Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വാളയാര്‍ പെണ്‍കുട്ടികളെ സംസ്‌കരിച്ചത് മാതാപിതാക്കള്‍ അറിയാതെ; എവിടെയെന്നറിയില്ല, തെളിവുകള്‍ നശിപ്പിക്കുന്ന വിധം സിപിഎം ഇടപെട്ടു

കുട്ടികളുടെ മൃതദേഹം സംസ്‌കരിച്ചതിലും, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വാങ്ങിയതിലും ഉള്‍പ്പെടെ ദുരൂഹതയുണ്ടെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍

സിജ പി.എസ് by സിജ പി.എസ്
Nov 7, 2020, 11:13 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

പാലക്കാട്: കോടിയേരി ബാലകൃഷ്ണന്റെ പേരക്കുട്ടിയുടെ മാനസിക വിഷമം കണ്ട് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗങ്ങള്‍ ഓടിയെത്തിയത് കേരളം കാണുമ്പോള്‍ വാളയാറില്‍ രണ്ട് പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ തുടക്കം മുതല്‍ സിപിഎം നേതാക്കള്‍ ഇടപെട്ടതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വരുന്നു. ക്രൂരമായ പീഡനത്തിന് ഇരയായി പിന്നീട് ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചതിലടക്കം തെളിവുകള്‍ നശിപ്പിക്കുന്ന വിധം സിപിഎം നേതാക്കളും പോലീസും ഇടപെട്ടെന്ന്് മാതാപിതാക്കള്‍ ജന്മഭൂമിയോടു പറഞ്ഞു.  

കുട്ടികളുടെ മൃതദേഹം സംസ്‌കരിച്ചതിലും, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വാങ്ങിയതിലും ഉള്‍പ്പെടെ ദുരൂഹതയുണ്ടെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പറഞ്ഞു. രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോകുമ്പോള്‍ എവിടെക്കാണ് കൊണ്ടുപോകുന്നതോ സംബന്ധിച്ച് പറയുകയോ അനുവാദം ചോദിക്കുകയോ ചെയ്തിരുന്നില്ലെന്ന് അമ്മയും അച്ഛനും പറഞ്ഞു. ഹാഥ്‌രസിലെ പെണ്‍കുട്ടിയുടെ അമ്മക്ക് മകളെ ദഹിപ്പിച്ച സ്ഥലമെങ്കിലും കാണാന്‍ പറ്റി. ഞങ്ങള്‍ക്ക് അതിനും കഴിഞ്ഞില്ല.  

മൂത്തകുട്ടി മരിച്ചത് 2017 ജനുവരി 13ന്. മൃതദേഹം പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് അട്ടപ്പള്ളത്തെ വീട്ടില്‍ എത്തിച്ചിരുന്നു. വീടിന് പുറകിലെ സ്ഥലത്ത് അടക്കം ചെയ്യണമെന്ന് അമ്മയും അച്ഛനും ആവശ്യപ്പെട്ടങ്കിലും എസ്ഐ ചാക്കോയും, സിപിഎം നേതാവായ സ്ഥലത്തെ എസ്‌സി പ്രമോട്ടറും എതിര്‍ക്കുകയായിരുന്നു. രണ്ടാമത്തെ കുട്ടിയും ഇളയകുട്ടിയും കണ്ടാല്‍ പേടിക്കുമെന്നും, പണ്ടാണ് വീടുകളില്‍ അടക്കം ചെയ്യാറുള്ളതെന്നും, ഇങ്ങിനെയൊരു കേസായിരുന്നതിനാല്‍ വീട്ടില്‍ ചെയ്യാന്‍പാടില്ലെന്നും പറഞ്ഞു. രക്ഷിതാക്കള്‍ നിര്‍ബന്ധിച്ചെങ്കിലും സമ്മതിച്ചില്ല. തുടര്‍ന്ന് കഞ്ചിക്കോട്ടെ വാതക ശ്മശാനത്തിലേക്കാണ് കൊണ്ടുപോകുന്നതെന്നാണ് പറഞ്ഞത്. അത് എവിടെയാണെന്ന് പോലും അറിയില്ലെന്നും അമ്മ പറഞ്ഞു. 

മൃതദേഹം കൊണ്ടുപോകുമ്പോള്‍ കൂടെ പോവാന്‍ ശ്രമിച്ചെങ്കിലും ചിലര്‍ ഇടപെട്ട് തടയുകയായിരുന്നുവെന്ന് അച്ഛന്‍. മാര്‍ച്ച് നാലിന് രണ്ടാമത്തെ കുട്ടിയുടെ മരണത്തിന് ശേഷം പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് കൊണ്ടുവന്ന മൃതദേഹം അട്ടപ്പള്ളത്ത് ഒറ്റമുറി വീട്ടില്‍ അരമണിക്കൂര്‍ മാത്രമാണ് കിടത്തിയത്. തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോയി. അനുവാദം ചോദിക്കാതെയാണ് കൊണ്ടുപോയത്. എങ്ങോട്ടാണ് സംസ്‌കരിക്കാന്‍ കൊണ്ടുപോകുന്നത് എന്നതും വ്യക്തമാക്കിയില്ല. എല്ലാം കഴിഞ്ഞ് വന്നശേഷമാണ് പാലക്കാട് ചന്ദ്രനഗറിലുള്ള വൈദ്യുത ശ്മശാനത്തിലേക്കാണ് കൊണ്ടുപോയതെന്ന് പറഞ്ഞത്. പിന്നീട് കര്‍മങ്ങള്‍ ചെയ്യുന്നതിന് അസ്ഥിയും മറ്റും തന്നെങ്കിലും അത് മക്കളുടേതാണോ എന്ന് ഉറപ്പില്ലെന്നും അമ്മ ജന്മഭൂമിയോട് പറഞ്ഞു.

Tags: walayar casecpmജന്മഭൂമി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

Kerala

‘ധൈര്യമുണ്ടെങ്കില്‍ എം സ്വരാജിനെ മത്സരിപ്പിക്ക്,’ സിപിഎമ്മിനെ സോഷ്യല്‍മീഡിയയില്‍ വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala

കരുവന്നൂരില്‍ നടക്കുന്നത് ഇ ഡിയുടെ രാഷ്‌ട്രീയവേട്ട; തെറ്റ് പറ്റിയെങ്കിൽ തിരുത്താന്‍ മടിയില്ലെന്ന് എംഎ ബേബി

Kerala

സിപിഎം നേരിടുന്നത് സമാനതയില്ലാത്ത പ്രതിസന്ധി; തെളിവുകള്‍ ശക്തം, പാര്‍ട്ടിയുടെ വാദങ്ങള്‍ ദുര്‍ബലം

Kerala

കരുവന്നൂർ ബാങ്ക് അഴിമതി: സിപിഐ എമ്മിനെ പ്രതിയാക്കി ഇഡിയുടെ കുറ്റപത്രം, സിപിഎം നേതാക്കളും പ്രതി പട്ടികയിൽ

പുതിയ വാര്‍ത്തകള്‍

മഴ ശക്തിപ്പെട്ടു : ഇടുക്കിയില്‍ ജാഗ്രത നിര്‍ദേശം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനു മുന്നേ എക്സിറ്റ് പോള്‍ഫലങ്ങളും അഭിപ്രായ സര്‍വേകളും പ്രസിദ്ധീകരിക്കുന്നത് വിലക്കി

വന്യമൃഗശല്യം പരിഹരിക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ട്, കേന്ദ്രത്തെ പഴിക്കുന്നത് നിലമ്പൂര്‍ ഇലക്ഷന്‍ ലക്ഷ്യമിട്ടെന്ന് യുഡിഎഫ് എംപി

കണ്ടൈനറുകള്‍ കടലില്‍ പതിച്ചത് ദോഷകരമായി ബാധിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സഹായം

കേന്ദ്രം കൂട്ടും, കേരളം കുറയ്‌ക്കും, അതാണുപതിവ്! ഇത്തവണയെങ്കിലും നെല്‍കര്‍ഷകര്‍ക്കു കൂടിയ വില ലഭിക്കുമോ?

തന്നെ ഒതുക്കുകയാണ് വി ഡി സതീശന്റെ ഉദ്ദേശമെന്ന് പി വി അന്‍വര്‍

ഭൂതത്താന്‍കെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയര്‍ത്തി

അഞ്ച് കിലോമീറ്റര്‍ വരെയുള്ള വീടുകളില്‍ ഗ്യാസ് സിലിണ്ടര്‍ വിതരണം സൗജന്യമാണ്, കൂടുതല്‍ ദൂരത്തിനു മാത്രം പണം

ശക്തമായ മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

അധ്യാപകരുടെ പൊതു സ്ഥലംമാറ്റം പൂര്‍ത്തിയായി, ജൂണ്‍ 2 ന് തന്നെ പുതിയ സ്‌കൂളില്‍ ചേരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies