Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാളയാര്‍ പീഡന കേസ്: ഹൈക്കോടതി വിധി സിപിഎമ്മിനും സര്‍ക്കാരിനും ഏറ്റ തിരിച്ചടി

കേസിലെ പ്രതികളായ അട്ടപ്പള്ളം പാമ്പാംപള്ളം കല്ലങ്കാട് വി. മധുവെന്ന വലിയ മധു, ഇടുക്കി രാജാക്കാട് വലിയ മുല്ലക്കാനം നാലുതൈക്കല്‍ വീട്ടില്‍ ഷിബു, ചേര്‍ത്തല സ്വദേശി പ്രദീപ്, അട്ടപ്പള്ളം പാമ്പാംപള്ളം കല്ലങ്കാട് എം. മധു എന്ന കുട്ടിമധു എന്നിവരെയാണ് പാലക്കാട് പോക്‌സോ കോടതി വെറുതേ വിട്ടത്. ഈ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്.

സിജ പി.എസ് by സിജ പി.എസ്
Jan 7, 2021, 10:09 am IST
in Kerala

പാലക്കാട്: വാളയാര്‍ പീഡന കേസിലെ പ്രതികളെ വെറുതേ വിട്ട വിധി ഹൈക്കോടതി റദ്ദാക്കിയത് സിപിഎമ്മിനും സര്‍ക്കാരിനും ഏറ്റ തിരിച്ചടി. കേരള ചരിത്രത്തില്‍ ഇന്നുവരെ കാണാത്ത തരത്തില്‍ പോലീസ്, പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒന്നിച്ച് ഒരു കേസ് അട്ടിമറിച്ചതിന്റെ ഉദാഹരണമാണ് വാളയാര്‍ കേസ്. രക്ഷിതാക്കള്‍ക്കൊപ്പമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും കൂടെ നിന്ന് സര്‍ക്കാര്‍ വഞ്ചിക്കുകയായിരുന്നു. ജുഡീഷ്യല്‍ അന്വേഷണം നടത്തിയെങ്കിലും ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.  

കേസിലെ പ്രതികളായ അട്ടപ്പള്ളം പാമ്പാംപള്ളം കല്ലങ്കാട് വി. മധുവെന്ന വലിയ മധു, ഇടുക്കി രാജാക്കാട് വലിയ മുല്ലക്കാനം നാലുതൈക്കല്‍ വീട്ടില്‍ ഷിബു, ചേര്‍ത്തല സ്വദേശി പ്രദീപ്, അട്ടപ്പള്ളം പാമ്പാംപള്ളം കല്ലങ്കാട് എം. മധു എന്ന കുട്ടിമധു എന്നിവരെയാണ് പാലക്കാട് പോക്‌സോ കോടതി വെറുതേ വിട്ടത്. ഈ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്.  

സിപിഎം പ്രവര്‍ത്തകരായ പ്രതികളെ രക്ഷിക്കാന്‍ പാര്‍ട്ടിയും സര്‍ക്കാരും വഴിവിട്ട ഇടപെടല്‍ നടത്തി. പോലീസ് കേസ് അട്ടിമറിച്ചു. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും പ്രതികളെ വെറുതേ വിടാനിടയാക്കി. കേസില്‍ സിപിഎം ഉന്നതന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയം നില നില്‍ക്കുന്നു. വിവാദമായ കേസ് സാധാരണ പ്രവര്‍ത്തകര്‍ക്ക് വേണ്ടി അട്ടിമറിക്കണമെങ്കില്‍ അതിന് പിന്നില്‍ മറ്റെന്തോ താത്പര്യം പാര്‍ട്ടിക്കുണ്ടെന്നാണ് ആരോപണം ഉയരുന്നത്.  വലിയ മധു ഡിവൈഎഫ്‌ഐ അട്ടപ്പള്ളം യൂണിറ്റ് സെക്രട്ടറിയായിരുന്നു. എം. മധു ഉള്‍പ്പെടെയുള്ളവര്‍ സജീവ സിപിഎം പ്രവര്‍ത്തകരാണ്. തുടക്കം മുതല്‍ തന്നെ കേസ് അട്ടിമറിക്കാന്‍ സിപിഎം ഇടപെട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ സംബന്ധിച്ച് ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു.

പ്രതികളെ രക്ഷിക്കാന്‍ കേസിന്റെ ആദ്യഘട്ടം മുതല്‍ തന്നെ പോലീസിന് മേല്‍ സമ്മര്‍ദമുണ്ടായി. ആരോപണം സിപിഎം ആദ്യം തള്ളിയെങ്കിലും പിന്നീട് ചുവട് മാറ്റുകയായിരുന്നു. രാഷ്‌ട്രീയ ഇടപെടലുകളുണ്ടായതായി പ്രതി ഭാഗം അഭിഭാഷകന്‍ തന്നെ വ്യക്തമാക്കി.   ഇതിനിടെ, കേസ് അട്ടിമറിച്ച ഡിവൈഎസ്പി സോജന് സ്ഥാനക്കയറ്റം നല്‍കി. സിബിഐ അന്വേഷണം, തുടരന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച മുഖ്യമന്ത്രിയും പുന്നല ശ്രീകുമാറും രക്ഷിതാക്കളെ ചതിക്കുകയായിരുന്നു. രക്ഷിതാക്കള്‍ ആവശ്യപ്പെട്ട കാര്യങ്ങളല്ല സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലുള്ളത്.

Tags: walayar caseകേരള സര്‍ക്കാര്‍ഹൈക്കോടതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി ആറാഴ്ച കൂടി അനുവദിച്ചു

Kerala

വാളയാര്‍ കേസ്: ഇലക്ട്രോണിക് രേഖകള്‍ നല്‍കണമെന്ന അമ്മയുടെ ആവശ്യം കോടതി തള്ളി

Kerala

വാളയാർ കേസിലെ നാലാം പ്രതി തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ആലുവ ഇടത്തലയിലെ ഫാക്ടറിയിൽ

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

പുതിയ വാര്‍ത്തകള്‍

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.