Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മുബാറക് പാഷയെ വിസിയായി നിയമിച്ച പിണറായി സര്‍ക്കാരിന് പിന്തുണയുമായി മുസ്ലീം ലീഗ്; വെള്ളാപ്പള്ളിക്കും ശ്രീനാരായണീയര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനം

ശ്രീനാരായണ ഭക്തര്‍ക്കെതിരെയും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷമായ വിമര്‍ശനമാണ് 'ചന്ദ്രിക' ഇയര്‍ത്തിയിരിക്കുന്നത്. മുബാറക് പാഷയെ വിസിയായി നിയമിച്ച പിണറായി സര്‍ക്കാരിന് പിന്തുണയുമായാണ് മുസ്ലീം ലീഗ് രംഗത്തെത്തിയിരിക്കുന്നത്

Janmabhumi Online by Janmabhumi Online
Oct 13, 2020, 04:54 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: കൊല്ലത്തെ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ വൈസ്ചാന്‍സലര്‍ നിയമനത്തില്‍, എസ്എന്‍ഡിപി യോഗത്തിന്റെ ആവശ്യത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് മുഖപത്രം. ശ്രീനാരായണ ഭക്തര്‍ക്കെതിരെയും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ‘ചന്ദ്രിക’ ഇയര്‍ത്തിയിരിക്കുന്നത്. മുബാറക് പാഷയെ വിസിയായി നിയമിച്ച പിണറായി സര്‍ക്കാരിന് പിന്തുണയുമായാണ് മുസ്ലീം ലീഗ് രംഗത്തെത്തിയിരിക്കുന്നത്. ചന്ദ്രിക പത്രത്തില്‍ എസ്എന്‍ഡിപിക്കെതിരെയുള്ള എഡിറ്റോറിയലിന്റെ പൂര്‍ണരൂപം:

കൂപമണ്ഡൂകത്തോട് സാദൃശ്യമുള്ള അതിസങ്കുചിതകാവിക്കാഷായം ഊരിവെച്ചാകട്ടെ ഏറ്റംകുറഞ്ഞത് അദ്വൈതാചാര്യന്‍ പിറന്നുവീണ കേരളത്തിലെങ്കിലും ജനാധിപത്യ സമൂഹത്തോട് ശ്രീനാരായണ ഭക്തന്‍ സംസാരിക്കേണ്ടത്.

കേരളത്തിലെ പുതിയ സര്‍വകലാശാലയായ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ വൈസ്ചാന്‍സലറായി പ്രമുഖ വിദ്യാഭ്യാസ വിചക്ഷകന്‍ ഡോ. മുബാറക്പാഷയെ നിയമിച്ചതിനെതിരെ ശ്രീനാരായണ ധര്‍മ പരിപാലന സംഘം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രൂക്ഷമായ വാക്കുകളുമായി രംഗത്തുവന്നിരിക്കുകയാണ്. ശ്രീനാരായണഗുരുവിന്റെ പേരിലുള്ള സര്‍വകലാശാലയില്‍ മുസ്്ലിമിനെ വി.സിയായി നിയമിച്ചതാണത്രേ വെള്ളാപ്പള്ളിയുടെ വിമര്‍ശനഹേതു. ശ്രീനാരായണ ആദര്‍ശങ്ങളെക്കുറിച്ച് സാമാന്യമായ ജ്ഞാനമുള്ളവരെല്ലാം തന്നെ ഇതുകേട്ട് മൂക്കത്തുവിരല്‍വെച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

‘ഒരുജാതി, ഒരുമതം, ഒരു ദൈവം മനുഷ്യന്’ എന്നും ‘ജാതി ചോദിക്കരുത്, പറയരുത്’ എന്നും മനുഷ്യരായ സര്‍വരോടും കല്‍പിക്കുകയും ഉപദേശിക്കുകയുംചെയ്ത കേരളത്തിന്റെയും മലയാളിയുടെയും അഭിമാനപുരുഷനായ നാരായണഗുരുവിന്റെ പേരുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ ആശയാദര്‍ശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിന്റെ സാരഥി ഇത്തരമൊരു ആക്ഷേപം ചൊരിഞ്ഞതെന്നതിനെ തികഞ്ഞ ഗുരുനിഷേധമെന്നേ വിശേഷിപ്പിക്കേണ്ടതുള്ളൂ. മുമ്പും ഗുരുദേവന്റെ അടിസ്ഥാന ആശയങ്ങളായ പലതിനെയും തന്റേതായ വ്യാഖ്യാനത്തിലൂടെ വക്രീകരിക്കുകയും സ്വാര്‍ത്ഥരാഷ്‌ട്രീയ സാമ്പത്തിക മോഹങ്ങള്‍ക്കുവേണ്ടി ദുരുപയോഗിക്കുകയും ചെയ്തിട്ടുള്ളയാളെന്ന നിലക്ക് വെള്ളാപ്പള്ളിയുടെ ഇപ്പോഴത്തെ വാക്കുകള്‍ തികഞ്ഞ അവജ്ഞയോടെയല്ലാതെ കടുത്ത വര്‍ഗീയത തലക്കുപിടിക്കാത്തയാരും കരുതുകയില്ല. ‘വെളിച്ചമുണ്ടാകട്ടെ, അറിവുവരട്ടെ’ എന്ന് ഉദ്ഘോഷിച്ച ഒരു മഹാമനീഷിയുടെ പാദുകങ്ങളില്‍വീണ് ക്ഷമ ചോദിച്ചാലല്ലാതെ ഈ കൊടിയ ഗുരുനിന്ദിക്ക് പ്രായശ്ചിത്തവുമാകില്ല.

തിരൂരില്‍ മലയാള ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന്റെയും കോട്ടയത്ത് രാഷ്‌ട്രപിതാവിന്റെയും പേരുകളില്‍ കേരളത്തിലിന്ന് സര്‍വകലാശാലകളുണ്ട്. സംസ്ഥാനത്തെ സാങ്കേതിക സര്‍വകലാശാല രാഷ്‌ട്രപതിയായിരുന്ന ഡോ.എ.പി.ജെ അബ്ദുല്‍ കലാമിന്റെ നാമധേയത്തിലാണ്. സാധാരണയായി ഒരുമഹാന്റെ നാമത്തില്‍ വിദ്യാഭ്യാസസ്ഥാപനമോ മറ്റോ സ്ഥാപിക്കുന്നത് പ്രസ്തുത വ്യക്തിയുടെ മഹത്വം വരുംതലമുറയിലേക്കുകൂടി സന്നിവേശിപ്പിക്കുന്നതിനുവേണ്ടിയാണ്. അതായിരിക്കണം ശ്രീനാരായണഗുരുവിന്റെ നാമത്തില്‍ ഒരുസര്‍വകലാശാല തുടങ്ങാന്‍ സാഹചര്യമൊരുങ്ങിയത്. ശ്രീനാരായണഗുരുവിന്റെ പേരിലുള്ള ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടിയുള്ള സര്‍വകലാശാലയായിട്ടല്ല സംസ്ഥാന സര്‍ക്കാര്‍ ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിച്ചിട്ടുള്ളത്.

കേരളത്തിലെ സര്‍വകലാശാലകളിലെ അഫിലിയേറ്റഡ് കോളജുകളില്‍ പ്രവേശനം ലഭിക്കാതെവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദൂരവിദ്യാഭ്യാസത്തിനായി മെച്ചപ്പെട്ട സൗകര്യമൊരുക്കുക എന്നതാണ് സര്‍ക്കാര്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ ശ്രീനാരായണഗുരുവിന്റെ നാമം ആലേഖനംചെയ്തതുകൊണ്ട് കേരള ഓപ്പണ്‍ സര്‍വകലാശാലയുടെ ഉന്നതസ്ഥാനീയനായ വ്യക്തി നാരായണഗുരുവിന്റെ സമുദായത്തില്‍ പിറന്നയാളാകണമെന്ന് വാദിക്കുന്നത് ബാലിശമാണെന്നേ പറയേണ്ടതുള്ളൂ.

സവര്‍ണ ചൂഷണങ്ങള്‍ക്കെതിരെ പടനയിക്കുമ്പോള്‍തന്നെ ഈഴവാദി പിന്നാക്ക സമുദായങ്ങളുടെ മുഴുവന്‍ മുന്നേറ്റത്തിനായി അഹോരാത്രം ശബ്ദിക്കുകയും പോരാടുകയുംചെയ്ത സാര്‍വലൗകികതയുടെ വക്താവാണ് നാരായണഗുരുജി. പിന്നാക്കക്കാര്‍ക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടപ്പോള്‍ ഈഴവ ശിവനെ പ്രതിഷ്ഠിക്കുമെന്ന് പറഞ്ഞ ഗുരു, പിന്നീട് ‘കണ്ണാടിപ്രതിഷ്ഠ’ നടത്തിയ ചരിത്രം ഒളിമങ്ങാതെ ഇന്നും കിടപ്പുണ്ട്. ഇവിടെയാണ് ശ്രീനാരായണന്റെ പേരില്‍ സ്ഥാപിതമായ എസ്.എന്‍.ഡി.പിയുടെ തലപ്പത്തിരുന്നുകൊണ്ടൊരു വ്യക്തി വൃഥാവാചാടോപം നടത്തുന്നത്. ഇത് ബി.ജെ.പിയാദി സംഘ്പരിവാരത്തിന്റെ അന്ധമായ ന്യൂനപക്ഷ വിരുദ്ധതയല്ലാതെ മറ്റൊന്നുമല്ല. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ മുസ്്ലിം പ്രൊഫസര്‍ പഠിപ്പിക്കരുതെന്ന് വാദിച്ചവരുടെ വിഷഭാഷയാണിതിലും.

ഇനി മുസ്്ലിം വി.സിയായതാണ് പ്രശ്നമെങ്കില്‍ അതിനുമാത്രം എന്തടിസ്ഥാനമാണ് ഈ ആരോപണത്തിനുപിന്നിലുള്ളത്. കേരളത്തില്‍ നിലവില്‍ ഒരൊറ്റ മുസ്്ലിമും വി.സിയായിരിക്കുന്നില്ലെന്ന് മാത്രമല്ല, ആ സമുദായത്തില്‍നിന്നുള്ളത് ആകെ ഒരൊറ്റ പ്രോ-വൈസ്ചാന്‍സലറാണ്. രജിസ്ട്രാര്‍ തസ്തികയും തഥൈവ. കാലിക്കറ്റ് സര്‍വകലാശാലയില്‍ മാത്രമാണ് വിരലിലെണ്ണാവുന്ന മുസ്്ലിം സമുദായാംഗങ്ങള്‍ വി.സിമാരായിരുന്നിട്ടുള്ളത്. ഇതര സമുദായക്കാര്‍ അവിടെ വി.സിമാരായതിനെ ആരും എതിര്‍ത്തിട്ടുമില്ല. ഇതൊരു വി.സിയുടെ മാത്രംപ്രശ്നമല്ല, പണ്ടുമുതല്‍ ചിലര്‍ കൊണ്ടുനടക്കുന്ന മുരത്ത വര്‍ഗീയതയുടെയും ഇസ്ലാം വിരുദ്ധതയുടെയും പ്രശ്നമാണ്.

സംസ്ഥാനത്ത് ഈഴവര്‍ കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ സമുദായമായിട്ടും കേരളത്തിലെ സര്‍ക്കാര്‍ ഉന്നത തസ്തികകളില്‍ മുസ്്ലിം പ്രാതിനിധ്യം അതിനൊത്തുയരുന്നില്ലെന്ന് മാത്രമല്ല, കേരളപ്പിറവിക്ക് ഏഴു പതിറ്റാണ്ടാകുമ്പോഴും നാമമാത്രമാണ്. ഐ.എ.എസ്, ഐ.പി.എസ് തസ്തികകള്‍ മുതല്‍ താഴോട്ട് ഇത് പരക്കെ പ്രകടമാണ്. എന്നിട്ടും ബി.ജെ.പിയുടെ കുഴലൂത്തുകാരനെപോലെ തോന്നുമ്പോഴെല്ലാം തികട്ടിവരുന്ന ന്യൂനപക്ഷ വിരുദ്ധതയുമായി വെള്ളാപ്പള്ളിയെപോലൊരാള്‍ പൊതുരംഗത്ത് പ്രത്യക്ഷപ്പെടുന്നതിനെ അദ്ദേഹത്തിന്റെ ഉള്ളിലുറഞ്ഞുകൂടിക്കിടക്കുന്ന ശുദ്ധ വര്‍ഗീയതയുടെ ലക്ഷണമായേ കാണാനാകൂ. അതിനെ ലോകം കൗതുകത്തോടെ പഠിക്കുകയും പിന്തുടരുകയുംചെയ്യുന്ന ഒരു മഹാപുരുഷനുമായി കൂട്ടിക്കെട്ടുന്നത് ശ്രീനാരായണരോടും ഈഴവ സമുദായത്തോടും നവോത്ഥാന കേരളത്തോടും ചെയ്യുന്ന അനിതീയാണ്.

കോഴിക്കോട് രണ്ട് തൊഴിലാളികള്‍ അഴുക്കുചാലിനകത്ത് കുടുങ്ങിയപ്പോള്‍ രക്ഷിക്കാന്‍ ശ്രമിച്ച് ജീവന്‍ ത്യജിക്കേണ്ടിവന്ന നൗഷാദിനെപോലും ആ മനുഷ്യസ്നേഹിയുടെ മതം നോക്കി വിമര്‍ശിച്ചയാളെക്കുറിച്ച് ഇതില്‍ കൂടുതലെന്തുപറയാനാണ്? അതിനെതിരെ ഒരു താക്കീതുപോലും ഇടതുപക്ഷ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നത് ആലോചിക്കുമ്പോഴാണ് വെള്ളാപ്പള്ളി മുന്നോട്ടുവെക്കുന്ന വ്യാജ ബോധ നിര്‍മിതിയുടെ പിന്നിലുള്ളവരുടെ പൊയ്മുഖം അനാവൃതമാകുന്നത്.

 എന്‍.എസ്.എസുമായും ബി.ജെ.പിയുമായും സഖ്യമുണ്ടാക്കുകയും മറ്റൊരവസരത്തില്‍ അവയില്‍നിന്ന് ഊരിപ്പോരുകയും ചെയ്യുന്ന ബി.ജെ.പിയുടെ സഖ്യകക്ഷിയായ ബി.ഡി.ജെ.എസ് നേതാവിന്റെ പിതാവിന് ബി.ജെ.പി പ്രേമവും പിണറായി ഭക്തിയും മുസ്്ലിം വിരുദ്ധതയും ഒരേസമയം ഉണ്ടാകുന്നതില്‍ തെറ്റുകാണാനാവില്ല. ഒരേ തൂവല്‍പക്ഷികള്‍ ഒരുമിച്ചുപറക്കുമെന്നാണല്ലോ. കൂപമണ്ഡൂകത്തോട് സാദൃശ്യമുള്ള അതിസങ്കുചിതകാവിക്കാഷായം ഊരിവെച്ചാകട്ടെ ഏറ്റംകുറഞ്ഞത് അദ്വൈതാചാര്യന്‍ പിറന്നുവീണ കേരളത്തിലെങ്കിലും ജനാധിപത്യ സമൂഹത്തോട് ശ്രീനാരായണ ഭക്തന്‍ സംസാരിക്കേണ്ടത്.

Tags: Muslim Leaguekollamവെള്ളാപ്പള്ളി നടേശന്‍എസ്എന്‍ഡിപിSree narayana guruSree Narayana Guru Open UniversityPinarayi Vijayanഎല്‍ഡിഎഫ്‌
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എല്ലാവർക്കും വികസനത്തിന്റെ സ്വാദ് അനുഭവിക്കുന്ന തരത്തിലേക്ക് കേരളം മാറി, കേരള പൊലീസ് ജനകീയ സംവിധാനമായി മാറി’- പിണറായി

Kerala

പി വി അന്‍വറുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് തയാറാകാതെ കെ സി വേണുഗോപാല്‍, നിലമ്പൂരില്‍ അന്‍വര്‍ ഒറ്റയ്‌ക്ക് മത്സരിക്കാനുള്ള സാധ്യതയേറി

Kerala

വീണ്ടും പിണറായി സ്തുതിയുമായി കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ; പിണറായി ദ ലെജൻഡ് ഡോക്യൂമെന്ററി പ്രദർശനം ഇന്ന്

Kerala

യുഡിഎഫുമായുള്ള വിലപേശലില്‍ അന്‍വര്‍ നിലപാട് മയപ്പെടുത്തി

Kerala

മാസപ്പടി കേസിൽ സിബിഐ അന്വേഷണം: എല്ലാ എതിർ കക്ഷികളെയും കേൾക്കണമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മല്ലികാര്‍ജുന്‍ ഖാര്‍ഗെ (ഇടത്ത്) സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (വലത്ത്)

ഇന്ത്യയുടെ നഷ്ടക്കണക്കുകളില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് ആക്രാന്തം; നഷ്ടങ്ങളില്ലെന്നല്ല, പക്ഷെ പിഴവ് തിരുത്തി ഇന്ത്യ തിരിച്ചടിച്ചുവെന്ന് സേനമേധാവി

കങ്കണ (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

മാപ്പ് പറഞ്ഞ ഷര്‍മിഷ്ഠയെ വിട്ടയയ്‌ക്കണമെന്ന് കങ്കണ; സനാതനവിശ്വാസികളെ തൃണമൂല്‍ പൊലീസ് വേട്ടയാടുന്നു:ബിജെപി നേതാവ് സുവേന്ദു അധികാരി

പ്രധാനമന്ത്രിയുടെ ബംഗാള്‍ സന്ദര്‍ശനം സംസ്ഥാനത്തിന് ആഘോഷാവസരം- ഗവര്‍ണര്‍ സി.വി. ആനന്ദബോസ്

കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ വിനോദസഞ്ചാരി മരിച്ചു

തെരുവുനായ ചത്തതിന് നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ വയോധികനെതിരെ കേസ്,സ്റ്റേഷനിലെത്തിയത് നായയുടെ ജഡവുമായി

പാകിസ്ഥാന് വേണ്ടി ചാരപ്രവൃത്തി: രാജ്യ വ്യാപക റെയ്ഡ് നടത്തി എന്‍ഐഎ

വടകര ദേശീയ പാതയിലെ സര്‍വീസ് റോഡില്‍ ഓട്ടോറിക്ഷ കുഴിയില്‍ വീണ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

ഷര്‍മിഷ്ഠ പനോളി (ഇടത്ത്) മമത (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂറില്‍ ബോളിവുഡ് താരങ്ങള്‍ക്ക് മൗനമെന്ന പോസ്റ്റിട്ട നിയമവിദ്യാര്‍ത്ഥിനി ഷര്‍മിഷ്ഠ പനോളി കസ്റ്റഡിയില്‍; തൃണമൂലിന്റെ പ്രതികാരം?

പാലക്കാട് 1.300 കിലോഗ്രാം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍

മലപ്പുറത്ത് കേക്ക് തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies