Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പറവൂരിലെ ദക്ഷിണ മൂകാംബിക

രാജഭരണകാലത്ത് നാടു വാണിരുന്ന പറവൂര്‍ തമ്പുരാന്‍, കൊല്ലൂര്‍ മൂകാംബികയുടെ പരമ ഭക്തനായിരുന്നു. പതിവ് തെറ്റാതെ അദ്ദേഹം കൊല്ലൂരില്‍ ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു. പ്രായാധിക്യവും ക്ഷീണവും കലശലായപ്പോള്‍ ക്ഷേത്ര ദര്‍ശനം മുടങ്ങുമോ എന്ന് ഭയന്ന് ഒരിക്കല്‍ തിരുനടയില്‍ വച്ച് അദ്ദേഹം മനസുരുകി പ്രാര്‍ഥിച്ചു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 20, 2020, 04:31 pm IST
in Samskriti

കേരളത്തിലെ അതിപ്രശസ്തമായ സരസ്വതി ക്ഷേത്രമാണ് എറണാകുളം ജില്ലയില്‍ വടക്കന്‍ പറവൂരിലുള്ള ദക്ഷിണമൂകാംബികക്ഷേത്രം. താമര പൊയ്‌കയുടെ നടുവില്‍ സ്ഥിതി ചെയ്യുന്ന വിദ്യാരൂപിണിയും ഐശ്വര്യദായികയുമായ ദേവിയുടെ ചൈതന്യം അന്യസംസ്ഥാനങ്ങളില്‍ നിന്നു പോലും ഭക്തജനങ്ങളെ ക്ഷേത്രത്തിലേക്ക് ആകര്‍ഷിക്കുന്നു. പത്ത് നാള്‍ നീളുന്ന നവരാത്രിയോടനുബന്ധിച്ച് ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്ര ദര്‍ശനത്തിനായി ഒഴുകിയെത്തുന്നത്. അന്നേ ദിവസം ആയിരക്കണക്കിന് കുരുന്നുകളാണ് വിദ്യാരംഭം കുറിക്കുന്നത്.

രാജഭരണകാലത്ത് നാടു വാണിരുന്ന പറവൂര്‍ തമ്പുരാന്‍, കൊല്ലൂര്‍ മൂകാംബികയുടെ പരമ ഭക്തനായിരുന്നു. പതിവ് തെറ്റാതെ അദ്ദേഹം കൊല്ലൂരില്‍ ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു. പ്രായാധിക്യവും ക്ഷീണവും കലശലായപ്പോള്‍ ക്ഷേത്ര ദര്‍ശനം മുടങ്ങുമോ എന്ന് ഭയന്ന് ഒരിക്കല്‍ തിരുനടയില്‍ വച്ച് അദ്ദേഹം മനസുരുകി പ്രാര്‍ഥിച്ചു. അപ്പോള്‍, ദര്‍ശനത്തിനായി ഇനി കൊല്ലൂരില്‍ വരേണ്ടതില്ലെന്നും കൊട്ടാരത്തിനടുത്തുള്ള കുളത്തില്‍ കാണുന്ന താമരപ്പൊയ്‌കയില്‍ എന്നെ ദര്‍ശിക്കാം എന്ന് അശരീരി കേള്‍ക്കുകയും ചെയ്തു. കൊട്ടാരത്തില്‍ തിരിച്ചെത്തിയ തമ്പുരാന്‍ കുളത്തിന് നടുവിലെ താമരപ്പൊയ്‌കയില്‍ ദേവിയെ ദര്‍ശിക്കുകയും ആ സ്ഥലത്ത് അദ്ദേഹം ക്ഷേത്രം പണി കഴിപ്പിക്കുകയും ദേവിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. പ്രതിഷ്ഠയോടനുബന്ധമായി കൊല്ലൂര്‍ ക്ഷേത്രത്തിലെ ഉപദേവതമാരേയും അതേ സ്ഥാനങ്ങളില്‍ തന്നെ ഇവിടെയും പ്രതിഷ്ഠിച്ചു എന്നതാണ് ക്ഷേത്ര ഐതിഹ്യം.

വിശാലമായ താമര പൊയ്‌കയുടെ നടുവിലാണ് ശ്രീകോവില്‍. അകത്ത് നാലമ്പലത്തിനുള്ളില്‍ കന്നിമൂലയില്‍ ഗണപതിയും പുറത്ത് പ്രദക്ഷിണ വഴിയില്‍ സുബ്രഹ്മണ്യന്‍, മഹാവിഷ്ണു, യക്ഷി, ഹനുമാന്‍ കൂടാതെ വീരഭദ്രന്‍ തുടങ്ങിയവരെയും പ്രതിഷ്ഠിച്ചിരിക്കുന്നു. പുറത്ത് അതിവിശാലമായ ക്ഷേത്രക്കുളത്തിനടുത്ത് മറ്റൊരു ഗണപതി കോവിലുമുണ്ട്. പുലര്‍ച്ചെ നാല് മണിക്ക് പള്ളിയുണര്‍ത്തലോടെ ക്ഷേത്ര ചടങ്ങുകള്‍ ആരംഭിക്കും. വിദ്യാ വരദായിനിയുടെ ഈ ക്ഷേത്രത്തില്‍ സരസ്വതി പൂജയും കഷായ നിവേദ്യവും, കളഭവുമാണ് പ്രധാന വഴിപാടുകള്‍. കഷായം അത്താഴപൂജക്ക് ശേഷം സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്.  

ഇത് മാറാവ്യാധികള്‍ക്കും കുട്ടികളുടെ ബുദ്ധി  വികാസത്തിനും മറ്റും സിദ്ധൗഷധമായി കണക്കാക്കുന്നു.

ശശി പെരുമ്പടപ്പില്‍

Tags: ക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.