ന പിആര്‍ കമ്പനി ഡയറക്റ്റര്‍. സ്കൈറോക്കറ്റ് എന്ന കമ്പനിയുടെ ഡയറക്റ്റര്‍ മേ ധാലിവാളാണ് പോപ് ഗായിക റിഹാനയ്ക്കും ഗ്രെറ്റ തുന്‍ബെര്‍ഗിനും ട്വീറ്റുകളും ടൂള്‍കിറ്റും തയാറാക്കി കൊടുത്തതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഗോള ക്യാംപെയ്നായി റിഹാനക്കായി 18 കോടി (2.5 മില്യണ്‍ ഡോളര്‍) രൂപ പിആര്‍ കമ്പനി നല്‍കിയെന്നും ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന് (പിജെഎഫ്) ആണ് കമ്പനിക്ക് പിന്നില്‍. മേ ധലിവാല്‍, പിആര്‍ സ്ഥാപനങ്ങളില്‍ റിലേഷന്‍ഷിപ്പ് മാനേജരായി ജോലി ചെയ്തിരുന്ന മറീന പാറ്റേഴ്സണ്‍, കാനഡയിലെ ലോക സിഖ് ഓര്ഗനൈസേഷന് ഡയറക്ടര്‍ അനിത ലാല്‍, കനേഡിയന്‍ എംപി ജഗ്മീത് സിംഗ് തുടങ്ങിയവരും ഇത്തരം ക്യാംപെയ്നു പിന്നിലുണ്ട്.
ഇന്ത്യയിലെ കര്‍ഷക സമരത്തെ പിന്തുണയ്ക്കാന്‍ സഹായകരമായ ടൂള്‍കിറ്റ് കഴിഞ്ഞ ദിവസം ഗ്രെറ്റ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്ത ടൂള്‍കിറ്റ് പിന്‍വലിച്ചതിന് പിന്നാലെ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് പരിഷ്കരിച്ച ടൂള്‍കിറ്റും ഗ്രെറ്റ ട്വീറ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ടൂള്‍കിറ്റിന്റെ വിശാദംശങ്ങള്‍ തേടി ദില്ലി പോലീസ് ഗൂഗിളിനു കത്തു നല്‍കിയത്.
ഫെബ്രുവരി 13, 14 തിയതികളില്‍ അടുത്തുള്ള ഇന്ത്യന്‍ എംബസി, മാധ്യമ സ്ഥാപനങ്ങള്‍, പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രതിഷേധിക്കാന്‍ ടൂള്‍ കിറ്റില്‍ പറയുന്നു. കര്‍ഷകരെ പിന്തുണച്ച് FarmersProtest, StandWithFarmers എന്നീ ഹാഷ്ടാഗില് ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ പങ്കുവയ്ക്കാനും ഇതില്‍ നിര്‍ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: