Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജോസിന് വഴങ്ങി കാനത്തെയും കാപ്പനെയും സിപിഎം തള്ളി

കാപ്പന്റെ വിലാപവും, കാനത്തിന്റെ അവകാശവാദവും തള്ളിയാണ് അടുത്തിടെ ഇടതു മുന്നണിയില്‍ എത്തിയ ജോസ് കെ.മാണി വിഭാഗത്തിനു വേണ്ടി നിലപാട് എടുത്തത്. ഇതോടെ മാണി സി. കാപ്പന്റെ നില പരുങ്ങലിലായി. സിപിഎം നിലപാട് വ്യക്തമായതോടെ മാണി സി. കാപ്പന്‍ മറ്റു വഴി തേടാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്.

ഹരികുമാര്‍ കെ.ഡി by ഹരികുമാര്‍ കെ.ഡി
Jan 3, 2021, 12:25 pm IST
in Kerala

കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും എന്‍സിപി നേതാവും പാലാ എംഎല്‍എയുമായ മാണി സി.കാപ്പനെയും ചവിട്ടിത്തെറിപ്പിച്ചു, പാലായും കാഞ്ഞിരപ്പള്ളിയും കേരളാ കോണ്‍ഗ്രസ്(എം)ന് നല്‍കാന്‍ സിപിഎം തീരുമാനിച്ചു.

കാപ്പന്റെ വിലാപവും, കാനത്തിന്റെ അവകാശവാദവും തള്ളിയാണ് അടുത്തിടെ ഇടതു മുന്നണിയില്‍ എത്തിയ ജോസ് കെ.മാണി വിഭാഗത്തിനു വേണ്ടി നിലപാട് എടുത്തത്. ഇതോടെ മാണി സി. കാപ്പന്റെ നില പരുങ്ങലിലായി. സിപിഎം നിലപാട് വ്യക്തമായതോടെ മാണി സി. കാപ്പന്‍ മറ്റു വഴി തേടാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. എന്‍സിപി എല്‍ഡിഎഫിലെ ഘടകകക്ഷിയാണെന്നും പാലാ വിട്ടുകൊടുക്കില്ലെന്നും കാപ്പനും പാര്‍ട്ടി പ്രസിഡന്റ് പീതാംബരന്‍ മാസ്റ്ററും ഇന്നലെയും ആവര്‍ത്തിച്ചെങ്കിലും മറു നീക്കങ്ങളും സജീവമാണ്. എ.കെ. ശശീന്ദ്രന്‍ വിഭാഗം കാപ്പന്റെ നിലപാടിനെ എതിര്‍ത്ത് രംഗത്തുള്ളതിനാല്‍ നിയമസഭാ സമ്മേളനം കഴിയുന്നതോടെ എന്‍സിപിയില്‍ പിളര്‍പ്പ് അനിവാര്യമാണ്.  

പാലാ സീറ്റ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം കാപ്പന് വാഗ്ദാനം ചെയ്തിട്ടുള്ള സാഹചര്യത്തില്‍ യുഡിഎഫിലേക്ക് ചേക്കേറാനുള്ള തയാറെടുപ്പുകളായിരിക്കും ഇനി നടക്കുക. ഉമ്മന്‍ ചാണ്ടിയും പി.ജെ. ജോസഫും കാപ്പന്റെ വരവിനെ സ്വാഗതം ചെയ്യുന്നവരാണ്. എന്‍സിപി യുഡിഎഫിലേക്ക് എത്തിയാല്‍ നാല്-അഞ്ച് സീറ്റുകള്‍ വരെ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സൂചന. എന്‍സിപി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാറിനെ പങ്കെടുപ്പിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് കാപ്പന്‍ ശ്രമിക്കുന്നത്.

ഇടതുമുന്നണി രൂപീകൃതമായതു മുതല്‍ സിപിഐയുടെ പക്കല്‍ ഇരിക്കുന്ന മണ്ഡലമാണ് കാഞ്ഞിരപ്പള്ളി (പഴയ വാഴൂര്‍). സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ താമസിക്കുന്നതും ഈ മണ്ഡലത്തിലാണ്. കേരളാ കോണ്‍ഗ്രസിനു വേണ്ടി ഈ മണ്ഡലം നല്‍കുമ്പോള്‍ സിപിഐക്ക് പൂഞ്ഞാര്‍, കൊല്ലം എന്നിവയില്‍ ഏതെങ്കിലുമായിരിക്കും നല്‍കുക.  

കേരളാ കോണ്‍ഗ്രസിനെ എല്‍ഡിഎഫില്‍ എത്തിക്കുന്നതിന് ചുക്കാന്‍ പിടിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന് വേണ്ടി ഏറ്റുമാനൂര്‍ വിട്ടുനല്‍കും. നിലവില്‍ സിപിഎമ്മിലെ കെ. സുരേഷ് കുറുപ്പ് പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണ് ഏറ്റുമാനൂര്‍. യുഡിഎഫിലായിരുന്നപ്പോള്‍ ഇത് കേരളാ കോണ്‍ഗ്രസിന്റേതായിരുന്നു. അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ മാണി സി. കാപ്പനിലൂടെ ഇടതു മുന്നണി പിടിച്ചെടുത്ത സീറ്റാണ് പാലാ. അതാണ് കെ.എം. മാണിയുടെ മകന്‍ ജോസ് കെ.മാണിക്കായി മടക്കി നല്‍കാന്‍ സിപിഎം തീരുമാനിച്ചിരിക്കുന്നത്.

Tags: cpmകാനം രാജേന്ദ്രന്‍ജോസ് കെ.മാണിMani C Kappen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

Kerala

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

Kerala

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.