Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോവില്‍മല രാജാവിന് കടുത്ത അവഗണന; രാജകൊട്ടാരത്തിന് വാങ്ങിയ സ്ഥലത്ത് വാഴക്കൃഷി!

ഒരു വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ കൊല്ലം അഞ്ചായിട്ടും ഒരു ഇഷ്ടികപോലും കോവില്‍മലയിലെത്തിച്ചില്ല.

ബിബിന്‍ വൈശാലി by ബിബിന്‍ വൈശാലി
Feb 3, 2021, 12:40 pm IST
in Kerala
കോവിൽമല രാജാവ് രാമൻ രാജമന്നാൻ ഇപ്പോൾ താമസിക്കുന്ന വീടിന് മുന്നിൽ. ഈ വീടിന്റെ ഒരു വശം വായനശാലയാണ്.

കോവിൽമല രാജാവ് രാമൻ രാജമന്നാൻ ഇപ്പോൾ താമസിക്കുന്ന വീടിന് മുന്നിൽ. ഈ വീടിന്റെ ഒരു വശം വായനശാലയാണ്.

തൊടുപുഴ: ദക്ഷിണേന്ത്യയിലെ ഏക വനവാസി രാജാവായ കോവില്‍മല രാമന്‍ രാജമന്നാന്റെ കൊട്ടാരം നില്‍ക്കേണ്ടിടത്ത് ഇപ്പോള്‍ വാഴത്തോട്ടം! സര്‍ക്കാര്‍ കൊട്ടാരം നിര്‍മിച്ചു നല്‍കുമെന്ന് വിശ്വസിപ്പിച്ച് വാങ്ങിയ ഭൂമിയിലാണ് ഏത്തവാഴക്കൃഷി. രാജകൊട്ടാരം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 20 ലക്ഷം രൂപയുടെ കരാറാണ് 2016 ഫെബ്രുവരിയില്‍ റോഷി അഗസ്റ്റിന്‍ എംഎല്‍എ കോവില്‍മലയിലെത്തി രാജാവിന് കൈമാറിയത്. ഒരു വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ കൊല്ലം അഞ്ചായിട്ടും ഒരു ഇഷ്ടികപോലും കോവില്‍മലയിലെത്തിച്ചില്ല. മാത്രമല്ല രാജാവ് നേരില്‍ക്കണ്ട് അപേക്ഷിച്ചിട്ടും എംഎല്‍എയോ അധികൃതരോ തിരിഞ്ഞു നോക്കിയതുമില്ല.  

രാജകൊട്ടാരമെന്ന സ്വപ്നം ആദ്യമായി സര്‍ക്കാരിന് മുന്നില്‍ വച്ചപ്പോള്‍ സ്വന്തമായി സ്ഥലമില്ലെന്നതായിരുന്നു തടസം. സ്ഥലം വാങ്ങിയാല്‍ കൊട്ടാരം സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കുമെന്ന ഉറപ്പായിരുന്നു അധികൃതര്‍ രാജാവിന് മുന്നില്‍വച്ചത്. സ്വന്തമായി സ്ഥലം വാങ്ങാനുള്ള പണമില്ലാതിരുന്ന രാജാവിന്റെ അവസ്ഥ കണ്ട് ആര്‍എസ്എസ് പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ കോവില്‍മല മുത്തിയമ്മന്‍ ക്ഷേത്രത്തോട് ചേര്‍ന്ന് 20 സെന്റ്  സ്ഥലം വാങ്ങി നല്‍കി. വസ്തുക്കൈമാറ്റ ചടങ്ങില്‍ ആര്‍എസ്എസ് നേതാക്കളും എംഎല്‍എയുമടക്കം പങ്കെടുത്തിരുന്നു. വിദേശികളടക്കം സന്ദര്‍ശിക്കുന്ന കോവില്‍മലയില്‍ കൊട്ടാരത്തോടനുബന്ധിച്ച് ഡോര്‍മിറ്ററി പണികഴിപ്പിക്കുമെന്നും അന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ ഉറപ്പുനല്‍കി.  

പിന്നീട് എംഎല്‍എയുടെ ഭാഗത്തു നിന്ന് അനുകൂലമായ സമീപനമായിരുന്നില്ലെന്ന് രാമന്‍ രാജമന്നാന്‍ പറയുന്നു. നിരവധി തവണ എംഎല്‍എയും ഉദ്യോഗസ്ഥരെയും കണ്ടിട്ടും ഫലമുണ്ടായില്ല. ആര്‍എസ്എസ് നല്‍കിയ സ്ഥലം സ്വീകരിച്ചതോടെയാണ് എംഎല്‍എ കൊട്ടാരത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് ഉദ്യോഗസ്ഥരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. പ്രഖ്യാപനങ്ങളില്‍ ഒന്നായി കൊട്ടാരം അവശേഷിക്കുമ്പോള്‍ പട്ടിണി മാറ്റാന്‍ വാഴകൃഷിയല്ലാതെ രാജാവിന് മറ്റ് വഴികളുണ്ടായിരുന്നില്ല. താമസിക്കുന്ന ചെറിയ വീടിന് പരിസരത്തും  കൊട്ടാരത്തിനായി വാങ്ങിയ സ്ഥലത്തും ഇപ്പോള്‍ ഏത്തവാഴകള്‍ കുലയ്‌ക്കാറായി.  

കടുത്ത അവഗണനയാണ് അഞ്ച് വര്‍ഷമായി സര്‍ക്കാരില്‍ നിന്ന് നേരിടുന്നതെന്ന് രാമന്‍ രാജമന്നാന്‍ ജന്മഭൂമിയോട് പറഞ്ഞു. സൗജന്യ കിറ്റ് വാങ്ങിയാണ് ലോക്ഡൗണ്‍ തള്ളിനീക്കിയത്. കൊറോണക്കാലത്തിന് മുമ്പേ പ്രതിസന്ധിയിലായ ജീവിതം മുന്നോട്ടു നയിക്കാന്‍ സര്‍ക്കാര്‍ ഗ്രാന്റ് അനുവദിക്കണമെന്ന് അപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും കണ്ടിരുന്നു. ഒന്നുമുണ്ടായില്ല.

കോവിൽമല രാജാവിന് കൊട്ടാരം നിർമ്മിക്കാനായി വാങ്ങിയ സ്ഥലത്ത് വാഴ കൃഷി ചെയ്തിരിക്കുന്നു

ഒരു ജോലിയെങ്കിലും തരൂ: രാമന്‍ രാജമന്നാന്‍

സര്‍ക്കാരിന്റയും എംഎല്‍എയുടേയും ഭാഗത്തുനിന്നും കടുത്ത അവഗണനയാണ്. കൊട്ടാരത്തില്‍ കഴിയണമെന്ന അത്യാഗ്രഹമില്ല, എന്തുകൊണ്ട് നല്‍കാന്‍ കഴിയുന്നില്ലെന്ന് അധികാരികള്‍ വ്യക്തമാക്കുന്നില്ല. ഗ്രാന്റ് നല്‍കാന്‍ കഴിയില്ലെങ്കില്‍ എനിക്ക് ഒരു ജോലി നല്‍കാനുള്ള മനസ്സെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം.  

ഉടന്‍ നിര്‍മ്മാണം തുടങ്ങും: റോഷി അഗസ്റ്റിന്‍ എംഎല്‍എ

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന കാലത്ത് അസാധാരണ നീക്കത്തിലൂടെയാണ് ബജറ്റില്‍ കൊട്ടാരത്തിനായി പണം വകയിരുത്തിയത്. ചില സാങ്കേതിക കാരണങ്ങളാണ് പദ്ധതി വൈകാന്‍ കാരണം. മന്ത്രി എ.കെ. ബാലനുമായി സംസാരിച്ച് എത്രയും വേഗം നിര്‍മ്മാണം തുടങ്ങാന്‍ ശ്രമിക്കും. മറ്റുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്.  

Tags: landcultivationPalaceKovilmala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് ഭൂനിയമങ്ങള്‍ ലംഘിച്ചു: ഇടപാടുകള്‍ റദ്ദാക്കി ലാന്‍ഡ് ബോര്‍ഡ്

പഞ്ചായത്ത് പ്രസിഡന്റ് സാമ്പു പുതുപ്പറമ്പില്‍, വാര്‍ഡ് മെമ്പര്‍ സിജി വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ജെസിബിയുമായി വെന്നിമല ക്ഷേത്ര ഭൂമി കയ്യേറാന്‍ എത്തിയ സംഘത്തെ വിശ്വാസികള്‍ തടയുന്നു
Kerala

വെന്നിമല ക്ഷേത്രഭൂമി കയ്യേറാന്‍ സിപിഎമ്മും കോണ്‍ഗ്രസും; പ്രതിഷേധം വ്യാപകം

Kerala

കൃഷിക്കായി സ്ഥലം ഒരുക്കുന്നതിനിടെ കരിയിലയ്‌ക്ക് ഇട്ട തീ പടര്‍ന്ന് പൊള്ളലേറ്റ് റിട്ട. അധ്യാപകന് ദാരുണാന്ത്യം

Kerala

റവന്യൂ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന, കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍

Local News

പെല്ലറ്റ് ഉപയോഗിച്ചുള്ള കൂൺ കൃഷി സെമിനാർ ശ്രദ്ധേയമായി

പുതിയ വാര്‍ത്തകള്‍

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

മൊബൈൽ ഷോറൂമിൽ നിന്ന് പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ

നരേന്ദ്രമോദിയുടെ ഓരോ ചലനവും അറിയുന്ന നിർണായക വ്യക്തി , എഴുതിയ പരീക്ഷകളിലെല്ലാം സ്വർണ്ണമെഡൽ തിളക്കത്തോടെ റാങ്ക് നേടിയവൾ ; ആരാണ് നിധി തിവാരി ?

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വച്ച് വിഷു ആശംസാസന്ദേശം; വിദ്വേഷ പ്രചാരണം നടത്തിയാല്‍ നിയമനടപടിയെന്ന് പൊലീസ്

ഉദയകുമാര്‍ ഉരുട്ടിക്കൊല: പ്രതികളായ പൊലീസുകാരെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി സിബിഐ

വനിതാ സംവരണ ബില്‍ വോട്ടെടുപ്പില്‍ ലോക്സഭയില്‍ പരാജയപ്പെടുത്തിയ കോണ്‍ഗ്രസിനെതിരെ പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ബിജെപി വനിതാ എംപിമാര്‍

ഇനി ബിജെപിയുടെ നേതൃത്വത്തിലുള്ള വനിതകളുടെ പ്രതിഷേധത്തില്‍ രാജ്യം കത്തും, 33ശതമാനം സംവരണം നല്‍കുന്ന ബില്‍ പാസാക്കാതെ ഇനി വിശ്രമമില്ല

സഭയില്‍ എങ്ങിനെ പെരുമാറണമെന്ന് രാഹുല്‍ ഗാന്ധി പ്രിയങ്കഗാന്ധിയില്‍ നിന്നെങ്കിലും പഠിക്കണമെന്ന് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.