Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രവാസി വ്യവസായിയുടെ ആത്മഹത്യ ചോദ്യങ്ങള്‍ ബാക്കിയാക്കി പോലീസ് റിപ്പോര്‍ട്ട്

ആത്മഹത്യാക്കുറിപ്പായി പരിഗണിക്കാവുന്ന ഈ വാക്കുകളെ മുഴുവന്‍ അന്വേഷണ സംഘം അവഗണിച്ചു. ഇതൊന്നും പരിഗാണിക്കാതെ സിപിഎം നേതൃത്വത്തിന്റെയും ആഭ്യന്തര വകുപ്പിലെ ഉന്നതരുടേയും നിര്‍ദ്ദേശാനുസരണം സിപിഎം സഹയാത്രികരായ നഗരസഭാ ഉദ്യോഗസ്ഥരേയും സിപിഎം നേതാവായ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണേയും രക്ഷപ്പെടുത്താന്‍ പോലീസ് വളരെ തന്ത്രപൂര്‍വ്വം റിപ്പോര്‍ട്ട് തയ്യാറാക്കുകയും അന്വേഷണം അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിക്കുകയുമായിരുന്നുവെന്ന ആരോപണമാണ് ഉയരുന്നത്.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Oct 22, 2020, 08:19 am IST
in Kerala

കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭയ്‌ക്കോ നഗരസഭാധ്യക്ഷയായ സിപിഎം നേതാവ് പി.കെ. ശ്യാമളക്കോ പങ്കില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് സംഭവവുമായി ബന്ധപ്പെട്ട് ആദ്യമുതല്‍ ഉയര്‍ന്ന നിരവധി ചോദ്യങ്ങള്‍ ബാക്കിവെക്കുന്നു.  

ആന്തൂര്‍ നഗരസഭയ്‌ക്കെതിരെ സാജനെഴുതിയ കുറിപ്പ്, നഗരസഭാ ഉദ്യോഗസ്ഥര്‍ക്ക് തെറ്റുപറ്റിയെന്ന സിപിഎം നേതാക്കളുടെ ഏറ്റുപറച്ചില്‍, കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി വൈകിയതിലെ മനോവിഷമമാണ് ആത്മഹത്യയ്‌ക്ക് കാരണമെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ എന്നിവയെല്ലാം അന്വേഷണം അവസാനിപ്പിച്ചുവെന്ന് പോലീസ് പറയുമ്പോഴും സമൂഹത്തിന് മുന്നില്‍ ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. വികസന വിരുദ്ധരോട് പോരാടിച്ചു തോറ്റുവെന്നും പ്രവാസി ജീവിതത്തിലെ സമ്പാദ്യം മുഴുവനും പാഴായെന്നുമുളള സാജന്റെ കുറിപ്പ് അന്വേഷണ റിപ്പോര്‍ട്ടിലുണ്ടെന്നിരിക്കെ പിന്നെയെങ്ങനെ ആത്മഹത്യയ്‌ക്ക് കാരണക്കാരില്ലാതായി എന്ന ചോദ്യം അവശേഷിപ്പിക്കുകയാണ്.  

ആത്മഹത്യാക്കുറിപ്പായി പരിഗണിക്കാവുന്ന ഈ വാക്കുകളെ മുഴുവന്‍ അന്വേഷണ സംഘം അവഗണിച്ചു. ഇതൊന്നും പരിഗാണിക്കാതെ സിപിഎം നേതൃത്വത്തിന്റെയും ആഭ്യന്തര വകുപ്പിലെ ഉന്നതരുടേയും നിര്‍ദ്ദേശാനുസരണം സിപിഎം സഹയാത്രികരായ നഗരസഭാ ഉദ്യോഗസ്ഥരേയും സിപിഎം നേതാവായ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണേയും രക്ഷപ്പെടുത്താന്‍ പോലീസ് വളരെ തന്ത്രപൂര്‍വ്വം റിപ്പോര്‍ട്ട് തയ്യാറാക്കുകയും അന്വേഷണം അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിക്കുകയുമായിരുന്നുവെന്ന ആരോപണമാണ് ഉയരുന്നത്.

ആത്മഹത്യയുമായി ബന്ധപ്പെട്ട് സാജന്റെ കുടുംബം നഗരസഭയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ ആന്തൂരില്‍ രാഷ്‌ട്രീയ വിശദീകരണയോഗം വിളിച്ച് ഉദ്യോഗസ്ഥര്‍ക്ക് തെറ്റുപറ്റിയെന്നും നഗരസഭാ അധ്യക്ഷയായ സിപിഎം നേതാവിന് ജാഗ്രതക്കുറവുണ്ടായെന്നും പറഞ്ഞത് നാട്ടുകാരോ മറ്റ് പാര്‍ട്ടിക്കാരോ ആയിരുന്നില്ല. സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാനായിരുന്നു. അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന ഡിവൈഎസ്പി വി.എ. കൃഷ്ണദാസും കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി വൈകിയതിലെ മനോവിഷമമാണ് സാജനെന്ന പ്രവാസി വ്യവസായിയുടെ മരണത്തിന് കാരണമെന്നും വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നായിരുന്നു അദ്ദേഹത്തെ അന്വേഷണ സംഘത്തില്‍ നിന്നും മാറ്റിയതെന്ന പ്രതിപക്ഷ ആരോപണം ശരിയാണെന്ന് ഇപ്പോള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലൂടെ തെളിയുകയാണ്. ആദ്യഘട്ടം മുതല്‍ സിപിഎം നേതൃത്വം സംഭവത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ഇക്കാര്യം ഭരണസ്വാധീനം ഉപയോഗിച്ച് റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നതോടെ കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ ഇരകള്‍ക്ക് എങ്ങനെ നീതി ലഭിക്കുമെന്ന ചോദ്യം അവശേഷിക്കുകയാണ്.  

സാമ്പത്തികവും വ്യക്തിപരവുമായ പ്രശ്‌നങ്ങള്‍ മൂലമുള്ള മാനസിക പ്രയാസം സാജനുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആര്‍ക്കെതിരെയും ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്ന കണ്ടെത്തലില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി കാണിച്ച് അന്തിമ റിപ്പോര്‍ട്ടാണ് കഴിഞ്ഞദിവസം തളിപ്പറമ്പ് ആര്‍ഡിഒയ്‌ക്ക് സമര്‍പ്പിച്ചത്. 2019 ജൂണ്‍ 18നാണ് പുതിയതെരുവിലെ വീട്ടില്‍ സാജന്‍ ജീവനൊടുക്കിയത്. ആന്തൂര്‍ നഗരസഭയില്‍ നിര്‍മിച്ച പാര്‍ഥ കണ്‍വന്‍ഷന്‍ സെന്ററിനു ലൈസന്‍സ് കിട്ടാത്തതില്‍ മനം നൊന്താണ് സാജന്‍ ആത്മഹത്യ ചെയ്തതെന്ന് ചൂണ്ടിക്കാട്ടി കുടുംബം രംഗത്തെത്തുകയായിരുന്നു.

Tags: suicidePravasi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Gulf

പശ്ചിമേഷ്യൻ സംഘർഷം: യുദ്ധത്തിനിടയിൽ രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി , അഞ്ച് പേർ മരിച്ചു , ഒരാളെ കാണാതായി

Kerala

നെയ്യാര്‍ ജലസംഭരണിയില്‍ ചാടിയ ആര്‍ടിഒ ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി,ജീവനൊടുക്കിയത് 11 മാസം മുമ്പ് ജോലി ലഭിച്ച ആള്‍

Gulf

വിസ കാലാവധി അവസാനിച്ച പ്രവാസികൾക്ക് പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെ മടങ്ങിയെത്താൻ യുഎഇയുടെ അനുമതി

Gulf

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പദവി നിലനിർത്തി ദുബായ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.