Saturday, June 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ക്രൂരം, ഈ ‘കരുതല്‍’

മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനങ്ങളില്‍ നേട്ടങ്ങളുടെ വീമ്പുപറച്ചിലുകള്‍, ആരോഗ്യ മന്ത്രി കെ.കെ. ശൈലജ കരുതലിന്റെ കണക്കുകള്‍ നിരത്തുന്നു. പക്ഷേ, എല്ലാം വെറും പൊള്ളത്തരങ്ങളെന്നു തെളിയിക്കുന്നു ഓരോ ദിവസത്തേയും സംഭവങ്ങള്‍. ക്രൂരമായ അലംഭാവത്തിന്റെ അടയാളങ്ങളായി രോഗികളുടെ രോദനങ്ങള്‍...ഉറ്റവരുടെ വിലാപങ്ങള്‍....

Janmabhumi Online by Janmabhumi Online
Sep 29, 2020, 11:30 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊറോണ രോഗിയെ പുഴുവരിച്ചു

തിരുവനന്തപുരം: അപകടത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന  രോഗിയെ പുഴുവരിച്ചു.  രോഗിക്ക് കോവിഡുകൂടി പിടിപെട്ടതിനാല്‍ കൂട്ടിരിപ്പില്‍ നിന്ന് ബന്ധുക്കളെ ഒഴിവാക്കി. എന്നാല്‍ ആശുപത്രി അധികൃതരില്‍ നിന്നും ലഭിച്ചത് അവഗണനയും.  

വട്ടിയൂര്‍ക്കാവ് തോപ്പുമുക്ക് നേതാജി റോഡ് ടി.സി 6/244ല്‍ വാടകയ്‌ക്ക് താമസിച്ചുവരുന്ന  അനില്‍കുമാറിന് (55) ആണ് ഈ ദുര്‍ഗതി. കഴിഞ്ഞ ആഗസ്റ്റ്  21ന് വീടിനു സമീപത്തുവച്ച് ഒരു വീഴ്ചയെ തുടര്‍ന്ന് പരിക്കേറ്റ അനിലിനെ പേരൂര്‍ക്കട ഗവ. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഴ്ചയില്‍ കഴുത്തിനും നട്ടെല്ലിന്റെ ഭാഗത്തും കാര്യമായ ക്ഷതം ഏറ്റിരുന്നു. കഴുത്തിനേറ്റ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന്  അനിലിനെ  തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓര്‍ത്തോ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു.  

ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കൊറോണ ടെസ്റ്റ് നടത്തിയെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. പിന്നീട് അനില്‍കുമാറിനെ ജനറല്‍ വാര്‍ഡിലേക്ക് മാറ്റി. രണ്ടാമത് നടത്തിയ പരിശോധനയില്‍ കൊറോണ പോസിറ്റീവായി. ഇതോടെ അനിലിനെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി.  ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം അനിലിന്റെ ബന്ധുക്കള്‍ നിരീക്ഷണത്തില്‍ പോയി. സെപ്തംബര്‍ 26ന് വൈകുന്നേരം കോവിഡ് നെഗറ്റീവായെന്ന്  ബന്ധുക്കളെ അറിയിച്ചു. 27ന് ഉച്ചയോടുകൂടി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തശേഷം അനിലിനെ ബന്ധുക്കള്‍ വട്ടിയൂര്‍ക്കാവിലെ വീട്ടിലേക്ക് കൊണ്ടു വരികയായിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അനില്‍ കുമാര്‍ എന്ന രോഗി. ശരീരത്തില്‍ പുഴുവരിച്ചപ്പോഴുണ്ടായ മുറിവുകള്‍ നിലയില്‍ (വലത്)

മണിക്കൂറുകള്‍ കാത്ത് നിന്ന ശേഷമാണ് ഡിസ്ചര്‍ജ്ജ് നല്‍കിയതെന്ന് അനിലിന്റെ മകന്‍ അഭിലാഷ് പറയുന്നു.   വീട്ടില്‍ ചെന്ന് നോക്കിയപ്പോള്‍  അനിലിന്റെ കഴുത്തിലെ വ്രണത്തില്‍ പുഴുവരിച്ച് തുടങ്ങി.  മുറിവില്‍ വച്ചിരുന്ന പഞ്ഞിയും മരുന്നും മാറ്റിയിട്ട് ദിവസങ്ങളായി. ഇത് അണുബാധയ്‌ക്ക് കാരണമായി. ദിവസങ്ങളായി ഒരേ രീതിയില്‍ കിടന്നതിനാല്‍ മുതുകിലും മുറിവുകള്‍ ഉണ്ടായി. വീട്ടില്‍ എത്തി മണിക്കൂറുകള്‍ക്കകം അനിലിന്റെ ആരോഗ്യനിലയും  വഷളാകുകയായിരുന്നു. ഒടുവില്‍ കുലശേഖരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ എത്തിയാണ് തുടര്‍ ശുശ്രൂഷകള്‍ നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടു.  മനുഷ്യാവകാശ കമ്മീഷനും ബന്ധുക്കള്‍ പരാതി നല്‍കി. അനില്‍കുമാറിന് വീട്ടില്‍തന്നെ എല്ലാവിധ ചികിത്സകളും നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

‘എന്റെ  മക്കളെ കൊന്നതാണ്…‘

പിറവിയില്‍  പൊലിഞ്ഞ കുഞ്ഞുങ്ങളുടെ അച്ഛന്റെ വിലാപം; ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതിനെതിരെ വ്യാപക പ്രതിഷേധം; മഞ്ചേരി മെഡിക്കല്‍ കോളേജിനെതിരെ  നിയമനടപടിക്കൊരുങ്ങി ബന്ധുക്കള്‍

മലപ്പുറം: ‘എന്റെ മക്കളെ കൊന്നതാണ്… പ്രിയപ്പെട്ടവള്‍ ഐസിയുവിലാണ്, പ്രാര്‍ത്ഥിക്കണം.’ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് തന്റെ പിഞ്ചോമനകളെ നഷ്ടപ്പെട്ട അച്ഛന്റെ വിലാപമാണിത്. കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി ഷെരീഫ്-സഹല ദമ്പതികളുടെ കുട്ടികളാണ് കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചത്. കൊറോണ മുക്തയായിട്ടും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ നിഷേധിച്ചതോടെ പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയേയും കൊണ്ട് സ്വകാര്യ ആശുപത്രികളിലടക്കം അലഞ്ഞ് 14 മണിക്കൂറിന് ശേഷമാണ് ഷെരീഫ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയത്.

ശനിയാഴ് പുലര്‍ച്ചെ മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിയെങ്കിലും കൊറോണ ചികിത്സാ കേന്ദ്രമായതിനാല്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ്ജ് നല്‍കുകയായിരുന്നു. കോഴിക്കോട്ടേക്കുള്ള യാത്രമധ്യേ തുടര്‍ ചികിത്സക്കായി വിവിധ ആശുപത്രികളെ ദമ്പതികള്‍ സമീപിച്ചു, പക്ഷേ എല്ലാവരും കൈയൊഴിഞ്ഞു. ആന്റിജന്‍ പരിശോധനാ ഫലം ഉണ്ടായിട്ടും ആര്‍ടിപിസിആര്‍ ഫലം വേണമെന്ന് നിര്‍ബന്ധം പിടിച്ചാണ് ചികിത്സ നിഷേധിച്ചത്. 14 മണിക്കൂറിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സഹല ഞായറാഴ്ച വൈകിട്ടോടെ പ്രസവിച്ചെങ്കിലും രണ്ട് കുട്ടികളുടെയും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ട് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കിഴിശ്ശേരിയിലെത്തിച്ച കുട്ടികളുടെ മൃതദേഹം സംസ്‌കരിച്ചു. സഹല ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്.

മക്കളുടെ മൃതദേഹം കബറടക്കാനായി കൊണ്ടുപോകുന്ന ഷെരീഫ്‌

ഉത്തരവാദികളായവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇനി ആര്‍ക്കും ഈ ദുരവസ്ഥ ഉണ്ടാകരുതെന്നും ഷെരീഫ് പറഞ്ഞു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, രണ്ട് ഡോക്ടര്‍മാര്‍, ഒരു നഴ്‌സ് എന്നിവര്‍ക്കെതിരെ പോലീസിലടക്കം പരാതി നല്‍കാനാണ് തീരുമാനം. അതിനിടെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സംഭവത്തില്‍ മലപ്പുറം ഡിഎംഒയോടും പോലീസ് സൂപ്രണ്ടിനോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ യുവജനസംഘടനകള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തി.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍covidkk shailaja
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ വായനാ മഹോത്സവം ഉദ്ഘാടനം; ‘കൂടുതല്‍ സംസാരിച്ചാല്‍ മുഖ്യമന്ത്രിക്ക് ദേഷ്യം വരും’

Main Article

പിഡിപിയും ജമാഅത്തെയും പിന്നെ പിണറായിയും

.
Kerala

ഞാൻ വിദ്യാസമ്പന്നയായ യുവതി; മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നു: മറുപടി സത്യവാങ്മൂലവുമായി വീണ വിജയൻ

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Kerala

കേരളത്തില്‍ ദേശീയ പാത നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കും; കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി

പുതിയ വാര്‍ത്തകള്‍

അസമിൽ അനധികൃതമായി താമസിച്ചിരുന്ന 30,000 ത്തോളം ബംഗ്ലാദേശികളെ കാണാതായി ; മറ്റ് സംസ്ഥാനങ്ങളിലേയ്‌ക്ക് കടന്നുവെന്ന് സംശയം

എന്റെ കുടുംബം കടുത്ത ഹിന്ദു മത വിശ്വാസികൾ : പതിവായി ക്ഷേത്രത്തില്‍ പോകും ; ഉഷ വാൻസ്

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയിരിക്കുന്ന എല്ലാ ക്ഷേത്രങ്ങളും  7 ദിവസത്തിനുള്ളിൽ തിരികെ നൽകണം ; മുന്നറിയിപ്പ് നൽകി ബംഗ്ലാദേശിലെ ഹിന്ദു വിശ്വാസികൾ

അവരുടെ കാലൊക്കെ പഴുത്ത് നാറിയിരിക്കുകയല്ലേ’;’അവരെ പുറത്തുകൊണ്ടിരുത്ത്,അന്ന് മമ്മൂട്ടി സെറ്റിൽ ഭയങ്കര ബഹളമുണ്ടാക്കി; നടി ശാന്ത കുമാരി

വിമാനാപകടത്തിനു പിന്നാലെ തകർപ്പൻ ആഘോഷം; എയർ ഇന്ത്യയുടെ സ്ഥാപനത്തിലെ നാല് മുതിർന്ന ജീവനക്കാർ പുറത്ത്

പേവിഷ ബാധ: കണ്ണൂരിൽ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന ദേശീയ വിദ്യാഭ്യാസ സമ്മേളനം സ്വാഗത സംഘം രൂപീകരണം ശിക്ഷാ സംസ്‌കൃതി ഉദ്ധ്യാന്‍ ന്യാസ് ദേശീയ ഖജാന്‍ജി സുരേഷ് ഗുപ്ത ഉദ്ഘാടനം ചെയ്യുന്നു. വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ ഡോ. ഇന്ദുചൂഡന്‍, ദേശീയ സംയോജകന്‍ എ. വിനോദ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ചെയര്‍മാന്‍ മധു എസ്. നായര്‍ സമീപം

ദേശീയ വിദ്യാഭ്യാസ സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

സിന്തറ്റിക്ക് ഹോക്കി ടര്‍ഫ് ഒരുങ്ങി; സ്പോര്‍ട്സ് ഹബ്ബ് ആകാന്‍ മഹാരാജാസ് കോളജ് ഗ്രൗണ്ട്

സേണിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍

പൗരാണിക ശാസ്ത്ര വിശകലനം ആധുനിക ശാസ്ത്ര ദൃഷ്ടിയില്‍

കൊൽക്കത്തയിൽ നിയമ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവം; കോളേജ് സെക്യൂരിറ്റി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies