കാട്ടാക്കട: മണ്ഡലത്തില്‍ പാവങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി ചിട്ടയായ സേവന പ്രവര്‍ത്തനങ്ങള്‍ നമോ കേന്ദ്രം വഴി നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരിന്റെ ഭാവാത്മക പദ്ധതികള്‍ മാധ്യമങ്ങള്‍ മന:പൂര്‍വം ജനങ്ങളിലെത്തിക്കാന്‍ വിമുഖത കാണിക്കുന്നു. താഴേത്തട്ടിലുള്ള ദരിദ്രവിഭാഗങ്ങള്‍ക്ക് ഈ ആനുകൂല്യങ്ങള്‍ വാങ്ങിനല്‍കാന്‍ നമോ കേന്ദ്രത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ പതിതരുടെ കണ്ണീരൊപ്പാനാണ് നമോ കേന്ദ്രം ലക്ഷ്യമിടുന്നതെന്ന് നമോ ആരോഗ്യ സഹായ പദ്ധതി ഉദ്ഘാടനം ചെയ്ത് ചെയര്മാന് പി.കെ കൃഷ്ണദാസ് പറഞ്ഞു. ആറു വര്‍ഷം കൊണ്ട് അഞ്ഞൂറിലധികം പദ്ധതികളാണ് മോദി സര്‍ക്കാര്‍ രാജ്യത്ത് പ്രാവര്‍ത്തികമാക്കിയത്. ജനക്ഷേമം രാഷ്ട്രീയത്തിന്റെ വ്യാകരണമെന്ന് അദ്ദേഹം തെളിയിച്ചു. ഈ ക്ഷേമപദ്ധതികളെല്ലാം ഇനി മണ്ഡലത്തിലെ നിരാലംബരുടെ കൈകളിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. രോഗികള്‍ക്ക് മരുന്നു വാങ്ങുന്നതിന് നമോ ആരോഗ്യ പദ്ധതി, പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നമോ വിദ്യാ പദ്ധതി എന്നിവയും ചടങ്ങില്‍ പ്രഖ്യാപിച്ചു.
പങ്കജകസ്തൂരി എംഡി ഡോ.ജെ. ഹരീന്ദ്രന്‍ നായര്‍ അധ്യക്ഷനായി. വിഷ്ണുപുരംചന്ദ്രശേഖരന്‍, എസ്ആര്‍എം അജി, വി.വി.രാജേഷ്, അഡ്വ.എസ്.സുരേഷ്, എം.എസ്.കുമാര്‍, അഡ്വ.ജെ.ആര് പത്മകുമാര്‍, സി.ശിവന്‍കുട്ടി, അരവിന്ദാക്ഷന്‍നായര്‍, മുക്കംപാലമൂട്ബിജു, പള്ളിച്ചല്ബിജു, കാട്ടാക്കടഹരി, സന്തോഷ്കുമാര്‍, കുന്നുവിളസുധീഷ്, തിരുമല വേണുഗോപാല്‍, വിളപ്പില്‍ സന്തോഷ്, കിള്ളികണ്ണന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: