Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിവേകാനന്ദനും യുവചേതനയും

ചെറുപ്പകാലത്തെ ഈ സമയം കേവലം സുഖാസ്വാദനത്തിനുപയോഗിച്ചില്ലെങ്കില്‍ വിഡ്ഢിത്തമാവില്ലേ എന്ന ചിന്തയും സമാനമായി ലോകത്തു കണ്ടുവരുന്നു. കാളിദാസന്റെ 'ശൈശവേƒഭ്യസ്തവിദ്യാനാം യൗവനേ വിഷയൈഷിണാം വാര്‍ദ്ധതേ മുനിവൃത്തീനാം യോഗേനാന്തേ തനുത്യജാം' (ബാല്യകാലം വിദ്യയഭ്യസിക്കുന്നതിനും യുവത്വം വിഷയാസ്വാദനത്തിനും വാര്‍ദ്ധക്യം താപസജീവിതത്തിനുമുള്ളതാണ്) എന്ന ചിന്തയാണ് ലോകത്തെ ഒട്ടുമിക്ക പേരെയും ഭരിക്കുന്നത്.

സ്വാമി നന്ദാത്മജാനന്ദ by സ്വാമി നന്ദാത്മജാനന്ദ
Jan 28, 2021, 05:57 pm IST
in Samskriti

യുവത്വത്തെയും ചെറുപ്പകാലത്തെയും അനന്തസാദ്ധ്യതകളുടെ ചക്രവാളമായാണ് ആചാര്യന്മാരും ദീര്‍ഘദര്‍ശികളും ഒക്കെ കാണുന്നത്. അവരുടെ ഒട്ടുമിക്ക ഉദ്‌ബോധനങ്ങളും യുവാക്കളെ മുന്‍നിര്‍ത്തിയുള്ളതാണെന്നുകൂടി കാണാന്‍ കഴിയും. ജീവന്‍ ലോകത്തേക്കു വിടര്‍ന്നുവരുന്ന ഈ സമയത്ത് മനസ്സു മുഴുവന്‍ ഊര്‍ജ്ജം നിറഞ്ഞിരിക്കുന്നു. ഭാവിയെ രൂപപ്പെടുത്താനുള്ള സ്വപ്‌നങ്ങളും ആദര്‍ശങ്ങളും ഈ സമയത്തുമാത്രമേ അതിശക്തമായിരിക്കുകയുള്ളൂ താനും. മനുഷ്യനിലെ സാദ്ധ്യതകള്‍ക്കെല്ലാം ചിറകുവെക്കുന്ന കാലഘട്ടമാണിത്.  

എന്നാല്‍ ചെറുപ്പകാലത്തെ ഈ സമയം കേവലം സുഖാസ്വാദനത്തിനുപയോഗിച്ചില്ലെങ്കില്‍ വിഡ്ഢിത്തമാവില്ലേ എന്ന ചിന്തയും സമാനമായി ലോകത്തു കണ്ടുവരുന്നു. കാളിദാസന്റെ ‘ശൈശവേƒഭ്യസ്തവിദ്യാനാം യൗവനേ വിഷയൈഷിണാം വാര്‍ദ്ധതേ മുനിവൃത്തീനാം യോഗേനാന്തേ തനുത്യജാം’ (ബാല്യകാലം വിദ്യയഭ്യസിക്കുന്നതിനും യുവത്വം വിഷയാസ്വാദനത്തിനും വാര്‍ദ്ധക്യം താപസജീവിതത്തിനുമുള്ളതാണ്) എന്ന ചിന്തയാണ് ലോകത്തെ ഒട്ടുമിക്ക പേരെയും ഭരിക്കുന്നത്. എന്നാല്‍ ശങ്കരാചാര്യരെപ്പോലുള്ള ലോകാചാര്യന്മാര്‍ ഈ ചിന്തയെ ആഴത്തില്‍ തിരുത്തിവെയ്‌ക്കുന്നു. മേല്‍പ്പറഞ്ഞ രീതിയില്‍ സുഖാസ്വാദനത്തിനായി യുവത്വത്തെ മാറ്റിവെച്ചാല്‍ ജീവിതം ആര്‍ത്ഥശൂന്യതയില്‍ നിപതിച്ചുപോകാനിടവരുമെന്ന് ശങ്കരാചാര്യര്‍ ഭജഗോവിന്ദത്തില്‍ പറയുന്നു(ബാലസ്താവത് ക്രീഡാസക്തഃ തരുണസ്താവത്തരുണീസക്തഃ വൃദ്ധസ്താവച്ചിന്താസക്തഃ പരമേ ബ്രഹ്മണി കോƒപി ന സക്തഃ). സ്വാമി വിവേകാനന്ദ

നും ഈ പക്ഷക്കാരനായിരുന്നു. യുവാക്കളെ സാധ്യതകളുടെ ചക്രവാളമായിക്കണ്ടിരുന്ന വിവേകാനന്ദന്‍ സദാ യുവചേതനയോടാണ് സംവദിച്ചിരുന്നതും. മാത്രമല്ല ഓരോ മനുഷ്യനിലും അന്തര്‍ലീനമായിരിക്കുന്ന ഈ ചൈതന്യത്തെ എങ്ങനെ പരമാവധി ആവിഷ്‌ക്കരിച്ചെടുക്കാം എന്നതിന്റെ നിദര്‍ശനമായിരുന്നു 39 വയസ്സുവരെ മാത്രമുണ്ടായിരുന്ന വിവേകാനന്ദജീവിതം.  

കുറഞ്ഞൊരു ജീവിതദൈര്‍ഘ്യംകൊണ്ട് ലോകചിന്തയെ വരെ ഇളക്കിപ്രതിഷ്ഠിച്ച സ്വാമി വിവേകാനന്ദനെ ആധുനികലോകം പരിചയപ്പെട്ടില്ലായിരുന്നുവെങ്കില്‍ കേവലം 32 വയസ്സുകൊണ്ട് തന്റെ ജീവിതദൗത്യം പൂര്‍ത്തിയാക്കിയ ശങ്കരാചാര്യരുടെ ജീവിതത്തെ ഒരു പക്ഷേ നാം അവിശ്വസിക്കുമായിരുന്നു. വിവേകാനന്ദന്‍ മാനവജനതയോടു വാചാലനായത് മനുഷ്യനിലെ ചൈതന്യത്തെക്കുറിച്ചും അന്തഃസത്തയെക്കുറിച്ചുമല്ലാതെ മറ്റൊന്നുമായിരുന്നില്ല. ‘Manis Potentialy Divine’ എന്ന നിര്‍വ്വചനംതന്നെ വിവേകാനന്ദസന്ദേശഹൃദയമായി വിലയിരുത്താവുന്നതാണ്.  

വിവേകാനന്ദന്‍ മതത്തെയും സേവനത്തെയും മനുഷ്യസ്‌നേഹത്തെയും ഒക്കെ നിര്‍വചിച്ചത് മനുഷ്യനിലെ ഈ അടിസ്ഥാനസത്തയെ കേന്ദ്രമാക്കിയായിരുന്നു. ഈ ആശയത്തില്‍ പ്രചോദിതരാകാത്ത പ്രതിഭകളെ ഭാരതത്തില്‍ കണ്ടെത്താന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഗാന്ധിജി ഇപ്രകാരം പറയുകയുണ്ടായി, ‘വിവേകാനന്ദകൃതികള്‍ ഞാന്‍ വിശദമായി പഠിച്ചിട്ടുണ്ട്. അവ വായിച്ചശേഷം എന്റെ രാജ്യസ്‌നേഹം ആയിരം മടങ്ങായി വര്‍ധിച്ചു. വിവേകാനന്ദസന്നിധിയില്‍നിന്നും വെറും കൈയോടെ മടങ്ങിപ്പോകരുത് എന്നാണ് യുവാക്കളോടായി എനിക്കു പറയാനുള്ളത്’. ജീവന്റെ അമൂല്യതയെക്കുറിച്ചും അതു പുറത്തേക്കുകൊണ്ടുവന്ന് ആവിഷ്‌കരിക്കാനുള്ള മാര്‍ഗ്ഗത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ഉപനിഷത്‌രഹസ്യത്തെ പാശ്ചാത്യലോകത്ത് ആധുനിക ശൈലിയില്‍ അവതരിപ്പിച്ച സ്വാമി വിവേകാനന്ദന്‍ പാശ്ചാത്യചിന്തയെത്തന്നെ പിടിച്ചുകുലുക്കുകയായിരുന്നു. ‘പാപിയെന്നു കരുതുന്നതാണ് ഏറ്റവും വലിയ പാപം’ എന്ന രീതിയിലുള്ള ആശയങ്ങള്‍ പാശ്ചാത്യരുടെ ചിന്താശൈലിയെ മുഴുവന്‍ ഇളക്കി മറിക്കാന്‍ പര്യാപ്തമായിരുന്നു.  

ശക്തിയുടെ ഈ സുവിശേഷം പാശ്ചാത്യഭൂമിയെ പരിവര്‍ത്തനപ്പെടുത്തിയതിന്റെ തെളിവുകളാണ് വിവേകാനന്ദനാല്‍ പ്രചോദിതരായ പാശ്ചാത്യപ്രതിഭകളത്രയും. വിവേകാനന്ദവാണികളെ വൈദ്യുതാഘാതം  

പോലെയേ ശ്രവിക്കാനാവൂ എന്നു പറഞ്ഞ ഫ്രഞ്ചു ദാര്‍ശനികന്‍ റൊമയ്ന്‍ റോളയും, മാര്‍ഗ്ഗരറ്റ് നോബിളും, ടെസ്‌ലയും, മാക്‌സ് മുള്ളറുമെല്ലാം ആ നിരയെ കൂടുതല്‍ സമ്പന്നമാക്കി. ‘ആധുനികലോകത്തിന്റെതന്നെ ശില്‍പ്പികളിലൊരാളാണ് വിവേകാനന്ദന്‍’ എന്ന് ബ്രിട്ടീഷ് ചിന്തകനായ എ.എല്‍. ബാഷാം പറഞ്ഞതുംകൂടി വെച്ച് ഇക്കാര്യം കൂടുതല്‍ മനസ്സിലാക്കിയെടുക്കാം.വിവേകാനന്ദസന്ദേശത്തെപ്പറ്റി ലോകം മുഴുവന്‍ അംഗീകരിക്കുന്ന ഒരു പ്രധാന സത്യം ടാഗോര്‍ പറഞ്ഞതു

പോലെ ‘വിവേകാനന്ദനില്‍ നിഷേധകമായി ഒന്നുമില്ല’ എന്നതാകുന്നു. അതെ, മാനവജനതയെ മുഴുവന്‍ പ്രചോദിപ്പിച്ച വിവേകാനന്ദചിന്തയേയും അതിന്റെ വ്യാപകമായ സ്വാധീനത്തെയുംപറ്റി ആലോചിക്കുമ്പോള്‍  

പുതുതലമുറയുടേയും യുവാക്കളുടേയും മുമ്പില്‍ ആദര്‍ശമായി വെക്കാന്‍ വിവേകാനന്ദനല്ലാതെ മറ്റാരുണ്ട്? എന്നു ചിന്തിച്ചു

പോകും. മലയാളത്തിന്റെ പ്രിയ കവി പി. കുഞ്ഞിരാമന്‍ നായര്‍ ചൊല്ലിയ ഈരടികളെ ഈയവസരത്തില്‍ മനസ്സിലുറപ്പിക്കാം.  

‘ഈ വീരയുവാവിനെ  

ക്ഷണിക്കൂ, മഹോന്നത  

ജീവിതസൗധശിലാ

സ്ഥാപനത്തിന്നു നിങ്ങള്‍.’

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)
India

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

Entertainment

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.