Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സംഗീതകലയുടെ ശങ്കരാഭരണം

ദക്ഷിണേന്ത്യയുടെ സ്വകാര്യ അഹങ്കാരമായ ബാലു എന്ന മനുഷ്യന്‍ എന്നും നമ്മില്‍ നിറഞ്ഞു നില്‍ക്കും... ആ ശബ്ദം ഇനിയും നമ്മില്‍ പെയ്തിറങ്ങും കാലങ്ങളോളം..

ജിനു ഗിരിപ്രകാശ് by ജിനു ഗിരിപ്രകാശ്
Sep 26, 2020, 05:18 am IST
in Article

പ്രിയപ്പെട്ടവര്‍ എന്നെയോര്‍ത്ത് ആശങ്കപ്പെടേണ്ട. നേരിയ ജലദോഷം മാത്രമാണുള്ളത്. രണ്ട് ദിവസത്തിനകം ആശുപത്രി വിടും…

എത്ര കഠിന സ്വരങ്ങളും തെല്ലും ആയാസമില്ലാതെ പാടി ഫലിപ്പിക്കുന്ന ദൈവിക ഗായകന്റെ കണ്ഠമിടറുന്നതും ശ്വാസം മുറിയുന്നതും ആദ്യമായി ആരാധകര്‍ കേട്ടത് ഈ വാക്കുകളിലാണ്്.

ഏറ്റവുമൊടുവില്‍ ആശുപത്രി ചുവരുകള്‍ക്കുള്ളില്‍ നിന്ന് വീഡിയോ സന്ദേശം വഴി ആരാധകരോട് സംസാരിക്കുമ്പോഴും തിരികെ വരാനാകുമെന്ന പൂര്‍ണ വിശ്വാസം ആ മഹാഗായകനുണ്ടായിരുന്നു. എന്നാല്‍, ആരാധകരില്‍ വീണ്ടും ശങ്കരാഭരണം പെയ്യിക്കാന്‍ ആ ഗാന ചക്രവര്‍ത്തി ഇനിയില്ല. ലോകത്തെ ദുരിതത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിട്ട മഹാമാരിയുടെ ഒടുവിലത്തെ ക്രൂരത.

1946 ജൂണ്‍ നാലിന് ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ ഹരികഥാ കലാകാരനും നാടകനടനുമായ എസ്.പി. സംബമൂര്‍ത്തിയുടെയും ശകുന്തളഅമ്മയുടെയും മകനായായിരുന്നു  ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യത്തിന്റെ ജനനം. ഗായിക എസ്.പി. ഷൈലജയുള്‍പ്പെടെ ഏഴ് സഹോദരങ്ങള്‍.

കലയും സംഗീതവും മാത്രം നിറഞ്ഞു നിന്ന കുട്ടിക്കാലം. എന്നാല്‍ മകന്‍ ഒരു എഞ്ചിനീയറായി കാണണമെന്ന ആഗ്രഹത്തില്‍ അച്ഛന്‍ എസ്പിബിയെ അനന്തപൂരിലെ ജെഎന്‍ടിയു എഞ്ചിനീയറിങ് കോളേജില്‍ ചേര്‍ത്തു. പക്ഷെ ടൈഫോയ്ഡ് അതു മുടക്കി. പിന്നീട് ചെന്നൈയില്‍ വീണ്ടും എഞ്ചിനീയറിങ്ങിന് ചേര്‍ന്നെങ്കിലും അപ്പോഴേക്കും സംഗീതത്തോടുള്ള തീവ്ര പ്രണയം മനസ്സില്‍ കയറിക്കൂടി.

ഇളയരാജ, ഗംഗൈ അമരന്‍ തുടങ്ങിയ സുഹൃത്തുക്കള്‍ക്കൊപ്പം ലളിതഗാന സംഘമുണ്ടാക്കി. പല മത്സരങ്ങളിലും മികച്ച ഗായകനായി. ഒടുവില്‍ 1966 ഡിസംബര്‍ 15ന് എസ്.പി. കോദണ്ഡപാണിയുടെ സംഗീതത്തില്‍ ശ്രീശ്രീ മര്യാദ രമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമാ അരങ്ങേറ്റം. കാലങ്ങള്‍ക്കിപ്പുറം സ്വന്തമായി തുടങ്ങിയ റെക്കോഡിങ് സ്റ്റുഡിയോയ്‌ക്ക്് ജീവിതം മാറ്റിമറിച്ച കോദണ്ഡപാണിയുടെ പേരു തന്നെ നല്‍കി ഗുരുത്വമുള്ള ആ കലാകാരന്‍.

തുടക്കത്തില്‍ ഒന്നോ രണ്ടോ പാട്ടുകള്‍ പാടി കടന്നുപോകാമെന്നേ എസ്പിബി കരിതിയിരുന്നുള്ളൂ. ഖണ്ഡസാല, പി.ബി. ശ്രീനിവാസന്‍ അടക്കം തെലുങ്കില്‍ നിറഞ്ഞു നിന്ന കാലം. ഇവരെ പോലെ കാലങ്ങളോളം സിനിമാ ഗായകനായി തുടരാന്‍ സംഗീതം അഭ്യസിച്ചിട്ടില്ലാത്ത തനിക്ക് സാധിക്കുമോയെന്നായിരുന്നു സംശയം.

ചെന്നൈയില്‍ അയച്ച് പഠിപ്പിക്കുന്നതിലെ അച്ഛന്റെ സാമ്പത്തിക ബുദ്ധിമുട്ടിന് തന്റെ വരുമാനം ഒരാശ്വാസമാകുമല്ലോ എന്ന് കരുതിയാണ് അന്ന് ഓരോ പാട്ടും പാടിയിരുന്നത്. പത്തോ പതിനഞ്ചോ പാട്ടു വരെ കിട്ടുമായിരിക്കും എന്ന് പ്രതീക്ഷ. എന്നാല്‍, തുടരെ ഇരുപതോളം പാട്ടുകള്‍ തേടിയെത്തിയപ്പോള്‍ തന്റെ ജന്മത്തിന് പിന്നില്‍ സവിശേഷമായ എന്തോ കാരണമുണ്ടെന്ന തോന്നല്‍ ഉടലെടുത്തു. ദൈവം പാടാനായി സൃഷ്ടിച്ചവനാണെന്ന് അന്നുമുതല്‍ ചിന്ത തുടങ്ങി.  

 സംഗീതമാണ് ജീവിതം എന്ന തിരിച്ചറിവില്‍ നിന്നങ്ങനെ നാല്‍പ്പതിനായിരം ഗാനങ്ങള്‍ പിറവികൊണ്ടു. ലോകത്ത് ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തതിന്റെ ഗിന്നസ് റെക്കോഡ്. തെലുങ്കിലും തമിഴിലും കന്നഡയിലും ഒരേസമയം ഏറ്റവും തിരക്കുള്ള ഗായകന്‍. ആറുവട്ടം ദേശീയ പുരസ്‌കാരം, പദ്മശ്രീ, പദ്മവിഭൂഷണ്‍, കേരള സര്‍ക്കാരിന്റെ ഹരിവരാസനം പുരസ്‌കാരം, തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരം തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര അംഗീകാരങ്ങള്‍.സംഗീത സംവിധായകന്‍, അഭിനേതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നിങ്ങനെ പല പല റോളുകള്‍.  

 കമല്‍ ഹാസനും സല്‍മാന്‍ ഖാനും രജനികാന്തിനും തുടങ്ങി അനേകം കലാകാരന്മാര്‍ക്കാണ് മൊഴിമാറ്റ ചിത്രങ്ങളില്‍ അദ്ദേഹം ശബ്ദം നല്‍കിയത്. തിരക്കേറിയ ഗായകന്റെ അഹന്തകളൊന്നുമില്ലാതെ ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റാകാനും എസ്പിബി എന്ന മനുഷ്യന്‍ മടികാണിച്ചില്ല. ഒരിക്കല്‍ ഒരു വേദിയില്‍ ഇളയനിലാ എന്ന ഗാനം എസ്പിബി പാടുന്നതിനിടെ പുല്ലാങ്കുഴല്‍ കലാകാരന് തെറ്റുപറ്റി. അന്ന് അദ്ദേഹത്തിന് അത് ശരിയായി വായിക്കാന്‍ വീണ്ടും അവസരം നല്‍കിയ ആ സന്ദര്‍ഭം വിവരിക്കും കലാകാരന്മാരോടും സഹജീവികളോടുമുള്ള ആ മനുഷ്യന്റെ സ്നേഹവും കരുതലും. ഗായകനെന്നതിലുപരി നല്ല മനുഷ്യ ജീവി എന്നാണ് നേരിട്ട് പരിചയമുള്ളവര്‍ അദ്ദേഹത്തെ എന്നും വിശേഷിപ്പിക്കാറ്.

മണ്ണില്‍ ഇന്ത കാതല്‍, മലരേ മൗനമാ, സുന്ദരീ കണ്ണാല്‍ ഒരു സെയ്തി, കാതല്‍ റോജാവേ തുടങ്ങിയ ആയിരക്കണക്കിന് പ്രണയ ഗാനങ്ങളിലൂടെ… വന്തേണ്ടാ പാല്‍ക്കാരന്‍, നാന്‍ ഓട്ടോക്കാരന്‍, ഒരുവന്‍ ഒരുവന്‍ മുതലാളി തുടങ്ങിയ നിരവധി അടിപൊളി ഗാനങ്ങളിലൂടെ… ദക്ഷിണേന്ത്യയുടെ സ്വകാര്യ അഹങ്കാരമായ ബാലു എന്ന മനുഷ്യന്‍ എന്നും നമ്മില്‍ നിറഞ്ഞു നില്‍ക്കും… ആ ശബ്ദം ഇനിയും നമ്മില്‍ പെയ്തിറങ്ങും കാലങ്ങളോളം..

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസ്: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പാളയം സന്തോഷ് വിദേശത്തേക്ക് കടന്നെന്ന് സൂചന

Kerala

കെ എസ് ആർ ടിസി സൗജന്യ യാത്രയ്‌ക്കിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണതിൽ അന്വേഷണം

Kerala

കോഴിക്കോട് സ്കൂളിൽ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ, സുഹൃത്ത് വെച്ചതാണെന്ന് മൊഴി

Kerala

ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശിയത് ഇല്ലാത്ത പൊട്ടല്‍ ഉണ്ടെന്ന് കാട്ടി

ടൈംസ് ഹയര്‍ എഡ്യൂക്കേഷന്റെ ചീഫ് ഗ്ലോബല്‍ അഫയേഴ്സ് ഓഫീസറും സിഒഒയുമായ ഫില്‍ ബാറ്റിയും ജനറല്‍ മാനേജരും സീനിയര്‍ റീജിയണല്‍ ഡയറക്ടറുമായ റിതിന്‍ മല്‍ഹോത്രയും ചേര്‍ന്ന് അമൃത വിശ്വവിദ്യാപീഠം പ്രോ വൈസ് ചാന്‍സലര്‍ ഡോ. മനീഷാ വിനോദിനി രമേശ്, അമൃത സ്‌കൂള്‍ ഓഫ് ബിസിനസ് ഡീന്‍ ഡോ. രഘു രാമന്‍ എന്നിവര്‍ക്ക് 2026ലെ ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ സസ്‌റ്റൈനബിലിറ്റി ഇംപാക്ട് റേറ്റിങ്സ് അംഗീകാരം സമ്മാനിക്കുന്നു
Kerala

ലോക സര്‍വകലാശാല റാങ്കിങ്ങില്‍ ചരിത്ര നേട്ടവുമായി അമൃത സര്‍വകലാശാല

പുതിയ വാര്‍ത്തകള്‍

1.പാര്‍ത്ഥിപ് പഠിച്ച കാര്‍മല്‍ സ്‌കൂളില്‍ മൃതദേഹം എത്തിച്ചപ്പോള്‍ വിതുമ്പുന്ന സഹപാഠികള്‍, 2. ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍ പാര്‍ത്ഥിപിന്റെ ഭവനത്തിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു

കണ്ണീരണിഞ്ഞ് കടലാവിള സ്‌കൂള്‍ മുക്കോണിമുക്കിലെ അപകടം; പാര്‍ത്ഥിപിന് സഹപാഠികള്‍ വിടയേകി

റേഷന്‍ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിഹിതം കൂട്ടി; കാര്‍ഡ് ഒന്നിന് ഒരു ലിറ്റര്‍ മണ്ണെണ്ണ

പാക് വ്യോമാതിർത്തിയിൽ എയർ ഇന്ത്യ വിമാനം പ്രവേശിച്ച സംഭവം : പൈലറ്റുമാർക്കെതിരെ നടപടി

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

കേരളം ഭീകരാലയം-2: കനലെരിയുന്ന അതിഥിമുറികള്‍

വിബി-ജി റാം ജി പദ്ധതി കർണാടകയിലും; ജൂലൈ 1 മുതല്‍ നടപ്പിലാക്കും

വിബി- ജി റാംജി അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം; കരാര്‍ ജീവനക്കാരുടെ കാലാവധിയും വിഹിതവും വെട്ടിക്കുറച്ചു

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: ഇന്നത്തെ സമ്പൂർണ്ണ രാശിഫലം (25 ജൂൺ 2026) – AI ജ്യോതിഷം

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.