Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

താരക മന്ത്രമാലകള്‍

സൂക്ഷ്മബുദ്ധിയും കര്‍മശേഷിയും തിരിച്ചറിഞ്ഞ ഭരണാധിപന്‍ ഗോപണ്ണയ്‌ക്ക് സ്ഥാനക്കയറ്റം നല്‍കി. പലപ്പോഴും ഭരണകാര്യങ്ങളില്‍ നേരിട്ട് ഇടപെടാനുള്ള സ്വാതന്ത്ര്യംപോലും അദ്ദേഹത്തില്‍ വന്നു ചേര്‍ന്നു.

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Dec 29, 2020, 03:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഭദ്രാചലത്തെ വൈകുണ്ഠ രാമക്ഷേത്രത്തിലെ കലാവേദിയാണ് രംഗം. ശ്രീരാമനവമിയുടെ മഹോത്സവ വേളയില്‍ തിങ്ങിക്കൂടിയ മഹാജനം മറ്റൊന്നുമറിയുന്നില്ല. ഒഴുകി വരുന്ന ദിവ്യനാമ സങ്കീര്‍ത്തനങ്ങളില്‍ അവര്‍ സ്വയം മറന്നിരിക്കുന്നു. ലളിത കോമള പദങ്ങളില്‍ കൊരുത്തെടുത്ത ഭദ്രാചല രാമദാസിന്റെ കീര്‍ത്തന മാല കാതില്‍ നിന്ന് കാതുകളിലേക്ക് സ്വാംശീകരിക്കുകയാണ് സഹൃദയര്‍. 17 ാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തില്‍ ആന്ധ്രയുടെ നവോത്ഥാന അന്തരീക്ഷത്തില്‍ സാമൂഹ്യ സാംസ്‌കാരിക ജീവിതത്തിന്റെ നാനാ രംഗത്തും ശ്ലാഘനീയമായ സംഭാവനയര്‍പ്പിച്ച പ്രതിഭയാണ് ഭദ്രാചല രാമദാസ്.  

1620 ല്‍  ഗോല്‍ക്കൊണ്ട പ്രവിശ്യയിലെ നടകൊണ്ടനഹള്ളി ഗ്രാമത്തിലാണ് രാമദാസിന്റെ ജനനം. കാമാംബയും ലിങ്കണ്ണയുമായിരുന്നു മാതാപിതാക്കള്‍. ഗോപണ്ണയെന്നായിരുന്നു യഥാര്‍ഥ നാമധേയം. പ്രശസ്തനായ പിതാവ് മന്ത്രിസഭയില്‍ അംഗമായിരുന്നു. ബാല്യത്തില്‍ തന്നെ അച്ഛനുമമ്മയും നഷ്ടപ്പെട്ട ഗോപണ്ണയെ അമ്മാവന്മാരായ അക്കണ്ണയും മദണ്ണയുമാണ് സംരക്ഷിച്ചത്. സദ്‌സ്വാഭാവവും ഉറച്ചഭക്തിയും കുഞ്ഞുനാളിലേ തന്നെ ഗോപണ്ണയില്‍ തഴച്ചു വളരാന്‍ തുടങ്ങി. ശ്രീരാമനായിരുന്നു ഇഷ്ടദേവത. സദാ രാമനാമം ജപിച്ചു നടക്കുന്ന ഗോപണ്ണയെ നാട്ടുകാര്‍ ‘ രാമദാസന്‍’ എന്നു വിളിച്ചു വന്നു. പഠനത്തിലും വായനയിലും ബദ്ധശ്രദ്ധനായിരുന്ന രാമദാസന്‍ ക്രമേണ സംസ്‌കൃതത്തിലും തെലുങ്കിലും മഹാജ്ഞാനം നേടി. സാമൂഹ്യമായ ഉള്‍ക്കാഴ്ചയും കാരുണ്യവും ആ ജീവിതത്തെ പ്രചോദിപ്പിച്ചു. കബീര്‍ ദാസിനെയാണ് അദ്ദേഹം മാനസഗുരുവായി സ്വീകരിച്ചത്. ഗോല്‍ക്കൊണ്ട നവാബിന്റെ കീഴില്‍ ഉദ്യോഗം വഹിച്ചിരുന്ന അമ്മാവന്മാരാണ് അനന്തിരവനെ രാജധാനിയിലെത്തിച്ചത്. രാമദാസന്റെ ചലനങ്ങളിലും സംഭാഷണ ചാതുരിയിലും മതിപ്പു തോന്നിയ നവാബ് ഭദ്രാചലം താലൂക്ക് തഹസില്‍ദാരായി അദ്ദേഹത്ത നിയമിച്ചു.  

സൂക്ഷ്മബുദ്ധിയും കര്‍മശേഷിയും തിരിച്ചറിഞ്ഞ ഭരണാധിപന്‍ ഗോപണ്ണയ്‌ക്ക് സ്ഥാനക്കയറ്റം നല്‍കി. പലപ്പോഴും ഭരണകാര്യങ്ങളില്‍ നേരിട്ട് ഇടപെടാനുള്ള സ്വാതന്ത്ര്യംപോലും അദ്ദേഹത്തില്‍ വന്നു ചേര്‍ന്നു.

സൗമ്യനും ധീരനുമായി വളര്‍ന്ന ആ രാമഭക്തന്‍ ആത്മീയതയുടെ ആന്തര മാര്‍ഗങ്ങളില്‍ ചലിക്കാന്‍ തുടങ്ങി. യോഗാത്മകമായ സിദ്ധി സാധനയിലൂടെയും താരകമന്ത്രോപസനയിലൂടെയും നേടിയെടുത്ത മഹാശക്തിയാണ് രാമദാസില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ജനങ്ങള്‍ വിശ്വസിച്ചു. ആ ആത്മവിദ്യാപ്രകാശം ശ്രീരാമചന്ദ്ര കീര്‍ത്തനങ്ങളായി പ്രവഹിക്കുകയായിരുന്നു. ഭദ്രാചലത്തെ വൈകുണ്ഠരാമക്ഷേത്ര പരിസരങ്ങളില്‍ രാമനാമത്തിന്റെ അക്ഷരപുണ്യങ്ങള്‍ പ്രകാശിതമായി. ഈ മഹാക്ഷേത്രത്തില്‍ ശ്രീരാമനവമി ഉത്സവം ആര്‍ഭാടമായി ആഘോഷിക്കാനും അന്നദാനത്തിനും രാമദാസ് രംഗത്തിറങ്ങി. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഇതിനായി സംവിധാനമൊരുക്കാന്‍ അദ്ദേഹം മുതിരുകയായിരുന്നു. ഇതറിഞ്ഞ നവാബ് ക്ഷുഭിതനായി. ധനദുര്‍വിനിയോഗ കുറ്റം ചുമത്തി രാമദാസിന് പന്ത്രണ്ടുവര്‍ഷം തടവു ശിക്ഷ വിധിച്ചു.  

ആ പാരതന്ത്ര്യ ജീവിതത്തിലാണ് രാമദാസിന്റെ സര്‍ഗപ്രതിഭ ആകാശ സഞ്ചാരമാരംഭിച്ചത്. ഗോല്‍ക്കൊണ്ട കോട്ടയിലെ തടവു ജീവിത മുഹൂര്‍ത്തങ്ങള്‍ അക്ഷരധ്യാനത്തിന്റെ കീര്‍ത്തനമാലയായി. രാമദാസില്‍ ഉറങ്ങിക്കിടന്ന ശില്‍പി ഉണര്‍ന്നതും ഈ കാലത്തു തന്നെ. രാമായണ മഹാകാവ്യത്തിലെ ഐതിഹാസിക മൂര്‍ത്തികള്‍ ആ ഉളിമൂര്‍ച്ചയില്‍ ചിതറിമിന്നി മൂര്‍ത്തരൂപികളായി. മഹാഗണപതിയും നവഗ്രഹങ്ങളുമെല്ലാം ശില്‍പ്പിയുടെ കണ്ണില്‍ ശ്രേയസ്സാര്‍ന്ന രൂപഭാവം പ്രാപിക്കുകയായിരുന്നു. ഈ ദേവതാ ശില്‍പ്പങ്ങളെയെല്ലാം ഇന്നും ഗോല്‍ക്കൊണ്ട കോട്ട അതിന്റെ ഹൃദയത്തില്‍ ആരാധകര്‍ക്കായി സൂക്ഷിക്കുന്നു.  

‘ നാരായണ, നാരായണ’ തുടങ്ങിയ സംസ്‌കൃത കീര്‍ത്തനങ്ങള്‍ വൈഷ്ണവ മഹാവിഭൂതിയുടെ കളഭസൗരഭം പരത്തിയൊഴുകി. കര്‍ണാടക സംഗീത ചക്രവര്‍ത്തി ത്യാഗരാജന്‍ പോലും പില്‍ക്കാലം ഭദ്രാചല രാമദാസിന്റെ കീര്‍ത്തന ചാതുര്യത്തെ വാഴ്‌ത്തിയിട്ടുണ്ട്. ഭദ്രാചല ക്ഷേത്രം ഇന്നും കലിയുഗ വൈകുണ്ഠമായി ജ്വലിച്ചു നില്‍ക്കുന്നത് രാമദാസിന്റെ പ്രജ്ഞാ പ്രവാഹത്തിലാണ്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെടിനിര്‍ത്തല്‍ ഇന്ത്യയുടെ വിജയം

India

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇന്ത്യയും പാകിസ്ഥാനും;സൈന്യത്തിലെ ഉന്നതോദ്യോഗസ്ഥര്‍ തമ്മില്‍ മെയ് 12ന് ചര്‍ച്ച

വെടിനിര്‍ത്തലിന് ഇരുരാജ്യവും സമ്മതിച്ചെന്ന ട്രംപിന്‍റെ പ്രഖ്യാപനം പുറത്തുവന്നതുമുതല്‍ ഭാരതമാതാവിന് മുന്‍പില്‍ മുട്ടുകുത്തി, കൈകൂപ്പി വെടനിര്‍ത്തല്‍ വേണം എന്ന് കരഞ്ഞുനിലവിളിക്കുന്ന പാകിസ്ഥാന്‍നേതാവിന്‍റെ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്ന കാര്‍ട്ടൂണ്‍
India

ഇന്ത്യയുടെ അടിയേറ്റ് കരഞ്ഞ് നിലവിളിച്ച് പാകിസ്ഥാന്‍; പാകിസ്ഥാനും ഇന്ത്യയും വെടിനിര്‍ത്തല്‍ സമ്മതിച്ചെന്ന് പ്രഖ്യാപിച്ച് ട്രംപ്

India

തകർന്ന് വീണ പാകിസ്ഥാൻ മിസൈലിന്റെ ഭാഗം ആക്രിക്കടയിൽ വിൽക്കാൻ കൊണ്ടു പോകുന്ന യുവാക്കൾ : വൈറലായി വീഡിയോ

India

മുസ്ലിം രാജ്യങ്ങളില്‍ നിന്നും പാകിസ്ഥാന് അടി; പാകിസ്ഥാന്റെ സൂപ്പര്‍ ലീഗ് ക്രിക്കറ്റ് ഈ മണ്ണില്‍ വേണ്ടെന്ന് യുഎഇ; ടൂര്‍ണ്ണമെന്‍റ് നീട്ടിവെച്ചു

പുതിയ വാര്‍ത്തകള്‍

‘പാകിസ്ഥാൻ അനുകൂല’ പ്രസ്താവനകൾ ; അസമിൽ പിടിയിലായത് 50 ഓളം തീവ്ര ഇസ്ലാമിസ്റ്റുകൾ : ദേശവിരുദ്ധ നീക്കങ്ങൾ നടത്തുന്നവരെ വെറുതെ വിടില്ലെന്ന് ഹിമന്ത ശർമ്മ

മോദിയ്‌ക്ക് ഒപ്പമാണ് ഞങ്ങൾ : അഖണ്ഡഭാരതമാണ് നമുക്ക് വേണ്ടത് : പിഒകെ പിടിച്ചെടുക്കണം : ആവശ്യപ്പെട്ട് സംഭാൽ മദ്രസയിലെ വിദ്യാർത്ഥികൾ

ഇന്ത്യ പാക് അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന്‍റെ ദൃശ്യം (വലത്ത്)

ബിജെപി സമൂഹമാധ്യമസൈറ്റിലും കേണല്‍ സോഫിയ ഖുറേഷി; ‘പാകിസ്ഥാന് ഭാരതം ഉത്തരം നല്‍കി’

നദികളുടെ ശുചീകരണത്തിന് ജനപങ്കാളിത്തം അനിവാര്യം; കേരളത്തിലെ ജനങ്ങൾക്ക് വെള്ളത്തിന്റെ മാഹാത്മ്യം അറിയില്ല : ജി.അശോക് കുമാർ

ഭാവിയിലെ ഓരോ തീവ്രവാദആക്രമണവും ഇന്ത്യയ്‌ക്കെതിരായ യുദ്ധമായി കണക്കാക്കും; പാകിസ്ഥാന് ഇന്ത്യയുടെ അന്ത്യശാസനം

‘മദ്രസകളിലെ വിദ്യാര്‍ഥികളെ വച്ച് ഇന്ത്യയെ പ്രതിരോധിക്കും’; പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്

‘ ജയ് ജവാൻ , ജയ് കിസാൻ ‘ ; നമ്മുടെ ഭക്ഷ്യസംഭരണികൾ നിറഞ്ഞിരിക്കുന്നു , രാജ്യത്തെ ഒരു പൗരനും പരിഭ്രാന്തരാകേണ്ടതില്ലെന്നും ശിവരാജ് സിംഗ് ചൗഹാൻ

നിരത്തി കിടത്തി 22 മൃതദേഹങ്ങൾ ; കുടുംബാംഗങ്ങളുടെ മൃതദേഹത്തിനരികിൽ വിഷമത്തോടെ മൗലാന മസൂദ് അസ്ഹർ

അഫ്ഗാൻ അതിർത്തിയിലും പാകിസ്ഥാന് തിരിച്ചടി ; സൈനികരെ തിരഞ്ഞ് പിടിച്ച് വധിക്കുന്നു : കൊല്ലപ്പെട്ടത് ഒൻപത് സുരക്ഷാ ഉദ്യോഗസ്ഥർ : പകച്ച് പാക് സൈന്യം

ചിതറിത്തെറിച്ചത് 5 കൊടും ഭീകരർ : സൈന്യം കൊന്നൊടുക്കിയത് ഇന്ത്യയിൽ വിവിധ ആക്രമണങ്ങൾ നടത്തിയ ഉസ്താദ്ജി അടക്കമുള്ളവരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies