Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലപ്പുറം ബാലികാപീഡനത്തിന്റെ തലസ്ഥാനമാകുമ്പോള്‍; മൈനറായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് 38 പേര്‍

ഈയിടെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ ഐഷാ ജമാല്‍ പറഞ്ഞത് പോസ്‌കോ നിയമപ്രകാരം മലപ്പുറം ജില്ലയില്‍ മഞ്ചേരി സെഷന്‍സ് കോടതിയില്‍ മാത്രം 832 ബാലികാ പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2021, 10:10 pm IST
in Kerala

തിരുവനന്തപുരം: കേരളത്തിലെ മലപ്പുറം ജില്ലയില്‍ ബാലികാപീഡനം വര്‍ധിക്കുന്നതായി കണക്കുകള്‍.

കഴിഞ്ഞ ദിവസം പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന പീഢന കഥയാണ്. ഒരു മൈനറായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് 38 പേര്‍. ഇതില്‍ 33 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പിന്നീട് നിര്‍ഭയ സെന്‍ററില്‍ കൗണ്‍സിലിംഗിനിടയില്‍ പെണ്‍കുട്ടി പറഞ്ഞ കഥ ഞെട്ടിപ്പിക്കുന്നതാണ്. 2016ല്‍ 13 വയസ്സുപ്രായമുള്ളപ്പോഴാണ് ആദ്യം ഈ പെണ്‍കുട്ടി പീഡനത്തിന് വിധേയയാകുന്നത്. പിന്നീട് പോക്‌സോ കോടതി പെണ്‍കുട്ടിയെ ഷെല്‍ട്ടറില്‍ അയച്ചു. എന്നാല്‍ 2017ല്‍ പിന്നീട് പെണ്‍കുട്ടിയെ വീണ്ടും വീട്ടിലേക്കയച്ചു. അധികം വൈകാതെ വീണ്ടും പൊലീസില്‍ പരാതി എത്തി. ഇക്കുറി അയല്‍ക്കാരന്‍ പീഡിപ്പിച്ചു എന്നതായിരുന്നു കേസ്. വീണ്ടും പെണ്‍കുട്ടിയെ പൊലീസ് നിര്‍ഭയ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പിന്നീട് 2020ല്‍ വീണ്ടും പെണ്‍കുട്ടിയെ വീട്ടിലേക്കയച്ചു. പക്ഷെ പെണ്‍കുട്ടി അധികം വൈകാതെ വീട്ടില്‍ നിന്നും അപ്രത്യക്ഷയായി. പിന്നീട് 2020 ഡിസംബറിലാണ് പാലക്കാട് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്.

മറ്റൊരു ബാലികാപീഡനക്കേസ് ഇതാണ്. 47കാരനായ പിതാവ് പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍മക്കളെ പീഡിപ്പിച്ചു എന്നതായിരുന്നു കേസ്. വളാഞ്ചേരിയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 17,15,13,10 വയസ്സുള്ള 11,9,7,5 ക്ലാസ്സുകളില്‍ പഠിക്കുന്ന പെണ്‍മക്കളെയാണ് അച്ഛന്‍ പീഡിപ്പിച്ചത്. ഇതില്‍ ചെറിയ കുട്ടി സ്‌കൂള്‍ അധികൃതരോട് പരാതിപ്പെട്ടപ്പോഴാണ് പീഡനകഥ വെളിയില്‍ വരുന്നത്. ഇതോടെ സ്‌കൂള്‍ അധികൃതര്‍ അതേ സ്‌കൂളില്‍ പഠിക്കുന്ന മറ്റ് മൂന്ന് പെണ്‍കുട്ടികളെയും കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് എത്രയോ വര്‍ഷമായി നാല് പെണ്‍മക്കളെയും പീഡിപ്പിക്കുന്ന അച്ഛന്റെ അമ്പരപ്പിക്കുന്ന കഥ വെളിയില്‍ വന്നത്. ലൈംഗികാതിക്രമത്തിന് പൊലീസ് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പിന്നീട് അച്ഛനെ ജുഡീഷ്യല്‍ കസ്റ്റഡിയിലെടുത്തു.  

ഇത് ഒറ്റപ്പെട്ട സംഭവമല്ല. മലപ്പുറം ജില്ലയില്‍ അടുത്ത കുടുംബാംഗങ്ങള്‍ തന്നെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന കേസുകള്‍ വര്‍ധിച്ചുവരികയാണ്. ഇത്തരം കേസുകളില്‍ വര്‍ധിച്ചുവരുന്നു.

2019ല്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു കേസില്‍ 12 വയസ്സായ പെണ്‍കുട്ടിയെ 30 പേരാണ് രണ്ട് വര്‍ഷമായി പീഡിപ്പിച്ചത്. സ്‌കൂളില്‍ കൗണ്‍സിലിംഗിലാണ് ഈ പീഡനകഥ വെളിവായത്. ഏഴാം ക്ലാസ് വിദ്യാര്‍ഥിനി കൗണ്‍സിലറോട് പറഞ്ഞത് അച്ഛന്റെ സുഹൃത്ത് ആദ്യമായി ബലാത്സംഗം ചെയ്തതും പിന്നീടയാള്‍ വീട്ടില്‍ പകരം പണം നല്‍കിയ കഥയുമാണ്. തൊഴിലില്ലാത്ത അച്ഛന്‍ പിന്നീട് അമ്മയെയും വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു. പെണ്‍കുട്ടിയെയും പണത്തിന് വേണ്ടി ലൈംഗികബന്ധത്തിനയക്കുന്നത് പതിവായി. അയാള്‍ പെണ്‍കുട്ടിയുടെ നഗ്ന ചിത്രമെടുത്ത് മറ്റുള്ളവര്‍ക്ക് അയക്കാനും തുടങ്ങി. പെണ്‍കുട്ടിയുടെ വീട്ടിലെ സംശയാസ്പദമായ സാഹചര്യം അയല്‍ക്കാര്‍ സ്‌കൂളില്‍ അറിയിച്ചതോടെയാണ് കുട്ടിയെ കൗണ്‍സലിംഗ് ചെയ്തത്. വീട്ടിലെ മോശം സാമ്പത്തികാവസ്ഥയാണ് പെണ്‍കുട്ടിയുടെ ദുരവസ്ഥയ്‌ക്ക് കാരണമായത്.

മലപ്പുറത്ത് 2019ല്‍ 376 ബാലികാപീഡനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2018ലാകട്ടെ 410 കേസുകളാണ് പോസ്‌കോ കോടതിയില്‍ എത്തിയത്. കേരളാപൊലീസിന്റെ വെബ്‌സൈറ്റിലെ കണക്കുകള്‍ പറയുന്നത് ഇത്തരം പീഡനക്കേസുകള്‍ മലപ്പുറത്ത് വര്‍ധിക്കുന്നുവെന്നാണ്. 2020ലെ കണക്കുകള്‍ എത്തിയിട്ടില്ല. ഈയിടെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ ഐഷാ ജമാല്‍ പറഞ്ഞത് പോസ്‌കോ നിയമപ്രകാരം മലപ്പുറം ജില്ലയില്‍ മഞ്ചേരി സെഷന്‍സ് കോടതിയില്‍ മാത്രം 832 ബാലികാ പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ്.

Tags: childmalappuramപോസ്‌കോബാല പീഢനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

Local News

പെരിന്തൽമണ്ണയിൽ ലേഡി ഡോക്ടറെ ക്ലിനിക്കിൽ അതിക്രമിച്ചു കയറി മർദ്ദിച്ച സംഭവം: ജുമൈല അടക്കം നാല് സ്ത്രീകൾ അറസ്‌റ്റിൽ

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

Kerala

നിയമസഭാ തെരഞ്ഞെടുപ്പ് : മലപ്പുറത്ത് കടുത്ത നിയന്ത്രണങ്ങൾ ; ആയുധങ്ങൾ കൈവശം വെക്കുന്നത് കുറ്റകരം

Kerala

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അമ്മയോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച 7 വയസുകാരന്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.