Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചിന്നക്കനാലിലെ കൈയേറ്റഭൂമി റവന്യൂ സംഘം തിരിച്ചുപിടിച്ചു; നടപടി കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന്

പ്രതിഷേധം ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 60 പോലീസുകാര്‍ ഉള്‍പ്പെടെ നൂറോളം വരുന്ന ഉദ്യോഗസ്ഥ സംഘമാണ് ഭൂമി ഏറ്റെടുക്കാനായി ഇന്നലെ രാവിലെ സ്ഥലത്തെത്തിയത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Oct 12, 2020, 10:40 am IST
in Kerala
ചിന്നക്കനാലിലെ കയ്യേറ്റഭൂമിയില്‍ എത്തിയ ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണനും റവന്യൂ സംഘവും

ചിന്നക്കനാലിലെ കയ്യേറ്റഭൂമിയില്‍ എത്തിയ ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണനും റവന്യൂ സംഘവും

ഇടുക്കി: ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ വെള്ളൂക്കുന്നേല്‍ കുടുംബം അനധികൃതമായി കൈവശം വെച്ചിരുന്ന സര്‍ക്കാര്‍ പുറംമ്പോക്ക് ഭൂമിയും കെട്ടിടങ്ങളും റവന്യൂ സംഘം തിരിച്ച് പിടിച്ചു. നടപടി ദേവികുളം സബ് കളക്ടറുടെ റിപ്പോര്‍ട്ടിന് പിന്നാലെ വന്ന ജില്ലാ കളക്ടറുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന്.  

ഇന്ന് ഉടമസ്ഥന്‍ കോടതിയെ സമീപിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് അവധി ദിവസമായിട്ടും ഞായറാഴ്ച ഭൂമി ഏറ്റെടുക്കാന്‍ അടിയന്തര നടപടി വന്നത്. പ്രതിഷേധം ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 60 പോലീസുകാര്‍ ഉള്‍പ്പെടെ നൂറോളം വരുന്ന ഉദ്യോഗസ്ഥ സംഘമാണ് ഭൂമി ഏറ്റെടുക്കാനായി ഇന്നലെ രാവിലെ സ്ഥലത്തെത്തിയത്. ദേവികുളം സബ് കളക്ടര്‍ എസ്. പ്രേംകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു നടപടി.  

വെള്ളൂക്കുന്നേല്‍ ജിമ്മി സഖറിയ കൈവശം വെച്ചിരുന്ന 9.015 ഏക്കറില്‍ 5 ഏക്കര്‍ ഭൂമിയാണ് കണ്ടുകെട്ടിയത്. റോഡിന്റെ ഇരുവശത്തുമായുള്ള ആനയിറങ്കല്‍ ക്യാമ്പ്, കലിപ്‌സോ അഡ്വഞ്ചേഴ്‌സ് ക്യാമ്പ് എന്നിവയും ഇവിടെയുള്ള കരിങ്കല്ലുകൊണ്ട് നിര്‍മ്മിച്ച ഒരു വീടും, 14 ടെന്റുകളും താല്‍ക്കാലിക ഷെഡ്ഡുകളും പിടിച്ചെടുത്ത സ്ഥലത്ത് ഉള്‍പ്പെടും. കെട്ടിടത്തിന്റെ ഡോറില്‍ നോട്ടീസ് പതിച്ചു. പിന്നാലെ ഗെയിറ്റിലെ താഴ് അറത്തുമാറ്റി പുതിയത് സ്ഥാപിച്ചു. കലിപ്‌സോ അഡ്വഞ്ചേഴ്‌സിന് മുന്നിലായി സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡും സ്ഥാപിച്ചു. ഗെയിറ്റിനുള്ളില്‍ ജിമ്മിയുടെ ഒരു ആഡംബര കാറും കിടപ്പുണ്ട്. ഇയാളെ പലതവണ ഫോണില്‍ വിളിച്ചെങ്കിലും എടുക്കാന്‍ തയ്യാറായില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഏറ്റെടുത്ത കെട്ടിടത്തിന്റെ വാതിലില്‍ നോട്ടീസ് പതിച്ച് പൂട്ട് സീല്‍ ചെയ്തപ്പോള്‍ (രണ്ടാമത്ത് കാണുന്നത് ഇതേ കെട്ടിടം)

ജിമ്മി സഖറിയ തന്റെ ഭൂമിയെന്ന് അവകാശപ്പെട്ട സ്ഥലങ്ങളുടെ നാല് പട്ടയങ്ങളാണ് ഹാജരാക്കിയത്. ഇതില്‍ മൂന്നും വ്യാജമാണെന്നും ഉള്ള ഒരു പട്ടയത്തിന്റെ പേരിലാണ് സര്‍ക്കാര്‍ പുറംമ്പോക്കായ ഭൂമി കയ്യേറിയിരുന്നതെന്നും കണ്ടെത്തി. ഈ പട്ടയ സ്ഥലം ഇവിടെ നിന്ന് അരകിലോ മീറ്ററോളം അകലെയാണ്. ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യന്‍, എല്‍ആര്‍ തഹസില്‍ദാര്‍ കെ.എസ്. ജോസഫ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ഗോപകുമാര്‍, കൃഷ്ണകുമാര്‍, മൂന്നാര്‍ എഎസ്പി സ്വപ്‌നില്‍ മഹാജന്‍ എന്നിവരും ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്നു.

എല്‍ആര്‍ തഹസില്‍ദാര്‍ ഭൂമിയേറ്റെടുക്കല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് സബ് കളക്ടര്‍ക്ക് നല്‍കും. ഇത് ലഭിച്ചാല്‍ ഉടന്‍ തന്നെ വിശദമായ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് നല്‍കുമെന്ന് സബ് കളക്ടറും പറഞ്ഞു. ഇതിനൊപ്പം കൈയേറ്റം സംബന്ധിച്ചുള്ള ജിമ്മിക്കെതിരായ കേസും മുന്നോട്ട് പോകും.

Tags: landidukkiചിന്നക്കനാല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

Kerala

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

Kerala

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

പുതിയ വാര്‍ത്തകള്‍

ഗൗതമബുദ്ധനും വിവേകാനന്ദസ്വാമികളും-2: ലോകത്തെ സ്വാധീനിച്ച ആശയങ്ങള്‍

കറുത്ത കുതിരകളാകാന്‍ നോര്‍വേ സുവര്‍ണ തലമുറ; ഒഡേഗാര്‍ഡ് ക്യാപ്റ്റന്‍, ഹാളണ്ടും പിന്നെ…

പുരപ്പുറ സോളാറടക്കമുള്ള പദ്ധതികള്‍ സംസ്ഥാനത്ത് അട്ടിമറിക്കുകയാണെന്ന് കെഡിഎസ്പിസി

15-കാരിയെ പ്രണയംനടിച്ച് സിനിമക്ക് കൊണ്ടുപോയി നഗ്നചിത്രം പകർത്തി ഭീഷണി, 35 പവൻ തട്ടിയ തലശ്ശേരി സ്വദേശി ഫഹീം അഹമ്മദ് അറസ്റ്റിൽ

ജെറിന്‍ പകര്‍ത്തിയതെന്ന തരത്തില്‍ പ്രചരിക്കുന്ന കടുവയുടെ ദൃശ്യം

കടുവയുടെ ആക്രമണം; നാല് സ്ത്രീകള്‍ ദാരുണമായി കൊല്ലപ്പെട്ടു

വി. ശ്രീകുമാര്‍, അഡ്വ. അനില്‍ വിളയില്‍

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ആസിഫ് കെ. യൂസഫ് വ്യാജ ഐഎഎസുകാരന്‍; ഉടന്‍ പുറത്താക്കണം: വിഎച്ച്പി

സ്വര്‍ണം ഇറക്കുമതി: അഞ്ച് വര്‍ഷത്തിനകം മൂന്നിരട്ടി വര്‍ദ്ധന

സ്വാമി ഈശയുടെ ‘ഐ തിയറി’ ശാസ്ത്രീയ ചര്‍ച്ചകള്‍ക്ക് ഐഐടി മദ്രാസ് വഴിതുറക്കുന്നു

‘അങ്കം അട്ടഹാസം’ സിനിമക്കെതിരെ സംഘടിത നെഗറ്റീവ് റിവ്യൂ; മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് മാധവ് സുരേഷ്

സംസ്‌കാരത്തിന്റെ പ്രവാഹത്തിലൂടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.