Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജോസിന് വഴങ്ങി കാനത്തെയും കാപ്പനെയും സിപിഎം തള്ളി

കാപ്പന്റെ വിലാപവും, കാനത്തിന്റെ അവകാശവാദവും തള്ളിയാണ് അടുത്തിടെ ഇടതു മുന്നണിയില്‍ എത്തിയ ജോസ് കെ.മാണി വിഭാഗത്തിനു വേണ്ടി നിലപാട് എടുത്തത്. ഇതോടെ മാണി സി. കാപ്പന്റെ നില പരുങ്ങലിലായി. സിപിഎം നിലപാട് വ്യക്തമായതോടെ മാണി സി. കാപ്പന്‍ മറ്റു വഴി തേടാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്.

ഹരികുമാര്‍ കെ.ഡി by ഹരികുമാര്‍ കെ.ഡി
Jan 3, 2021, 12:25 pm IST
in Kerala

കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും എന്‍സിപി നേതാവും പാലാ എംഎല്‍എയുമായ മാണി സി.കാപ്പനെയും ചവിട്ടിത്തെറിപ്പിച്ചു, പാലായും കാഞ്ഞിരപ്പള്ളിയും കേരളാ കോണ്‍ഗ്രസ്(എം)ന് നല്‍കാന്‍ സിപിഎം തീരുമാനിച്ചു.

കാപ്പന്റെ വിലാപവും, കാനത്തിന്റെ അവകാശവാദവും തള്ളിയാണ് അടുത്തിടെ ഇടതു മുന്നണിയില്‍ എത്തിയ ജോസ് കെ.മാണി വിഭാഗത്തിനു വേണ്ടി നിലപാട് എടുത്തത്. ഇതോടെ മാണി സി. കാപ്പന്റെ നില പരുങ്ങലിലായി. സിപിഎം നിലപാട് വ്യക്തമായതോടെ മാണി സി. കാപ്പന്‍ മറ്റു വഴി തേടാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. എന്‍സിപി എല്‍ഡിഎഫിലെ ഘടകകക്ഷിയാണെന്നും പാലാ വിട്ടുകൊടുക്കില്ലെന്നും കാപ്പനും പാര്‍ട്ടി പ്രസിഡന്റ് പീതാംബരന്‍ മാസ്റ്ററും ഇന്നലെയും ആവര്‍ത്തിച്ചെങ്കിലും മറു നീക്കങ്ങളും സജീവമാണ്. എ.കെ. ശശീന്ദ്രന്‍ വിഭാഗം കാപ്പന്റെ നിലപാടിനെ എതിര്‍ത്ത് രംഗത്തുള്ളതിനാല്‍ നിയമസഭാ സമ്മേളനം കഴിയുന്നതോടെ എന്‍സിപിയില്‍ പിളര്‍പ്പ് അനിവാര്യമാണ്.  

പാലാ സീറ്റ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം കാപ്പന് വാഗ്ദാനം ചെയ്തിട്ടുള്ള സാഹചര്യത്തില്‍ യുഡിഎഫിലേക്ക് ചേക്കേറാനുള്ള തയാറെടുപ്പുകളായിരിക്കും ഇനി നടക്കുക. ഉമ്മന്‍ ചാണ്ടിയും പി.ജെ. ജോസഫും കാപ്പന്റെ വരവിനെ സ്വാഗതം ചെയ്യുന്നവരാണ്. എന്‍സിപി യുഡിഎഫിലേക്ക് എത്തിയാല്‍ നാല്-അഞ്ച് സീറ്റുകള്‍ വരെ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സൂചന. എന്‍സിപി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാറിനെ പങ്കെടുപ്പിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് കാപ്പന്‍ ശ്രമിക്കുന്നത്.

ഇടതുമുന്നണി രൂപീകൃതമായതു മുതല്‍ സിപിഐയുടെ പക്കല്‍ ഇരിക്കുന്ന മണ്ഡലമാണ് കാഞ്ഞിരപ്പള്ളി (പഴയ വാഴൂര്‍). സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ താമസിക്കുന്നതും ഈ മണ്ഡലത്തിലാണ്. കേരളാ കോണ്‍ഗ്രസിനു വേണ്ടി ഈ മണ്ഡലം നല്‍കുമ്പോള്‍ സിപിഐക്ക് പൂഞ്ഞാര്‍, കൊല്ലം എന്നിവയില്‍ ഏതെങ്കിലുമായിരിക്കും നല്‍കുക.  

കേരളാ കോണ്‍ഗ്രസിനെ എല്‍ഡിഎഫില്‍ എത്തിക്കുന്നതിന് ചുക്കാന്‍ പിടിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന് വേണ്ടി ഏറ്റുമാനൂര്‍ വിട്ടുനല്‍കും. നിലവില്‍ സിപിഎമ്മിലെ കെ. സുരേഷ് കുറുപ്പ് പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണ് ഏറ്റുമാനൂര്‍. യുഡിഎഫിലായിരുന്നപ്പോള്‍ ഇത് കേരളാ കോണ്‍ഗ്രസിന്റേതായിരുന്നു. അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ മാണി സി. കാപ്പനിലൂടെ ഇടതു മുന്നണി പിടിച്ചെടുത്ത സീറ്റാണ് പാലാ. അതാണ് കെ.എം. മാണിയുടെ മകന്‍ ജോസ് കെ.മാണിക്കായി മടക്കി നല്‍കാന്‍ സിപിഎം തീരുമാനിച്ചിരിക്കുന്നത്.

Tags: ജോസ് കെ.മാണിMani C Kappencpmകാനം രാജേന്ദ്രന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ചതിനെ ന്യായീകരിച്ച് ഇ പി ജയരാജന്‍

Kerala

പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം; ‘കാരണഭൂതൻ’ പാട്ട് അവതരിപ്പിച്ച പാറശാല ഏരിയ കമ്മിറ്റി

Kerala

സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala

പി കെ ശ്യാമളയ്‌ക്കെതിരെ സിപിഎം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം

Kerala

എസ്ഡിപിഐ നേതാവുമൊത്തുള്ള പി ബി അംഗം എ വിജയരാഘവന്റെ വിഡിയോ: വ്യക്തിഹത്യ നടത്താനുളള നീക്കമെന്ന് സി പി എം

പുതിയ വാര്‍ത്തകള്‍

ആണവ ഭീഷണി ഇല്ലാതാക്കണം : ഇറാനെതിരെ ശക്തമായി പ്രതികരിച്ച് നെതന്യാഹു 

വയോജന ക്ഷേമ വകുപ്പ് സി.പി. ജോണിന് നല്‍കിയേക്കും

കശ്മീരിലെ പ്രാന്തപ്രദേശത്തുള്ള ഇന്ദിരാനഗറിലെ ഒരു മയക്കമരുന്ന് ഇടനിലക്കാരന്‍റെ ടെറസ് വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നു. ഇതുപോലെ 81 വീടുകളാണ് കേന്ദ്രം തകര്‍ത്തത്.

ജമ്മു കശ്മീരില്‍ മയക്കമരുന്ന് രാജാക്കള്‍ പണിത 81 വീടുകൾ പൊളിച്ച് കേന്ദ്രം; മയക്കമരുന്ന് തടയാന്‍ 7,000 വനിതാ കമ്മിറ്റികൾ

കണ്ണൂരില്‍ നിരവധി പേരെ കടിച്ചു പരിക്കേല്‍പ്പിച്ച തെരുവു നായ ചത്ത നിലയില്‍, പരിഭ്രാന്തി

യുവാക്കൾ കന്നുകാലികളെ പോലെ യാത്ര ചെയ്യേണ്ടി വന്നു ; പഴയ വീഡിയോ കാട്ടി റെയിൽവേയെ അപമാനിക്കാൻ കോൺഗ്രസിന്റെ ശ്രമം ; പൊളിച്ചടുക്കി അധികൃതർ

മുഖ്യമന്ത്രിയായി അഭിനയിക്കുക എളുപ്പം, യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി ആവുക എളുപ്പം അല്ലെന്ന് മമ്മൂട്ടി, വി ഡി സതീശന് കൊച്ചിയില്‍ സ്വീകരണം

കോ​ണ്‍​ഗ്ര​സ് പി​ന്നി​ല്‍ നി​ന്ന് കു​ത്തി; ഇ​നി​യൊ​രി​ക്ക​ലും അ​വ​രെ വി​ശ്വ​സി​ക്ക​രു​ത്: ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍

അതിർത്തി കാക്കാൻ ഇന്ത്യൻ സൈന്യത്തിന് ടി-90(IM) ഭീഷ്മ ടാങ്ക് ; കൈമാറിയത് 1000 ; നിർമ്മാണം റഷ്യയുമായുള്ള ധാരണയിൽ

“ഇത് പവർ കട്ടല്ല…വെറും , പവർ ഫെയിലിയർ” : വൈദ്യുതി മുടങ്ങുന്നതിനെ കുറിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

പാചകത്തിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.