Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലൈഫ് മിഷന് കണ്ണില്ലേ … ? തലചായ്‌ക്കുന്നത് പുറമ്പോക്കില്‍ ടാര്‍പ്പ വലിച്ചുകെട്ടിയ ടെന്റില്‍; മകന്റെ ചികിത്സയ്‌ക്ക് സുമനസ്സുകളുടെ കനിവുതേടി അമ്മ

കഴിഞ്ഞവര്‍ഷം മെയ് മാസത്തിലാണ് സന്ധ്യയുടെ മൂത്തമകന്‍ വിഷ്ണു വീട്ടില്‍ കുഴഞ്ഞുവീണ് അബോധാവസ്ഥയിലായി. ബാലരാമപുരം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചെങ്കിലും വിദഗ്ധചികിത്സയ്‌ക്കായി ഡോക്ടര്‍ മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. ഞരമ്പുകളുടെ പ്രവര്‍ത്തനം ക്ഷയിച്ചതാണ് വിഷ്ണുവിന്റെ പ്രശ്‌നം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2021, 01:01 pm IST
in Kerala
പുറമ്പോക്കിലെ ടോര്‍പ്പോളിന്‍ വലിച്ചുകെട്ടിയ വീട്ടിനുള്ളില്‍ കിടപ്പുരോഗിയായ മകന്‍ വിഷ്ണുവിന് സമീപം സന്ധ്യ

പുറമ്പോക്കിലെ ടോര്‍പ്പോളിന്‍ വലിച്ചുകെട്ടിയ വീട്ടിനുള്ളില്‍ കിടപ്പുരോഗിയായ മകന്‍ വിഷ്ണുവിന് സമീപം സന്ധ്യ

ബാലരാമപുരം: വിദ്യാര്‍ഥിയായ മകന്റെ ചികിത്സയ്‌ക്ക് സുമനസ്സുകളുടെ കനിവുതേടി ഒരു അമ്മ. ഈ വീട്ടമ്മയും രോഗിയായ മകനും വൃദ്ധയായ അമ്മയും മറ്റുമക്കളും അടങ്ങുന്ന കുടുംബത്തിന്റെ താമസമാകട്ടെ പുറമ്പോക്കില്‍ ടാര്‍പ്പ വലിച്ചുകെട്ടിയ ടെന്റില്‍. 14 വര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ തേമ്പാമുട്ടം ഇടക്കോണം കുളത്തിന്‍കരവീട്ടില്‍ സന്ധ്യയുടെ നൊമ്പരം ആരും തുണയില്ലാത്ത തന്റെ മക്കളെയോര്‍ത്താണ്. സര്‍ക്കാര്‍ പട്ടയമില്ലാതെ പുറമ്പോക്കില്‍ തലചായ്‌ക്കാന്‍ വിധിക്കപ്പെട്ടവരുടെ ദുരിതജീവിതത്തിലേക്ക് ഇടം പിടിക്കുകയാണ് സന്ധ്യയും കുടുംബവും.

കഴിഞ്ഞവര്‍ഷം മെയ് മാസത്തിലാണ് സന്ധ്യയുടെ മൂത്തമകന്‍ വിഷ്ണു വീട്ടില്‍ കുഴഞ്ഞുവീണ് അബോധാവസ്ഥയിലായി. ബാലരാമപുരം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചെങ്കിലും വിദഗ്ധചികിത്സയ്‌ക്കായി ഡോക്ടര്‍ മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. ഞരമ്പുകളുടെ പ്രവര്‍ത്തനം ക്ഷയിച്ചതാണ് വിഷ്ണുവിന്റെ പ്രശ്‌നം. മകന്‍ കിടപ്പുരോഗിയായതോടെ സന്ധ്യയ്‌ക്ക് ജോലിക്ക് പോകാനാകാതെയായി. ഇതോടെ ലഭിച്ചുകൊണ്ടിരുന്ന ചെറിയ വരുമാനവും നിലച്ചു. കൈയിലുണ്ടായിരുന്ന സ്വര്‍ണം വിറ്റും വിഷ്ണുവിന്റെ സഹപാഠികളില്‍  നിന്നു ലഭിച്ച സഹായവും സ്വകാര്യവ്യക്തിയുടെ ഭൂമി ഈടുവച്ച് 3 ലക്ഷം രൂപ വായ്‌പയെടുത്തും തിരുവനന്തപുരം ശ്രീചിത്രയില്‍ രണ്ടുമാസവും 13 ദിവസവും സന്ധ്യ മകനെ ചികിത്സച്ചു. ആകെ 7 ലക്ഷത്തോളം രൂപ ചെലവായി. ചികിത്സ കഴിഞ്ഞെങ്കിലും വിഷ്ണു ഇപ്പോഴും കിടപ്പിലാണ്. മാസംതോറും ചികിത്സയ്‌ക്കായി 25,000 രൂപയോളം കണ്ടെത്തണം.

ജ്യേഷ്ഠന്‍ കിടപ്പിലായതോടെ അനുജന്മാരായ ജിഷ്ണുവിന്റെയും സഞ്ജയയുടേയും പഠനവും മുടങ്ങി. ഇവര്‍ കടകളില്‍ കൂലിപ്പണിക്ക് പോയാണ് അമ്മയുടെയും ജ്യേഷ്ഠന്റെയും കാര്യങ്ങള്‍ നോക്കുന്നത്. ഈയാഴ്‌ച്ച തുടര്‍ചികിത്സയ്‌ക്കായി പതിനായിരം രൂപ   കണ്ടെത്താനുള്ള  നെട്ടോട്ടത്തിലാണ് സന്ധ്യയുടെ മക്കള്‍. എ പ്ലസ് മാര്‍ക്ക് നേടി മൂവരും പഠനത്തിലും മിടുക്കരാണ്. വായ്‌പയെടുത്തതും കടം വാങ്ങിയതും മടക്കിനല്‍കാനാകാതെ വിഷമത്തിലാണ് സന്ധ്യ. ഇവരുടെ അമ്മ സരളകുമാരിയും വാര്‍ദ്ധക്യസഹജമായ രോഗം ബാധിച്ച് ചികിത്സയിലാണ്.  

2018 ല്‍ മഴയത്ത് സന്ധ്യയുടെ വീട് തകര്‍ന്നിരുന്നു. വീട് പുതുക്കി പണിയുന്നതിന് വില്ലേജില്‍ അപേക്ഷിച്ചെങ്കിലും യാതൊരുവിധ ആനുകൂല്യവും ഇതുവരെ ലഭിച്ചിട്ടില്ല. ലൈഫ് പദ്ധതിയില്‍ വീട് അനുവദിക്കണമെന്ന് വാര്‍ഡ് മെംബറോടും പഞ്ചായത്ത് പ്രസിഡന്റിനോടും നിരവധി തവണ ആവശ്യപ്പെട്ടിട്ടും ജനപ്രതിനിധികളുടെ വാക്ക് പാഴ്‌വാക്ക് ആവുകയായിരുന്നു. ടാര്‍പ്പാളിന്‍ മൂടിയ എത് നിമിഷവും നിലംപൊത്താവുന്ന കൂരയ്‌ക്ക് കീഴിലാണ് കിടപ്പുരോഗിയായ വിഷ്ണു കഴിയുന്നത്. കൊവിഡ് വെല്ലുവിളിയായതോടെ സന്ധ്യയെയും കുടുംബത്തെയും സഹായിക്കാന്‍ ആരും തന്നെ മുന്നോട്ടുവരുന്നില്ല. ശ്രീചിത്രയില്‍ വിഷ്ണുവിന്റെ തുടര്‍ചികിത്സയ്‌ക്കായി ആശ്രിതരുടെ കനിവ് തേടി സന്ധ്യ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബാലരാമപുരം ബ്രാഞ്ചില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട് നമ്പര്‍ 20182824237.  ഫോണ്‍: 9074632104.

Tags: life
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

കോടീശ്വരിയായ വൃദ്ധയെ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരീ പുത്രന് ജീവപര്യന്തം

Samskriti

ആത്മീയത എന്ന ആന്തരിക യാത്ര

Samskriti

ജീവിത സാക്ഷാത്കാരം

India

മൂര്‍ഖനെ കഴുത്തിലിട്ട് ബൈക്കില്‍ പോയ യുവാവ് പാമ്പ് കടിയേറ്റു മരിച്ചു

പുതിയ വാര്‍ത്തകള്‍

കൊഞ്ചും സ്വരരാഗിണി

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.