Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഭരണഘടനാ ലംഘനം അവകാശമോ?

ഭരണഘടനാപ്രകാരം കേന്ദ്ര സര്‍ക്കാരിന് മാത്രമാണ് ഏതെങ്കിലും വിദേശ രാജ്യത്തുനിന്ന് കടമെടുക്കാന്‍ അധികാരമുള്ളൂ. ഈ ഭരണഘടനാ വ്യവസ്ഥ ലംഘിച്ച കിഫ്ബി കേന്ദ്രത്തിന്റെ അധികാരത്തില്‍ കടന്നു കയറിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത്തരം കടമെടുപ്പ് അനുവദിക്കപ്പെട്ടാല്‍ മറ്റ് സംസ്ഥാനങ്ങളും ഇങ്ങനെ ചെയ്യുമെന്നും, അത് വന്‍ പ്രതിസന്ധിക്ക് വഴിയൊരുക്കുമെന്നും സിഎജി റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 20, 2021, 05:16 am IST
in Editorial

മസാല ബോണ്ടു വഴി രാജ്യത്തിനു പുറത്തുനിന്ന് പണം കടമെടുത്തതിലൂടെ കിഫ്ബി ഭരണഘടനാ ലംഘനം നടത്തിയിരിക്കുകയാണെന്ന് സഭയുടെ മേശപ്പുറത്തുവച്ച സിഎജി റിപ്പോര്‍ട്ട് അസന്ദിഗ്ധമായി വ്യക്തമാക്കിയിരിക്കുന്നു. അസാധാരണമായ ഒരു സ്ഥിതിവിശേഷമാണ് ഇതുമൂലം സംജാതമായിരിക്കുന്നത്. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്ന് കടമെടുത്തതില്‍ നിയമലംഘനമൊന്നുമില്ലെന്നും, ആര്‍ബിഐയുടെ അനുമതിയുണ്ടെന്നും ആവര്‍ത്തിച്ചുകൊണ്ടിരുന്ന ധനമന്ത്രി തോമസ് ഐസക്കും ഇടതുമുന്നണി സര്‍ക്കാരും ഇതോടെ പൂര്‍ണമായും പ്രതിക്കൂട്ടിലായിരിക്കുകയാണ്. ഇത്തരമൊരു അനുമതി നല്‍കാന്‍ ആര്‍ബിഐക്ക് അധികാരമില്ലെന്നും സിഎജി എടുത്തുപറഞ്ഞിരിക്കുന്നു. ഭരണഘടനാപ്രകാരം കേന്ദ്ര സര്‍ക്കാരിന് മാത്രമാണ് ഏതെങ്കിലും വിദേശ രാജ്യത്തുനിന്ന് കടമെടുക്കാന്‍ അധികാരമുള്ളൂ. ഈ ഭരണഘടനാ വ്യവസ്ഥ ലംഘിച്ച കിഫ്ബി കേന്ദ്രത്തിന്റെ അധികാരത്തില്‍ കടന്നു കയറിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത്തരം കടമെടുപ്പ് അനുവദിക്കപ്പെട്ടാല്‍ മറ്റ് സംസ്ഥാനങ്ങളും ഇങ്ങനെ ചെയ്യുമെന്നും, അത് വന്‍ പ്രതിസന്ധിക്ക് വഴിയൊരുക്കുമെന്നും സിഎജി റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയും രൂക്ഷമായൊരു വിമര്‍ശനം സിഎജി നടത്തുന്നത്. ഗുരുതരമായ ഈ നിയമലംഘനങ്ങള്‍ നടത്തിയിട്ടുള്ള സര്‍ക്കാര്‍ നിശ്ശബ്ദത പാലിക്കുകയാണ്.

കിഫ്ബിയുടെ വിദേശ കടമെടുപ്പിനെ ന്യായീകരിച്ച് ധനമന്ത്രി തോമസ് ഐസക്കും മറ്റും ആവര്‍ത്തിച്ചുകൊണ്ടിരുന്ന വാദഗതികള്‍ സിഎജി റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിയിരിക്കുകയാണ്. കിഫ്ബി എടുക്കുന്ന വായ്‌പയ്‌ക്ക് സംസ്ഥാന സര്‍ക്കാരിന് ബാധ്യതയില്ലെന്നാണ് ധനമന്ത്രി പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ സ്വന്തമായി വരുമാനമില്ലാത്ത കിഫ്ബി എടുക്കുന്ന വായ്‌പയുടെ ബാധ്യത സംസ്ഥാന സര്‍ക്കാരിനാണെന്നും, സംസ്ഥാനത്തിന്റെ തനതു വരുമാനത്തില്‍ നിന്നാണ് ഇത് തിരിച്ചടയ്‌ക്കുന്നതെന്നും സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പെട്രോളിയം സെസ്, നികുതി വരുമാനം എന്നിവയിലൂടെയാണ് പണം തിരികെ നല്‍കുന്നതെന്നും സിഎജി വ്യക്തമാക്കിയിട്ടുണ്ട്. കിഫ്ബി സംസ്ഥാനത്തിനുമേല്‍ അധിക ബാധ്യത അടിച്ചേല്‍പ്പിക്കുകയാണ്. കിഫ്ബി സംസ്ഥാന സര്‍ക്കാരിന്റെ സ്ഥാപനമല്ലെന്നും, ബോഡി കോര്‍പ്പറേറ്റാണെന്നും വാദിച്ചുകൊണ്ടിരുന്ന തോമസ് ഐസക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. കടക്കെണിയില്‍ അകപ്പെടുത്തി സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഒരിക്കലും കരകയറാനാവാത്ത പ്രതിസന്ധിയില്‍ കൊണ്ടുചെന്നെത്തിക്കുകയാണ് ഐസക്കിന്റെ ലക്ഷ്യമെന്ന ആരോപണം സിഎജി റിപ്പോര്‍ട്ടിലൂടെ ശരിയാണെന്ന് തെളിയുകയാണ്.

സിഎജിയുടെ അന്തിമ റിപ്പോര്‍ട്ട് എന്തുകൊണ്ട് ധനമന്ത്രി തോമസ് ഐസക് നിയമവിരുദ്ധമായി വെളിപ്പെടുത്തി എന്നതിന്റെ ഉത്തരം സഭയുടെ മേശപ്പുറത്തുവച്ച റിപ്പോര്‍ട്ടിലുണ്ട്. ധനമന്ത്രാലയം വഴി ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടിന്റെ ഉള്ളടക്കമാണ് ധനമന്ത്രി വെളിപ്പെടുത്തിയത്. റിപ്പോര്‍ട്ട് സര്‍ക്കാരിനെയും, ധനമന്ത്രിയെന്ന നിലയ്‌ക്കുള്ള തന്റെ പ്രവര്‍ത്തനങ്ങളെയും രൂക്ഷമായി വിമര്‍ശിക്കുന്നതാണെന്നു കണ്ട് പ്രതിരോധം തീര്‍ക്കുന്നതിനാണ് ഐസക്ക് വഴിവിട്ട് പെരുമാറിയത്. ഇതുവഴി സഭയുടെ അവകാശം ലംഘിച്ചിരിക്കുകയാണെന്ന പരാതിയില്‍ എത്തിക്‌സ് കമ്മിറ്റി ധനമന്ത്രിയെ കുറ്റവിമുക്തനാക്കിയിരിക്കുകയാണ്! എന്നാല്‍ കിഫ്ബിയെ ഭരണഘടനാ ലംഘനത്തിനുള്ള ഉപകരണമാക്കിയ ധനമന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത്. മന്ത്രി സ്ഥാനത്ത് തുടരാന്‍ ഐസക്കിന് അവകാശമില്ല. ഇങ്ങനെയൊരാള്‍ മന്ത്രിയായിരിക്കുന്നതു തന്നെ രാജ്യതാല്‍പ്പര്യത്തിന് എതിരാണ്. നിയമലംഘനങ്ങള്‍ക്കു കൂട്ടുനില്‍ക്കുകയും കുടപിടിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ധനമന്ത്രിക്കെതിരെ നടപടിയെടുക്കില്ല. ഭരണഘടനാലംഘനം നടന്നിട്ടുള്ളതായി തെളിഞ്ഞിരിക്കെ സര്‍ക്കാരില്‍നിന്ന് ഗവര്‍ണര്‍ വിശദീകരണം  തേടണം. ധനമന്ത്രിക്കെതിരെ ഉചിതമായ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും വേണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

India

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

India

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

Kerala

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

Kerala

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.