Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അശ്ലീലം ആരോഗ്യം; പുഴുവരിച്ച് നോക്കുകുത്തിയാകുന്ന നിപാ രാജകുമാരി, കൊറോണാ റാണി

വരികളില്‍ നിറഞ്ഞ്

എം. സതീശന്‍byഎം. സതീശന്‍
Oct 4, 2020, 05:20 am IST
inArticle

അധികാരത്തിന്റെ ആര്‍ത്തിയും ധൂര്‍ത്തും സൃഷ്ടിച്ച അശ്ലീലമലത്തിന്റെ ദുര്‍ഗന്ധമാണിപ്പോള്‍ കേരളം നിറയെ. ബിബിസി തള്ളും നമ്പര്‍വണ്‍ വീമ്പിളക്കലും പിഞ്ഞാണം മുതലുള്ള അവാര്‍ഡുകളും പൊക്കിപ്പിടിച്ച് ആഘോഷിച്ച് നടന്ന ആരോഗ്യമന്ത്രിണിയുടെ വകുപ്പ് പുഴുവരിച്ച് ജീര്‍ണിക്കുകയാണ്.  കോവിഡ് കാലത്ത് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് രണ്ട് ലക്ഷം കിടക്കകളുമായി കാത്തിരുന്ന സിപിഎമ്മുകാരുടെ വിശുദ്ധമാതാവിനിപ്പോള്‍ പണി അശ്ലീല യൂട്യൂബര്‍മാര്‍ക്ക് കയ്യടിക്കലാണ്. സാംസ്‌കാരികവും പ്രബുദ്ധവുമാണ് പോലും കേരളം. വിശുദ്ധ വിപ്ലവകാരികള്‍ നീട്ടിപ്പാടുന്നത് കേട്ടാല്‍ തോന്നുക പിണറായി വാഴുന്ന കേരളം പോലെ ഒരു മോഡല്‍ വേറെയില്ലെന്നാണ്.  

‘കൊന്നതാണ് എന്റെ പൊന്നുമക്കളെ’ എന്ന് നെഞ്ച് തല്ലി അലമുറയിടുന്ന ഒരു അച്ഛന്റെ നോവ് കാണാന്‍ മടിക്കുന്ന ഭരണകൂടത്തോട് എന്ത് പറയാനാണ്. കെട്ടിയുണ്ടാക്കിയ മാലാഖക്കുപ്പായം അഴിച്ച് വെച്ചിട്ട് ആഗോളഅവാര്‍ഡിത ഇങ്ങ് മണ്ണിലേക്ക് വരണം. സര്‍ക്കാര്‍ ആശുപത്രികളുടെ മേനി പറഞ്ഞ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിക്കാന്‍ കാണിച്ചതിന്റെ ഉശിര് ഒരു ശതമാനമെങ്കിലും സ്വന്തം വകുപ്പിലെന്ത് നടക്കുന്നു എന്ന് നോക്കാന്‍ തയ്യാറാകണം. മുരടിച്ച മാര്‍ക്‌സിസ്റ്റിന്റെ വലിഞ്ഞുമുറുകിയ മുഖഭാവം മാറ്റിവെച്ച് പ്രയാസം അനുഭവിക്കുന്ന ജനങ്ങളോട് സംവദിക്കാനിറങ്ങണം.

സ്വന്തം വകുപ്പിന്റെ അനാസ്ഥയില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി ചെറുവിരലനക്കിയ ചരിത്രമില്ല ആരോഗ്യമന്ത്രിക്ക്. കുറ്റക്കാര്‍ക്കെതിരെ നടപടിയില്ല. എന്തും ചെയ്തിട്ട് ഏതറ്റം വരെയും ന്യായീകരിക്കാന്‍ ഉളുപ്പില്ലാത്ത ചില കെട്ടുകാഴ്ചകളെ വൈകിട്ട് ചാനലുകള്‍ തോറും കയറ്റിയിരുത്തിയാല്‍ ഭരണം കേമമാവുമെന്ന് കരുതുന്നതാണ് മന്ത്രിയുടെ നയം. പക്ഷേ പൊള്ളുന്നത് ജനത്തിനാണ്. അവര്‍ തിരിച്ചു ചോദിക്കും. ചോദിക്കുമ്പോള്‍ കിട്ടിയ അവാര്‍ഡുകളുടെ പൊങ്ങച്ചം എഴുന്നെള്ളിച്ചാല്‍ പോരാതെ വരും.  

കെപിസിസി പ്രസിഡന്റ് ആരോഗ്യമന്ത്രിയെ നിപാ രാജകുമാരിയെന്നും കൊറോണാ റാണിയെന്നും ആക്ഷേപിച്ചു എന്നായിരുന്നു ഒരു കാലത്തെ മാര്‍ക്‌സിസ്റ്റ് ഹാലിളക്കം. സ്ത്രീവിരുദ്ധം, അശ്ലീലം എന്നൊക്കെയായിരുന്നു പരാതി. വിശുദ്ധമാതാവിനെ ചോദ്യം ചെയ്യാന്‍ പാടില്ലത്രെ. കല്ലുവെച്ച കള്ളം ഒരുളുപ്പുമില്ലാതെ പറഞ്ഞാണ് മന്ത്രി കോവിഡ്കാലത്തെ പൊങ്ങച്ചക്കാഴ്ചകള്‍ ചാനലുകള്‍ വഴി അവതരിപ്പിച്ചതെന്നോര്‍ക്കണം.  

മരണക്കണക്കില്‍ കേരളം പിന്നാക്കമാണെന്ന് കാണിക്കാന്‍ മറ്റ് പല സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് തള്ളിവിടുകയായിരുന്നു പരിപാടി. ആറ്റില്‍ കാണുന്ന ശവം തങ്ങളുടെ അതിര്‍ത്തിയില്‍ നിന്ന് തള്ളി അടുത്ത പോലീസ് സ്റ്റേഷന്‍ പരിധിയിലേക്ക് നീക്കുന്ന പോലീസ് ഉഡായിപ്പിനെ കുറിച്ച് തമാശകള്‍ കേട്ടിട്ടുണ്ട്. അതിലും നെറികെട്ട തള്ളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്.  

ബിബിസിയില്‍ മന്ത്രിയുടെ കൊറോണ നിയന്ത്രണ വായ്‌ത്താരിയാണ് ഇത്തരത്തില്‍ നാണക്കേടുണ്ടാക്കിയത്. ഗോവയ്‌ക്കെതിരെ മന്ത്രി ഇംഗ്ലീഷില്‍ കള്ളം പറഞ്ഞത് അന്നാണ്. പിന്നീടാണ് അതും പിആര്‍ വര്‍ക്കിന്റെ ഭാഗമായി തരപ്പെടുത്തിയതാണെന്ന് മലയാളികള്‍ക്ക് തിരിയുന്നത്. അധികാരത്തിലേറുന്നതിന് മുമ്പേ ഒരു നൂറ് ചുവന്ന പരസ്യങ്ങള്‍ രാജ്യത്തിനകത്തും പുറത്തുമുള്ള പത്രങ്ങള്‍ക്ക് നല്‍കിയതാണ് പിണറായി സര്‍ക്കാരിന്റെ തുടക്കം. തള്ളാനാണ് തീരുമാനം എന്ന് പ്രഖ്യാപിച്ച് തന്നെയാണ് അധികാരത്തിലേറിയതെന്ന് ചുരുക്കം. അപ്പോള്‍ ഇമ്മാതിരി കോള്‍മയിര്‍ കൊള്ളിക്കുന്ന അവാര്‍ഡുകള്‍ പ്രതീക്ഷിക്കണം.

ഐക്യരാഷ്‌ട്രസഭയുടെ വെബിനാര്‍ ആദരം. നിപയെ പിടിച്ചുനിര്‍ത്തിയതിന് അമേരിക്കന്‍ പുരസ്‌കാരം തുടങ്ങി മന്ത്രി പിടിച്ചുവാങ്ങാത്ത അവാര്‍ഡില്ല. കോവിഡിനെ ഒറ്റയ്‌ക്ക് പിടിച്ചുകെട്ടാമെന്ന് കരുതിയപ്പോഴാണ് ആ ക്രെഡിറ്റിന് പിണറായി കൂടി അവകാശവാദമുന്നയിച്ചതും ആറ് മണി സീരിയലില്‍ മന്ത്രിക്ക് കാഴ്ചക്കാരിയായി ഇരിക്കേണ്ടി വന്നതും. ഒപ്പിടല്‍ മുതല്‍ ചോദ്യോത്തരം തയ്യാറാക്കല്‍ വരെ കണ്‍സള്‍ട്ടന്‍സിക്ക് കരാര്‍ കൊടുക്കുന്ന ഇടപാടാണ് മുഖ്യന്. പാര്‍ട്ടിക്കാരെല്ലാം കൂടി ഊതിവീര്‍പ്പിച്ചെടുത്ത ബലൂണാണത്. വല്ലാണ്ട് ചീര്‍ത്ത് ഇത് ഇപ്പം പൊട്ടും എന്ന പരുവത്തിലാണ് താനും. അങ്ങനെ വല്ലതും സംഭവിച്ചുപോയാല്‍ പിന്നെ പാര്‍ട്ടിക്കാരുണ്ട് എന്ന ചോദ്യത്തിന് തുട്ടെറിഞ്ഞ് വളര്‍ത്തിയെടുത്ത നിരീക്ഷകര്‍ നല്‍കുന്ന പേരാണ് ആരോഗ്യമന്ത്രിണിയുടേത്.  

കാലാവധി തീരും മുമ്പേ, അതായത് നാറി മെഴുകുംമുമ്പേ പിണറായി ഇറങ്ങിപ്പോകണമെന്നും പകരം ബിബിസി ഫെയിം മന്ത്രിണിയെ ഇരുത്തിയാല്‍ അടുത്ത ഭരണം കൂടെപ്പോരുമെന്നുമായിരുന്നു നിരീക്ഷകരുടെ അഭിപ്രായം. കോടിയേരി മുതല്‍ ഐസക്ക് വരെയുള്ള സകലമാന ആര്‍ത്തിക്കാരെയും വെട്ടിനിരത്തുന്ന പിആര്‍ വര്‍ക്കാണ് മന്ത്രിക്കുണ്ടായിരുന്നതെന്ന് സാരം. അതാണിപ്പോള്‍ പുഴുവരിച്ച് നോക്കുകുത്തിയാകുന്നത്. ചുമന്നുകൊണ്ട് നടന്നവര്‍ വിഴുപ്പ് താഴെയിറക്കാനുള്ള തന്ത്രം പയറ്റിത്തുടങ്ങിയിരിക്കുന്നു. കാര്യമിത്രയും വഷളായിട്ടും മന്ത്രിക്ക് താല്പര്യമുള്ള കാര്യങ്ങളില്‍ അവര്‍ തിരക്കിലാണ്. അശ്ലീല യുട്യൂബറെ തല്ലിയതിന് അനുമോദനപത്രം സമര്‍പ്പിക്കണം. അതിന് അത് മുഴുവന്‍ കാണണം, കേള്‍ക്കണം. അയാളെ തല്ലിയ സാംസ്‌കാരികപ്രതിഭകളുടെ യുട്യൂബ് വീഡിയോകള്‍ കാണണം.  അവരെ കുറിച്ചും നല്ലവാക്ക് പറയണം. പാര്‍ട്ടിക്ക് ഇണങ്ങുന്ന എന്തോരം നല്ല വാക്കുകളാണ് ഇരു കൂട്ടരും പറയുന്നതെന്ന് ചൂണ്ടിക്കാട്ടി കാപ്‌സ്യൂള്‍ തയ്യാറാക്കണം. അങ്ങനെ തിരക്കോട് തിരക്കാണ്. അതിനൊക്കെ മുന്നില്‍  ഈ കൊറോണയൊക്കെ എന്ത്!

Tags: kerala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.