Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മാളികപ്പുറത്തെ ശക്തിവൈഭവം

മകരം ഒന്നു മുതല്‍ നാലുവരെ അയ്യപ്പന്‍ ജീവസമാധിയായ മണിമണ്ഡപത്തില്‍ നിന്നും പൊന്നു പതിനെട്ടാം പടിയിലേക്കും മകരം അഞ്ചിന് ശരംകുത്തിയിലേക്കും അയ്യപ്പന്റെ മകരവിളക്കെഴുന്നള്ളിപ്പാണ് നടക്കുന്നത്. യഥാര്‍ഥത്തില്‍ ഈ വിളക്കെഴുന്നള്ളിപ്പാണ് മകരവിളക്കെന്ന് പൗരാണിക കാലം മുതല്‍ അറിയപ്പെടുന്നത്.

കെ.എസ്. വിജയനാഥ് by കെ.എസ്. വിജയനാഥ്
Dec 11, 2020, 05:58 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

മാളികപ്പുറത്ത് കുടികൊള്ളുന്ന ദേവി പന്തളം കൊട്ടാരത്തിന്റെ പരദേവതയായ മധുര മീനാക്ഷിയാണ്. ദേവിക്ക് മാതൃസ്ഥാനമെന്ന ഭാവമാണ് നല്‍കിയിട്ടുള്ളത്. മനോഹരമായ മാളികയുടെ ആകൃതിയില്‍ നിര്‍മിക്കപ്പെട്ട ആലയത്തില്‍ കുടികൊള്ളുന്നതിനാല്‍ മാളികപ്പുറത്തമ്മ എന്ന് പേരു ലഭിച്ചു. മാളികപ്പുറത്തെ ത്രിശൂലത്തിന് ചില പ്രത്യേകതകള്‍ ഉണ്ട്. ഇച്ഛാശക്തി, ജ്ഞാനശക്തി, കര്‍മശക്തി എന്നിവയെയാണ് ഇത് അടയാളപ്പെടുത്തുന്നത്. ഭക്തന്മാര്‍ ഇത് വണങ്ങിയാണ് കടന്നു പോകുന്നത്.  

സന്നിധാനത്ത് പതിനെട്ടാംപടി കയറുന്നതിന് മുന്‍പ് തേങ്ങ ഉടയ്‌ക്കുകയാണെങ്കില്‍ മാളികപ്പുറത്ത് തേങ്ങ നടയ്‌ക്ക് ചുറ്റും ഉരുട്ടുകയാണ് പതിവ്. സന്താനലബ്ധിക്കായാണ് ഇങ്ങനെ ചെയ്യുന്നത്. ഭഗവതി സേവയാണ് മാളികപ്പുറത്തെ പ്രധാന വഴിപാട്. നാളികേരം ഉരുട്ടല്‍, പൊട്ട്, ചാന്ത്, പട്ടുടയാട, വള കണ്‍മഷി എന്നിവയുമുണ്ട്. ശനിദോഷ പരിഹാരത്തിനായി പറകൊട്ടിപ്പാട്ട് എന്ന വഴിപാടും ഇവിടെ നടത്തുന്നു.  

പതിനെട്ടാം പടിക്കു മുകളില്‍ കുടികൊള്ളുന്ന ശ്രീധര്‍മശാസ്താവിനെ കാണാന്‍ അയ്യപ്പസ്വാമി നടത്തുന്ന എഴുന്നള്ളത്താണ് വിളക്കെഴുന്നള്ളത്ത്. പാരമ്പര്യമായി റാന്നി കുന്നക്കാട് കുടുംബത്തിലെ അംഗങ്ങള്‍ മകരം ഒന്നിന് അയ്യപ്പസ്വാമിയെ ജീവസമാധിയില്‍ നിന്ന് ഉണര്‍ത്തിയ ശേഷം മണിമണ്ഡപത്തില്‍ കളമെഴുതുകയും തുടര്‍ന്ന് വിളക്കെഴുന്നള്ളിപ്പു നടത്തി പതിനെട്ടാംപടിയില്‍ നായാട്ടു വിളിക്കുന്നു.  

തിരിച്ച്  മണിമണ്ഡപത്തിലേക്ക് അയ്യപ്പസ്വാമിയെ എഴുന്നള്ളിച്ച് പൂജകള്‍ക്കു ശേഷം കളം മായ്‌ക്കുകയും ചെയ്യുന്നു. മകരം ഒന്നു മുതല്‍ അഞ്ചുവരെ അയ്യപ്പസ്വാമിയുടെ അഞ്ച് ഭാവങ്ങളാണ് കളത്തില്‍ വരയ്‌ക്കുന്നത്. ബാലകന്‍, പുലിവാഹനന്‍, അമ്പും വില്ലും ധരിച്ച വില്ലാളി വീരന്‍, സര്‍വാഭരണ വിഭൂഷിതന്‍, ശാസ്താവില്‍ വിലയം പ്രാപിച്ച ചിന്മുദ്രാങ്കിതനായ സമാധിസ്ഥന്‍ എന്നിവയാണവ.  

മകരം ഒന്നു മുതല്‍ നാലുവരെ അയ്യപ്പന്‍ ജീവസമാധിയായ മണിമണ്ഡപത്തില്‍ നിന്നും പൊന്നു പതിനെട്ടാം പടിയിലേക്കും മകരം അഞ്ചിന് ശരംകുത്തിയിലേക്കും അയ്യപ്പന്റെ മകരവിളക്കെഴുന്നള്ളിപ്പാണ് നടക്കുന്നത്. യഥാര്‍ഥത്തില്‍ ഈ വിളക്കെഴുന്നള്ളിപ്പാണ് മകരവിളക്കെന്ന് പൗരാണിക കാലം മുതല്‍ അറിയപ്പെടുന്നത്.  

പന്തളം കൊട്ടാരത്തില്‍ നിന്നും കാല്‍നടയായി ശിരസ്സിലേറ്റി എഴുന്നള്ളിക്കുന്ന തിരുവാഭരണ പേടകങ്ങളില്‍ ധീരയോദ്ധാ ഭാവത്തിലുള്ള സ്വാമി അയ്യപ്പന്റെ കൊമ്പന്‍മീശയുള്ള തിരുമുഖം ആലേഖനം ചെയ്ത തിടമ്പും അധികാര ചിഹ്നങ്ങളായ തലപ്പാറ മല, ഉടുമ്പാറമല എന്നിവയുടെ കൊടികളുടെയും അകമ്പടിയോടുകൂടിയാണ് വിളക്കെഴുന്നള്ളത്ത് നടക്കുന്നത്.  

മകരം അഞ്ചിന് അയ്യപ്പസ്വാമി ശരംകുത്തിയിലേക്ക് എഴുന്നള്ളി ഭൂതഗണങ്ങളുമായി തിരിച്ചെഴുന്നള്ളുന്നു. മുമ്പ് ശബരിമല ഉത്സവം മകരം ഒന്നു മുതലായിരുന്നു. അതിനെത്തുന്ന ഭക്തരുടെ സൗകര്യത്തിനായി സന്നിധാനത്തു നിന്നും മലദൈവങ്ങള്‍, ഭൂതനാഥനായ ഭഗവാന്റെ ഭൂതഗണങ്ങള്‍ എന്നിവര്‍ സന്നിധാനത്തു നിന്നും മലദൈവങ്ങള്‍ എന്നിവര്‍ സന്നിധാനത്തു നിന്നും ശരം കുത്തിയിലേക്ക് ഒഴിഞ്ഞു നില്‍ക്കും. ഇവരെ തിരിച്ചു ക്ഷണിച്ചു കൊണ്ടു വന്നാണ് ഗുരുതി നടത്തുന്നത്. ഉപചാരപൂര്‍വമുള്ള ഭൂതഗണങ്ങളുടെ വരവായതിനാല്‍ വാദ്യഘോഷങ്ങള്‍ എന്നിവ ഒഴിവാക്കുന്നു. ഇതിന് പിറ്റേന്ന് മണിമണ്ഡപത്തിനു മുമ്പില്‍ ചൈതന്യശുദ്ധിക്കായി ഗുരുതി നടത്തുന്നു.  

അയ്യപ്പന്റെ മണിമണ്ഡപത്തില്‍ നിന്നുള്ളവിളക്ക് എഴുന്നള്ളത്ത് മാളികപ്പുറത്തു നിന്ന് ആയതുകൊണ്ട് ഇത് ആദ്യം മാളികപ്പുറത്തമ്മയുടെ എഴുന്നള്ളത്ത് എന്ന് തെറ്റിദ്ധരിക്കപ്പെട്ടു. മകരം അഞ്ചിന് പന്തളം രാജാവ് നേരിട്ടു നടത്തുന്ന കളഭാഭിഷേകത്തിനു ശേഷം അവകാശികള്‍ക്കു നല്‍കുന്ന സദ്യ ‘കളഭസദ്യ’ക എന്നാണ് അറിയപ്പെടുന്നത്. ഇത് നടക്കാതെ പോയ ‘കല്യാണ സദ്യ’യായും തെറ്റിദ്ധരിക്കപ്പെട്ടു.  

                       

   

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരരല്ല , പോരാളികളാണ് ; ഇന്ത്യ തീവ്രവാദം എന്ന് വിളിക്കുന്നത് നിയമാനുസൃതമായ പോരാട്ടത്തെയാണ് ; അസിം മുനീർ

India

കൊല്‍ക്കത്തയിൽ നിയമ വിദ്യാര്‍ഥിനി ക്രൂര പീഡനത്തിന് ഇരയായ സംഭവം : സിസിടിവി ദൃശ്യങ്ങൾ സ്ഥിരീകരിച്ചു

Kerala

ഷൂസ് ധരിച്ചെത്തിയ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദനം; വിദ്യാർത്ഥികൾക്കെതിരെ റാഗിംഗ് വകുപ്പ് പ്രകാരം കേസ്

നാരങ്ങാനത്ത് കുരിശ് സ്ഥാപിച്ച സ്ഥലത്തേക്കുള്ള വഴി പ്രധാനവഴിയില്‍ നിന്ന് വേര്‍പെടുത്തിയ നിലയില്‍
Kerala

കുരിശ് സ്ഥാപിച്ച സ്ഥലത്തേക്കുള്ള വഴി പ്രധാന വഴിയില്‍ നിന്ന് വേര്‍പെടുത്തി; നാരങ്ങാനത്ത് വനംവകുപ്പിന്റെ പ്രതികാര നടപടി വീണ്ടും

Kerala

സിദ്ധാര്‍ത്ഥിന്റെ റാഗിങ് മരണം: 7 ലക്ഷം നഷ്ടപരിഹാരം പൂഴ്‌ത്തിവച്ചു; കുടുംബത്തെ സര്‍ക്കാര്‍ ഇപ്പോഴും വേട്ടയാടുന്നു: ബിജെപി

പുതിയ വാര്‍ത്തകള്‍

നവജാത ശിശുക്കളെ കൊന്നു കുഴിച്ചുമൂടിയെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍; തൃശൂരില്‍ യുവാവും യുവതിയും കസ്റ്റഡിയില്‍

മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നല്‍കും: എല്‍. മുരുകന്‍

കൊല്ലങ്കോട് വിശ്വനാഥന്‍ നാരായണസ്വാമി: നാദസൗഖ്യത്തിന്റെ നിത്യവിസ്മയം

കേരള രജിസ്ട്രാറുടെ ചട്ടവിരുദ്ധ നിയമനം; പുനഃപരിശോധിക്കണമെന്ന് എബിവിപിയും സിന്‍ഡിക്കേറ്റ് അംഗങ്ങളും

1. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജേര്‍ണലിസ്റ്റ് വെല്‍ഫെയര്‍ ഫണ്ട് ഉദ്ഘാടന പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മെമ്പര്‍ഷിപ്പ് കാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കുന്നു. (2) എറണാകുളം ടിഡിഎം ഹാളില്‍ നടന്ന കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റിയുടെ സൗഹൃദസംഗമത്തില്‍ ജന്മഭൂമിയില്‍ നിന്ന് വിരമിച്ച അനില്‍ ജി. നമ്പൂതിരിയ്ക്ക് എറണാകുളം 
എംഎല്‍എ ടി.ജെ വിനോദും ആര്‍. അജയകുമാറിന് മന്ത്രി പി. രാജീവും സജീവന്‍ കുന്നത്തിന് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടത്തും ഉപഹാരങ്ങള്‍ 
കൈമാറുന്നു

കെയുഡബ്ല്യുജെ ജേര്‍ണലിസ്റ്റ് വെല്‍ഫെയര്‍ ഫണ്ട് പദ്ധതിക്ക് തുടക്കമായി

ശുഭാംശു ശുക്ലയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിമായുള്ള സംഭാഷണത്തില്‍ നിന്ന്‌

മത ചിഹ്നം ഉപയോഗിച്ചെന്നു രജിസ്ട്രാര്‍; മത ചിഹ്നം ഏതെന്നു വ്യക്തമാക്കണമെന്ന് വിസി

പ്രഖ്യാപിക്കും, പിന്‍വലിക്കും; നടപ്പിലാകുന്നത് മുസ്ലിം സംഘടനകളുടെ തീരുമാനം

പിണറായി സര്‍ക്കാരേ… നാണക്കേട്… ഇതോ, നമ്പര്‍ വണ്‍ ആരോഗ്യ കേരളം

ന്യൂദല്‍ഹിയില്‍  ഡോ. അംബേദ്കര്‍ ഇന്റര്‍ നാഷണല്‍ സെന്ററും ഹിന്ദുസ്ഥാന്‍ സമാചാറും ഇന്ദിരാഗാന്ധി കലാകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ദത്താത്രേയ ഹൊസബാളെ സംസാരിക്കുന്നു

പുതുതലമുറയോട് പറയാനുള്ളത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies