Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശബരീശന്റെ കാരുണ്യം

ജന്മനിയോഗം പോലെ അയ്യപ്പന്റെ തൃപ്പാദങ്ങള്‍ സേവിക്കാന്‍ അവസരം സിദ്ധിച്ച മേല്‍ശാന്തിമാര്‍. വ്രതനിഷ്ഠകളോടെ ഇരുമുടിയേന്തുന്ന അയ്യപ്പന്മാര്‍ക്ക് വഴികാട്ടിയാകുന്ന ഗുരുസ്വാമിമാര്‍. അവര്‍ പറയുന്നു...

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2020, 03:00 am IST
in Samskriti

ശബരിമലയിലെ മേല്‍ശാന്തിമാര്‍’പുറപ്പെടാ ശാന്തി’ യെന്ന് അറിയപ്പെടുന്നത് 1995 മുതലാണ്. ഒരു മണ്ഡലകാലം മുതല്‍ അടുത്ത മണ്ഡലകാലം പിറക്കും വരെ സന്നിധാനത്ത് എല്ലാമെല്ലാം അയ്യപ്പനായി സമര്‍പ്പിക്കുന്ന ഒരു വര്‍ഷം. ആ കാലയളവില്‍ അവര്‍ക്ക് വീടും നാടുമെല്ലാം അയ്യന്റെ പൂങ്കാവനമാണ്.  

മാവേലിക്കര കണ്ടിയൂര്‍ നീലമന ഇല്ലത്തെ ഗോവിന്ദന്‍ നമ്പൂതിരിക്കായിരുന്നു ആദ്യപുറപ്പെടാ ശാന്തിയാകാനുള്ള നിയോഗം.              

അത് തനിക്ക് അയ്യപ്പന്‍ കനിഞ്ഞരുളിയതെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. അതിനിടവരുത്തിയ സാഹചര്യവും പിന്നീടുള്ള അനുഭവങ്ങളും ഗോവിന്ദന്‍ നമ്പൂതിരി ഓര്‍ക്കുന്നു:

ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ മേല്‍ശാന്തിയായിരിക്കെ 1995 ല്‍ ശബരിമല കീഴ്ശാന്തിയായി നിയോഗിക്കപ്പെട്ടു. ചുമതലയേല്‍ക്കാന്‍ സന്നിധാനത്ത് എത്തിയപ്പോള്‍ അന്ന് അവിടെ കീഴ്ശാന്തിയായിരുന്നയാള്‍ കോടതിയില്‍ പോയി സ്റ്റേ വാങ്ങി.  അവിടെ നിന്ന് വേദനയോടെയാണ് മടങ്ങിയത്. ആ നോവ് അയ്യപ്പന്‍ അറിഞ്ഞു കാണും. അതേ വര്‍ഷമായിരുന്നു പുറപ്പെടാശാന്തി സംവിധാനം നിലവില്‍ വന്നത്. ശാന്തിയെ തെരഞ്ഞെടുക്കാന്‍ നറുക്കെടുപ്പു കഴിഞ്ഞു. ആ സൗഭാഗ്യം തേടിയെത്തിയത് ഗോവിന്ദന്‍ നമ്പൂതിരിയെ. വൃശ്ചികം ഒന്നിന് ചുമതലയേറ്റു. അന്ന് പ്രായം 38. ശബരിമലയിലെ ഏറ്റവും പ്രായം കുറഞ്ഞ മേല്‍ശാന്തി.  

പിന്നീട് ഒരു വര്‍ഷം അയ്യപ്പന്റെ പാവനഭൂമിയില്‍ താമസം. പമ്പയിലായിരുന്നു സൗകര്യമൊരുക്കിയിരുന്നത്. സഹായികളായി രണ്ടുപേരും ഒരു ടെലിഫോണും. വന്യമൃഗങ്ങള്‍ വിഹരിക്കുന്ന വനം. രാത്രിയില്‍ പുലികളും കാട്ടാനകളും ഇറങ്ങും. നേരില്‍ കണ്ട അനുഭവവുമുണ്ട്. പക്ഷേ കാത്തുരക്ഷിക്കാന്‍ അയ്യപ്പനുണ്ടായിരുന്നു. കഴുതപ്പുറത്തായിരുന്നു അന്ന് ചരക്കുകളെല്ലാം എത്തിയിരുന്നത്. ഇന്നത് ട്രക്കുകള്‍ക്ക് വഴിമാറി. പരമ്പരാഗതമായി പാകം ചെയ്തിരുന്ന അപ്പവും അരവണയും യന്ത്രോപകരണങ്ങളിലൂടെയായി.  

അക്കാലത്തെ അപേക്ഷിച്ച് വ്രതാനുഷ്ഠാനങ്ങളില്‍ മാറ്റം വന്നെങ്കിലും ആശാവഹമായൊരു മാറ്റം അദ്ദേഹം ശ്രദ്ധയില്‍പ്പെടുത്തുന്നു. വീടുകളിലും കേരളത്തിലെ ക്ഷേത്രങ്ങളിലും മാത്രമൊതുങ്ങിയിരുന്ന അയ്യപ്പ ഭജനകളും മറ്റും ഇന്ന് അതിര്‍ത്തി വിട്ട് മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. അയ്യപ്പന്റെ ഖ്യാതി ലോകമെങ്ങും നിറയുന്നതിന്റെ  ശുഭസൂചകം.

പുറപ്പെടാ ശാന്തിയായ കാലത്ത് മറ്റൊരു ഭാഗ്യം കൂടി സിദ്ധിച്ചു. നട തുറക്കുന്ന ദിവസങ്ങളില്‍ ഭജനയിരിക്കാന്‍ പ്രസിദ്ധ ജ്യോതിഷിയായിരുന്ന കോറോത്ത് ബാലകൃഷ്ണ മേനോന്‍ വന്നത് ആയിടയ്‌ക്കാണ്. സന്നി ഭേദമാകാനായിരുന്നു അത്. വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുത്തു.പകരം അദ്ദേഹത്തില്‍ നിന്ന് ജേ്യാതിഷം പഠിച്ചു. അയ്യപ്പന്റെ അനുഗ്രഹത്താല്‍ അസുഖം ഭേദമായാണ് ബാലകൃഷ്ണ മേനോന്‍ മടങ്ങിയത്.  

ഓര്‍മകളില്‍ അങ്ങനെയങ്ങനെ കാരുണ്യമൂര്‍ത്തിയായ അയ്യപ്പനും സന്നിധാനവും നിറയുകയാണ്… 

ഗോവിന്ദന്‍ നമ്പൂതിരി

Tags: ശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. മഹേഷ് നമ്പൂതിരി തുറക്കുന്നു
Kerala

ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു

Kerala

സന്നിധാനത്ത് തിരക്ക് തുടരുന്നു: വെര്‍ച്വല്‍ ബുക്കിങ് സമയക്രമം പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡ്

Samskriti

സമഭാവനയുടെ സന്നിധാനം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ ത്രാൾ ഫസ്റ്റ് ലുക്ക് പുറത്ത്

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി സലിം ദോല തുർക്കിയിൽ പിടിയിലായി ; അറസ്റ്റിലായത് അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന ഇടനിലക്കാരൻ

ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.ജി.മാരാരുടെ പ്രതിമയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തുന്നു.

കെ.ജി മാരാർ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവ്: കെ. രാമൻപിള്ള

മലിനജലം പുറത്തേക്കൊഴുക്കുന്നു;  മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരെ പ്രദേശവാസികൾ

അരവിന്ദ് കെജ്‌രിവാൾ ഗുണ്ടയെക്കൊണ്ട് മർദ്ദിച്ചു; ഗുരുതര ആരോപണങ്ങളുമായി സ്വാതി മാലിവാൾ, മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്

ഭാരതത്തെ അറിയുക, ഭാരതാംബയെ പൂജിക്കുക: ഭാരത് ദുര്‍ഗ്ഗാ മാതാ ക്ഷേത്രത്തിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

ബിആർഎസ് വിട്ട് കവിതയുടെ വൻ രാഷ്‌ട്രീയ നീക്കം; പുതിയ പാർട്ടിയായ ‘തെലങ്കാന രാഷ്‌ട്ര സേന’ പ്രഖ്യാപിച്ചു

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

മുഖ്യമന്ത്രി ലീഗില്‍ നിന്നാകട്ടേ എന്ന് തീരുമാനിച്ചാല്‍ വേണ്ടെന്ന് പറയില്ല: പി എം എ സലാം

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി വലയില്‍ കുടുങ്ങി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.