Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ബിജെപിക്കെതിരെ തുടരുന്ന അവിശുദ്ധ സഖ്യം

ചെന്നിത്തലയുടെ ഇടതുപക്ഷ വിരോധം വെറും തട്ടിപ്പാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലുള്‍പ്പെടെ കോണ്‍ഗ്രസ്സ് വോട്ടുകള്‍ മൊത്തമായി സിപിഎമ്മിന് മറിച്ചിട്ടും ബിജെപി അഭിമാനകരമായ വിജയം നേടുകയാണുണ്ടായത്. എന്നിട്ടും കേരളത്തില്‍ ബിജെപിക്ക് പ്രസക്തിയില്ല എന്നു പറയാന്‍ കാണിച്ച ലജ്ജയില്ലായ്‌മ ചെന്നിത്തല തുടരുകയാണെന്നര്‍ത്ഥം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 1, 2021, 05:00 am IST
in Editorial

തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ അവിശുദ്ധ സഖ്യത്തിലേര്‍പ്പെട്ടവര്‍ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിലും പരസ്പരം കൈകോര്‍ത്തിരിക്കുകയാണ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികളിലേക്ക് ബിജെപി പ്രതിനിധികള്‍ എത്തുമെന്നു കണ്ടാണ് നിരവധി ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫും യുഡിഎഫും ഒന്നിച്ചത്. എതിര്‍ത്തു മത്സരിക്കുന്നു എന്നതിനാല്‍ രണ്ട് മുന്നണികള്‍ക്കും വോട്ടു ചെയ്ത ജനങ്ങളെ പരിഹസിക്കുന്നതും, ജനവിധിയെ അവഹേളിക്കുന്നതുമാണ് ഈ ഒത്തുകളി. തെരഞ്ഞെടുപ്പ് ഫലത്തെ മുന്‍നിര്‍ത്തി  മാധ്യമങ്ങളില്‍ ഇരുമുന്നണികളുടെയും നേതാക്കള്‍ പരസ്പരം കടിച്ചുകീറിയത് വെറും പ്രഹസനമായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമാവുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നാടായ തൃപ്പെരുന്തുറ പഞ്ചായത്തില്‍ ബിജെപിയെ പുറത്തുനിര്‍ത്തി സിപിഎമ്മിനെ അധികാരത്തിലേറ്റാന്‍ യുഡിഎഫ് പിന്തുണ നല്‍കുകയും, എല്‍ഡിഎഫ് അത് സ്വീകരിക്കുകയും ചെയ്തു. കോണ്‍ഗ്രസ്സിന്റെ ജില്ലാ നേതൃത്വം ഈ കൂട്ടുകെട്ടിനെ പിന്തുണയ്‌ക്കുകയും ചെയ്തിരിക്കുന്നു. ചെന്നിത്തലയുടെ ഇടതുപക്ഷ വിരോധം വെറും തട്ടിപ്പാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലുള്‍പ്പെടെ കോണ്‍ഗ്രസ്സ് വോട്ടുകള്‍ മൊത്തമായി സിപിഎമ്മിന് മറിച്ചിട്ടും ബിജെപി അഭിമാനകരമായ വിജയം നേടുകയാണുണ്ടായത്. എന്നിട്ടും കേരളത്തില്‍ ബിജെപിക്ക് പ്രസക്തിയില്ല എന്നു പറയാന്‍ കാണിച്ച ലജ്ജയില്ലായ്‌മ ചെന്നിത്തല തുടരുകയാണെന്നര്‍ത്ഥം.

ഇങ്ങനെ ഒന്നിക്കാനായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പില്‍ എന്തിനാണ് രണ്ടുമുന്നണികളായി മത്സരിച്ചത്. ഒറ്റക്കെട്ടായി മത്സരിച്ചാല്‍ മതിയായിരുന്നില്ലേ എന്ന ചോദ്യത്തിന് സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെ നേതാക്കള്‍ ജനങ്ങളോട് മറുപടി പറയണം. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലടക്കം തെരഞ്ഞെടുപ്പ് സഖ്യത്തിലായ കോണ്‍ഗ്രസ്സും സിപിഎമ്മും കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടി മാത്രമാണ് രണ്ട് മുന്നണികളിലായി മത്സരിക്കുന്നത്. ഈ രാഷ്‌ട്രീയ വഞ്ചനയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതില്‍ ഇരുവരും ഒരുമിച്ചതിലൂടെ പുറത്താവുന്നത്. തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക മതരാഷ്‌ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കോണ്‍ഗ്രസ്സ് സഖ്യമുണ്ടാക്കിയത് വിവാദം സൃഷ്ടിച്ചിരുന്നു. അതുവരെ ഈ പാര്‍ട്ടിയുമായി സഖ്യത്തിലായിരുന്ന സിപിഎം കോണ്‍ഗ്രസ്സിനെതിരെ രംഗത്തു വരികയും, തങ്ങള്‍ ഇസ്ലാമിക മതമൗലികവാദികളുമായി സഖ്യമുണ്ടാക്കില്ലെന്ന് അവകാശപ്പെടുകയും ചെയ്തു. ഇതേ പാര്‍ട്ടിതന്നെ ഇപ്പോള്‍ ഇസ്ലാമിക തീവ്രവാദികളും, ദേശദ്രോഹപരമായ കേസുകളില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നവരുമായ എസ്ഡിപിഐയുടെ പിന്തുണയോടെ പല പഞ്ചായത്തുകളിലും അധികാരത്തില്‍ വന്നിരിക്കുന്നു! കൊല്ലം പോരുവഴി പഞ്ചായത്തില്‍ എല്‍ഡിഎഫും യുഡിഎഫും എസ്ഡിപിഐയും ഒരുമിച്ചത് അപകടകരമായ അവസരവാദ രാഷ്‌ട്രീയമാണ്.

ചില പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ഭരണം പിടിക്കുക എന്നതിനപ്പുറത്തേക്ക് നീളുന്നതാണ് ഈ ഒത്തുകളിയെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം വലിയ മുന്നേറ്റം നടത്തിയിരുന്നു. പല അസംബ്ലി നിയോജക മണ്ഡലങ്ങളിലും ഈ സഖ്യം നിര്‍ണായകമാണ്. അധികാര സമവാക്യങ്ങളെ മാറ്റിമറിക്കാനുള്ള ശേഷി ബിജെപി ആര്‍ജിച്ചിരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-എന്‍ഡിഎ സഖ്യം വിജയം നേടുന്നത് അട്ടിമറിക്കാനുള്ള ആലോചനകള്‍ ഇപ്പോള്‍ തന്നെ സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും ഉപശാലകളില്‍ ആരംഭിച്ചുകഴിഞ്ഞു. ഇതിന്റെ മുന്നോടിയാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ജനവിധി മാനിക്കാതെയുള്ള ഇടതു-വലതു മുന്നണികളുടെ ഒത്തുകളി. പഞ്ചിമ ബംഗാളില്‍ മാത്രമല്ല കേരളത്തിലും പരസ്പരം സഹകരിക്കേണ്ടവരാണ് തങ്ങളെന്ന ധാരണ സ്വന്തം അണികളില്‍ സൃഷ്ടിക്കുകയാണ് സിപിഎമ്മും കോണ്‍ഗ്രസ്സും. ബിജെപിയെ ചെറുക്കാനുള്ള ഈ സംയുക്ത സംരംഭത്തില്‍ വര്‍ഗീയവാദികളെയും മതമൗലികവാദികളെയും ഭീകരവാദികളെപ്പോലും ഇക്കൂട്ടര്‍ പങ്കാളികളാക്കുന്നു. ഇത്തരം ശിഥിലീകരണ ശക്തികള്‍ ഇരുമുന്നണികളിലുമായി തന്ത്രപൂര്‍വം അണിനിരക്കുകയും ചെയ്യും. കേരളത്തിന്റെ ഉത്തമ താല്‍പ്പര്യങ്ങള്‍ക്കെതിരായ ഈ അധികാര രാഷ്‌ട്രീയത്തിനെതിരെ ജാതി-മത വ്യത്യാസങ്ങള്‍ക്കതീതമായി ജനങ്ങള്‍ അണിനിരക്കണം.

Tags: bjpsdpiഎല്‍ഡിഎഫ്‌യുഡിഎഫ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

Kerala

തൃശൂരില്‍ കാവി പടരുകയാണ്.. തൃശൂരിന്റെ വടക്കന്‍ മേഖലയിലെ നിയോജകമണ്ഡലങ്ങളില്‍ ബിജെപിയ്‌ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ വന്‍കുതിപ്പ്

India

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

Kerala

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

India

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.