Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മറക്കില്ല, പൊറുക്കുകയുമില്ല; ഓരോ വോട്ടും അര്‍ച്ചനയെന്നപോലെ ധര്‍മസംരക്ഷണത്തിന്

കൊവിഡ് രോഗത്തെ രാഷ്‌ട്രീയ പ്രതിരോധത്തിന് ഉപയോഗിക്കുകയെന്ന നയമാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കൊവിഡിന്റെ പേരു പറഞ്ഞാണ് അഴിമതിക്കെതിരെ സമരം പാടില്ലെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും ആവര്‍ത്തിക്കുന്നത്. എന്നാല്‍ ശബരിമലയില്‍ ഇക്കൂട്ടര്‍ക്ക് മറ്റൊരു മുഖമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2020, 03:00 am IST
in Editorial

സുപ്രീംകോടതി വിധിയുടെ പേരില്‍ യുവതികളെ ബലം പ്രയോഗിച്ച് സന്നിധാനത്ത് കൊണ്ടുവന്ന്  ശബരിമലയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഇടതുമുന്നണി സര്‍ക്കാര്‍ കൊവിഡ് മഹാമാരിയുടെ കാലത്തും ആ വഴിയില്‍തന്നെ മുന്നോട്ടു പോകുന്നത് ഭക്തരില്‍ കടുത്ത ആശങ്കയും അമര്‍ഷവും നിറച്ചിരിക്കുകയാണ്. ഈ തീര്‍ത്ഥാടന കാലത്ത് ഭക്തരെത്തുന്നത് പരമാവധി കുറച്ചുകൊണ്ടുവന്ന് ആചാരാനുഷ്ഠാനങ്ങള്‍ വിധിയനുസരിച്ച് നടത്തുകയാണ് വേണ്ടതെന്ന പൊതുധാരണയ്‌ക്ക് ദേവസ്വം ബോര്‍ഡും സര്‍ക്കാരും യാതൊരു വിലയും കല്‍പ്പിക്കുന്നില്ല. സാധാരണ ദിവസങ്ങളില്‍ 1000 പേര്‍ക്കും, ശനി-ഞായര്‍ ദിവസങ്ങളില്‍ 2000 പേര്‍ക്കും ദര്‍ശനം അനുവദിക്കാമെന്ന നിബന്ധന കാറ്റില്‍പ്പറത്തി തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നീക്കം ആപത്ത് ക്ഷണിച്ചുവരുത്തുന്നതിന് തുല്യമായിരിക്കും. ശാസ്ത്രലോകത്തിന് പിടികൊടുക്കാത്ത വിധമാണ് കൊവിഡ് രോഗം പടര്‍ന്നുകൊണ്ടിരിക്കുന്നത്. വിദൂര ദേശങ്ങളില്‍ നിന്നുവരുന്ന തീര്‍ത്ഥാടകരുടെ പക്കല്‍ രോഗ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലും യാത്രക്കിടെ അവര്‍ രോഗബാധിതരാവാനുള്ള സാധ്യത വളരെയേറെയാണ്. അടുത്തിടെ നിലയ്‌ക്കലില്‍ നടത്തിയ പരിശോധനയില്‍ ചില തീര്‍ത്ഥാടകര്‍ക്ക് രോഗമുള്ളതായി കണ്ടെത്തിയിരുന്നു. ക്ഷേത്ര ജീവനക്കാര്‍ക്കും  ഡ്യൂട്ടി കഴിഞ്ഞെത്തിയ പോലീസുകാര്‍ക്കും കൊവിഡ് പോസിറ്റീവായി. ഗുരുതരമായ ഈ സാഹചര്യത്തിനു നേര്‍ക്ക് കണ്ണടച്ചുകൊണ്ടാണ് പണത്തില്‍ കണ്ണുവച്ച് കൂടുതല്‍ തീര്‍ത്ഥാടകരെ ദേവസ്വം ബോര്‍ഡ്  മല  ചവിട്ടാന്‍ അനുവദിക്കുന്നത്.  

കൊവിഡ് രോഗത്തെ രാഷ്‌ട്രീയ പ്രതിരോധത്തിന് ഉപയോഗിക്കുകയെന്ന നയമാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കൊവിഡിന്റെ പേരു പറഞ്ഞാണ് അഴിമതിക്കെതിരെ സമരം പാടില്ലെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും ആവര്‍ത്തിക്കുന്നത്. എന്നാല്‍ ശബരിമലയില്‍ ഇക്കൂട്ടര്‍ക്ക് മറ്റൊരു മുഖമാണ്. അവിടെ കൊവിഡ് ജാഗ്രത വേണ്ടെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കുക വഴി കൊവിഡ് വ്യാപനമുണ്ടായാല്‍ അങ്ങനെയും ശബരിമലയെ അപകീര്‍ത്തിപ്പെടുത്താമെന്ന ദുഷ്ടലാക്കാണോ സര്‍ക്കാരിനുള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  ദല്‍ഹിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് തബ്‌ലീഗ് തീവ്രവാദികള്‍ യോഗം ചേര്‍ന്നതാണ് പല സംസ്ഥാനങ്ങളിലും വന്‍തോതില്‍ രോഗം പടരാനിടയാക്കിയത്. അതിനെക്കുറിച്ച് നിശ്ശബ്ദത പാലിക്കുകയാണ് സിപിഎമ്മും സര്‍ക്കാരും ചെയ്തത്. അവരാണ് ശബരിമല തീര്‍ത്ഥാടനത്തിനിടെ കൊവിഡ് വ്യാപനത്തിന് അവസരമൊരുക്കുന്നത്. അയ്യപ്പസന്നിധിയിലെ ആചാരാനുഷ്ഠാനങ്ങളും പരിശുദ്ധിയും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നതോടൊപ്പം തീര്‍ത്ഥാടകരുടെ ആരോഗ്യവും ജീവനും അപകടപ്പെടരുതെന്നാണ് ഹൈന്ദവ സംഘടനകള്‍ കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ മണ്ഡല-മകര വിളക്കു കാലത്ത് ‘ഭവനം പൂങ്കാവനം’ എന്ന ആശയം മുന്നോട്ടുവച്ചിട്ടുള്ളത്. പക്ഷേ ഹിന്ദുസമൂഹത്തോട് ഒരുതരം കുടിപ്പക പുലര്‍ത്തുന്ന ഇടതുമുന്നണി സര്‍ക്കാര്‍ ഇത് അംഗീകരിക്കാന്‍ കൂട്ടാക്കുന്നില്ല.

മണ്ഡല-മകര വിളക്കു കാലത്തുതന്നെ ഇക്കുറി പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്നതില്‍ ഒരു കാവ്യനീതിയുണ്ട്. യുവതീപ്രവേശനത്തിന്റെ പേരില്‍ അയ്യപ്പ സന്നിധാനത്തിന്റെ പവിത്രത നശിപ്പിക്കാനും, കോടിക്കണക്കിനു വരുന്ന ഭക്തരുടെ വിശ്വാസത്തെ ചവിട്ടിമെതിക്കാനുമാണല്ലോ പിണറായി സര്‍ക്കാര്‍ ശ്രമിച്ചത്. അലയടിച്ചു വന്ന പ്രതിഷേധത്തെത്തുടര്‍ന്ന് നിരീശ്വര വാദികള്‍ നയിക്കുന്ന ഭരണകൂടത്തിന് പിന്മാറേണ്ടി വന്നെങ്കിലും ഹിന്ദുവിരുദ്ധമായ നിലപാടുകള്‍ അവര്‍ കയ്യൊഴിഞ്ഞിട്ടില്ല. ലക്ഷക്കണക്കിന് അയ്യപ്പഭക്തരെയാണ് സിപിഎമ്മിനെയും പോലീസിനെയും ഉപയോഗിച്ച് ഈ സര്‍ക്കാര്‍ അടിച്ചമര്‍ത്തിയത്. ചിലര്‍ക്ക് ജീവന്‍ നഷ്ടമായി. ആയിരക്കണക്കിനാളുകളുടെ പേരില്‍ കള്ളക്കേസുകളെടുത്ത് ജയിലിലടച്ചു. ഈ കിരാത നടപടികള്‍ ഭക്തരുടെ ഹൃദയങ്ങളിലുണ്ടാക്കിയ മുറിവുകള്‍ ഉണങ്ങിയിട്ടില്ല. അവരുടെ മനസ്സുകള്‍ നീറിപ്പുകയുകയാണ്. മതേതരത്വം മറയാക്കി തങ്ങളുടെ മേല്‍ കുതിര കയറുന്ന ഒരു പാര്‍ട്ടിയെയും മുന്നണിയെയും സര്‍ക്കാരിനെയും പാഠംപഠിപ്പിക്കാനുള്ള സുവര്‍ണാവസരമായാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ ഹിന്ദുസമൂഹം കാണുന്നത്. അവിശ്വാസികള്‍ക്ക് വോട്ടില്ല എന്ന് എഴുതിവച്ച വീടുകളുണ്ട്. പിണറായിയെ അധികാരത്തില്‍നിന്ന് ഇറക്കിയിട്ടേ മല ചവിട്ടൂ എന്ന് പ്രതിജ്ഞയെടുത്തവരുണ്ട്. കക്ഷി രാഷ്‌ട്രീയത്തിനതീതമായ ഈ വികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നുറപ്പാണ്. തങ്ങളുടെ ഓരോ വോട്ടും അര്‍ച്ചനയെന്നപോലെ അവര്‍ ധര്‍മസംരക്ഷണത്തിന് ഉപയോഗിക്കും.  

Tags: Pinarayi VijayansupremecourtSABARIMALA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

Kerala

ശബരിമല യുവതീ പ്രവേശനം; അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ല: ജസ്റ്റിസ് നാഗരത്ന

Kerala

ശബരിമല യുവതീപ്രവേശനം; സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും

Entertainment

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

പുതിയ വാര്‍ത്തകള്‍

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.