Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പ്രതിരോധം തകര്‍ന്ന് പടിയിറക്കം

അസുഖത്തിന്റെ പേരില്‍ മാറിനില്‍ക്കുമായിരുന്നെങ്കില്‍ ഇതേ കോടിയേരി അമേരിക്കയില്‍ ചികിത്സയ്‌ക്കു പോയ നീണ്ടകാലം പകരക്കാരനെ വയ്‌ക്കാമായിരുന്നല്ലോ. അതുണ്ടായില്ലെന്നു മാത്രമല്ല, ഇങ്ങനെയൊരു നിര്‍ദ്ദേശം പോലും പാര്‍ട്ടിയില്‍ ഉയര്‍ന്നതായി അറിവില്ല. ഇപ്പോഴത്തെ രാജിക്കു പിന്നില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തന്നെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2020, 03:00 am IST
in Editorial

പാര്‍ട്ടിയുടെ ശത്രുക്കള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാമുള്ള മറുപടിയെന്ന നിലയ്‌ക്കാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രാജിയെ സിപിഎം അവതരിപ്പിക്കുന്നത്. എന്നാല്‍ വളരെ വൈകി മാത്രമുള്ള ഈ പടിയിറക്കം പാര്‍ട്ടി നേതൃത്വത്തിനെതിരെ കൂടുതല്‍ ചോദ്യങ്ങളുയര്‍ത്തുന്നു എന്നതാണ് സത്യം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് ആരോപണം നേരിടുന്ന സ്വര്‍ണ കള്ളക്കടത്ത് ഉയര്‍ന്നുവന്നപ്പോള്‍തന്നെ കോടിയേരിയുടെ മകന്‍ ബിനീഷും സംശയത്തിന്റെ കരിനിഴലില്‍പ്പെട്ടിരുന്നു. ഒട്ടും വൈകാതെ ബെംഗളൂരുവില്‍ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് പിടിയിലായ അനൂപ് മുഹമ്മദിന് ബിനീഷുമായി ബന്ധമുണ്ടെന്നും വ്യക്തമായി. രാഷ്‌ട്രീയ ധാര്‍മികത മുന്‍നിര്‍ത്തി കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനം  രാജിവയ്‌ക്കണമെന്ന് അപ്പോള്‍തന്നെ ആവശ്യമുയര്‍ന്നതാണ്. എന്നാല്‍ പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയുള്‍പ്പെടെ പാര്‍ട്ടി ഒന്നടങ്കം ഈ ആവശ്യം തള്ളി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കേസില്‍ പ്രതിയായ ബിനീഷ് ചെറിയ മീനല്ലെന്നും, ബിനാമികളെ വച്ച് കോടികളുടെ ഇടപാടുകള്‍ നടത്തുന്നയാളാണെന്നും വിവരങ്ങള്‍ പുറത്തുവന്നു. ഇക്കാലയളവിലുടനീളം മകന്റെ തെറ്റിന് അച്ഛന്‍ കുറ്റക്കാരനല്ലെന്ന് വാദിച്ച് കോടിയേരിയെ സംരക്ഷിക്കുകയാണ് പാര്‍ട്ടി ചെയ്തത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റു തന്നെ രാജിയാവശ്യം ചര്‍ച്ച ചെയ്ത് തള്ളിക്കളഞ്ഞു. അതിനാല്‍ ഇപ്പോഴത്തെ രാജി നിവൃത്തിയില്ലാത്തതുകൊണ്ടു മാത്രമാണെന്ന് വ്യക്തം.

ചികിത്സാര്‍ത്ഥം സെക്രട്ടറി സ്ഥാനത്തുനിന്ന് മാറി നില്‍ക്കാന്‍ അനുവദിക്കണമെന്ന കോടിയേരിയുടെ ആവശ്യം അംഗീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന് പകരം ചുമതല നല്‍കിയിരിക്കുകയാണെന്ന സിപിഎമ്മിന്റെ വിശദീകരണം അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ല. അസുഖത്തിന്റെ പേരില്‍ മാറിനില്‍ക്കുമായിരുന്നെങ്കില്‍ ഇതേ കോടിയേരി അമേരിക്കയില്‍ ചികിത്സയ്‌ക്കു പോയ നീണ്ടകാലം പകരക്കാരനെ വയ്‌ക്കാമായിരുന്നല്ലോ. അതുണ്ടായില്ലെന്നു മാത്രമല്ല, ഇങ്ങനെയൊരു നിര്‍ദ്ദേശം പോലും പാര്‍ട്ടിയില്‍ ഉയര്‍ന്നതായി അറിവില്ല. ഇപ്പോഴത്തെ രാജിക്കു പിന്നില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തന്നെയാണ്. മകന്‍ പ്രതിയായിരിക്കുന്ന കേസില്‍ അച്ഛന്റെ കൈകളും ശുദ്ധമല്ലെന്ന് തെളിയുന്നു. അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യാന്‍ വിളിക്കുകയോ പ്രതിയാവുകയോ ചെയ്യാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരിയെ മാറ്റിനിര്‍ത്തുന്നത്. അഴിമതിക്കാരെ സംരക്ഷിക്കാന്‍ പാര്‍ട്ടി നേതൃത്വം ഒറ്റക്കെട്ടായി നില്‍ക്കുമ്പോഴും അണികള്‍ക്കിടയില്‍ അമര്‍ഷവും രോഷവും കുമിഞ്ഞുകൂടുകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇത് പാര്‍ട്ടിക്കെതിരായ പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്നതിനാലാണ് ഈ മാറ്റിനിര്‍ത്തല്‍. എന്നാല്‍ കുതിര ഓടിപ്പോയശേഷം ലായം പൂട്ടുന്ന പരിപാടിയാണിത്. അപകടം സംഭവിച്ചു കഴിഞ്ഞു. അപമാനം പാര്‍ട്ടിയെ വിഴുങ്ങിയിരിക്കുന്നു. സൂത്രപ്പണികളിലൂടെ അണികളെ കബളിപ്പിക്കാമെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്നും കരുതുന്നത് മൗഢ്യമായിരിക്കും.

കോടിയേരി രാജിവച്ചതുകൊണ്ട് പാര്‍ട്ടിയും സര്‍ക്കാരും കുറ്റവിമുക്തമാകുന്നില്ല. കോടിയേരിയുടെ രാജി ചികിത്സയ്‌ക്കു വേണ്ടിയാണെന്ന് പറയുന്നത് ബോധപൂര്‍വമാണ്. മകന്‍ കേസില്‍ പ്രതിയായതിനാലാണെന്നു വന്നാല്‍ മുഖ്യമന്ത്രി പിണറായിക്കും അത് ബാധകമാവും. യഥാര്‍ത്ഥത്തില്‍ കോടിയേരിയെക്കാള്‍ ഗുരുതരമാണ് പിണറായിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍. പിണറായിയുടെ മക്കളും സംശയത്തിന്റെ നിഴലിലാണ്. പിണറായി രാജിവയ്‌ക്കേണ്ടത് മുഖ്യമന്ത്രി സ്ഥാനത്തുനിന്നു തന്നെയാണ്. അങ്ങനെ വന്നാല്‍ പിന്നെ സര്‍ക്കാരില്ലല്ലോ. അതുകൊണ്ട് ഇപ്പോഴത്തെ അവസ്ഥയില്‍നിന്ന് പാര്‍ട്ടിയെയും നേതാക്കളെയും രക്ഷിക്കാന്‍ സര്‍ക്കാരിന്റെ അധികാരം കയ്യിലുണ്ടായിരിക്കണം. ഈ പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് കോടിയേരിയുടെ മാത്രം രാജി. പക്ഷേ എന്തൊക്കെ ന്യായീകരണങ്ങള്‍ നിരത്തിയാലും ഇതിലെ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയുകതന്നെ ചെയ്യും. അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിയെ വലയം ചെയ്തു കഴിഞ്ഞു. സ്വര്‍ണക്കടത്തിനെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നാണ് ഫോണ്‍ പോയിരിക്കുന്നതെന്ന വിവരം ലഭിച്ചു കഴിഞ്ഞു. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയടക്കമുള്ളവരെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്ന മുറയ്‌ക്ക് എല്ലാം പുറത്താവും. ഉപ്പുതിന്നത് കോടിയേരിയും പിണറായിയുമാണ്. ഒരാള്‍ മാത്രം വെള്ളം കുടിച്ചാല്‍ പോരല്ലോ.

Tags: 2020
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

World

2020ലെ തെരഞ്ഞെടുപ്പ് പരാജയം മറികടന്ന് അധികാരം പിടിക്കാന്‍ ശ്രമം; ട്രംപിനെതിരെ കുറ്റം ചുമത്തി

World

ബൈഡന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ 130 പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം; 24 കാരന് യുഎസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ

India

യുപി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളി കൊല്ലപ്പെട്ടു; മരിച്ചത് സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി

India

2020 ദല്‍ഹി കലാപത്തില്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ ഹിന്ദുക്കളെ ലാക്കാക്കി ഗൂഢാലോചന നടത്തിയെന്ന് കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് ആശുപത്രിയിൽ; രക്തസമ്മർദ്ദം ഉയർന്ന നിലയിൽ

ശബരിമല സന്നിധാനത്ത് തന്ത്രി കണ്ഠര് മഹേഷ്
മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ഉത്സവബലി

ശബരിമല ഉത്സവത്തിന് സമാപനംകുറിച്ച് ശബരീശന് ഇന്ന് പുണ്യ പമ്പയില്‍ ആറാട്ട്.

ആസാം നിയമസഭ തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രിക കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, സര്‍ബാനന്ദ സോനോവാള്‍, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് സൈകിയ തുടങ്ങിയവര്‍ പുറത്തിറക്കുന്നു

ആസാമില്‍ ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി; ഏകീകൃത സിവില്‍ കോഡ്, രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍

ആറ്റിങ്ങലില്‍ എന്‍ഡിഎ സംഘടിപ്പിച്ച റോഡ് ഷോയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ സ്ഥാനാര്‍ത്ഥി പി. സുധീറിനൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

എല്‍ഡിഎഫും യുഡിഎഫും ഒത്തുകളിക്കുന്നവര്‍: നിതിന്‍ നബീന്‍

എന്‍ഡിഎയെ നേരിടാന്‍ ഭീകരവാദികളെ മുഖ്യധാരയിലെത്തിച്ച് മുന്നണികള്‍

ബില്‍ ഒരു മതവിഭാഗത്തിനും എതിരല്ല എഫ്സിആര്‍എ: കോണ്‍ഗ്രസും സിപിഎമ്മും നുണപ്രചാരണം നിര്‍ത്തണം – റിജിജു

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന്റെ റോഡ് ഷോയില്‍ സിനിമാതാരവും ബിജെപി തമിഴ്‌നാട് സംസ്ഥാന ഉപാദ്ധ്യക്ഷയുമായ ഖുശ്ബു പങ്കെടുത്തപ്പോള്‍

വനിതാ ശാക്തീകരണം നടപ്പാക്കിയത് ബിജെപി; രാഹുലിന്റെ വാക്കുകള്‍ ഗൗരവമായി എടുക്കുന്നില്ല: ഖുശ്ബു

എന്‍ഡിഎ വികസിത മാര്‍ഗരേഖ: ഒരേയൊരു ലക്ഷ്യം ജനക്ഷേമം

കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്‌ക്കുമ്പോള്‍…..

ഭാരതം ഹോങ്കോങ്ങിനെ തുരത്തി; ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതയില്‍ ആശ്വാസ ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.