Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ശാപമോക്ഷം ലഭിക്കാതെ പഴശ്ശിയിലെ ഉദ്യാനം

പഴശ്ശി പദ്ധതി സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിച്ച പൂന്തോട്ടങ്ങളായിരുന്നു ഷട്ടറിനോട് ചേര്‍ന്ന് ഡാമിന്റെ താഴെ വശത്തായി ഉണ്ടായിരുന്ന് രണ്ട് മനോഹര പൂന്തോട്ടങ്ങള്‍. എന്നാല്‍ ഇന്ന് ഇവിടെ പൂന്തോട്ടങ്ങളുണ്ടായിരുന്നുവെന്ന് പറയാന്‍ പോലും പറ്റാത്ത സ്ഥിതിയിലാണുളളത്.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Oct 4, 2020, 10:32 pm IST
in Kannur

കണ്ണൂര്‍: വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ശാപമോക്ഷം ലഭിക്കാതെ പഴശ്ശിയിലെ ഉദ്യാനം. പഴശ്ശി ജലസേചന പദ്ധതിയുടെ ഭാഗമായി വര്‍ഷങ്ങള്‍ പഴക്കമുളളതും നിരവധി വിനോദ സഞ്ചാരികളെ ആകര്‍ഷിച്ചതുമായ ഉദ്യാനമാണ് ഏതാനും വര്‍ഷങ്ങളായി അധികൃതരുടെ കടുത്ത അനാസ്ഥ കാരണം കൂടുമൂടി പാമ്പുകളും മറ്റ് ജിവികളും വിഹരിക്കുന്ന കേന്ദ്രമായി മാറിയിരിക്കുന്നത്. 

പഴശ്ശി പദ്ധതി സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിച്ച പൂന്തോട്ടങ്ങളായിരുന്നു  ഷട്ടറിനോട് ചേര്‍ന്ന് ഡാമിന്റെ താഴെ വശത്തായി ഉണ്ടായിരുന്ന് രണ്ട് മനോഹര പൂന്തോട്ടങ്ങള്‍. എന്നാല്‍ ഇന്ന് ഇവിടെ പൂന്തോട്ടങ്ങളുണ്ടായിരുന്നുവെന്ന് പറയാന്‍ പോലും പറ്റാത്ത സ്ഥിതിയിലാണുളളത്. ഏതാനും വര്‍ഷം മുമ്പ് ഡാമിലെ ജലനിരപ്പുയര്‍ന്ന് ഷട്ടര്‍ തുറക്കാന്‍ സാധിക്കാതെ വന്നതോടെ വെളളം നിറഞ്ഞ് കവിഞ്ഞൊഴുകിയതോടെ ഒരു വശത്തെ ഉദ്യാനം പൂര്‍ണ്ണമായും നശിച്ചിരുന്നു. എന്നാല്‍ മറുഭാഗത്തേത് സംരക്ഷണമില്ലാതെ നശിക്കുകയായിരുന്നു.

പദ്ധതി  ആരംഭിച്ച് വര്‍ഷങ്ങളോളം ജലസേചന വകുപ്പിന് കീഴില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചരുന്ന ഉദ്യാനത്തിന്റെ നടത്തിപ്പും സംരക്ഷണവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഏറ്റെടുത്തതോടെ താളം തെറ്റുകയായിരുന്നു. തുടക്കത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നുവെങ്കിലും ഇടക്കാലത്ത് എല്ലാ തകിടം മറിഞ്ഞു.  രണ്ട് പാര്‍ക്കുകളും പുനരുദ്ധരിക്കുമെന്നും ഫണ്ട് നീക്കിവെച്ചിട്ടുണ്ടെന്നും ടൂറിസം വകുപ്പ് വ്യക്തമാക്കിയിരുന്നുവെങ്കിലും രണ്ട് പാര്‍ക്കുകളുടേയും നവീകരണം ഇതുവരെ നടന്നില്ല. മാത്രമല്ല കാലങ്ങളായി ലക്ഷങ്ങള്‍ ചിലവഴിച്ച ഈ രണ്ട് പാര്‍ക്കുകളും നവീകരിക്കാന്‍ തയ്യാറാകാത്ത അധികൃതര്‍ ലക്ഷങ്ങള്‍ മുടക്കി പാലത്തിന്റെ മറുകരയില്‍ വനങ്ങള്‍ തിങ്ങി നിറഞ്ഞ മറ്റൊരു പാര്‍ക്ക് സ്ഥാപിക്കുകയും ചെയ്തു. ഇതിന്റെ ഒരു ഭാഗവും കാടുകയറി നശിച്ചിരിക്കുകയാണ്. ഇത് സഞ്ചാരികള്‍ക്ക് തുറന്നു കൊടുത്തിട്ടുണ്ടെങ്കിലും യാതൊരു സുരക്ഷയും ഇല്ലാതെ വൃത്തി ശൂന്യമായി കന്നുകാലികളും പശുകളും അലഞ്ഞു തിരിയുന്ന അവസ്ഥയാണ്.

ജില്ലയിലെ മുഴുവന്‍ കാര്‍ഷികാവശ്യത്തിനുമായി ലക്ഷങ്ങള്‍ മുടക്കി തുടങ്ങിയ പദ്ധതി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ലക്ഷ്യത്തിലെത്താതെ ഒടുവില്‍ കുടിവെളള പദ്ധതിയായി മാറി. ഇതൊടൊപ്പം ജില്ലയിലെ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായി ഉയര്‍ന്ന പഴശ്ശി അധികൃതരുടെ കടുത്ത അനാസ്ഥയില്‍ ജനം തിരിഞ്ഞു നോക്കാത്ത സ്ഥിതിയിലാണ്. ദിനംപ്രതി നൂറുകണക്കിനാളുകള്‍ എത്തിയിരുന്നു ഇവിടെ. നിരവധി ബസ്സ് സര്‍വ്വീസുകളുണ്ടായിരുന്ന ഇവിടേക്ക് നിലവില്‍ ഒരു കെഎസ്ആര്‍ടിസി ബസ്സും സ്വാകാര്യ ബസ്സും മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. മാറിമാറി വന്ന സര്‍ക്കാരുകള്‍ ടൂറിസും വികസനത്തിനും പദ്ധതി വികസനത്തിനും കോടികളാണ് അനുവദിച്ചത്. എന്നാല്‍ ഇതെല്ലാം ഉദ്യോഗസ്ഥ-ഭരണകൂട ലോബികള്‍ വിഴുങ്ങുകയും പഴശ്ശിക്ക് വികസനം അന്യമായി മാറുകയായിരുന്നു. ഏറ്റവും ഒടുവില്‍ പദ്ധതി പ്രദേശത്ത് കോടികള്‍ മുടക്കി പഴശ്ശിസാഗര്‍ വൈദ്യുതി ഉല്‍പ്പാദന കേന്ദ്രം ആരംഭിക്കാനുളള തുരങ്ക നിര്‍മ്മാണമുള്‍പ്പെടെ അവസാന ഘട്ടത്തിലാണ്. സംസ്ഥാന ഖജനാവില്‍ നിന്നും കോടികള്‍ വിഴുങ്ങിയ ജലസേചന പദ്ധതി പ്രദേശത്തെ സര്‍ക്കാരിന്റെ പുതിയ പദ്ധതിയും അഴിമതിക്കാര്‍ക്ക് പണം വിഴുങ്ങാനുളള പദ്ധതിയാകുമോയെന്ന ചോദ്യം നാട്ടുകാര്‍ക്കിടയില്‍ ഉയരുകയാണ്.

Tags: ProjectPazhashikannur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

മഹായാഗഭൂമിയായ കൊട്ടിയൂര്‍ വൈശാഖോത്സവം

ദേശീയ സേവാഭാരതി ജില്ലാ ആശ്രയ കേന്ദ്രം നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സൂര്യകാന്ത് മഖേച്ഛ ഉദ്ഘാടനം ചെയ്യുന്നു
Kannur

ദേശീയ സേവാഭാരതി ആശ്രയ കേന്ദ്രം ഉദ്ഘാടനം ചെയ്തു

Kerala

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

Kerala

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

Kerala

സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം; മരിച്ചത് കണ്ണൂര്‍ മുതുകുട സ്വദേശി നബീസ

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ മാറിയതോടെ പൊലിസ് ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ക്ക് സ്ഥാനചലനം

നോർവേയിൽ ഇന്ത്യയെയും, മോദിയെയും അപമാനിക്കാൻ ശ്രമിച്ച് മാധ്യമപ്രവർത്തക ഹെല്ലെ ലിങ് ; ഹീറോയാക്കി ഏറ്റെടുത്ത് രാഹുലും , കൂട്ടരും

യൂറോപ്യന്‍ നാടോടിക്കഥയിലെ കുഴലൂത്തുകാരന്‍ പ്രത്യേക ഗാനം പാടി കുട്ടികളെ വശീകരിക്കുന്നു (ഇടത്ത്)

ഒരു രാജ്യത്തെ മുഴുവന്‍ കുട്ടികളെയും മാധുര്യമേറിയ സംഗീതത്താല്‍ വശീകരിച്ച നാടോടിക്കഥയിലെ കുഴലൂത്തുകാരനെപ്പോലെ പോലെ ജോസഫ് വിജയ്…

കോഴിക്കോട്ട് അംഗനവാടിയിലെത്തി ജീവനക്കാരിയെ കയറിപ്പിടിച്ച സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

പരാജയം എല്‍ഡിഎഫിന്റെയോ സിപിഎമ്മിന്റെയോ അവസാനമല്ലെന്ന് പിണറായി, ജനവിധി അംഗീകരിക്കുന്നു

ഭീകരവാദത്തെ ശക്തമായി നേരിടും , ഇരട്ടത്താപ്പില്ല ; ഇന്ത്യ-നോർഡിക് ബന്ധങ്ങളിലെ സുവർണ്ണ കാലഘട്ടത്തിന് തുടക്കമായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

കുട്ടികളെ വെച്ച് ഇനി ഇങ്ങനെ നാടകം കളിക്കരുത്, അയാളുടെ ജീവൻ വെച്ച് കളിക്കാതെ ദയവായി അയാൾക്ക് ഡിവോഴ്സ് നൽകൂ; രവി മോഹന്റെ ഭാര്യയ്‌ക്ക് വിമർശനം

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി, കിഫ്ബി മുന്‍ സിഇഒ  കെ.എം.എബ്രഹാമിനെതിരായ കേസില്‍ ഇടപെട്ടെന്ന് ആരോപണം

ഓപ്പറേഷൻ സിന്ദൂറിന് മറുപടിയായി ഇന്ത്യയുടെ ‘ഇല്ലാത്ത’ വ്യോമതാവളങ്ങൾ തകർത്തെന്ന് അവകാശവാദം; പാകിസ്താന് സ്വന്തം നാട്ടിൽ തന്നെ ട്രോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.