Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

അച്ഛന്‍ കൂലിപ്പണിക്കാരന്‍; അമ്മയ്‌ക്ക് തട്ടുകട; ദാരിദ്ര്യത്തിലൂടെ നടന്നത് ചിന്നപ്പംപട്ടി മുതല്‍ കാന്‍ബറ വരെ; ഇന്ത്യയുടെ ‘യോര്‍ക്കര്‍’ തങ്കരസു നടരാജന്‍

സാരി നിര്‍മ്മാണ യൂണിറ്റിലെ ദിവസ വേദനക്കാരനാണ് അച്ഛന്‍ തങ്കരാസ്. അമ്മ ശാന്ത വഴിയരികില്‍ ചെറു കടികള്‍ വില്‍ക്കുന്നു. മൂന്ന് സഹോദരിമാരും ഇളയ സഹോദരനുമുണ്ട്. അഞ്ച് മക്കളില്‍ മൂത്തവനായി ജനിച്ച നടരാജന്റെ ചെറുപ്പം ദാരിദ്ര്യം നിറഞ്ഞതായിരുന്നു. 2011ലാണ് നടരാജന്റെ ജീവിതം മാറിമറിയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2020, 01:13 pm IST
in Cricket

ശ്രീഹരി ഭുവനചന്ദ്രന്‍

ചിന്നപ്പംപട്ടി മുതല്‍ കാന്‍ബറ വരെ… ആ യാത്രക്ക് സമാനതകളില്ല. ആരേയും സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്ന ദരിദ്രനില്‍ നിന്ന് കോടീശ്വരനിലേക്കുള്ള യാത്ര… തമിഴ്‌നാട്ടിലെ സേലത്ത് ഒറ്റമുറി വീട്ടില്‍ വളര്‍ന്ന് ടെന്നീസ് ബോളില്‍ കളി പഠിച്ച നടരാജന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള യാത്ര ഐതിഹാസികമായിരുന്നു. ഇരുപതാം വയസില്‍ ആദ്യമായി യഥാര്‍ത്ഥ ക്രിക്കറ്റ് ബോള്‍ കൈകൊണ്ട് തൊട്ട തങ്കരസു നടരാജന്‍ ഇന്ന് ഇന്ത്യന്‍ ടീമിന്റെ തനി തങ്കമാണ്.

ജെ.പി. നട്ടുവെന്ന ജയപ്രകാശിനോട് ഒരു ജനതയാകെ ഇന്ന് കടപ്പെട്ടിരിക്കുന്നു. സേലത്തെ ചേരികളില്‍ ടെന്നീസ് ബോളെറിഞ്ഞ് നടന്ന നടരാജനെ അന്താരാഷ്‌ട്ര തലത്തിലേക്ക് വളര്‍ത്തിയതില്‍. നടാരജന്റെ ഇടത്തെ കയ്യില്‍ കൈപ്പത്തിക്ക് താഴെ ഒരു പേര് പച്ചകുത്തിയിരിക്കുന്നത് കാണാം, ജെപി എന്ന്. ചെറുപ്പകാലം മുതല്‍ നടരാജന്റെ കൂടെനടന്ന് സ്വപ്നം കാണാന്‍ പഠിപ്പിച്ച സഹയാത്രികനാണ് ജയപ്രകാശ്. നടരാജനോട് ചോദിച്ചാല്‍ ഗോഡ്ഫാദര്‍ എന്ന് പറയും.

തന്റെ കളി ഇഷ്ടമാണോയെന്ന് നടരാജന്‍ ഒരിക്കലും അമ്മയോടോ സഹോദരിമാരോടോ ചോദിക്കാറില്ല. ക്രിക്കറ്റിലെ സ്വപ്നങ്ങളെ കുറിച്ച് സംസാരിക്കാറില്ല. കാരണം അവര്‍ക്ക് ക്രിക്കറ്റ് എന്താണെന്ന് പോലും അറിയില്ല. റേഡിയോയില്‍ ചിലപ്പോള്‍ മാത്രം കേട്ടു പരിചയിച്ച പേര്. എങ്കിലും ഇന്ന് ആ അമ്മയ്‌ക്ക് സന്തോഷിക്കാം. മകന്‍ ലോകോത്തര വേദിയിലെത്തിയിരിക്കുന്നു. കീഴടക്കാന്‍ ദൂരം ഇനിയും ബാക്കിയുണ്ടെന്നറിയാം. എങ്കിലും യഥാര്‍ത്ഥ കഴിവിനെ കൂട്ടുപിടിച്ചുള്ള 29 കാരനായ നടരാജന്റെ വരും കാല യാത്രക്ക് ഒരു ജനതയുടെയാകെ പ്രാര്‍ത്ഥനയുണ്ടാകും.

സാരി നിര്‍മ്മാണ യൂണിറ്റിലെ ദിവസ വേദനക്കാരനാണ് അച്ഛന്‍ തങ്കരാസ്. അമ്മ ശാന്ത വഴിയരികില്‍ ചെറു കടികള്‍ വില്‍ക്കുന്നു. മൂന്ന് സഹോദരിമാരും ഇളയ സഹോദരനുമുണ്ട്. അഞ്ച് മക്കളില്‍ മൂത്തവനായി ജനിച്ച നടരാജന്റെ ചെറുപ്പം ദാരിദ്ര്യം നിറഞ്ഞതായിരുന്നു. 2011ലാണ് നടരാജന്റെ ജീവിതം മാറിമറിയുന്നത്. ടെന്നീസ് ബോളില്‍ നിന്നും രാജ്യാന്തര വേദിയിലേക്കുള്ള ചുവടുമാറ്റം. തമിഴ്‌നാട്ടിലെ നാലാം ഡിവിഷണില്‍ ടെന്നീസ് ബോള്‍ ടൂര്‍ണമെന്റുകളില്‍ അത്ഭുതം കാട്ടിയ നടരാജന് മൂന്നാം ഡിവിഷനിലേക്ക് വിളിയെത്തി. ജെപി എന്ന ജയപ്രകാശായിരുന്നു വഴികാട്ടി. പിന്നീട് നടന്നതെല്ലാം ചരിത്രമാണ്. ചിന്നപ്പാംപെട്ടിയില്‍ നിന്ന് കാന്‍ബറവരെയുള്ള ചരിത്രം. തമിഴ്‌നാട്ടില്‍ അവസാന ഓവറുകളില്‍ ആരെയും വിറപ്പിക്കുന്ന സൂപ്പര്‍ ബോളറായി നടരാജന്‍ മാറിയതോടെ ഐപിഎല്ലില്‍ അവസരമൊരുങ്ങി.

2017ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് നടരാജനെ വാങ്ങിയത് മൂന്ന് കോടി രൂപയ്‌ക്ക്. എന്നാല്‍ അവിടെ തിളങ്ങാനായില്ല. ആറ് മത്സരങ്ങള്‍ കളിച്ച നടരാജന്‍ എറിഞ്ഞിട്ടത് രണ്ട് വിക്കറ്റുകള്‍ മാത്രം. ഇതോടെ പഞ്ചാബ് നടരാജനെ കൈവിട്ടു. പിന്നീട് തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ നടരാജന്‍ തകര്‍ത്തെറിഞ്ഞു. ഒന്നിന് പുറകെ ഒന്നായി യോര്‍ക്കറുകള്‍ തീതുപ്പിയതോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലേക്ക് വിളിയെത്തി. സ്പിന്‍ ഇതിഹാസം ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് താരത്തെ ഹൈദരാബാദിലേക്ക് വിളിച്ചത്. ആദ്യ സീസണില്‍ അവസരങ്ങള്‍ ലഭിച്ചില്ലെങ്കിലും കഴിഞ്ഞ സീസണില്‍ ടീമിന്റെ സ്റ്റാര്‍ കാമ്പെയ്‌നറായി.  

ഓസ്‌ട്രേലിയയുടെ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറുടെ തോളില്‍ കൈയിട്ടു നില്‍ക്കുന്ന നടരാജന്റെ ചിത്രം ഇന്നും കായിക പ്രേമികള്‍ മറക്കാന്‍ ഇടയില്ല. വാര്‍ണര്‍ വലംകൈയ്യായി കൂടെ നിര്‍ത്തിയതോടെ നടരാജനിലെ പ്രതിഭ വീണ്ടും മിന്നിത്തിളങ്ങി. അഫ്ഗാനിസ്ഥാന്‍ താരം റഷീദ് ഖാന് പിന്നില്‍ ടീമിലെ രണ്ടാമത്തെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായി നടരാജന്‍ മാറി. യോര്‍ക്കര്‍ നടരാജനെന്ന വിളിപ്പേരും ഒപ്പം കൂട്ടി.

ഇതിനിടെ ഓസ്‌ട്രേലിയയിലേക്ക് വിമാനം കയറിയതും സമാനതകളില്ലാത്ത യാത്രയായി. ടീമിനെ തെരഞ്ഞെടുത്ത ആദ്യ പട്ടികയില്‍ നടരാജനെ ഉള്‍പ്പെടുത്തിയിരുന്നില്ല. നെറ്റ് ബൗളറായി ഇന്ത്യന്‍ താരങ്ങള്‍ക്ക് പരിശീലിക്കാന്‍ മാത്രം ഓസ്‌ട്രേലിയയിലേക്ക്. എന്നാല്‍ ടീമിലുണ്ടായിരുന്ന വരുണ്‍ ചക്രവര്‍ത്തിക്ക് പരിക്കേറ്റതോടെ ടീമിലുള്‍പ്പെട്ടു. ആദ്യ മത്സരങ്ങളില്‍ ഇന്ത്യ പരാജയപ്പെട്ടതോടെ അവസാന മത്സരത്തില്‍ നടരാജന് നറുക്ക് വീണു. ഇന്ത്യയുടെ ഐതിഹാസികമായ ക്രിക്കറ്റ് ചരിത്രത്തിലെ പതിനൊന്നാമത്തെ മാത്രം ഇടംകൈയ്യന്‍ പേസറായി ചരിത്രം നടരാജനെ രേഖപ്പെടുത്തി. ഓസ്‌ട്രേലിയയുടെ മുന്‍ നിര താരം മാര്‍നസ് ലെബുഷെയ്‌നെ പുറത്താക്കി ഏകദിന അരങ്ങേറ്റം ആഘോഷമാക്കി. സേലത്തെ തെരുവുകളില്‍ കളിച്ചു നടന്ന തമിഴ്‌നാട് പയ്യന് ഏതറ്റം വരെയും സ്വപ്നം കാണാമെന്ന് തെളിയിച്ച നിമിഷം.

കൃത്യതയാര്‍ന്ന യോര്‍ക്കറുകളാണ് നടരാജന്റെ കരുത്ത്. അവസാന ഓവറുകളില്‍ ആഞ്ഞടിക്കാന്‍ വെമ്പുന്ന ബാറ്റ്‌സ്മാന്മാരെ ക്രീസിന്റെ ഒത്ത നടുവില്‍ പന്തെറിഞ്ഞ് വട്ടം കറക്കുന്ന ബൗളര്‍. ഈ കരുത്താകും വരും പരമ്പരകളില്‍ ഇന്ത്യക്ക് വേണ്ടതും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ നീല കുപ്പായം അണിയുന്ന നടരാജന്റെ ചിത്രവും സേലത്തെ ഗ്രാമങ്ങള്‍ സ്വപ്നം കണ്ട് തുടങ്ങിയിരിക്കണം

Tags: cricketlifeബിസിസിഐindianകഥLife Storythangarasu natarajan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Cricket

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം
Cricket

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

Cricket

സച്ചിന്റെ ആത്മകഥയും ശ്രീപത്മനാഭ വിഗ്രഹവും സഞ്ജുവിന് സമ്മാനിച്ച് ഗവര്‍ണര്‍

Cricket

കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി , സഞ്ജു സാംസണിന് കെ.സി.എയുടെ സ്‌നേഹാദരം

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.