Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘സുപ്രധാന ഫയലുകള്‍ എടുത്തു കൊണ്ടുപോയി, ഒടുവില്‍ മജിസ്‌ട്രേറ്റിനെ തന്നെ സ്ഥലം മാറ്റി; അഭയക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് ജസ്റ്റിസ് സിറിയക് ജോസഫ്’

അഭയക്കേസ് അട്ടിമറിച്ചത് ജസ്റ്റിസ് സിറിയക് ജോസഫാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍ പുരയ്‌ക്കല്‍ പലതവണ ആരോപിച്ചിരുന്നു. 94ല്‍ ഹൈക്കോടതി ജഡ്ജിയായ അദ്ദേഹം ഉത്തരാഖണ്ഡ്, കര്‍ണാടക ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായും 2008 ജൂലൈ മുതല്‍ 2012 ജനുവരി 27വരെ സുപ്രീംകോടതി ജഡ്ജിയായും പ്രവര്‍ത്തിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2020, 04:50 pm IST
in Kerala

കോട്ടയം: അഭയകൊലക്കേസ് അട്ടിമറിച്ചത് ജസ്റ്റിസ് (റിട്ട.) സിറിയക് ജോസഫെന്ന് എറണാകുളം മുന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വി.ടി. രഘുനാഥന്‍. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അദ്ദേഹം പറഞ്ഞത്.

അഭയക്കേസില്‍ സംഭവം നടന്ന സ്ഥലം പരിശോധിക്കാനുള്ള തന്റെ തീരുമാനം തടയാന്‍ ശ്രമിച്ചു, സുപ്രധാന ഫയലുകള്‍ എടുത്തു കൊണ്ടുപോയി, ഒടുവില്‍ തന്നെ സ്ഥലം മാറ്റി, അദ്ദേഹം പറഞ്ഞു. പിന്നീട് ഹൈക്കോടതി ജഡ്ജിയായ, അന്നത്തെ ഹൈക്കോടതി രജിസ്ട്രാര്‍ എ.വി. രാമകൃഷ്ണ പിള്ളയാണ് സ്ഥല പരിശോധന ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചത്, രഘുനാഥന്‍ പറഞ്ഞു. ഹൈക്കോടതി ജഡ്ജി പറഞ്ഞതു പ്രകാരമാണ് വിളിക്കുന്നതെന്നും രാമകൃഷ്ണ പിള്ള പറഞ്ഞു.

അഭയക്കേസില്‍ സിബിഐ റിപ്പോര്‍ട്ട് പരിഗണിച്ച ജഡ്ജിയായിരുന്നു രഘുനാഥന്‍. അഭയ കിടന്നിരുന്ന മുറി, അഭയ വെള്ളമെടുക്കാന്‍ പോയിയെന്നു പറയുന്ന ഫ്രിഡ്ജ്, വാതില്‍, അവിടെ നിന്ന് കിണറിലേക്കുള്ള വഴി, ദൂരം ഇതൊക്കെ വിലയിരുത്തി ഇന്ന കാര്യങ്ങള്‍ നോക്കണമെന്ന് സിബിഐയോട് നിര്‍ദ്ദേശിക്കുകയായിരുന്നു ലക്ഷ്യം. അതിനുള്ള തീരുമാനമാണ് എടുത്തത്. അടുത്ത ദിവസം രാവിലെ കോടതിയില്‍ എത്തിയപ്പോള്‍ മറ്റു സ്റ്റാഫ് പറഞ്ഞു, സാറിനെ രജിസ്ട്രാര്‍ നിന്തരം വിളിച്ചിരുന്നു. തിരിച്ചുവിളിച്ചപ്പോള്‍ ചോദിച്ചു, ഇന്നലെ നിങ്ങള്‍ ഓര്‍ഡറിട്ട’സ്ഥലപരിശോധനയ്‌ക്ക് പോയോയെന്ന്. ഇല്ലെന്നു പറഞ്ഞപ്പോള്‍, പോകരുത് എന്നായിരുന്നു മറുപടി. എന്റെ ഒരു ജുഡീഷ്യല്‍ ഉത്തരവ് എങ്ങനെ ഞാന്‍ റദ്ദാക്കുമെന്നു തിരിച്ചു ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, അതൊരു ജഡ്ജിയുടെ നിര്‍ദ്ദേശമാണെന്ന്. ആരാണെന്ന് ഞാന്‍ ചോദിച്ചില്ല. എന്റെ ഉത്തരവു പ്രകാരം സ്ഥല പരിേശാധനയ്‌ക്ക് പോകണ്ടായെന്ന് പറയുകയാണെങ്കില്‍ എനിക്ക് രേഖാമൂലം നിര്‍ദ്ദേശം ലഭിക്കണമെന്നു പറഞ്ഞു.

നിര്‍ബന്ധമാണോയെന്ന് ചോദിച്ചു. അതെയെന്ന് മറുപടി നല്‍കി. പിന്നെ ജോലി തുടങ്ങി. ഉച്ചയ്‌ക്ക് ലഞ്ച് ബ്രേക്കിന് ചെന്നപ്പോള്‍ ഹൈക്കോടതിയില്‍ നിന്ന് ഒരു പ്രത്യേക മെസഞ്ചര്‍ വന്ന് അഭയക്കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ എടുത്തുകൊണ്ടുപോയിയെന്നു മറ്റുള്ളവര്‍ പറഞ്ഞു. സുപ്പീരിയര്‍ ഓഫീസറല്ലേ എടുത്തു കൊണ്ടുപോയത്. നമുക്കൊന്നും പറയാനില്ലല്ലോ. തന്നെ രജിസ്ട്രാര്‍ വിളിച്ച് സ്ഥലപരിശോധനയ്‌ക്ക് പോകരുതെന്ന് പറയിപ്പിച്ചതും മറ്റും ജസ്റ്റിസ് സിറിയക് ജോസഫ് ആണെന്ന് പിന്നീട് മാധ്യമങ്ങളിലൂടെയും മറ്റും അറിഞ്ഞു.

എനിക്ക് നേരിട്ടറിയില്ല. സിറിയക് ജോസഫ് ആണെന്നാണ് അറിഞ്ഞത്. കേസ് തന്റെ മുന്നിലെത്തുമ്പോള്‍ അടയ്‌ക്ക രാജുവിന്റെ പേര് അതിലുണ്ടായിരുന്നില്ല. അന്വേഷണം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച് സിബിഐ നല്‍കിയ മൂന്നാം റഫര്‍ റിപ്പോര്‍ട്ടില്‍ അടയ്‌ക്കാ രാജുയെന്ന സാക്ഷി പോലും ഇല്ലായിരുന്നു. ഒരു സാക്ഷി പോലും ഇല്ലാത്ത റിപ്പോര്‍ട്ടാണ് സിബിഐ നല്‍കിയിരുന്നത്. പിന്നീട് നന്ദകുമാരന്‍ നായരുടെ നേതൃത്വത്തില്‍ വന്ന സംഘമാണ് നിര്‍ണ്ണായക സാക്ഷിയായി അടയ്‌ക്ക രാജു ഇടംപിടിക്കുന്നത്.

കേസ് അട്ടിമറിക്കാന്‍ ഒരു ഹൈക്കോടതി ജഡ്ജിയാണ് ശ്രമിച്ചത്. സ്ഥലപരിശോധനയ്‌ക്കുള്ള തീരുമാനം റദ്ദാക്കാന്‍ എ.വി. രാമകൃഷ്ണ പിള്ള ആവശ്യപ്പെട്ടത് ഈ ജഡ്ജിയുടെ നിര്‍ദ്ദേശ പ്രകാരമാണ്. സ്ഥലപരിശോധനാ തീരുമാനം തന്നെ ഹൈക്കോടതി പിന്നീട് റദ്ദാക്കി. ഈ സംഭവം നടന്ന ശേഷം തന്നെ സ്ഥലം മാറ്റിയതായും രഘുനാഥന്‍ വെളിപ്പെടുത്തി. പിന്നെ മൂന്നു മാസത്തോളം എറണാകുളം സിജെഎം പോസ്റ്റ് ഒഴിഞ്ഞുകിടന്നു. എന്റെ ഉത്തരവുള്ളതിനാല്‍ മറ്റാരെങ്കിലും വന്നാല്‍ അവര്‍ക്കു പോകാം. അതിനാല്‍ ഉത്തരവ് റദ്ദാക്കും വരെ ആ പോസ്റ്റ് നികത്തിയിട്ടില്ല.

അഭയക്കേസ് അട്ടിമറിച്ചത് ജസ്റ്റിസ് സിറിയക് ജോസഫാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍ പുരയ്‌ക്കല്‍ പലതവണ ആരോപിച്ചിരുന്നു. 94ല്‍ ഹൈക്കോടതി ജഡ്ജിയായ അദ്ദേഹം ഉത്തരാഖണ്ഡ്, കര്‍ണാടക ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായും 2008 ജൂലൈ മുതല്‍ 2012 ജനുവരി 27വരെ സുപ്രീംകോടതി ജഡ്ജിയായും പ്രവര്‍ത്തിച്ചു.

നാര്‍ക്കോ അനാലിസിസ് ലാബ് സന്ദര്‍ശിച്ചത് വിവാദമായിരുന്നു

അഭയക്കേസ് പ്രതികളുടെ നാര്‍കോ അനാലിസിസ് നടത്തുന്ന സമയത്ത് ബെംഗളൂരുവിലെ ഫോറന്‍സിക് സയന്‍സ് ലാബ് ജസ്റ്റിസ് സിറിയക് ജോസഫ് സന്ദര്‍ശിച്ചതും ഇതിന്റെ വീഡിയോ ടേപ്പുകള്‍ കണ്ടതും അന്ന് വലിയ വിവാദമായിരുന്നു. ഇക്കാര്യം 2009 ആഗസ്റ്റ് 10ന് സിബിഐ ഹൈക്കോടതിയില്‍ ബോധിപ്പിക്കുകയും ചെയ്തിരുന്നു. 2008 മെയ് 23നാണ് എത്തി ടേപ്പുകള്‍ കണ്ടതെന്ന് പരിശോധനയ്‌ക്ക് മേല്‍നോട്ടം വഹിച്ച ഡോ. മാലിനി വ്യക്തമാക്കിയിട്ടുമുണ്ട്.

Tags: അഭയJustice Cyriac Josephകേസ്supremecourt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

News

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

Kerala

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

News

ഇസ്ലാമിലേക്ക് മതം മാറിയവർക്കുള്ള സംവരണം റദ്ദാക്കിയതിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയിൽ

India

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.