Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൃഷ്ണമയം ലാവണ്യഗീതം

സാരഥികളുടെ സന്ദേശം 40

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Oct 28, 2020, 03:45 pm IST
in Samskriti

കൃഷ്ണമയമായ കാവ്യജീവിതത്തിന്റെ മധുരോദാര സങ്കീര്‍ത്തനമായിരുന്നു ചണ്ഡിദാസ്. മധ്യകാലഘട്ടം വിരുന്നൂട്ടിയ വൈഷ്ണവ വിഭൂതിയുടെ പ്രസാദമാണ് ഈ യോഗാത്മക പ്രതിഭയിലൂടെ ബംഗാളി ജനത ഏറ്റുവാങ്ങിയത്. കൃഷ്ണ കീര്‍ത്തനത്തിന്റെ വേണുരാഗം കാലത്തിന്റെ സംഗീതികയായി മാറി.  

ചൈതന്യ മഹാപ്രഭുവിന്റെ സംവേദനത്വത്തില്‍ രത്‌നത്തിളക്കം സൃഷ്ടിച്ച ചണ്ഡിദാസ്, ചൈതന്യയുടെ മുന്‍ഗാമിയായെന്നും അതല്ല സമകാലികനാണെന്നും വാദമുണ്ട്. 14 ാം നൂറ്റാണ്ടാണ് ജീവിതകാലമെന്ന് പൊതുവേ അംഗീകരിക്കപ്പെടുന്നു. ജയദേവ ഗീതകങ്ങളും വിദ്യാപതിയുടെ അക്ഷരനക്ഷത്രങ്ങളും ചൈതന്യസ്വാമിയുടെ ഭക്തിഭാവമണ്ഡലത്തെ പ്രചോദിപ്പിച്ചിരുന്നെങ്കിലും ചണ്ഡിദാസിന്റെ അതീത സൃഷ്ടികളില്‍ സ്വാമികള്‍ സ്വാംശീകരിച്ചുണര്‍ത്തിയ അടയാളമുദ്രയും അംഗീകാരവുമുണ്ട്. വിസ്മൃതിയില്‍ അകപ്പെട്ടു പോകാതെ ചണ്ഡിദാസിനെ അനശ്വരമാക്കിയത് ചൈതന്യ മഹാപ്രഭുവിന്റെ ഭാവാത്മകമായ സംരക്ഷണ സാധ്യതയാണ്.  

പാവനചരിതയായ ഗംഗാനദീതീരത്തെ രാംകലിയില്‍ രാധാഗ്രാമത്തിലാണ് ചണ്ഡിദാസ് ജന്മമെടുക്കുന്നത്. കൃഷ്ണമയയമായ ഗ്രാമീണാന്തരീക്ഷത്തില്‍ കലാജീവന കൗതുകങ്ങളെല്ലാം കൃഷ്ണജീവിതത്തിന്റെ പുണ്യാവബോധത്തിലായിരുന്നു. നാടകവും സംഗീതവും പാവക്കൂത്തും കൃഷ്ണലീലകളായി ക്ഷേത്രാഘോഷങ്ങളും പൊതുവിടങ്ങളും ഏറ്റുവാങ്ങി. ഉണ്ണിക്കണ്ണന്‍ മുതല്‍ യോഗേശ്വര കൃഷ്ണന്‍ വരെയുള്ള ഭഗവദ് കഥയിലെ തേജോമയമായ ലീലാരംഗങ്ങള്‍ ചുമര്‍ചിത്രങ്ങളില്‍ സംഗീതനടനങ്ങളായി. ഇവയില്‍ നിന്നും ഉണര്‍ന്നൊഴുകിയ അനുഭൂതികണങ്ങള്‍ ബാലനായ ചണ്ഡിദാസിന്റെ മനവും മിഴിയും കവിഹൃദയവും കവര്‍ന്നു.  

കാലം മുന്നോട്ടൊഴുകിയപ്പോഴാണ് കീര്‍ത്തനങ്ങളും സംഗീതികകളും ഭാവഗീതികളും യോഗാത്മകമായ സൃഷ്ടികളും നാടകങ്ങളുമെല്ലാം ചണ്ഡിദാസിന്റെ പ്രതിഭാ വിപഞ്ചികയില്‍ ഭാവരാഗതാളമായത്. ഗായകനും അഭിനേതാവുമായി ആയിരമായിരം അരങ്ങുകളില്‍ ചണ്ഡിദാസ് തിളങ്ങി. ആ സുന്ദരരൂപവും കൃഷ്ണമയമായ ഉള്ളറിവുകളും ആരാധക മനസ്സില്‍ വിസ്മയമായി. ചണ്ഡിദാസിന്റെ കലാതരംഗങ്ങള്‍ സമൂഹത്തിന്റെ ബോധാബോധങ്ങളില്‍ ആതിര നിലാവു പടര്‍ത്തി. പ്രേമഭക്തിയുടെയും കാരുണ്യത്തിന്റെയും ഒരല ആ സൃഷ്ടികളില്‍ മന്ദാരസ്‌മേരം വിടര്‍ത്തി. മനുഷ്യനും സമുദായവും പുതുചിന്തയുടെ ഊര്‍ജിതാശയങ്ങള്‍ ഉള്‍ക്കൊള്ളുകയായിരുന്നു. പ്രണയചാപല്യങ്ങളുടെ പേരില്‍ കാമിനിയോടൊപ്പം ചണ്ഡിദാസിന് സ്വന്തം ഗ്രാമം വിട്ടുപോകേണ്ടി വന്ന കഥ ഐതിഹ്യ രൂപത്തില്‍ ച്രചരിച്ചിട്ടുണ്ട്.  

രാധാകൃഷ്ണ പ്രണയത്തിന്റ തരളമധുരാനുഭൂതി പകരുന്ന രചനകള്‍ക്കൊപ്പം ജാതിചിന്തയ്‌ക്ക് അതീതമായ മാനവമൂല്യങ്ങളെ പ്രകീര്‍ത്തിക്കുന്ന ചണ്ഡിദാസിന്റെ എഴുത്തുകള്‍ സാമൂഹ്യ പരിവര്‍ത്തനത്തിന്റെയും ആദര്‍ശത്തിന്റെയും വിജയപതാകയേന്തുകയായിരുന്നു. ഭാവഗായകന്റെ അതുല്യമായ ആത്മപീഠം നേടിയെടുത്ത ആ വിശ്രുതപ്രതിഭ ഇന്നും ബംഗാളിന്റെ ആത്മസ്പന്ദമായി വേണുനാദം മുഴക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

India

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

Kerala

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.
Kerala

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

India

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

വൈദ്യുതി ബില്ലിലും ഇടത് സര്‍ക്കാരിന്റെ പ്രചാരണം

‘ എന്റെ യുവ സുഹൃത്തിനൊപ്പം ‘ ; കൃഷ്ണകുമാറിന്റെ കൊച്ചുമകൻ ഓമിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്ക് വച്ച് മോദി

ടി എന്‍ പ്രതാപനെതിരെ പോസ്റ്ററുകള്‍ ഒട്ടിച്ചവര്‍ പിടിയിലായി

ജീവന് ഭീഷണിയുണ്ട് : സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് മൊണാലിസയും, ഫർമാനും

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.