Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അഴിമതിവാഴ്ചയുടെ അരമന രഹസ്യങ്ങള്‍

പിണറായി വിജയന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുന്നു. സിപിഎമ്മിന്റെ അഴിമതിവിരുദ്ധ മുഖംമൂടി അഴിഞ്ഞുവീഴുകയുമാണ്.അധികാരത്തിനുവേണ്ടി വിരുദ്ധ ചേരികളില്‍നിന്ന് മത്സരിക്കുന്ന ഇടതുജനാധിപത്യ മുന്നണിയും ഐക്യ ജനാധിപത്യമുന്നണിയും അഴിമതിയുടെ കാര്യത്തില്‍ ഒറ്റക്കെട്ടാണെന്ന് ഓരോ ദിവസം ചെല്ലുന്തോറും കൂടുതല്‍ വ്യക്തമായി വരികയാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 25, 2020, 05:00 am IST
in Editorial

അധികാരത്തിനുവേണ്ടി വിരുദ്ധ ചേരികളില്‍നിന്ന് മത്സരിക്കുന്ന ഇടതുജനാധിപത്യ മുന്നണിയും ഐക്യ ജനാധിപത്യമുന്നണിയും അഴിമതിയുടെ കാര്യത്തില്‍ ഒറ്റക്കെട്ടാണെന്ന് ഓരോ ദിവസം ചെല്ലുന്തോറും കൂടുതല്‍ വ്യക്തമായി വരികയാണ്. കെ.എം. മാണിക്കെതിരായ ബാര്‍ കോഴ കേസ് അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശ് നടത്തിയ വെളിപ്പെടുത്തല്‍ തങ്ങളുടെ ഭരണകാലത്തെ അഴിമതികള്‍  ഒതുക്കിത്തീര്‍ക്കാന്‍ ഇടതു-വലതു മുന്നണികള്‍ ഒത്തുകളികള്‍ നടത്തുന്നത് എത്ര ലാഘവബുദ്ധിയോടെയാണെന്ന് കാണിച്ചുതരുന്നു. ബാര്‍ കോഴ കേസില്‍ പ്രതിയായ മാണി മുഖ്യമന്ത്രി പിണറായിയുടെ വീട്ടില്‍ പ്രഭാത ഭക്ഷണത്തിനെത്തിയതോടെ കേസ് ആവിയായിപ്പോവുകയായിരുന്നുവെന്നാണ് ബിജു രമേശ് പറഞ്ഞിരിക്കുന്നത്. മാണിയുടെ അപേക്ഷ പരിഗണിച്ച് കേസ് അവസാനിപ്പിക്കാന്‍ പോലീസിന് പിണറായി അപ്പോള്‍ തന്നെ നിര്‍ദ്ദേശം നല്‍കുകയായിരുന്നുവത്രേ. അന്നത്തെ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും മുന്‍ മന്ത്രി കെ.ബാബുവുമടക്കം കോഴ കൈപ്പറ്റിയതിന്റെ വിവരങ്ങളും ബിജു രമേശ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് വെറും കെട്ടുകഥയല്ല. ബാര്‍ കോഴയുമായി ബന്ധപ്പെട്ട ഉള്ളറ രഹസ്യങ്ങള്‍ അറിയാവുന്ന ബിജുവിന്റെ വാക്കുകള്‍ അവിശ്വസിക്കേണ്ടതില്ല.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് അധികാര തുടര്‍ച്ച ലഭിക്കാതെ പോയതിന്റെ മുഖ്യ കാരണങ്ങളിലൊന്ന് ബാര്‍ കോഴ കേസായിരുന്നു. യുഡിഎഫ് ഭരണകാലത്ത് മദ്യനിരോധനം വേണമെന്ന ആവശ്യം ഉയര്‍ത്തിയ വി.എം. സുധീരനെ കടത്തിവെട്ടാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടച്ചുപൂട്ടിയ ബാറുകള്‍ തുറന്നു നല്‍കാമെന്നേറ്റ് ബാറുടമകളില്‍നിന്ന് ധനമന്ത്രിയായിരുന്ന മാണി അടക്കമുള്ളവര്‍ കോടികള്‍ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. കോഴപ്പണം കൈപ്പറ്റാന്‍ മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നുവരെ ആക്ഷേപമുയര്‍ന്നു. മന്ത്രിസ്ഥാനം രാജിവയ്‌ക്കാതിരുന്ന കെ.എം.മാണിയെ കോഴ മാണിയെന്നും, തിരുവനന്തപുരം മൃഗശാലയിലെ കാണ്ടാമൃഗത്തെക്കാള്‍ തൊലിക്കട്ടിയുള്ളയാളെന്നുമാണ് അന്ന് പ്രതിപക്ഷമായിരുന്ന സിപിഎം പരിഹസിച്ചത്. മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാന്‍ നിയമസഭ തല്ലിത്തകര്‍ക്കുകയും ചെയ്തു. അധികാരം കിട്ടിയപ്പോള്‍ ഇതേ ആളുകളാണ് മാണിക്കെതിരായ കേസ് അട്ടിമറിച്ചതെന്നു വരുമ്പോള്‍ യാതൊരു മടിയുമില്ലാതെ ജനവഞ്ചന നടത്തുകയാണ് ഇക്കൂട്ടരെന്ന് തെളിയുന്നു. മുന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും മറ്റും ആരോപണവിധേയരായ സോളാര്‍ അഴിമതിക്കേസിലും ഇങ്ങനെയൊക്കെത്തന്നെയാണ് സംഭവിച്ചതെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ഇടതു-വലതു മുന്നണികള്‍ പുറമേക്കു പ്രകടിപ്പിക്കുന്ന രാഷ്‌ട്രീയ എതിര്‍പ്പുകള്‍ വെറും തട്ടിപ്പാണെന്നും അഴിമതിക്കേസുകളിലെ ഒത്തുതീര്‍പ്പുകള്‍ സ്വയം വിളിച്ചു പറയുന്നു. ഇതിന്റെ ഭാഗമാണ് മാണിയുടെ മകന്‍ ജോസ് ഇടതുമുന്നണിയില്‍ എത്തിയിരിക്കുന്നത്.

തന്റെ അടുത്തയാളാണെന്നു പറഞ്ഞ് ആരെങ്കിലും രംഗപ്രവേശം ചെയ്താല്‍ അതും ഒരു അഴിമതിയാണെന്നും, ഇത്തരം അവതാരങ്ങളെ കരുതിയിരിക്കണമെന്നും പറഞ്ഞ് അധികാരമേറ്റയാളാണ് പിണറായി വിജയന്‍. ഇതേ ആളാണ് സംസ്ഥാന രാഷ്‌ട്രീയത്തെ  ഇളക്കിമറിച്ച ഒരു അഴിമതിക്കേസ്, അതില്‍ പ്രതിയായ വ്യക്തിയുടെ ആവശ്യപ്രകാരം അട്ടിമറിച്ചതെന്ന വെളിപ്പെടുത്തല്‍ വളരെ ഗുരുതരമാണ്. അഴിമതിയുടെ കാര്യത്തില്‍ മറ്റ് അവതാരങ്ങള്‍ ആവശ്യമില്ലെന്നും, എല്ലാം താന്‍ തന്നെ ആയിക്കൊള്ളാമെന്നുമായിരിക്കാം പിണറായി ഉദ്ദേശിച്ചത്. പിണറായി വിജയന്റെ സത്യസന്ധത ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു. സിപിഎമ്മിന്റെ അഴിമതിവിരുദ്ധ മുഖംമൂടി അഴിഞ്ഞുവീഴുകയുമാണ്. ബാര്‍ കോഴ കേസും സോളാര്‍ കേസുമൊക്കെ അട്ടിമറിച്ചതിന്റെ ബലത്തിലാവാം സ്വര്‍ണ കള്ളക്കടത്തും ലൈഫ് മിഷനും കെ-ഫോണും ഇ-ബസുമുള്‍പ്പെടെയുള്ള അഴിമതികള്‍ പിണറായി സര്‍ക്കാര്‍ നടത്തിയത്. പിണറായിയും മറ്റും പ്രതീക്ഷിച്ചതില്‍നിന്ന് വ്യത്യസ്തമായി ഈ അഴിമതികള്‍ക്കെതിരെയുള്ള പ്രതിഷേധം അതിരുവിടുന്നു എന്നുവന്നപ്പോഴാണ് ബാര്‍ കോഴ കേസും സോളാര്‍ കേസുമൊക്കെ പുനരുജ്ജീവിപ്പിക്കുന്നതെന്നു വേണം മനസ്സിലാക്കാന്‍. അഴിമതിയാണ് ഇടതു-വലതു മുന്നണികളുടെ ചാലക ശക്തി.  രണ്ടു കൂട്ടരെയും അധികാരത്തിനു പുറത്തുനിര്‍ത്തുകയെന്നതു മാത്രമാണ് സംസ്ഥാനത്ത് അഴിമതി അവസാനിപ്പിക്കാനുള്ള മാര്‍ഗം. അതിനുള്ള ഇച്ഛാശക്തി ജനങ്ങള്‍ പ്രകടിപ്പിക്കണം. തെരഞ്ഞെടുപ്പുകളില്‍ അത് പ്രതിഫലിക്കുകയും വേണം.

Tags: pinarayiഅഴിമതിcpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

Kerala

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

Kerala

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

Kerala

ഏതവനാണ് മുഖ്യമന്ത്രിയെ ഇങ്ങനെ കുരങ്ങുകളിപ്പിക്കുന്നത്?; സ്ഥാനാർത്ഥി അഖിൽ മാരാർ ചോദിക്കുന്നു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.