Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അരങ്ങുകളിലെ അണയാത്ത ഓര്‍മയായി മാര്‍ഗി സതി; വേര്‍പാടിന് ഇന്ന് അഞ്ചാണ്ട്

സംസ്‌കൃത പണ്ഡിതനായ സുബ്രഹ്മണ്യന്‍ എമ്പ്രാതിരിയുടേയും പാര്‍വതി അന്തര്‍ജനത്തിന്റേയും മകളായി ജനിച്ച സതി പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പാരമ്പര്യകലകളായ കൂടിയാട്ടവുംനങ്ങ്യാരമ്മകൂത്തും അഭ്യസിക്കുവാന്‍ കേരളകലാമണ്ഡലത്തില്‍ ചേര്‍ന്നു. അവിടെ ഗുരു പൈങ്കുളം രാമചാക്യാര്‍, ഗുരു മാണി മാധവചാക്യാര്‍,ഗുരു അമ്മന്നൂര്‍ മാധവചാക്യാര്‍ എന്നീ കൂടിയാട്ട കുലപതികളുടെ ശിഷ്യയാവാന്‍ അവസരം ലഭിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 1, 2020, 06:41 am IST
in Entertainment

ഇ. എന്‍. വാസുദേവന്‍

കൂടിയാട്ടത്തിനും നങ്ങ്യാര്‍കൂത്തിനും ആഗോളതലത്തില്‍ പ്രശസ്തി നേടിക്കൊടുത്ത മാര്‍ഗി സതിയുടെ വേര്‍പാടിന് ഇന്ന് അഞ്ചാണ്ട് പിന്നിടുന്നു. ജീവിതപ്രതിസന്ധികളെ അരങ്ങിലെ അവതരണങ്ങളിലൂടെ തരണം ചെയ്ത മാര്‍ഗി സതി ഈ ലോകത്തു നിന്നു വിടപറഞ്ഞത് 2015 ഡിസംബര്‍ ഒന്നിന്.  

സംസ്‌കൃത പണ്ഡിതനായ സുബ്രഹ്മണ്യന്‍ എമ്പ്രാതിരിയുടേയും പാര്‍വതി അന്തര്‍ജനത്തിന്റേയും മകളായി ജനിച്ച സതി പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പാരമ്പര്യകലകളായ  കൂടിയാട്ടവുംനങ്ങ്യാരമ്മകൂത്തും അഭ്യസിക്കുവാന്‍ കേരളകലാമണ്ഡലത്തില്‍ ചേര്‍ന്നു. അവിടെ ഗുരു പൈങ്കുളം രാമചാക്യാര്‍, ഗുരു മാണി മാധവചാക്യാര്‍,ഗുരു അമ്മന്നൂര്‍ മാധവചാക്യാര്‍ എന്നീ കൂടിയാട്ട കുലപതികളുടെ ശിഷ്യയാവാന്‍ അവസരം ലഭിച്ചു. കലാമണ്ഡലത്തിലെ എട്ടു വര്‍ഷത്തെ  കൂടിയാട്ട പഠനത്തിനുശേഷം 1988ല്‍ തിരുവനന്തപുരത്തെ മാര്‍ഗി കൂടിയാട്ടവിദ്യാലയത്തില്‍ ചേര്‍ന്നു. ഡി.അപ്പുകുട്ടന്‍നായര്‍, അയ്യപ്പപണിക്കര്‍ തുടങ്ങി നിരവധി മഹത് വ്യക്തികളുടെ ശ്രമഫലമായി തലസ്ഥാനത്ത് മാര്‍ഗിയിലൂടെ കൂടിയാട്ടത്തിന് ഒരു സ്ഥിരം അരങ്ങ് രൂപപ്പെട്ടു. അവതരണങ്ങളിലൂടെ കൂടിയാട്ടമെന്ന കലയെസംരക്ഷിക്കുന്നതില്‍ മാര്‍ഗിയിലെ മറ്റു കലാകാരന്മാരോടൊപ്പം സതിയുമുണ്ടായിരുന്നു. ഗുരു പാണിവാദതിലകന്‍ പദ്മശ്രീ പി.കെ.നാരായണന്‍ നമ്പ്യാര്‍,ഗുരു പദ്മശ്രീ മൂഴിക്കുളം കൊച്ചുകുട്ടന്‍ ചാക്യാര്‍ എന്നിവരുടെ ശിക്ഷണത്തില്‍ ശ്രീകൃഷ്ണ ചരിതം നങ്ങ്യാര്‍കൂത്തിന്റെയും മറ്റു കൂടിയാട്ടങ്ങളുടേയും സമ്പൂര്‍ണ്ണാവതരണം മാര്‍ഗിയുടെ അരങ്ങുകളില്‍ അവതരിപ്പിക്കാന്‍ സാധിച്ചതും സതി എന്ന കലാകാരിയെ മാര്‍ഗി സതി എന്ന് അറിയപ്പെടുന്നതിന് കാരണമായി.

മാര്‍ഗിസതിയുടെ അവതരണങ്ങളിലൂടെ നങ്ങ്യാര്‍കൂത്തിനും കൂടിയാട്ടത്തിനും കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ പ്രചാരം ലഭിച്ചു. തുടര്‍ന്ന് കേരളത്തിനകത്തും പുറത്തും വിദേശത്തും മാര്‍ഗി സതിയുടെ പ്രശസ്തി വ്യാപിച്ചു. 2001ല്‍ പാരീസിലെ യുനസ്‌കോ ആസ്ഥാനത്ത് നടന്ന അവതരണം,  ജിംഹെ ഫെസ്റ്റിവലിലെ അവതരണം, ദുബായ്‌യില്‍ നടന്ന ഇന്തോ- അറബ് ഫെസ്റ്റിവലിലെ അവതരണം,സിംഗപ്പൂര്‍ സൂര്യ ഫെസ്റ്റിവലിലെ അവതരണം എന്നിവ മാര്‍ഗിസതിയുടെ വിദേശത്തെ ശ്രദ്ധേയമായ ചില അരങ്ങുകള്‍.  

ശ്രീകൃഷ്ണകഥകളെ മാത്രം ആസ്പദമാക്കി നടന്നിരുന്ന നങ്ങ്യാര്‍കൂത്തിന് മാര്‍ഗി സതി നല്‍കിയ മഹത്തായ സംഭാവനയാണ് ശ്രീരാമചരിതം നങ്ങ്യാര്‍കൂത്ത് എന്ന ഗ്രന്ഥം. അതിലൂടെ രാമകഥകളും രംഗത്തവതരിപ്പിക്കാന്‍ തുടങ്ങി. കൂടാതെ കണ്ണകിചരിതം, സീതായനം തുടങ്ങി നിരവധി നങ്ങ്യാര്‍കൂത്തുകളും ഈ കലയളവില്‍ ചിട്ടപ്പെടുത്തി രംഗത്തവതരിപ്പിച്ചു. മാര്‍ഗി സതിയുടെ അഭിനയം ചലച്ചിത്ര ലോകവും പ്രയോജനപ്പെടുത്തി. സ്വപാനം, ഇവന്‍ മേഘരൂപന്‍, ദൃഷ്ടാന്തം, നോട്ടം തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.  

ഭൗതികസാന്നിധ്യം ഇല്ലെങ്കിലും അരങ്ങുകളിലെ അദൃശ്യ സാന്നിധ്യമായി ആരാധകരുടേയും ശിഷ്യരുടേയും മനസുകളില്‍ നിറഞ്ഞു നില്‍ക്കുന്നു മാര്‍ഗി സതി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

Kerala

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

പുതിയ വാര്‍ത്തകള്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.