Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇരിക്കൂറില്‍ കണ്ണ് വെച്ച് ചാണ്ടി ഉമ്മനും : കോണ്‍ഗ്രസില്‍ പോര്

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 1, 2021, 10:59 am IST
in Kannur

കണ്ണൂര്‍: മൂന്നര പതിറ്റാണ്ടിലേറെയായി കെ.സി. ജോസഫ് പ്രതിനിധീകരിക്കുന്ന ഇരിക്കൂറില്‍ ഇത്തവണ മത്സരത്തിനില്ലെന്ന് ജോസഫ് പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസില്‍ സീറ്റു മോഹവുമായി നേതാക്കളുടെ പട. സീറ്റ് നേടിയെടുക്കുന്നതിനായി നേതാക്കള്‍ രഹസ്യ നീക്കങ്ങള്‍ സജീവമാക്കി. ഏറ്റവും ഒടുവില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും മണ്ഡലത്തില്‍ മത്സരിക്കാന്‍ കണ്ണുവെച്ചിട്ടുളളതായ വാര്‍ത്തകള്‍ പുറത്തുവന്നതോടെ സ്ഥാനാര്‍ത്ഥി മോഹികളായ കണ്ണൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അങ്കലാപ്പ് ഉയര്‍ന്നിരിക്കുകയാണ്. എ ഗ്രൂപ്പിന്റെ പ്രതിനിധിയായി ചാണ്ടി ഉമ്മന്‍ മത്സരിക്കുമെന്ന സൂചന വന്നതോടെ ഐ ഗ്രൂപ്പ് നേതാക്കള്‍ ഉള്‍പ്പെടെ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. വര്‍ഷങ്ങളായി ഇരിക്കൂറില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ ആഗ്രഹിച്ച ഒട്ടേറെ നേതാക്കള്‍ കണ്ണൂരിലുണ്ട്. ഇവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് മൂന്ന് തെരഞ്ഞെടുപ്പുകളില്‍ കെ.സി. ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കലാപ കൊടികളുമായി ഒരു വിഭാഗം രംഗത്തെത്താറുണ്ട്. ഇതിനെയൊക്കെ അതിജീവിച്ച് കോട്ടയത്തു നിന്നെത്തിയ കെ.സി. ജോസഫ് തുടര്‍ച്ചയായി എട്ടുതവണ ഇരിക്കൂറില്‍ നിന്നും വിജയിക്കുകയും കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ സാംസ്‌ക്കാരിക വകുപ്പ് മന്ത്രിയായി.

കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. സജീവ് ജോസഫ്, സോണി സെബാസ്റ്റ്യന്‍, യുഡിഎഫ് ചെയര്‍മാന്‍ പി.ടി.മാത്യു തുടങ്ങി അരഡസനോളം പേരാണ് സീറ്റിനായി രംഗത്ത് വന്നിരിക്കുന്നത്. തുടര്‍ച്ചയായി എട്ട് തവണ മത്സരിച്ച് വിജയിച്ച കെ.സി. ജോസഫ് ഇക്കുറി ഇരിക്കൂറില്‍ മത്സരത്തിനില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കോട്ടയത്ത് നിന്ന് ജില്ലയിലെത്തിയ ജോസഫ് ഇനിയൊരു തവണകൂടി മത്സരത്തിനിറങ്ങിയാല്‍ കോണ്‍ഗ്രസുകാര്‍ തന്നെ ഇക്കുറി പരാജയപ്പെടുത്തുമെന്ന തിരിച്ചറിവാണ് ഇരിക്കൂര്‍ ഉപേക്ഷിക്കാനുളള കെസിയുടെ തീരുമാനത്തിന് പിന്നിലെന്ന് വ്യക്തമാണ്. മാത്രമല്ല മാണി കോണ്‍ഗ്രസിന് സ്വാധീനമുളള മലയോര കുടിയേറ്റ മേഖലയായ മണ്ഡലത്തില്‍ ജോസ് വിഭാഗം എല്‍ഡിഎഫിനോടൊപ്പം പോയതും തനിക്ക് തിരിച്ചടിയാവുമെന്ന് മുന്‍കൂട്ടി കണ്ടാണ് കെ.സി. ജോസഫിന്റെ പിന്മാറ്റമെന്നാണ് സൂചന.

സുരക്ഷിത മണ്ഡലത്തില്‍ തന്നെðമത്സരിക്കണമെന്ന ഒരു വിഭാഗം നേതാക്കളുടെ തീരുമാനത്തിന്റെ ഭാഗമായാണ് ചാണ്ടി ഉമ്മനെ ഇരിക്കൂറില്‍ മത്സരിപ്പിക്കാന്‍ നീക്കം നടത്തുന്നത്. ചാണ്ടി ഉമ്മനെ ചങ്ങനാശ്ശേരിയോ ഇരിക്കൂറോ മത്സരിപ്പിക്കാന്‍ കെപിസിസിയിലെ ഒരു വിഭാഗം നേതാക്കള്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. ഇരിക്കൂറില്‍ ചാണ്ടി ഉമ്മന്‍ മത്സരിച്ചാല്‍ ചങ്ങനാശ്ശേരിയില്‍ കെ.സി. ജോസഫ് മത്സരിക്കാന്‍ ധാരണയുണ്ടാക്കിയതായും പറയപ്പെടുന്നു. ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് കെ.സി. ജോസഫ് ആഴ്ചകള്‍ക്ക് മുന്നേ ഒരുമുഴം മുന്നേ എന്ന പോലെ താന്‍ ഇരിക്കൂറില്‍ ഇക്കുറി മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതെന്നും കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. എ ഗ്രൂപ്പിന്റെ പ്രമുഖ നേതാവും ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനുമായ കെ.സിയെ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ നിന്നും മത്സരിപ്പിക്കാന്‍ എ ഗ്രൂപ്പിനുളളില്‍ തത്വത്തില്‍ തീരുമാനമായിട്ടുണ്ട്.

ഇന്നുമുതല്‍ ഇരിക്കൂറില്‍ ചാണ്ടി ഉമ്മന്റെ നേതൃത്വത്തില്‍ വോട്ട് ചേര്‍ക്കല്‍ ക്യാമ്പയിന്‍ നടക്കുന്നുണ്ട്. മണ്ഡലത്തിലെ ചില പാര്‍ട്ടി പരിപാടികളിലും ചാണ്ടി ഉമ്മന്‍ പങ്കെടുക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥിത്വത്തിന്റെ മുന്നോടിയാണ് പരിപാടികളെന്നറിയുന്നു. ഇത്തവണ കോണ്‍ഗ്രസ് 70 ശതമാനം സീറ്റുകള്‍ യുവാക്കള്‍ക്കായി നല്‍കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഇരിക്കൂറില്‍ മത്സരിക്കുമെന്നുമാണ് ചാണ്ടി ഉമ്മന്‍ പറയുന്നത്. യുവാക്കളില്‍ ഏറെ പ്രതിഷേധമുണ്ടാവില്ലെങ്കിലും സ്ഥാനമോഹികളായ പല കോണ്‍ഗ്രസ് നേതാക്കളും കടുത്ത അതൃപ്തിയിലാണ്. അതേ സമയം ജില്ലയിലെ യുഡിഎഫ് നേതൃത്വത്തിലും ഇത് അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഇരിക്കൂറില്‍ ശക്തനായ യുവനേതാക്കളെ ഗോദയിലിറക്കി കടുത്ത മത്സരത്തിനൊരുങ്ങുകയാണ് എന്‍ഡിഎയും എല്‍ഡിഎഫും.

Tags: electioncongressChandy oommanIrikkoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

Kerala

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

കൺട്രോൾ റൂം
Kerala

പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടലംഘനം അറിയിക്കാം; സി വിജില്‍ ആപ്പിലൂടെ, പരാതികള്‍ കൈകാര്യം ചെയ്യാൻ കൺട്രോൾ റൂം സജ്ജം

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.