Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇടതു-വലതു മുന്നണികള്‍ക്കെതിരെ വിമര്‍ശന ശരങ്ങളുമായി സുരേഷ് ഗോപി എംപി

കുടിവെള്ളം നല്‍കുമെന്നാണോ എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറയുന്നത്. എന്ത് ബലമാണ് നിങ്ങളുടെ വാഗ്ദാനത്തിനുള്ളത്

Janmabhumi Online by Janmabhumi Online
Dec 13, 2020, 03:19 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: കോഴിക്കോടിന്റെയും കേരളത്തിന്റെയും വികസനം മുരടിപ്പിച്ച ഇടതു -വലതുമു ന്നണികള്‍ ക്കെതിരെ വിമര്‍ശനശരങ്ങളുമായി സുരേഷ് ഗോപി.  എംപി. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ എന്‍ഡിഎ സംഘടിപ്പിച്ച കോര്‍പ്പറേഷന്‍ സ്ഥാനാര്‍ത്ഥി സംഗമവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് അദ്ദേഹം നടത്തിയ പ്രസംഗമാണ് ഇടതു വലതു മുന്നണികള്‍ക്ക് നേരെയുള്ള കൂരമ്പുകളായത്.  

സുരേഷ് ഗോപി എംപിയുടെ പ്രസംഗത്തില്‍ നിന്ന്…  

സ്‌കൂളുകളുടെ മുഖം മിനുക്കി എന്നാണ് ഒരു കോഴിക്കോട്ടുകാരന്‍ പറയുന്നത്. എന്നാല്‍ അദ്ദേഹം വോട്ടു ചെയ്യാന്‍ പോകുന്ന സ്‌കൂളിന്റെ അവസ്ഥ എല്ലാവരും കണ്ടതാണ്.  

രൂപീകരിച്ചതുമുതല്‍ ഇടതനാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരിക്കുന്നത്. ഇതുവരെ ബിജെപി ഭരിച്ചിട്ടില്ല. നന്മയുടെ നഗരം എന്ന് എസ്.കെ. പൊറ്റക്കാട് പറഞ്ഞ കോഴിക്കോട് നഗരത്തില്‍ എനിക്ക് കുടിക്കാനുള്ള വെള്ളം തന്നിട്ട് മരിച്ചാല്‍ മതിയെന്ന് എം.ടി. പറഞ്ഞെങ്കില്‍, ഇപ്പോഴും കുടിവെള്ളം നല്‍കുമെന്നാണോ എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറയുന്നത്. എന്ത് ബലമാണ് നിങ്ങളുടെ വാഗ്ദാനത്തിനുള്ളത്.

ഇവിടുത്തെ മേയറും എംപി ആകുംവരെ സമ്പര്‍ക്കമുണ്ടായിരുന്ന ആളാണ്. എംപി ആയതോടെ അദ്ദേഹം സമ്പര്‍ക്കം നിലപ്പിച്ചു. രാഷ്‌ട്രീയത്തിനതീതമായി സാധിക്കുന്ന വികസന കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അദ്ദേഹത്തിന് സമീപിക്കാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല, അദ്ദേഹത്തിന് കെട്ടി ഇറക്കിയ എംപിയില്‍ വിശ്വാസം ഇല്ലായിരിക്കും. എന്നാല്‍ കെട്ടി ഇറക്കിയ എംപിയില്‍ വിശ്വാസമുള്ള ഒരു ഗ്രാമമുണ്ട് കേരളത്തില്‍. കല്ലിയൂര്‍ ഗ്രാമമാണത്, ബിജെപി ഭരിക്കുന്ന പഞ്ചായത്താണത്. സന്‍സദ് ആദര്‍ശ് ഗ്രാമയോജനയില്‍ ഉള്‍പ്പെടുത്തി അഞ്ചു കൊല്ലം കൊണ്ട് അവിടെ നടത്തിയ വികസനമെന്തെന്ന് വന്നാല്‍ കാണാം.  

മൂന്നു വര്‍ഷമായി പേരാമ്പ്രയിലെ ഒരു കോളനിയിലേക്ക് താന്‍ കോണ്‍ക്രീറ്റ് റോഡ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. 2018ല്‍ സമ്മതപത്രം ഒപ്പിട്ട് കൊടുത്തു. എന്നാല്‍ പ്രവൃത്തി നടത്താതെ നീട്ടികൊണ്ടുപോവുകയാണ്. ഇപ്പോള്‍ നാട്ടുകാരെ കാണിക്കാന്‍ മെറ്റല്‍ ഇറക്കി അടുക്കിയിട്ടിരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുംവരെ ജനങ്ങള്‍ക്ക് പദ്ധതി ഉപകാരപ്രദമാകരുതെന്ന നികൃഷ്ട രാഷ്‌ട്രീയം കളിക്കുകയാണ്.  നിഷേധം ജനതയ്‌ക്കാണ്. നിഷേധം കാണിക്കുന്നവരെ ജനാധിപത്യരീതിയില്‍ ഇല്ലാതാക്കണം. അത് തെരഞ്ഞെടുപ്പിലൂടെയാണ് ചെയ്യേണ്ടത്. അത് യുക്തിപരമായി, ഹൃദയപരമായി നിറവേറ്റണം.

കോഴിക്കോടിന്റെ വികസനത്തെപ്പറ്റി വലിയ കാഴ്ചപ്പാടുണ്ട്. ചുറ്റുമുള്ള സമൂഹത്തിനുകൂടി ഗുണപ്രദമായ സൗകര്യങ്ങളാണ് വേണ്ടത്. ചുറ്റുമുള്ളവരുടെ ജീവിതം അസ്വസ്ഥമാക്കുന്ന വികസനം ഒഴിവാക്കണം. വായു മലിനീകരിക്കാതെ, ജലമൊഴുക്ക് തടയാതെ ജനജീവിതം സുഗമമാക്കുന്നതരത്തില്‍ വികസനം വേണം. അതാണ് നമ്മള്‍ സ്വപ്‌നം കാണുന്ന കോഴിക്കോട്. വീട്ടുപടിക്കല്‍ ട്രെയിനെത്തണം, വീട്ടുപടിക്കല്‍ വിമാനമിറങ്ങണം എന്നിങ്ങനെയുള്ള ചിലരുടെമാത്രം വാശികള്‍ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാവരുത്.  

ഒരു കാലത്ത് അനേകം വ്യവസായ സ്ഥാപനങ്ങള്‍ക്കു പേരുകേട്ട ജില്ലയായിരുന്നു കോഴിക്കോട്. കുന്നത്തറ ടെക്‌സ്റ്റെല്‍, കോംട്രസ്റ്റ് പോലുള്ള വ്യവസായ സ്ഥാപനങ്ങളുടെ അവസ്ഥ ഇന്നെന്താണ്. അവിടുത്തെ ജീവനക്കാരോട് കഴിഞ്ഞകാലത്തെക്കുറിച്ച് ചോദിക്കൂ. സിനിമാതാരങ്ങള്‍ കോംട്രസ്റ്റില്‍ പോയി ഉല്‍പ്പന്നങ്ങള്‍ വാങ്ങാറുണ്ട്. 1995 ലോ 1996 ലോ കോംട്രസ്റ്റില്‍ പോയി വാങ്ങിയ നീലയും മഞ്ഞയും കലര്‍ന്ന രണ്ട് വലിയ ടര്‍ക്കി ടൗവലാണ് ഏറെക്കാലം ഞാനുമുപയോഗിച്ചത്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ആ ഗുണമേന്മയോട് കിടപിടിക്കാനാവില്ല. ആ സ്ഥാപനത്തിന്റെ ഇന്നത്തെ അവസ്ഥ എന്താണ്. രാഷ്‌ട്രപതി ഒപ്പിട്ട ബില്ലുണ്ടായിട്ടും തൊഴിലാളികള്‍ ദുരിതത്തിലാണ്. ഈ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ രാഷ്‌ട്രപതിയെ കാണാന്‍ എം.കെ. രാഘവന്‍ എംപി തയ്യാറുണ്ടോ. പ്രശ്‌നം പരിഹരിക്കാന്‍ പലരെയും ബന്ധപ്പെട്ടെങ്കിലും രാഷ്‌ട്രീയമാണെന്നുകരുതി ആരുംവന്നില്ല. അവര്‍ക്കെല്ലാം അന്ധമായ രാഷ്‌ട്രീയമാണുണ്ടായത്. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ കൊടുക്കണമെങ്കില്‍ കോംട്രസ്റ്റ് പോലുള്ള സ്ഥാപനങ്ങളാണ് ഏക വഴി.  

അത്യാധുനിക യന്ത്രങ്ങള്‍ സ്ഥാപിച്ചാല്‍ കല്ലായിയിലെ മരവ്യവസായത്തിലേക്ക് പുതുംതലമുറവരും. അതും വികസനമാണ്. വികസനം മുടരിപ്പിച്ച സര്‍ക്കാരിനെ നിഷ്‌കാസനം ചെയ്യണം. ചിഹ്നങ്ങള്‍ ഇല്ലെന്ന് പറയാന്‍ തയ്യാറാകണം.  

74 സ്ഥാനാര്‍ത്ഥികളാണ് എന്‍ഡിഎയ്‌ക്ക് കോഴിക്കോട് കോര്‍പറേഷനിലുള്ളത്. അതില്‍ 40 പേരെയെങ്കിലും വിജയിപ്പിച്ചാല്‍ അഞ്ചുവര്‍ഷം കൊണ്ട് എന്താണ് നഗരഭരണമെന്ന് തെളിയിക്കാം. കോഴിക്കോട് കോര്‍പ്പറേഷന്‍ പിടിക്കുമെന്നല്ല പറയുന്നത്. കോഴിക്കോട് കോര്‍പറേഷന്‍ താമരക്കുട്ടന്‍മാര്‍ നയിക്കുന്ന ഭരണത്തിലേക്ക് വരും. അവര്‍ ജനങ്ങള്‍ക്ക് സ്വീകാര്യമതികളാവും. അടുത്ത അഞ്ചുവര്‍ഷം അവരെ നേരെ നടത്താന്‍  ഒരു ചൂരല്‍വടിയുമായി ഞാനും പിറകെയുണ്ടാവും. ”

Tags: sureshgopiതദ്ദേശഭരണ തെരഞ്ഞെടുപ്പ്Local Body Election Keralakozhikode
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

മന്ത്രിയൊക്കെ ആടയാഭരണം…തൃശൂരിന്റെ സ്വന്തം എംപിയായശേഷമുള്ള ആദ്യത്തെ പൂരം ശരിക്കും ആസ്വദിച്ചെന്ന് സുരേഷ് ഗോപി

Kerala

ദമ്പതികളെന്ന വ്യാജേന കാറില്‍ ലഹരിക്കടത്ത്: യുവതികള്‍ ഉള്‍പ്പെടെ നാലു പേര്‍ കോഴിക്കോട്ട് പിടിയില്‍

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് :ബ്ലോക്ക് പഴയ പടിയാകാന്‍ സമയം എടുക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്

Local News

കോഴിക്കോട് ബീച്ചില്‍ ആറ് വയസുകാരിക്ക് പോത്തിന്റെ ആക്രമണത്തില്‍ പരുക്ക്

Kerala

പാക് പൗരത്വമുള്ളവർ രാജ്യം വിടണമെന്ന നോട്ടീസ് കോഴിക്കോട് പൊലീസ് പിൻവലിക്കും

പുതിയ വാര്‍ത്തകള്‍

പമ്പാ നദി കര കവിഞ്ഞു: മാന്നാറിൽ വീടുകളിൽ വെള്ളം കയറി, റോഡു ഗതാഗതവും താറുമാറായി

അതി തീവ്രമഴ: ഇന്ന് 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

നവതി നിറവില്‍ കെ. രാമന്‍പിള്ള; ശതായുസ് നേരുന്നു

വിശിഷ്ട വ്യക്തിത്വം

കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന കേന്ദ്ര നീക്കം

വാഹനമിടിച്ചു കാല്‍നട യാത്രക്കാരന്‍ മരിച്ചു, ഇടിച്ച വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ വ്യക്തി പരിക്കേറ്റ ആള്‍ക്ക് അനക്കമില്ലെന്ന് കണ്ടപ്പോള്‍ മുങ്ങി

മാനേജരെ മര്‍ദിച്ചെന്ന കേസ്: ഡിജിപിക്ക് പരാതി നല്‍കി നടന്‍ ഉണ്ണി മുകുന്ദന്‍

തിരുവനന്തപുരത്ത് അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരത്ത് തെങ്ങ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യതൊഴിലാളി മരിച്ചു

കറാച്ചി ബേക്കറിയുടെ ഉടമസ്ഥരില്‍ ഒരാള്‍ (ഇടത്ത്) ഹൈദരാബാദിലെ കറാച്ചി ബേക്കറിയുടെ ഫോട്ടോ (വലത്ത്)

കറാച്ചി എന്ന് പേരുള്ളതുകൊണ്ടൊന്നും ഇന്ത്യക്കാര്‍ ആ ബേക്കറിയെ ആക്രമിച്ചില്ല, അത്ര വിഡ്ഡികളല്ല ഇന്ത്യയിലെ‍ ഹിന്ദുക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies