Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എ കെ ജി സെന്ററിലെ ശമ്പളക്കാരനും റാന്‍ മൂളിയും അല്ലന്ന് തെളിയിച്ച് ഗവര്‍ണര്‍: ബിഗ് സല്യൂട്ട് ആരിഫ് മുഹമ്മദ് ഖാന്‍

സംസ്ഥാന നിയമസഭ പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് പറയാന്‍ ഏതെങ്കിലും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടോ?

സന്ദീപ് വാചസ്പതി by സന്ദീപ് വാചസ്പതി
Dec 24, 2020, 07:50 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

ബിഗ് സല്യൂട്ട്  ആരിഫ് മുഹമ്മദ് ഖാന്‍.

ഗവര്‍ണ്ണര്‍ പദവി എന്നത് വെറും റബര്‍ സ്റ്റാമ്പല്ലെന്ന് തെളിയിച്ചതിന്;

ഭരണഘടനയുടെ പവിത്രത ഉയര്‍ത്തി പിടിച്ചതിന്; രാഷ്‌ട്രീയ പിത്തലാട്ടങ്ങള്‍ക്ക് രാജ്ഭവനെ മറയാക്കാന്‍ അനുവദിക്കില്ലെന്ന ഉന്നത നീതി ബോധത്തിന്.

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ അടിയന്തിരമായി നിയമസഭ കൂടാന്‍ അനുവദിക്കണമെന്ന പിണറായി സര്‍ക്കാരിന്റെ ആവശ്യം ഗവര്‍ണ്ണര്‍ തള്ളിക്കളഞ്ഞു. കേന്ദ്രത്തിനെതിരെ രാഷ്‌ട്രീയ പ്രചാരണത്തിന് നിയമസഭയെ വേദിയാക്കാനുള്ള നീക്കമാണ് ഗവര്‍ണ്ണര്‍ പൊളിച്ചു കളഞ്ഞത്.

ഗവര്‍ണ്ണര്‍ സാമാന്യമായ ചില സംശയങ്ങള്‍ ഉന്നയിച്ചതോടെയാണ് പിണറായി വിജയന്‍ സഭാസമ്മേളനം പാതി വഴിയിലുപേക്ഷിച്ചത്. ജനുവരി 8 ന് ബജറ്റ് സമ്മേളനം ചേരാനിരിക്കെ തിടുക്കപ്പെട്ട് പ്രത്യേക സമ്മേളനം വിളിക്കേണ്ടതിന്റെ ആവശ്യകത എന്താണ്?

ഒരു മാസം മുന്‍പ് നിലവില്‍ വന്ന നിയമത്തിനെതിരെ ഇപ്പോള്‍ പ്രമേയം പാസാക്കുന്നതിന്റെ യുക്തി എന്താണ്?

അപ്പോഴൊന്നും തോന്നാത്ത അടിയന്തിര സാഹചര്യം ഇപ്പോഴെന്താണുള്ളത്?

അടിയന്തിര സാഹചര്യം ഉണ്ടെങ്കില്‍ ബജറ്റ് സമ്മേളനത്തിന് മുന്‍പ് പ്രത്യേക സമ്മേളനത്തിനല്ലേ അനുമതി തേടേണ്ടത്?

അതിനാല്‍ തന്നെ അടിയന്തിര പ്രാധാന്യമല്ല മറ്റെന്തോ ലക്ഷ്യമല്ലേ ഈ ആവശ്യത്തിന് പിന്നില്‍? എന്നിങ്ങനെയുള്ള ലളിതമായ ചോദ്യങ്ങള്‍ ഗവര്‍ണ്ണര്‍ തിരികെ ചോദിച്ചപ്പോഴേക്കും സമ്മേളനം വേണ്ടെന്ന് വെച്ച ഇടത് മന്ത്രിസഭ ഇപ്പോള്‍ ഗവര്‍ണ്ണര്‍ക്കെതിരെ പുലയാട്ട് തുടങ്ങിയിരിക്കുകയാണ്.

മന്ത്രിസഭാ ശുപാര്‍ശ മറികടക്കാന്‍ ഗവര്‍ണ്ണര്‍ക്ക് അധികാരമില്ലെന്നാണ് ആദ്യ വാദം. ആര്‍ട്ടിക്കിള്‍ 163 ല്‍ ഇതിനുള്ള മറുപടിയുണ്ട്. വിവേചന അധികാരം ഉപയോഗിക്കാന്‍ ഗവര്‍ണ്ണര്‍ക്ക് ഈ വകുപ്പ് അധികാരം നല്‍കുന്നു. ഇത് കോടതിയിലും ചോദ്യം ചെയ്യാന്‍ സാധ്യമല്ല. ഗവര്‍ണ്ണര്‍ എന്നത് മന്ത്രിസഭയുടെ ജോലിക്കാരന്‍ അല്ല മറിച്ച് മന്ത്രിസഭയുടെ തലവന്‍ ആണെന്ന് ചുരുക്കം.  

നിയമസഭ വിളിച്ചു ചേര്‍ക്കാനുള്ള ശുപാര്‍ശ ഗവര്‍ണ്ണര്‍ നിരാകരിക്കുന്നത് അസാധാരണമാണെന്നാണ് മറ്റൊരു വാദം. ഇത് ശരിയല്ല. നേരത്തെ തമിഴ്‌നാട്, രാജസ്ഥാന്‍ സംസ്ഥാന ഗവര്‍ണ്ണര്‍മാരും ഇത്തരത്തില്‍ മന്ത്രിസഭാ ശുപാര്‍ശ നിരാകരിച്ചിട്ടുണ്ട്.

രാജ്യം പാസാക്കിയ നിയമം സംസ്ഥാനം പാസാക്കില്ല എന്ന് പറയുന്നത് തന്നെ ഭരണഘടനയ്‌ക്ക് എതിരാണ്. അതിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതായത് ഇല്ലാത്ത അധികാരം നടപ്പാക്കാനാണ് പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഇനി നിയമം പാസാക്കിയാലോ?

അത് നടപ്പാക്കാന്‍ സാധ്യമല്ല. കാരണം അന്തര്‍ സംസ്ഥാന വാണിജ്യം എന്നത് കേന്ദ്ര വിഷയമാണ്. ഇക്കാര്യത്തില്‍ നയങ്ങളും നിയമങ്ങളും രൂപീകരിക്കാന്‍ അധികാരം കേന്ദ്ര സര്‍ക്കാരിനാണ്. അതായത് ഇക്കാര്യത്തില്‍ കേരളം നിയമം പാസാക്കിയാലും രാഷ്‌ട്രപതിയുടെ അനുമതി ഇല്ലാതെ പ്രബാല്യത്തില്‍ വരില്ലെന്ന് ചുരുക്കം.  

സംസ്ഥാന നിയമസഭ പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് പറയാന്‍ ഏതെങ്കിലും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടോ? സംസ്ഥാന നിയമത്തിനെതിരെ ഏതെങ്കിലും കോര്‍പ്പറേഷന്‍ പ്രമേയം പാസാക്കുന്നത് പോലെയുള്ള അപഹാസ്യമായ നടപടിക്കാണ് ഇപ്പോള്‍ നിയമസഭയെ കരുവാക്കാന്‍ പിണറായി വിജയന്‍ ശ്രമിക്കുന്നത്. കേന്ദ്രവും സംസ്ഥാനങ്ങളും അവരവരുടെ അധികാര പരിധിയില്‍ പെടുന്ന വിഷയങ്ങളില്‍ പാസാക്കുന്ന നിയമങ്ങള്‍ പരസ്പരം നടപ്പാക്കണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. കേന്ദ്രം പാസാക്കുന്ന നിയമം നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഭരണഘടനയുടെ 256-ാം അനുച്ഛേദം അനുസരിച്ച് ബാധ്യതയുണ്ട്. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഉത്തരവുകളും നിര്‍ദ്ദേശങ്ങളും പാലിക്കാതെയിരുന്നാല്‍ ഭരണഘടന അട്ടിമറിക്കപ്പെട്ടു എന്നാണ് വിലയിരുത്തുക. ആ സാഹചര്യമാണ് 356-ാം വകുപ്പ് ഉപയോഗിക്കുന്നതിലേക്ക് രാഷ്‌ട്രപതിയെ നയിക്കുക.  

എന്നാല്‍ കേന്ദ്ര നിയമത്തിനെതിരായ രാഷ്‌ട്രീയ നിലപാട് സ്വീകരിക്കാന്‍ സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് അവകാശമുണ്ട്. അവയ്‌ക്ക് എതിരഭിപ്രായം എന്ന തരത്തിലുള്ള വിലയേ ഉള്ളൂ. പക്ഷേ നിയമപരമായി നേരിടണമെങ്കില്‍ അതിന് പരമോന്നത കോടതികളെ സമീപിക്കുകയേ വഴിയുള്ളൂ. നിയമത്തിന്റെ വഴി തേടാതെ ബദല്‍ നിയമം, പ്രമേയം എന്നൊക്കെയുള്ള മാര്‍ഗ്ഗങ്ങള്‍ ഏറ്റുമുട്ടലിന്റേതാണ്. ഭരണഘടനാ ലംഘനവുമാണ്. ആ മാര്‍ഗ്ഗം തേടാനുള്ള പിണറായി വിജയന്റെ നീക്കം മുളയിലേ നുള്ളൂകയാണ് ഗവര്‍ണ്ണര്‍ ചെയ്തത്. മറിച്ച് നിലപാട് സ്വീകരിക്കണമെങ്കില്‍ ഗവര്‍ണ്ണര്‍ എകെജി സെന്ററിലെ ശമ്പളക്കാരനായിരിക്കണം. അല്ലായെങ്കില്‍ റാന്‍ മൂളിയായിരിക്കണം. ആരിഫ് മുഹമ്മദ് ഖാന്‍ ഇത് രണ്ടു അല്ലാത്തതിനാല്‍ വേണമെങ്കില്‍ ഗവര്‍ണ്ണര്‍ക്കെതിരെ കൂടി ഒരു പ്രമേയം പാസാക്കി നിയമസഭയ്‌ക്ക് പിരിയാം. അതല്ലാതെ തത്കാലം വേറേ വഴിയില്ല.

Tags: Pinarayi Vijayanകാര്‍ഷിക നിയമ പരിഷ്‌കാരങ്ങള്‍നിമസഭArif Mohammad Khan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടിലെ വീണയും മന്ത്രിസഭയിലെ വീണയും പിണറായി വിജയനെയും കൊണ്ടേ പോകൂ എന്ന് കെ.മുരളീധരന്‍

Kerala

ആറന്മുളയില്‍ ഇലക്ട്രോണിക്‌സ് ക്ലസ്റ്ററിന്റെ സാധ്യത തേടി വീണ്ടും ഐടി വകുപ്പ്: പിന്നില്‍ മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യം

Kerala

ചികിത്സയ്‌ക്കായി മുഖ്യമന്ത്രി വീണ്ടും വിദേശത്തേയ്‌ക്ക്; ഇന്ന് അർദ്ധരാത്രിയോടെ ദുബായ് വഴി അമേരിക്കയിലേക്ക്

Kerala

എന്ത് കൊണ്ട് ഇറാന് നേരെയുള്ള ആക്രമണത്തെ മോദി അപലപിച്ചില്ല ?

Kerala

കേരളത്തിന്റെ സാമ്പത്തിക നില അത്ര ഭദ്രമല്ല ; ആഗ്രഹിച്ച വിധം എല്ലാം തീർക്കാൻ കഴിഞ്ഞിട്ടില്ല ; പിണറായി

പുതിയ വാര്‍ത്തകള്‍

ആശുപത്രിയില്‍ നിന്നും ഡയാലിസിസ് കഴിഞ്ഞ് ഓട്ടോയിൽ മടങ്ങവെ ലോറി ഇടിച്ച് അപകടം ; പാലാക്കാട് വയോധികയ്‌ക്ക് ദാരുണാന്ത്യം

യാത്രക്കാരുടെ സുരക്ഷയ്‌ക്കായി ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും ; 74000 കോച്ചുകൾ, 15000 ലോക്കോമോട്ടീവുകൾ ഇതിനായി നവീകരിക്കും

ഹിസ്ബുള്ള തലവൻ നസ്‌റല്ലയെ കൊലപ്പെടുത്തിയ അതേ രീതിയിൽ ഇറാൻ പ്രസിഡൻ്റിനെയും ഇസ്രായേൽ ആക്രമിച്ചു ; ആയുസിന്റെ ബലത്തിൽ ജീവൻ തിരിച്ച് കിട്ടി

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ തീവ്ര മഴയ്‌ക്ക് സാധ്യത ; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

സിംഗപ്പൂരിൽ ഉപപ്രധാനമന്ത്രി ഗാൻ കിം യോങ്ങുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ ; ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കും

ബിഗ് ബോസിൽ പ്രണയപരാജയത്തെ തുടർന്ന് നടി ജീവനൊടുക്കാൻ ശ്രമിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ബീഹാറിലെ വോട്ടര്‍പട്ടികയില്‍ നേപ്പാളികളും ബംഗ്ലാദേശികളുമെന്ന് ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട്; ആരോപണം വ്യാജമെന്ന് തേജസ്വി യാദവ്

വരുണ്‍ മോഹനെ ഗൂഗിളില്‍ നിന്നും 20605 കോടി രൂപ നേടിയ ബിസിനസുകാരനാക്കിയതിന് പിന്നില്‍ വിദ്യാഭ്യാസം, ദീര്‍ഘവീക്ഷണം, ടെക്നോളജി കോമ്പോ

ഇന്ത്യയിലെ 87ാം ഗ്രാന്‍റ് മാസ്റ്ററായി തമിഴ്നാട്ടില്‍ നിന്നും മറ്റൊരു പ്രതിഭകൂടി-ഹരികൃഷ്ണന്‍

സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന്  അദാനിയും ഭാര്യ പ്രീതി അദാനിയും മകന്‍ കരണ്‍ അദാനിയും സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് പങ്കെടുത്തപുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍(വലത്ത്)

ജഗന്നാഥയാത്രയില്‍ രഥം അദാനിക്ക് വേണ്ടി നിര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി; ഭാര്യയ്‌ക്കൊപ്പം ഭക്തര്‍ക്കുള്ള പ്രസാദം പാകം ചെയ്ത അദാനിയെ അപമാനിച്ച് രാഹുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies