Sunday, June 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാലാ കൈവിട്ടാല്‍ കളംമാറ്റി ചവിട്ടാന്‍ മാണി സി കാപ്പന്‍; കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തി; ജോസിന്റെ വരവില്‍ എല്‍ഡിഎഫില്‍ പൊട്ടിത്തെറി

കോട്ടയം ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വവുമായി മാണി സി കാപ്പന്‍ സംസാരിച്ചുവെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തുടര്‍ന്ന് സംസ്ഥാന നേതാക്കളുമായി നേരിട്ടും ഫോണിലൂടെയും ചര്‍ച്ചകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. എകെ ശശീന്ദ്രനും മാണി സി കാപ്പനും അടക്കം എന്‍സിപിക്ക് രണ്ട് എംഎല്‍എമാരാണ് നിലവില്‍ ഉള്ളത്.

Janmabhumi Online by Janmabhumi Online
Oct 12, 2020, 06:08 pm IST
in News
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: പാലാ സീറ്റ് എല്‍ഡിഎഫ് കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് നല്‍കിയാല്‍  മാണി സി കാപ്പന്‍ എംഎല്‍എ യുഡിഎഫില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതൃത്വവുമായി മാണി സി കാപ്പന്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തി. മുന്നണി മാറാന്‍ എന്‍സി.പി. ദേശീയ നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ തനിക്കുണ്ടെന്നും മാണി സി കാപ്പന്‍ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചതയാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്‍സിപി ഒന്നാകെയോ പാര്‍ട്ടിയെ പിളര്‍ത്തിയോ യുഡിഎഫിന്റെ ഭാഗമാകാനാണ് കാപ്പന്റെ നീക്കമെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.  

കോട്ടയം ജില്ലയിലെ കോണ്‍ഗ്രസ്  നേതൃത്വവുമായി മാണി സി കാപ്പന്‍ സംസാരിച്ചുവെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തുടര്‍ന്ന്  സംസ്ഥാന നേതാക്കളുമായി നേരിട്ടും ഫോണിലൂടെയും ചര്‍ച്ചകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.  എകെ ശശീന്ദ്രനും മാണി സി കാപ്പനും അടക്കം എന്‍സിപിക്ക് രണ്ട് എംഎല്‍എമാരാണ് നിലവില്‍ ഉള്ളത്.  

എന്‍സിപിയുടെ അക്കൗണ്ടിലുള്ള സീറ്റ് വിട്ടുനല്‍കി ജോസ് കെ. മാണിയുടെ മുന്നണി പ്രവേശനം സാധ്യമാക്കില്ലെന്നാണ് മാണി സി കാപ്പന്‍ പറയുന്നത്.  വിജയിച്ച മൂന്ന് സീറ്റുകള്‍ വിട്ടുനല്‍കിയുള്ള ഒത്തുതീര്‍പ്പിന് തയാറല്ലെന്നാണ് എന്‍സിപിയുടെ നിലപാട്. പാലാ സീറ്റ് ഒരു കാരണവശാലും വിട്ടുനല്‍കില്ല, രാജ്യസഭാ സീറ്റ് ആര്‍ക്കുവേണമെന്നാണ് മാണി സി. കാപ്പന്‍ പറയുന്നത്.  

ഇടതുമുന്നണിയില്‍ സിപിഎമ്മിന്റെ നിലപാട് ചോദ്യം ചെയ്യാനുള്ള ശക്തി എന്‍സിപിക്കില്ല. പാലാ സീറ്റില്‍ മാണി സി. കാപ്പന്റെ വിജയത്തിന് സിപിഎം നേതൃത്വത്തിന്റെ പങ്കും എന്‍സിപിക്ക് നന്നായി അറിയാം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സീറ്റുകള്‍ ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഘടകകക്ഷികളില്‍ നിന്ന് പരമാവധി സീറ്റ് പിടിച്ചെടുക്കുകയെന്നുള്ളതാണ് സിപിഎമ്മിന്റെ പൊതുവായ നയം.  

കേരളാ കോണ്‍ഗ്രസ് എമ്മിലെ പിളര്‍പ്പിന്റെ ഘട്ടത്തിലുള്ള അവസ്ഥയല്ല ജോസ് വിഭാഗത്തിന് ഇപ്പോള്‍. കൂടുതല്‍ നേതാക്കള്‍ ജോസഫിനൊപ്പം പോയി. ഇടതുമായി കൂടുതല്‍ അടുക്കുന്ന ഘട്ടത്തില്‍ ജോസഫ് എം. പുതുശ്ശേരി ജോസ് കെ. മാണിയെ കൈവിട്ടതും തിരിച്ചടിയായി. ഈ സംഭവങ്ങളെല്ലാം സിപിഎം സംസ്ഥാന നേതൃത്വം നിരീക്ഷിക്കുന്നുണ്ട്. ജോസ് വിഭാഗം ഇടതുമുന്നണിയിലെത്തിയാല്‍ കൂടുതല്‍ പേര്‍ കൊഴിഞ്ഞുപോകുമെന്ന ആശങ്ക സിപിഎമ്മിനുമുണ്ട്. ഇത് പ്രതീക്ഷിച്ച ഗുണം ലഭിക്കില്ലെന്ന് ചിന്തിക്കുന്ന നേതാക്കളും സിപിഎമ്മിലുണ്ട്.  

തങ്ങളുടെ സീറ്റുകള്‍ വിട്ടുനല്‍കിയുള്ള ചര്‍ച്ചകള്‍ക്ക് സിപിഐക്കും താത്പര്യമില്ല. കഴിഞ്ഞ തവണ ഡോ.എന്‍. ജയരാജ് എംഎല്‍എ വിജയിച്ച കാഞ്ഞിരപ്പള്ളി സീറ്റില്‍ കുറഞ്ഞ വോട്ടിനാണ് സിപിഐ തോറ്റത്. ഇത്തവണ ഈ സീറ്റ് വിജയിക്കാമെന്ന പ്രതീക്ഷയിലാണ് സിപിഐ. ഈ ഘട്ടത്തില്‍ ജോസ് വിഭാഗത്തിന് സീറ്റ് വിട്ടുനല്‍കുന്നതില്‍ സിപിഐ ജില്ലാ നേതൃത്വത്തിനും താത്പര്യമില്ല.

എന്നാല്‍, പാലായും കാഞ്ഞിരപ്പള്ളിയും കിട്ടാതെയുള്ള ഇടതുമുന്നണി പ്രവേശനം ജോസ് വിഭാഗത്തില്‍ കടുത്ത പ്രതിസന്ധിയാകും. ജയസാധ്യതയുള്ളതും തങ്ങളുടെ ശക്തിയുള്ള പ്രദേശങ്ങളിലും സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ ഇടതുമുന്നണിയില്‍ എത്തുന്നതില്‍ പ്രയോജനമില്ലെന്നാണ് ജോസ് വിഭാഗത്തിലെ ചില നേതാക്കള്‍ പറയുന്നത്.

Tags: Mani C Kappencongressഎല്‍ഡിഎഫ്‌യുഡിഎഫ്Palaജോസ് കെ.മാണി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു; ഓർമ്മയായത് കോൺഗ്രസ് രാഷ്‌ട്രീയത്തിലെ സൗമ്യമുഖം

India

ദേശതാൽപ്പര്യത്തിനായി പ്രവർത്തിക്കുന്നത് പാർട്ടി വിരുദ്ധമായി കാണുന്നവർ സ്വയം ചോദ്യം ചെയ്യണം ; അല്ലാതെ നമ്മളെയല്ല : കോൺഗ്രസിനെതിരെ ശശി തരൂർ

India

ഇത് കോണ്‍ഗ്രസല്ല, പാകിസ്ഥാന്‍ നാഷണല്‍ കോണ്‍ഗ്രസ് (രാഹുല്‍) ആണെന്ന് അഡ്വ. ജയശങ്കര്‍

Kerala

മുസ്ലിംലീഗ് നേതൃയോഗത്തില്‍ കോണ്‍ഗ്രസിന് രൂക്ഷവിമര്‍ശനം, വി ഡി സതീശന് ഏകാധിപത്യ പ്രവണത , വേറെ വഴി നോക്കേണ്ടി വരുമെന്നും ലീഗ്

India

നമ്മുടെ ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയാണിത് ; കോൺഗ്രസ് നേതാക്കൾ നടത്തുന്ന വിമർശനങ്ങളെ ഇപ്പോൾ ശ്രദ്ധിക്കേണ്ട കാര്യമില്ലെന്ന് ശശി തരൂർ

പുതിയ വാര്‍ത്തകള്‍

ടാറ്റയ്‌ക്ക് പിന്തുണ നല്‍കുന്ന പുതിയ ഹാഷ്ടാഗ് ‘സപ്പോര്‍ട്ട് ടാറ്റ’ സോഷ്യല്‍മീഡിയയില്‍ ഹിറ്റ്

വിരണ്ടോടിയ പോത്തിന് നേരെ വച്ച വെടി മാറി കൊണ്ടു നാട്ടുകാര്‍ക്ക് പരിക്കേറ്റു

ഉണ്ണി മുകുന്ദനും മുന്‍ മാനേജറുമായുളള പ്രശ്‌നം പരിഹരിച്ചിട്ടും വിപിന്‍ അച്ചടക്ക ലംഘനം നടത്തിയെന്ന് ഫെഫ്ക, ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞിട്ടില്ല

തൃശൂരില്‍ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് മറ്റൊരു യുവാവുമായുളള സൗഹൃദത്തിന്റെ പേരില്‍

ഇടുക്കിയില്‍ കുഴിയില്‍ വീണ കടുവയെ മയക്കുവെടിവെച്ച് പിടികൂടി

പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍

നിലമ്പൂരില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച അനന്തുവിന് കണ്ണീരോടെ വിട

സാമ്പത്തിക ക്രമക്കേട് പുറത്തായപ്പോള്‍ രക്ഷപ്പെടാന്‍ ജീവനക്കാര്‍ വ്യാജ പരാതി നല്‍കി- നടി അഹാന കൃഷ്ണ

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം രാഷ്‌ട്രീയ ലാഭത്തിനുളള ഗൂഢാലോചനയെന്ന് മന്ത്രി എകെ ശശീന്ദ്രന്‍,കഴിവുകേട് മറച്ചുവെക്കാന്‍ ശ്രമമെന്ന് വിഡി സതീശന്‍

ഒക്ടോബർ കൂട്ടക്കൊലയുടെ മുഖ്യ സൂത്രധാരനെ വധിച്ച് ഇസ്രായേൽ സൈന്യം : ഗാസയിൽ മുജാഹിദീൻ ഭീകരൻ അസദ് അബു ശരിയ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies