Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജോസിന് വഴങ്ങി കാനത്തെയും കാപ്പനെയും സിപിഎം തള്ളി

കാപ്പന്റെ വിലാപവും, കാനത്തിന്റെ അവകാശവാദവും തള്ളിയാണ് അടുത്തിടെ ഇടതു മുന്നണിയില്‍ എത്തിയ ജോസ് കെ.മാണി വിഭാഗത്തിനു വേണ്ടി നിലപാട് എടുത്തത്. ഇതോടെ മാണി സി. കാപ്പന്റെ നില പരുങ്ങലിലായി. സിപിഎം നിലപാട് വ്യക്തമായതോടെ മാണി സി. കാപ്പന്‍ മറ്റു വഴി തേടാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്.

ഹരികുമാര്‍ കെ.ഡി by ഹരികുമാര്‍ കെ.ഡി
Jan 3, 2021, 12:25 pm IST
in Kerala

കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും എന്‍സിപി നേതാവും പാലാ എംഎല്‍എയുമായ മാണി സി.കാപ്പനെയും ചവിട്ടിത്തെറിപ്പിച്ചു, പാലായും കാഞ്ഞിരപ്പള്ളിയും കേരളാ കോണ്‍ഗ്രസ്(എം)ന് നല്‍കാന്‍ സിപിഎം തീരുമാനിച്ചു.

കാപ്പന്റെ വിലാപവും, കാനത്തിന്റെ അവകാശവാദവും തള്ളിയാണ് അടുത്തിടെ ഇടതു മുന്നണിയില്‍ എത്തിയ ജോസ് കെ.മാണി വിഭാഗത്തിനു വേണ്ടി നിലപാട് എടുത്തത്. ഇതോടെ മാണി സി. കാപ്പന്റെ നില പരുങ്ങലിലായി. സിപിഎം നിലപാട് വ്യക്തമായതോടെ മാണി സി. കാപ്പന്‍ മറ്റു വഴി തേടാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. എന്‍സിപി എല്‍ഡിഎഫിലെ ഘടകകക്ഷിയാണെന്നും പാലാ വിട്ടുകൊടുക്കില്ലെന്നും കാപ്പനും പാര്‍ട്ടി പ്രസിഡന്റ് പീതാംബരന്‍ മാസ്റ്ററും ഇന്നലെയും ആവര്‍ത്തിച്ചെങ്കിലും മറു നീക്കങ്ങളും സജീവമാണ്. എ.കെ. ശശീന്ദ്രന്‍ വിഭാഗം കാപ്പന്റെ നിലപാടിനെ എതിര്‍ത്ത് രംഗത്തുള്ളതിനാല്‍ നിയമസഭാ സമ്മേളനം കഴിയുന്നതോടെ എന്‍സിപിയില്‍ പിളര്‍പ്പ് അനിവാര്യമാണ്.  

പാലാ സീറ്റ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം കാപ്പന് വാഗ്ദാനം ചെയ്തിട്ടുള്ള സാഹചര്യത്തില്‍ യുഡിഎഫിലേക്ക് ചേക്കേറാനുള്ള തയാറെടുപ്പുകളായിരിക്കും ഇനി നടക്കുക. ഉമ്മന്‍ ചാണ്ടിയും പി.ജെ. ജോസഫും കാപ്പന്റെ വരവിനെ സ്വാഗതം ചെയ്യുന്നവരാണ്. എന്‍സിപി യുഡിഎഫിലേക്ക് എത്തിയാല്‍ നാല്-അഞ്ച് സീറ്റുകള്‍ വരെ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സൂചന. എന്‍സിപി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാറിനെ പങ്കെടുപ്പിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് കാപ്പന്‍ ശ്രമിക്കുന്നത്.

ഇടതുമുന്നണി രൂപീകൃതമായതു മുതല്‍ സിപിഐയുടെ പക്കല്‍ ഇരിക്കുന്ന മണ്ഡലമാണ് കാഞ്ഞിരപ്പള്ളി (പഴയ വാഴൂര്‍). സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ താമസിക്കുന്നതും ഈ മണ്ഡലത്തിലാണ്. കേരളാ കോണ്‍ഗ്രസിനു വേണ്ടി ഈ മണ്ഡലം നല്‍കുമ്പോള്‍ സിപിഐക്ക് പൂഞ്ഞാര്‍, കൊല്ലം എന്നിവയില്‍ ഏതെങ്കിലുമായിരിക്കും നല്‍കുക.  

കേരളാ കോണ്‍ഗ്രസിനെ എല്‍ഡിഎഫില്‍ എത്തിക്കുന്നതിന് ചുക്കാന്‍ പിടിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന് വേണ്ടി ഏറ്റുമാനൂര്‍ വിട്ടുനല്‍കും. നിലവില്‍ സിപിഎമ്മിലെ കെ. സുരേഷ് കുറുപ്പ് പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണ് ഏറ്റുമാനൂര്‍. യുഡിഎഫിലായിരുന്നപ്പോള്‍ ഇത് കേരളാ കോണ്‍ഗ്രസിന്റേതായിരുന്നു. അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ മാണി സി. കാപ്പനിലൂടെ ഇടതു മുന്നണി പിടിച്ചെടുത്ത സീറ്റാണ് പാലാ. അതാണ് കെ.എം. മാണിയുടെ മകന്‍ ജോസ് കെ.മാണിക്കായി മടക്കി നല്‍കാന്‍ സിപിഎം തീരുമാനിച്ചിരിക്കുന്നത്.

Tags: cpmകാനം രാജേന്ദ്രന്‍ജോസ് കെ.മാണിMani C Kappen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

Kerala

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

Kerala

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

പുതിയ വാര്‍ത്തകള്‍

ഓണാഘോഷം ഇനി നാട്ടില്‍ തന്നെ… മം​ഗ​ളൂ​രു-​ചെ​ന്നൈ എ​ഗ്‌​മോ​ർ അടക്കം പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​നുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

കള്ളപ്പണം: തൃണമൂലിന്റെ 440 കോടി ബാങ്ക് നിക്ഷേപം ഇഡി മരവിപ്പിച്ചു

ഓൺലൈൻ ജിഹാദും യുവാക്കളുടെ ബ്രെയിൻ വാഷിംഗും! ഐസിസ്-അൽഖ്വയ്ദ സഹായികൾ എൻഐഎ റഡാറിൽ, ദൽഹി ഉൾപ്പെടെ 9 സംസ്ഥാനങ്ങളിൽ റെയ്ഡുകൾ

ബംഗ്ലാദേശികൾ: അസമിലെ കാര്യം ചിലർ നടത്തുന്ന കുപ്രചാരണങ്ങൾ പോലെയല്ല

അഞ്ചുപേര്‍ കാണാമറയത്ത് തന്നെ; തെരച്ചില്‍ ഇന്നും തുടരും

പെരുമഴ ഇന്നും തുടരും; മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ഡിഡ്‌ജെറിഡൂ-തബല ജുഗൽബന്ദി ആസ്വദിച്ച് മോദി ; ഇരു രാജ്യങ്ങൾ തമ്മിലുള്ള സാംസ്കാരിക ബന്ധങ്ങളെ മനോഹരമായി പകർത്തിയെന്നും പ്രധാനമന്ത്രി

ദേശീയപാതാ വികസനം: കേരളത്തിന് 2039 കോടി, ശബരിമല, മൂന്നാര്‍, വയനാട് റോപ് വേയ്‌ക്ക് അനുമതി

‘ലോകത്തിന്റെ വെല്ലുവിളികളെ നമ്മൾ ഒരുമിച്ച് നേരിടും’ : ഓസ്ട്രേലിയയിൽ ഭാരതത്തിന്റെ ശക്തിയെ എടുത്ത് കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി

ഫിഫ ലോകകപ്പ്: നാലായി ചുരുങ്ങാന്‍ എട്ട് കൂട്ടര്‍, ഇനി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.