Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കര്‍ഷകരുടെ പേരില്‍ കലാപം

ആക്രമണങ്ങളില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നും, ട്രാക്ടര്‍ റാലിയില്‍ നുഴഞ്ഞുകയറിയ സാമൂഹ്യവിരുദ്ധരാണ് അത് നടത്തിയതെന്നും സമരനേതാക്കള്‍ പറയുന്നത് നട്ടാല്‍ കുരുക്കാത്ത നുണകളാണ്. യഥാര്‍ത്ഥത്തില്‍ ഈ അക്രമങ്ങളുടെ ഉത്തരവാദിത്വം അവര്‍ക്ക് മാത്രമാണ്.

Janmabhumi Editorial Desk by Janmabhumi Editorial Desk
Jan 28, 2021, 05:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിയില്‍ അരങ്ങേറിയ കലാപത്തോടെ കര്‍ഷക സമരമെന്ന പേരില്‍ കഴിഞ്ഞ ഒന്നരമാസമായി നടക്കുന്നത് ദേശദ്രോഹത്തില്‍ കുറഞ്ഞ യാതൊന്നുമല്ലെന്ന് വ്യക്തമായിരിക്കുകയാണ്. രാഷ്‌ട്രം ഏറ്റവും അഭിമാനകരമായി കാണുന്ന, ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്ന ഒരു സുദിനത്തില്‍ രാജ്യതലസ്ഥാനത്ത് കര്‍ഷക സമരാനുകൂലികള്‍ നടത്തിയ അക്രമപ്പേക്കൂത്തുകളെ അപലപിക്കാന്‍ വാക്കുകളില്ല. ഭാരതം എന്ന സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കിന്റെ കരുത്തും ഗാംഭീര്യവും ആകാശത്തോളമുയര്‍ന്ന അഭിമാന നിമിഷങ്ങള്‍ക്കു തൊട്ടുപിന്നാലെ അതിന്റെ മുഴുവന്‍ ശോഭയും തല്ലിക്കെടുത്തുന്ന ദുഷ്‌കൃത്യമാണ് സമരാനുകൂലികള്‍ ചെയ്തത്. കോടിക്കണക്കിന് രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചും, പോലീസുകാരെ കൂട്ടത്തോടെ ആക്രമിച്ചും, സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രിമാര്‍ ജനതയെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയില്‍ അതിക്രമിച്ചു കടന്ന് ദേശീയ പതാകയെ അവഹേളിച്ചും അഴിഞ്ഞാടിയവര്‍ക്ക് രാഷ്‌ട്രത്തിന്റെ അന്തസ്സു കെടുത്തുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണുണ്ടായിരുന്നത്. ഈ പേക്കൂത്തുകള്‍ മുഴുവന്‍ പൊതുജനങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെ കാണുകയുണ്ടായി. ഒരുവിഭാഗം കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചും പ്രലോഭിപ്പിച്ചും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭത്തിന് പൊതുസമൂഹത്തിന്റെ യാതൊരു പിന്തുണയും ലഭിക്കില്ലെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.

ആക്രമണങ്ങളില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നും, ട്രാക്ടര്‍ റാലിയില്‍ നുഴഞ്ഞുകയറിയ സാമൂഹ്യവിരുദ്ധരാണ് അത് നടത്തിയതെന്നും സമരനേതാക്കള്‍ പറയുന്നത് നട്ടാല്‍ കുരുക്കാത്ത നുണകളാണ്. യഥാര്‍ത്ഥത്തില്‍ ഈ അക്രമങ്ങളുടെ ഉത്തരവാദിത്വം അവര്‍ക്ക് മാത്രമാണ്. റിപ്പബ്ലിക് ദിനത്തില്‍ തന്നെ ട്രാക്ടര്‍ റാലി നടത്തണമെന്ന സമരക്കാരുടെ ആവശ്യം കണക്കിലെടുത്ത് പോലീസ് അത് അനുവദിക്കുകയായിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. കൃത്യമായ വ്യവസ്ഥകളോടെയാണ്  ട്രാക്ടര്‍ റാലിക്ക് അനുമതി നല്‍കിയത്. ഈ വ്യവസ്ഥകളെല്ലാം സമരാനുകൂലികള്‍ ലംഘിച്ചു. സാമൂഹ്യവിരുദ്ധരാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന സമരനേതാക്കളുടെ വാദം അംഗീകരിക്കാനാവില്ല. രാജ്പഥിലെ റിപ്പബ്ലിക് ദിന പരിപാടികള്‍ അവസാനിച്ചതിനുശേഷം 12 മണിയോടെ ട്രാക്ടര്‍ റാലി തുടങ്ങാനായിരുന്നു അനുമതി. എന്നാല്‍ മൂന്നു മണിക്കൂര്‍ മുന്‍പേ ഇത് തുടങ്ങി. ഇത് ചെയ്തത് സാമൂഹ്യവിരുദ്ധരായിരുന്നോ? പ്രശ്‌നമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് സമര നേതാക്കള്‍ ഇങ്ങനെ ചെയ്തത്. റാലികള്‍ നിശ്ചിത റൂട്ടുകളിലൂടെ പോകണമെന്ന വ്യവസ്ഥ ബോധപൂര്‍വം ലംഘിച്ചത് സമരനേതാക്കള്‍ തന്നെയാണ്. റാലിയില്‍ പങ്കെടുക്കുന്നവരോട് ആയുധങ്ങളുമായി വരാന്‍ സമരനേതാവായ രാജേഷ് ടിക്കായത്തു തന്നെ ആഹ്വാനം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ടല്ലോ?

സംഘടിതവും ആസൂത്രിതവുമായ കലാപമാണ് ദല്‍ഹിയില്‍ അരങ്ങേറിയത്. രാകേഷ് ടിക്കായത്ത് അക്രമത്തിന് ആഹ്വാനം ചെയ്യുന്നതുതന്നെ ഇതിനു തെളിവാണ്. യോഗേന്ദ്ര യാദവിനെപ്പോലുള്ള അരാജകവാദികളാണ് കലാപത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ക്രിമിനല്‍ ഗൂഢാലോചനയടക്കമുള്ള വകുപ്പുകള്‍ ചുമത്തി ഇവരുള്‍പ്പെടെ ഒന്‍പത് നേതാക്കള്‍ക്കെതിരെ ദല്‍ഹി പോലീസ് കേസെടുത്തു കഴിഞ്ഞു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് മുഖ്യാതിഥിയായിരുന്ന കഴിഞ്ഞ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷം പൗരത്വ നിയമഭേദഗതിക്കെതിരെ ദല്‍ഹിയില്‍ കലാപം നടത്തി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ തനിയാവര്‍ത്തനമാണ് ഇക്കുറി നടന്നത്. പോലീസിന്റെ സംയമനം ഒന്നുകൊണ്ടുമാത്രമാണ് വലിയ അത്യാഹിതങ്ങള്‍ സംഭവിക്കാതെ പോയത്. വലിയൊരു കലാപം, അതിനെതിരായ പോലീസ് വെടിവെപ്പ്, വന്‍തോതിലുള്ള മരണം ഇതൊക്കെയാണ് സമരത്തിന് നേതൃത്വം നല്‍കിയവര്‍ പ്രതീക്ഷിച്ചത്. വലിയ  കുറ്റമാണ് ഇവര്‍ ചെയ്തിട്ടുള്ളത്. കര്‍ഷക സമരത്തിന്റെ ഇനിയുള്ള ഗതി എന്തുതന്നെയായിരുന്നാലും ഈ നേതാക്കള്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കണം. രാഷ്‌ട്രം കരുത്തോടെ മുന്നോട്ടു പോകുമ്പോള്‍ ചില വൈദേശിക ശക്തികളുടെ താല്‍പ്പര്യത്തിന് അനുസൃതമായി അതിന് തുരങ്കം വയ്‌ക്കുന്നവര്‍ ആരായിരുന്നാലും അവരെ കാത്തിരിക്കുന്നത് ജയിലറകളായിരിക്കണം. ഇനിയൊരു റിപ്പബ്ലിക് ദിനത്തിലും ഇത്തരം രാജ്യദ്രോഹം അനുവദിക്കാന്‍ പാടില്ല.

Tags: കര്‍ഷക സമരം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kasargod

കൃഷി സംരക്ഷിക്കാന്‍ വേലി: സഹായം വേണമെന്ന് കര്‍ഷകര്‍

India

ഒടുവില്‍ രാകേഷ് ടിക്കായത്തിന്റെ ‘രാഷ്‌ട്രീയക്കളി’ കൂടെയുള്ളവര്‍ കണ്ടെത്തി;ടികായത്തിനെ പുറത്താക്കി;ഭാരതീയ കിസാന്‍ യൂണിയന്‍ പിളര്‍ന്നു

Editorial

കര്‍ഷക സമരക്കാര്‍ക്ക് എന്തു പറയാനുണ്ട്?

ബിജെപി വക്താവ് ആര്‍.പി. സിങ്ങ് (ഇടത്ത്) സംയുക്ത കര്‍ഷക മോര്‍ച്ച നേതാവ് യോഗേന്ദ്ര യാദവ് (വലത്ത്)
India

‘യോഗിയുടെ വിക്കറ്റെടുക്കാന്‍ അഖിലേഷിന് പിച്ചൊരുക്കി’- കര്‍ഷകസമരനേതാവ് യോഗേന്ദ്ര യാദവ്; സമരത്തിന്റെ ഫണ്ടിംഗ് അന്വേഷിക്കണമെന്ന് ബിജെപി

India

‘കര്‍ഷകസമരത്തിലൂടെ ബിജെപിയെ അട്ടിമറിക്കാന്‍ പിച്ചൊരുക്കി, പക്ഷെ സമാജ് വാദി ശരിക്കും പന്തെറിഞ്ഞില്ല’- നിരാശയോടെ യോഗേന്ദ്ര യാദവ്

പുതിയ വാര്‍ത്തകള്‍

N0.1 ആരോഗ്യം എന്നത് ഊതിവീർപ്പിച്ച ബലൂൺ; ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

സർക്കാരിനും ആരോഗ്യവകുപ്പിനും അടിയന്തര ശസ്ത്രക്രിയ വേണം; കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം സർക്കാരിൻറെ ഗുരുതര വീഴ്ച: എൻ. ഹരി

ഏഷ്യാനെറ്റിൽ ഹൃദയസ്പർശിയായ പുതിയ പരമ്പര “മഴ തോരും മുൻപേ” ജൂലൈ 7-ന് ആരംഭിക്കുന്നു.

ധനകാര്യ വകുപ്പിന്റെ നിസഹകരണം; ശബരിമല വിമാനത്താവള പദ്ധതി വൈകുന്നു, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിന് അനുമതി ലഭിച്ചില്ല

കയ്യിലുള്ളത് തന്നെ കൊടുക്കുന്ന ആളാണ് അദ്ദേഹം ; കക്കാനും പിടിക്കാനുമല്ല അദ്ദേഹം രാഷ്‌ട്രീയത്തിലേക്ക് പോയത് ; ടിനി ടോം

രക്ഷാപ്രവർത്തനം വൈകി; കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന് ദാരുണാന്ത്യം

പ്രജ്ഞാനന്ദയെ തോല്‍പിച്ച് ഗുകേഷ് ; മാഗ്നസ് കാള്‍സനും ഗുകേഷും മുന്നില്‍; ഗുകേഷ് ദുര്‍ബലനായ കളിക്കാരനെന്ന് മാഗ്നസ് കാള്‍സന്‍

മരിച്ചാൽ മതിയെന്ന് തോന്നിയ നാളുകൾ, ഏറെക്കാലം മദ്യത്തിന് അടിമയായി; ആമിർ ഖാൻ

ഇത് ചരിത്രം; ഡോ. സിസാ തോമസ് ചുമതലയേറ്റു, രജിസ്ട്രാർ അനിൽ കുമാറിന്റെ ലോഗിൻ ഐഡി സസ്പെൻ്റ് ചെയ്തു

കഥ എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം നടന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies