Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈ മണ്ഡലകാലവും ശരണമുഖരിതമാകട്ടെ

ശബരിമല തീര്‍ത്ഥാടനത്തില്‍ ദര്‍ശനത്തെക്കാളേറെ പ്രാധാന്യം വ്രതങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കുമാണ്. അതുകൊണ്ടു തന്നെയാണ് അയ്യപ്പ ഭക്തന്മാര്‍ പ്രതിമാസപൂജയ്‌ക്ക് ദര്‍ശനത്തിനായി പോകുന്നതിനെ തീര്‍ത്ഥയാത്ര എന്ന് വിളിക്കാത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2020, 03:00 am IST
in Samskriti

വ്രതശുദ്ധിയുടെ ഒരു മണ്ഡലകാലം കൂടി സമാഗതമാവുകയാണ്. കഴിഞ്ഞ പത്തു മാസങ്ങളായി ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തരും അവരുടെ കുടുംബാംഗങ്ങളും ആകാംക്ഷയോടെ കാത്തിരുന്നത് ഈ ശുഭ ദിനത്തിന് വേണ്ടിയാണെന്നു പറയാം.

ഒരയ്യപ്പഭക്തനെ സംബന്ധിച്ചിടത്തോളം മണ്ഡലവ്രതം നോറ്റ്, മുദ്ര ധരിച്ച്, നാളികേരത്തില്‍ ഭക്തിശുദ്ധിയോടെ നെയ് നിറച്ച്, ഇരുമുടിയേന്തി, പമ്പയില്‍ മുങ്ങിക്കുളിച്ച്, മലചവിട്ടി, പതിനെട്ടാം പടികള്‍ താണ്ടി, അയ്യപ്പ ദര്‍ശന സായൂജ്യം നേടി, നെയ്യഭിഷേകം ചെയ്ത്, തിരിച്ചു നാട്ടിലെത്തി, മുദ്രമാല ഊരി വ്രതം അവസാനിപ്പിക്കുന്നതു വരെയുള്ളയതിനെയാണ് ശബരിമല തീര്‍ത്ഥയാത്ര എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നത്. അതുകഴിഞ്ഞാല്‍ പിന്നെ അടുത്ത മണ്ഡലകാലത്തിനുള്ള കാത്തിരപ്പ്! ഭക്തപ്രിയനായ അയ്യപ്പന്‍ വ്രതപ്രിയന്‍ കൂടിയാണ്.  

ശബരിമല തീര്‍ത്ഥാടനത്തില്‍ ദര്‍ശനത്തെക്കാളേറെ പ്രാധാന്യം വ്രതങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കുമാണ്. അതുകൊണ്ടു തന്നെയാണ് അയ്യപ്പ ഭക്തന്മാര്‍ പ്രതിമാസപൂജയ്‌ക്ക് ദര്‍ശനത്തിനായി പോകുന്നതിനെ തീര്‍ത്ഥയാത്ര എന്ന് വിളിക്കാത്തത്.

കഴിഞ്ഞ എട്ടു മാസത്തിലധികമായി കൊറോണ മഹാമാരി ഒരു ഭാഗത്ത്, നെയ്യഭിഷേകം, പമ്പാസ്‌നാനം, തര്‍പ്പണം, എരുമേലിപേട്ട, പെരുവഴിയാത്ര, കൂട്ട ശരണം വിളികള്‍ മുതലായ ആചാരാനുഷ്ഠാനങ്ങള്‍ക്കുള്ള വിലക്ക്  മറുഭാഗത്ത്! മാത്രവുമല്ല, നിലവിലെ നിബന്ധനകള്‍ക്ക് വിധേയമായി ഗുരുസ്വാമിമാര്‍ക്ക് ദര്‍ശനം ലഭിക്കില്ല. കാരണം, അറുപതും അറുപത്തഞ്ചും വയസ്സ് കഴിഞ്ഞവരാണ് ഭൂരിഭാഗം ഗുരുസ്വാമിമാരും. ഗുരുസ്വാമിയും ആചാരങ്ങളുമില്ലാതെ എന്ത് ശബരിമല യാത്ര എന്ന് ചിന്തിക്കുന്ന അയ്യപ്പന്മാരും ധാരാളം.  

അഴുതാമല കയറുമ്പോഴും, കരിയിലാം തോടില്‍ ആന ഇറങ്ങിയപ്പോഴും, കരിമലകയറ്റത്തില്‍ കാല്‍ വഴുക്കിയപ്പോഴും കാനനവാസന്‍ തന്നോടൊപ്പം ഉണ്ടായിരുന്ന അനുഭവങ്ങളെ കണ്ണീരോടെ അയവിറക്കുന്ന പഴമക്കാര്‍ ഇന്നും ജീവിക്കുന്നുണ്ട്. ഒരു പമ്പാസദ്യയില്‍ ഞങ്ങള്‍ ഉണ്ണാനിരുന്നപ്പോള്‍ പെട്ടെന്ന്, 8-9 വയസ്സ് പ്രായമുള്ള കറുത്ത വസ്ത്രധാരിയായ ഒരു കൊച്ചു മണികണ്ഠന്‍ വന്നുകൂടി. അവനെയും ഇരുത്തി ഇല വെച്ച് സദ്യ വിളമ്പി. നിമിഷനേരം കൊണ്ട് ഭക്ഷണം കഴിച്ചു വലിയപപ്പടം ഒന്ന് പൊക്കിപ്പിടിച്ചു കൊണ്ട് നിന്ന അവന്‍ പെട്ടെന്ന് ഞങ്ങളുടെ വിരിയില്‍ നിന്നും അപ്രത്യക്ഷനായ സംഭവം ഞാനിന്നും ഓര്‍ക്കുന്നു. അങ്ങനെ തന്റെ ഭക്തന്മാര്‍ക്ക് അമ്പരപ്പും ആവേശവും സ്‌നേഹവും സായൂജ്യവും പകര്‍ന്നു, കൂടെ നില്‍ക്കുന്ന കലിയുഗവരദനാണ് അയ്യപ്പന്‍.  

ഈ വര്‍ഷത്തെ മണ്ഡല-മകര വിളക്ക് കാലത്തു മലയാത്ര നടത്തി ദര്‍ശന സൗഭാഗ്യത്തിനുള്ള  അവസരം നഷ്ടപ്പെടുന്നുവെന്നു ഒരയ്യപ്പഭക്തനും ദുഃഖിക്കേണ്ടതില്ല. ശരണം വിളികളോടെ ഹൃദയപത്മത്തില്‍ ഭഗവാനെ ആവാഹിച്ചിരുത്തി നമുക്ക് ഈ മണ്ഡല മകരവിളക്ക് പുണ്യകാലം പൂര്‍വാധികം ഭക്തി സാന്ദ്രതയോടും കൂടി ആചരിക്കാം, ആഘോഷിക്കാം !

പ്രമുഖ ഗുരുസ്വാമിമാരോടും, കേരളത്തിലെ സംന്യാസി ശ്രേഷ്ഠന്മാരോടും, പന്തളം കൊട്ടാരം പ്രതിനിധികളോടും, തന്ത്രി മുഖ്യന്മാര്‍, അയ്യപ്പ സംഘടനാ ഭാരവാഹികള്‍, ആലങ്ങാട്ടു പേട്ട സംഘം-അമ്പലപ്പുഴ പേട്ട സംഘം പെരിയോന്‍മാര്‍, ചീരപ്പന്‍ചിറ യോഗം നിര്‍വാഹകര്‍ മുതലായവരോടെല്ലാം,  ശബരിമല ദര്‍ശനം അസാധ്യമായ സാഹചര്യത്തില്‍, ഓരോ അയ്യപ്പഭക്തന്റെയും കര്‍ത്തവ്യമെന്താണ് എന്ന് ചോദിച്ച സമയത്തു ശബരിമല അയ്യപ്പ സേവാ സമാജം പ്രവര്‍ത്തകര്‍ക്കു ലഭിച്ച ഉപദേശങ്ങള്‍ ഇങ്ങനെ:

മുന്‍ വര്‍ഷങ്ങളില്‍ എന്താണോ ചെയ്തിരുന്നത്, കൃത്യനിഷ്ഠയോടെ ഈ വര്‍ഷവും അതെല്ലാം പാലിക്കണം. കര്‍ശനമായും വ്രതം നോല്‍ക്കണം. മണ്ഡലകാലം ശരണംവിളികളാല്‍ മുഖരിതമാക്കണം. ഭവനം സന്നിധാനം എന്ന സങ്കല്പത്തോടെ വീടുകളില്‍ നിത്യേന ശരണ ഘോഷങ്ങളും, അയ്യപ്പ ഭജനകളും മുഴങ്ങട്ടെ. ശരണഘോഷങ്ങള്‍ നമ്മുടെ ഭവനത്തെ ദൈവിക ചൈതന്യം തുളുമ്പുന്ന ക്ഷേത്ര (സന്നിധാനം) മാക്കി മാറ്റും.  കൊറോണാ മാനദണ്ഡങ്ങള്‍ പാലിച്ച് ചെറിയ രീതിയിലുള്ള ഭജനകളും കര്‍പ്പൂര ആരതികളും സംഘടിപ്പിക്കാവുന്നതാണ്. കറുപ്പ് വസ്ത്രവും മാലയും ധരിക്കുന്നത് ഉചിതം. പക്ഷെ നാളീകേരത്തില്‍ നെയ് നിറയ്‌ക്കുന്നതും ഇരുമുടി കെട്ടുന്നതും ഒഴിവാക്കാം. നെയ്യഭിഷേകം ചെയ്യണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍, ശുദ്ധമായ പാത്രത്തില്‍ പശുവിന്‍ നെയ്യ് എടുത്ത് അടുത്ത അയ്യപ്പ ക്ഷേത്രത്തില്‍ പോയി അഭിഷേകം ചെയ്യിക്കാം .

മുദ്രമാല മാറ്റി വ്രതം അവസാനിപ്പിക്കുമ്പോള്‍ അടുത്തുള്ള അയ്യപ്പ ക്ഷേതത്തില്‍ ഒറ്റയ്‌ക്കോ കൂട്ടമായോ യഥാവിധി പൂജകളും വഴിപാടും ചെയ്തു, ഓരോ അയ്യപ്പനും ഒരു നാണയം വീതമെടുത്തു 9 തവണ  വീതം ശിരസ്സിനെയും ശരീരത്തെയും ഉഴിഞ്ഞ് തുണിയില്‍ കിഴി കെട്ടി വെയ്‌ക്കണം. ഇത് അടുത്ത തവണ ശബരിമല യാത്ര പോകുമ്പോള്‍ സന്നിധാനത്തെ ഭണ്ഡാരത്തില്‍ നിക്ഷേപിച്ചു പ്രാര്‍ത്ഥിച്ചാല്‍ മതി.

ഈറോഡ് രാജന്‍

(ശബരിമല അയ്യപ്പ സേവാസമാജം ദേശീയ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Tags: ശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. മഹേഷ് നമ്പൂതിരി തുറക്കുന്നു
Kerala

ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു

Kerala

സന്നിധാനത്ത് തിരക്ക് തുടരുന്നു: വെര്‍ച്വല്‍ ബുക്കിങ് സമയക്രമം പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡ്

Samskriti

സമഭാവനയുടെ സന്നിധാനം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ ത്രാൾ ഫസ്റ്റ് ലുക്ക് പുറത്ത്

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി സലിം ദോല തുർക്കിയിൽ പിടിയിലായി ; അറസ്റ്റിലായത് അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന ഇടനിലക്കാരൻ

ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.ജി.മാരാരുടെ പ്രതിമയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തുന്നു.

കെ.ജി മാരാർ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവ്: കെ. രാമൻപിള്ള

മലിനജലം പുറത്തേക്കൊഴുക്കുന്നു;  മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരെ പ്രദേശവാസികൾ

അരവിന്ദ് കെജ്‌രിവാൾ ഗുണ്ടയെക്കൊണ്ട് മർദ്ദിച്ചു; ഗുരുതര ആരോപണങ്ങളുമായി സ്വാതി മാലിവാൾ, മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്

ഭാരതത്തെ അറിയുക, ഭാരതാംബയെ പൂജിക്കുക: ഭാരത് ദുര്‍ഗ്ഗാ മാതാ ക്ഷേത്രത്തിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

ബിആർഎസ് വിട്ട് കവിതയുടെ വൻ രാഷ്‌ട്രീയ നീക്കം; പുതിയ പാർട്ടിയായ ‘തെലങ്കാന രാഷ്‌ട്ര സേന’ പ്രഖ്യാപിച്ചു

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

മുഖ്യമന്ത്രി ലീഗില്‍ നിന്നാകട്ടേ എന്ന് തീരുമാനിച്ചാല്‍ വേണ്ടെന്ന് പറയില്ല: പി എം എ സലാം

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി വലയില്‍ കുടുങ്ങി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.