Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അശ്ലീലം ആരോഗ്യം; പുഴുവരിച്ച് നോക്കുകുത്തിയാകുന്ന നിപാ രാജകുമാരി, കൊറോണാ റാണി

വരികളില്‍ നിറഞ്ഞ്

എം. സതീശന്‍ by എം. സതീശന്‍
Oct 4, 2020, 05:20 am IST
in Article

അധികാരത്തിന്റെ ആര്‍ത്തിയും ധൂര്‍ത്തും സൃഷ്ടിച്ച അശ്ലീലമലത്തിന്റെ ദുര്‍ഗന്ധമാണിപ്പോള്‍ കേരളം നിറയെ. ബിബിസി തള്ളും നമ്പര്‍വണ്‍ വീമ്പിളക്കലും പിഞ്ഞാണം മുതലുള്ള അവാര്‍ഡുകളും പൊക്കിപ്പിടിച്ച് ആഘോഷിച്ച് നടന്ന ആരോഗ്യമന്ത്രിണിയുടെ വകുപ്പ് പുഴുവരിച്ച് ജീര്‍ണിക്കുകയാണ്.  കോവിഡ് കാലത്ത് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് രണ്ട് ലക്ഷം കിടക്കകളുമായി കാത്തിരുന്ന സിപിഎമ്മുകാരുടെ വിശുദ്ധമാതാവിനിപ്പോള്‍ പണി അശ്ലീല യൂട്യൂബര്‍മാര്‍ക്ക് കയ്യടിക്കലാണ്. സാംസ്‌കാരികവും പ്രബുദ്ധവുമാണ് പോലും കേരളം. വിശുദ്ധ വിപ്ലവകാരികള്‍ നീട്ടിപ്പാടുന്നത് കേട്ടാല്‍ തോന്നുക പിണറായി വാഴുന്ന കേരളം പോലെ ഒരു മോഡല്‍ വേറെയില്ലെന്നാണ്.  

‘കൊന്നതാണ് എന്റെ പൊന്നുമക്കളെ’ എന്ന് നെഞ്ച് തല്ലി അലമുറയിടുന്ന ഒരു അച്ഛന്റെ നോവ് കാണാന്‍ മടിക്കുന്ന ഭരണകൂടത്തോട് എന്ത് പറയാനാണ്. കെട്ടിയുണ്ടാക്കിയ മാലാഖക്കുപ്പായം അഴിച്ച് വെച്ചിട്ട് ആഗോളഅവാര്‍ഡിത ഇങ്ങ് മണ്ണിലേക്ക് വരണം. സര്‍ക്കാര്‍ ആശുപത്രികളുടെ മേനി പറഞ്ഞ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിക്കാന്‍ കാണിച്ചതിന്റെ ഉശിര് ഒരു ശതമാനമെങ്കിലും സ്വന്തം വകുപ്പിലെന്ത് നടക്കുന്നു എന്ന് നോക്കാന്‍ തയ്യാറാകണം. മുരടിച്ച മാര്‍ക്‌സിസ്റ്റിന്റെ വലിഞ്ഞുമുറുകിയ മുഖഭാവം മാറ്റിവെച്ച് പ്രയാസം അനുഭവിക്കുന്ന ജനങ്ങളോട് സംവദിക്കാനിറങ്ങണം.

സ്വന്തം വകുപ്പിന്റെ അനാസ്ഥയില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി ചെറുവിരലനക്കിയ ചരിത്രമില്ല ആരോഗ്യമന്ത്രിക്ക്. കുറ്റക്കാര്‍ക്കെതിരെ നടപടിയില്ല. എന്തും ചെയ്തിട്ട് ഏതറ്റം വരെയും ന്യായീകരിക്കാന്‍ ഉളുപ്പില്ലാത്ത ചില കെട്ടുകാഴ്ചകളെ വൈകിട്ട് ചാനലുകള്‍ തോറും കയറ്റിയിരുത്തിയാല്‍ ഭരണം കേമമാവുമെന്ന് കരുതുന്നതാണ് മന്ത്രിയുടെ നയം. പക്ഷേ പൊള്ളുന്നത് ജനത്തിനാണ്. അവര്‍ തിരിച്ചു ചോദിക്കും. ചോദിക്കുമ്പോള്‍ കിട്ടിയ അവാര്‍ഡുകളുടെ പൊങ്ങച്ചം എഴുന്നെള്ളിച്ചാല്‍ പോരാതെ വരും.  

കെപിസിസി പ്രസിഡന്റ് ആരോഗ്യമന്ത്രിയെ നിപാ രാജകുമാരിയെന്നും കൊറോണാ റാണിയെന്നും ആക്ഷേപിച്ചു എന്നായിരുന്നു ഒരു കാലത്തെ മാര്‍ക്‌സിസ്റ്റ് ഹാലിളക്കം. സ്ത്രീവിരുദ്ധം, അശ്ലീലം എന്നൊക്കെയായിരുന്നു പരാതി. വിശുദ്ധമാതാവിനെ ചോദ്യം ചെയ്യാന്‍ പാടില്ലത്രെ. കല്ലുവെച്ച കള്ളം ഒരുളുപ്പുമില്ലാതെ പറഞ്ഞാണ് മന്ത്രി കോവിഡ്കാലത്തെ പൊങ്ങച്ചക്കാഴ്ചകള്‍ ചാനലുകള്‍ വഴി അവതരിപ്പിച്ചതെന്നോര്‍ക്കണം.  

മരണക്കണക്കില്‍ കേരളം പിന്നാക്കമാണെന്ന് കാണിക്കാന്‍ മറ്റ് പല സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് തള്ളിവിടുകയായിരുന്നു പരിപാടി. ആറ്റില്‍ കാണുന്ന ശവം തങ്ങളുടെ അതിര്‍ത്തിയില്‍ നിന്ന് തള്ളി അടുത്ത പോലീസ് സ്റ്റേഷന്‍ പരിധിയിലേക്ക് നീക്കുന്ന പോലീസ് ഉഡായിപ്പിനെ കുറിച്ച് തമാശകള്‍ കേട്ടിട്ടുണ്ട്. അതിലും നെറികെട്ട തള്ളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്.  

ബിബിസിയില്‍ മന്ത്രിയുടെ കൊറോണ നിയന്ത്രണ വായ്‌ത്താരിയാണ് ഇത്തരത്തില്‍ നാണക്കേടുണ്ടാക്കിയത്. ഗോവയ്‌ക്കെതിരെ മന്ത്രി ഇംഗ്ലീഷില്‍ കള്ളം പറഞ്ഞത് അന്നാണ്. പിന്നീടാണ് അതും പിആര്‍ വര്‍ക്കിന്റെ ഭാഗമായി തരപ്പെടുത്തിയതാണെന്ന് മലയാളികള്‍ക്ക് തിരിയുന്നത്. അധികാരത്തിലേറുന്നതിന് മുമ്പേ ഒരു നൂറ് ചുവന്ന പരസ്യങ്ങള്‍ രാജ്യത്തിനകത്തും പുറത്തുമുള്ള പത്രങ്ങള്‍ക്ക് നല്‍കിയതാണ് പിണറായി സര്‍ക്കാരിന്റെ തുടക്കം. തള്ളാനാണ് തീരുമാനം എന്ന് പ്രഖ്യാപിച്ച് തന്നെയാണ് അധികാരത്തിലേറിയതെന്ന് ചുരുക്കം. അപ്പോള്‍ ഇമ്മാതിരി കോള്‍മയിര്‍ കൊള്ളിക്കുന്ന അവാര്‍ഡുകള്‍ പ്രതീക്ഷിക്കണം.

ഐക്യരാഷ്‌ട്രസഭയുടെ വെബിനാര്‍ ആദരം. നിപയെ പിടിച്ചുനിര്‍ത്തിയതിന് അമേരിക്കന്‍ പുരസ്‌കാരം തുടങ്ങി മന്ത്രി പിടിച്ചുവാങ്ങാത്ത അവാര്‍ഡില്ല. കോവിഡിനെ ഒറ്റയ്‌ക്ക് പിടിച്ചുകെട്ടാമെന്ന് കരുതിയപ്പോഴാണ് ആ ക്രെഡിറ്റിന് പിണറായി കൂടി അവകാശവാദമുന്നയിച്ചതും ആറ് മണി സീരിയലില്‍ മന്ത്രിക്ക് കാഴ്ചക്കാരിയായി ഇരിക്കേണ്ടി വന്നതും. ഒപ്പിടല്‍ മുതല്‍ ചോദ്യോത്തരം തയ്യാറാക്കല്‍ വരെ കണ്‍സള്‍ട്ടന്‍സിക്ക് കരാര്‍ കൊടുക്കുന്ന ഇടപാടാണ് മുഖ്യന്. പാര്‍ട്ടിക്കാരെല്ലാം കൂടി ഊതിവീര്‍പ്പിച്ചെടുത്ത ബലൂണാണത്. വല്ലാണ്ട് ചീര്‍ത്ത് ഇത് ഇപ്പം പൊട്ടും എന്ന പരുവത്തിലാണ് താനും. അങ്ങനെ വല്ലതും സംഭവിച്ചുപോയാല്‍ പിന്നെ പാര്‍ട്ടിക്കാരുണ്ട് എന്ന ചോദ്യത്തിന് തുട്ടെറിഞ്ഞ് വളര്‍ത്തിയെടുത്ത നിരീക്ഷകര്‍ നല്‍കുന്ന പേരാണ് ആരോഗ്യമന്ത്രിണിയുടേത്.  

കാലാവധി തീരും മുമ്പേ, അതായത് നാറി മെഴുകുംമുമ്പേ പിണറായി ഇറങ്ങിപ്പോകണമെന്നും പകരം ബിബിസി ഫെയിം മന്ത്രിണിയെ ഇരുത്തിയാല്‍ അടുത്ത ഭരണം കൂടെപ്പോരുമെന്നുമായിരുന്നു നിരീക്ഷകരുടെ അഭിപ്രായം. കോടിയേരി മുതല്‍ ഐസക്ക് വരെയുള്ള സകലമാന ആര്‍ത്തിക്കാരെയും വെട്ടിനിരത്തുന്ന പിആര്‍ വര്‍ക്കാണ് മന്ത്രിക്കുണ്ടായിരുന്നതെന്ന് സാരം. അതാണിപ്പോള്‍ പുഴുവരിച്ച് നോക്കുകുത്തിയാകുന്നത്. ചുമന്നുകൊണ്ട് നടന്നവര്‍ വിഴുപ്പ് താഴെയിറക്കാനുള്ള തന്ത്രം പയറ്റിത്തുടങ്ങിയിരിക്കുന്നു. കാര്യമിത്രയും വഷളായിട്ടും മന്ത്രിക്ക് താല്പര്യമുള്ള കാര്യങ്ങളില്‍ അവര്‍ തിരക്കിലാണ്. അശ്ലീല യുട്യൂബറെ തല്ലിയതിന് അനുമോദനപത്രം സമര്‍പ്പിക്കണം. അതിന് അത് മുഴുവന്‍ കാണണം, കേള്‍ക്കണം. അയാളെ തല്ലിയ സാംസ്‌കാരികപ്രതിഭകളുടെ യുട്യൂബ് വീഡിയോകള്‍ കാണണം.  അവരെ കുറിച്ചും നല്ലവാക്ക് പറയണം. പാര്‍ട്ടിക്ക് ഇണങ്ങുന്ന എന്തോരം നല്ല വാക്കുകളാണ് ഇരു കൂട്ടരും പറയുന്നതെന്ന് ചൂണ്ടിക്കാട്ടി കാപ്‌സ്യൂള്‍ തയ്യാറാക്കണം. അങ്ങനെ തിരക്കോട് തിരക്കാണ്. അതിനൊക്കെ മുന്നില്‍  ഈ കൊറോണയൊക്കെ എന്ത്!

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

പുതിയ വാര്‍ത്തകള്‍

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.