Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍എച്ച്എമ്മിന് കീഴിലെ ആരോഗ്യ പ്രവര്‍ത്തകരുടെ റിസ്‌ക്ക് അലവന്‍സ് നിലച്ചു: ജീവനക്കാര്‍ ദുരിതത്തില്‍

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച റിസ്‌ക്ക് അലവന്‍സ് നാലുമാസമായി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ ബുദ്ധിമുട്ടിലായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ എന്‍എച്ച്എം ഫണ്ട് യഥാസമയം സംസ്ഥാന സര്‍ക്കാര്‍ കൈപ്പറ്റിയിട്ടും ജീവനക്കാര്‍ക്ക് മാസങ്ങളായി അലവന്‍സ് നല്‍കാത്തതില്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ഉയരുന്നു.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Jan 4, 2021, 09:49 am IST
in Kerala

കണ്ണൂര്‍: കൊവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ജില്ലാ ആശുപത്രികളിലും കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍  നിയമിക്കപ്പെട്ട ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരും ആരോഗ്യേതര ജീവനക്കാരും ദുരിതത്തില്‍. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച റിസ്‌ക്ക് അലവന്‍സ് നാലുമാസമായി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ ബുദ്ധിമുട്ടിലായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ എന്‍എച്ച്എം ഫണ്ട് യഥാസമയം സംസ്ഥാന സര്‍ക്കാര്‍ കൈപ്പറ്റിയിട്ടും ജീവനക്കാര്‍ക്ക് മാസങ്ങളായി അലവന്‍സ് നല്‍കാത്തതില്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ഉയരുന്നു.

നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍, ട്രോളി ജീവനക്കാര്‍, വാച്ച്മാന്‍മാര്‍ തുടങ്ങി കുറഞ്ഞ ശമ്പളത്തിന് നിയമിതരായവരാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത്. നിയമന സമയത്ത് 13,500 രൂപയാണ് ശമ്പളമായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഏറെ കൊട്ടിഘോഷിച്ച് മുഖ്യമന്ത്രി നേരിട്ട് നഴ്‌സിംഗ് അസിസ്റ്റന്റ് അടക്കമുളളവര്‍ക്ക് റിസ്‌ക് അലവന്‍സുള്‍പ്പെടെ 23,500 രൂപ നല്‍കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. 

ഡോക്ടര്‍മാര്‍ക്ക് 40000 രൂപയും 20000 രൂപ അലവന്‍സുമായിരുന്നു അനുവദിച്ചത്. തുടര്‍ന്ന് രണ്ട് മാസം റിസ്‌ക്ക് അലവന്‍സ് നല്‍കിയെങ്കിലും കഴിഞ്ഞ നാലുമാസമായി അലവന്‍സ് നിര്‍ത്തിയിരിക്കുകയാണ്. സംസ്ഥാനത്താകമാനം ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരാണ് അലവന്‍സ് ലഭിക്കാത്തതു കാരണം ദുരിതത്തിലായിരിക്കുന്നത്. ഡോക്ടര്‍മാര്‍ക്ക് ഉയര്‍ന്ന ശമ്പളം ലഭിക്കുന്നതിനാല്‍ ഏറെ ബുദ്ധിമുട്ടില്ലെങ്കിലും നാമമാത്രമായ ശമ്പളം ലഭിക്കുന്ന നഴ്‌സിംഗ് അസിസ്റ്റന്റുമാരുള്‍പ്പെടെയുളളവര്‍ ഏറെ ബുദ്ധിമുട്ടിലായിരിക്കുകയാണെന്ന് ജീവനക്കാര്‍ പറയുന്നു.

താല്‍ക്കാലികമായി നിയമനം ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ കൊവിഡ് കാലത്ത് ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് ജോലി ചെയ്യുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ പിപിഇ കിറ്റ് ധരിച്ചുളള ജോലി കാരണം ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് നിരവധി ജീവനക്കാര്‍ക്ക് പലതരത്തിലുളള ശാരീരിക പ്രശ്‌നങ്ങള്‍ ഇതിനകം പിടിപെട്ടതായി ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. കൊവിഡ് രോഗികളുടെ ജീവന്‍ നിലനിര്‍ത്താന്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ ജീവനക്കാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Tags: healthNursingcovidNHM
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

World

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

Health

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

World

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

പുതിയ വാര്‍ത്തകള്‍

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.