Categories: Kerala

ജലീലും ലീഗും തമ്മില്‍ പരസ്പര ധാരണ; വെള്ളാപ്പള്ളിക്കെതിരെ വിഷം നിറഞ്ഞ വാക്കുകള്‍ ചന്ദ്രിക ചര്‍ദ്ദിച്ചത് തിരിച്ചറിയണം; ആക്രമണം കടുപ്പിച്ച് എസ്എന്‍ഡിപി

കേരളത്തില്‍ യോഗ്യതയുള്ള ആളുകള്‍ ഉണ്ടെന്നിരിക്കെ ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിലേക്ക് വൈസ് ചാന്‍സലറെ ഇറക്കുമതി ചെയ്ത നടപടി മുസ്ലിം ലീഗ് അംഗീകരിക്കുന്നുവെങ്കില്‍, ജലീല്‍ നേരിടുന്ന എല്ലാ ഇറക്കുമതി അന്വേഷണങ്ങളിലും മുസ്ലിംലീഗിന്റെ മൗനാനുവാദം ഉണ്ടെന്നു കൂടി വിശ്വസിക്കേണ്ടിയിരിക്കുന്നു.

Published by

ആലപ്പുഴ: കൊല്ലത്തെ ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വിഷയത്തില്‍ ശ്രീനാരായണ ഭക്തര്‍ക്കെതിരെയും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിക്കെതിരെയുംമുസ്ലീംലീഗ് രംഗത്തുവന്നത് മുതലെടുപ്പ് രാഷ്ടീയമാണെന്ന് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി.  

പ്രതിപക്ഷ മുന്നണിയിലെ പ്രധാന കക്ഷിയായ മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രിക എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയ്‌ക്ക് എതിരെ നിരത്തിയ വിഷം നിറഞ്ഞ വാക്കുകള്‍ ഭരണകക്ഷിയെ സുഖിപ്പിക്കുന്ന മുതലെടുപ്പ് രാഷ്ടീയമാണ്.

അഴിമതിയില്‍ മുങ്ങിയ ഇബ്രാഹിം കുഞ്ഞ് പാലാരിവട്ടം പാലം കടക്കുവോളം ലീഗിന്റെ ഈ സഹകരണ രാഷ്‌ട്രീയം തുടരും.കേരളത്തില്‍ യോഗ്യതയുള്ള ആളുകള്‍ ഉണ്ടെന്നിരിക്കെ ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിലേക്ക് വൈസ് ചാന്‍സലറെ ഇറക്കുമതി ചെയ്ത നടപടി മുസ്ലിം ലീഗ് അംഗീകരിക്കുന്നുവെങ്കില്‍, ജലീല്‍ നേരിടുന്ന എല്ലാ ഇറക്കുമതി അന്വേഷണങ്ങളിലും മുസ്ലിംലീഗിന്റെ മൗനാനുവാദം ഉണ്ടെന്നു കൂടി വിശ്വസിക്കേണ്ടിയിരിക്കുന്നു.

ഭരണകക്ഷിയിലെ ഒരു മന്ത്രിയെ വിമര്‍ശിച്ചപ്പോള്‍, പ്രതിപക്ഷത്ത് ഒരു മതത്തിന്റെ പേരിലുള്ള രാഷ്‌ട്രീയകക്ഷി അവരുടെ പാര്‍ട്ടി പത്രത്തില്‍ എഡിറ്റോറിയലില്‍ മുഴുവന്‍ ചര്‍ദ്ദിച്ചു വച്ചിരിക്കുന്നത് പരസ്പര ധാരണയിലുള്ള വര്‍ഗീയതയാണ്. പത്രവായനക്കാരും ഭൂരിപക്ഷ മതേതര വിശ്വാസികളും ഇത്തരം അവിശുദ്ധ കൂട്ടുകെട്ട് വിലയിരുത്തണം.

പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ലായെന്ന് ജനാധിപത്യത്തെ വെല്ലുവിളിക്കാനുള്ള ജലീലിന്റെ ഈ ധൈര്യം മുസ്ലിം ലീഗിന്റെ പിന്തുണ കൂടി ഉള്ളതുകൊണ്ടാണ്. പാലാരിവട്ടം അഴിമതി കേസില്‍ നിന്ന് തലയൂരാന്‍ പ്രതിപക്ഷ പാര്‍ട്ടിയായ മുസ്ലിം ലീഗിന് ഭരണപക്ഷ സ്വാധീനത്തിന് പാലം പണിയുന്നത് ജലീലാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് തുഷാര്‍ പറഞ്ഞു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക