Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മൗനത്തിന്റെ പ്രാധാന്യം

മനോനിയന്ത്രണത്തിനും ഏകാഗ്രമായ സാധനയ്‌ക്കും വളരെ സഹായകമാണ് സംസാരത്തിലുള്ള നിയന്ത്രണം. അത്യാവശ്യമല്ലാത്ത സംസാരം സാധകര്‍ ഒഴിവാക്കണം. ദിവസത്തില്‍ കുറച്ചുസമയമെങ്കിലും മൗനം ശീലിക്കണം. സൂക്ഷ്മമായ വസ്തുക്കളെ നേരിട്ടു നിയന്ത്രിക്കുക അസാദ്ധ്യമാണ്. സ്ഥൂലമായ വസ്തുക്കളെ ഉപാധിയാക്കി വേണം സൂക്ഷ്മമായതിനെ നിയന്ത്രിക്കുവാന്‍.

മാതാ അമൃതാനന്ദമയി by മാതാ അമൃതാനന്ദമയി
Sep 20, 2020, 03:00 am IST
in Samskriti

മക്കളേ,

മനോനിയന്ത്രണത്തിനും ഏകാഗ്രമായ സാധനയ്‌ക്കും വളരെ സഹായകമാണ് സംസാരത്തിലുള്ള നിയന്ത്രണം. അത്യാവശ്യമല്ലാത്ത സംസാരം സാധകര്‍ ഒഴിവാക്കണം. ദിവസത്തില്‍ കുറച്ചുസമയമെങ്കിലും മൗനം ശീലിക്കണം. സൂക്ഷ്മമായ വസ്തുക്കളെ നേരിട്ടു നിയന്ത്രിക്കുക അസാദ്ധ്യമാണ്. സ്ഥൂലമായ വസ്തുക്കളെ ഉപാധിയാക്കി വേണം സൂക്ഷ്മമായതിനെ നിയന്ത്രിക്കുവാന്‍. ഉദാഹരണത്തിന് വിദ്യുച്ഛക്തിയെ നേരിട്ടു നിയന്ത്രിക്കുവാന്‍ സാദ്ധ്യമല്ല. എന്നാല്‍ സ്വിച്ച് ഉപയോഗിച്ച് വിദ്യുച്ഛക്തിയെ നിയന്ത്രിക്കുവാന്‍ നമുക്കു  കഴിയും. അതുപോലെ വാക്കിനെ നിയന്ത്രിക്കുന്നതിലൂടെ സൂക്ഷ്മമായ മനസ്സിനെ നിയന്ത്രിക്കുവാന്‍ നമുക്കു സാധിക്കും. എപ്പോള്‍ എന്തു സംസാരിക്കണം എന്നതുപോലെതന്നെ പ്രധാനമാണ് എപ്പോള്‍ മൗനം പാലിക്കണമെന്നുള്ളതും.  

ശ്രദ്ധയും ആത്മനിയന്ത്രണവും വളര്‍ത്താന്‍ മൗനം പോലെയുള്ള സാധനകള്‍ വളരെയധികം സഹായകമാണ്. ആദ്ധ്യാത്മികജീവികള്‍ ഏതൊരു വാക്ക് പറയുമ്പോഴും ശ്രദ്ധിച്ചും ആത്മനിയന്ത്രണത്തോടെയും മാത്രമേ പറയാവൂ. അമിതമായി സംസാരിക്കുമ്പോള്‍ ശാരീരികവും മാനസികവുമായ ഊര്‍ജ്ജം നഷ്ടമാകുന്നുണ്ട്. മാത്രമല്ല മനോനിയന്ത്രണത്തിനുള്ള കഴിവും വിവേകശക്തിയും ക്ഷയിക്കുകയും ചെയ്യും. അധികം സംസാരിച്ചു ശീലിച്ചവര്‍ എവിടെ ചെന്നാലും അടങ്ങിയിരിക്കില്ല. സദാ സംസാരിച്ചുകൊണ്ടിരിക്കും. സംസാരിക്കുവാന്‍ വിഷയമൊന്നുമില്ലെങ്കില്‍ വിഷയം ഉണ്ടാക്കി പറയും. അമിതസംസാരം മാറാശീലമാകും. അത് തനിക്കും മറ്റുള്ളവര്‍ക്കും ദോഷകരമാകും. അതുകൊണ്ട് വിവേകബുദ്ധിയെ ഉണര്‍ത്താ

നും മനസ്സിനെ ശാന്തമാക്കാ

നും ആഗ്രഹിക്കുന്നവര്‍ നാവിനെ നിയന്ത്രിക്കണം. മൗനം ശീലിക്കണം.

ഒരിക്കല്‍ ഒരു രാജാവ് ഒരു സെന്‍ ഗുരുവിനോടു ചോദിച്ചു, ‘ഒരു വാചകത്തില്‍ മതത്തെ  നിര്‍വചിക്കാമോ?’ ഗുരു പറഞ്ഞു, ‘അതിന് ഒരു വാചകമൊന്നും വേണമെന്നില്ല. മതം എന്താണെന്ന് ഒരു വാക്കില്‍ പറയാം. മതം എന്നാല്‍ മൗനമാണ്.’

രാജാവു ചോദിച്ചു, ‘മൗനം നേടിയെടുക്കാന്‍ എന്താണു വഴി?’

ഗുരു പറഞ്ഞു,’ധ്യാനം’.

രാജാവു വീണ്ടും ചോദിച്ചു, ‘എന്താണു ധ്യാനം?’

ഗുരു പറഞ്ഞു, ‘മൗനം’.

മൗനത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുകയാണ് ഗുരു ചെയ്തത്. മൗനവും ധ്യാനവും പരസ്പരപോഷകങ്ങളാണ്. മനസ്സ് അന്തര്‍മുഖമാകുമ്പോള്‍ തനിയെ മൗനം വരും. സാധകര്‍ തുടര്‍ച്ചയായി നാല്പത്തിയൊന്നു ദിവസം മൗനമെടുക്കുന്ന സമ്പ്രദായമുണ്ട്. പക്ഷെ തുടക്കത്തില്‍ത്തന്നെ നാല്പത്തൊന്നു ദിവസം വ്രതം എടുക്കുന്നത് ക്ലേശകരമായിരിക്കും. ആദ്യം ഒരു ദിവസത്തേക്കു മതി. പിന്നെ കൂട്ടിക്കൂട്ടി നാല്പത്തൊന്നു ദിവസമാക്കാം. തുടക്കത്തില്‍ത്തന്നെ നാല്പത്തൊന്നു ദിവസമായാല്‍ വെറുപ്പുവരും. കുറെശ്ശെ രസം കിട്ടിക്കിട്ടി വരണം. മനസ്സ് സ്വയം അനുകൂലമാകണം. പക്ഷെ, ആദ്യം രണ്ടുമൂന്നുദിവസം പിടിച്ചിരുത്തേണ്ടിവരും. പിന്നെ രസം കിട്ടുന്നതിനനുസരിച്ച് സ്വാഭാവികമായും മനസ്സ് അനുകൂലമാകും. ഒരുദിവസം മൗനമെടുത്തിട്ടു പിറ്റെദിവസം സംസാരിക്കാന്‍ നേരത്തു കഴിഞ്ഞദിവസത്തെ മൗനത്തിന്റെ സുഖം അറിഞ്ഞ മനസ്സ് പറയും, ‘മൗനം, മൗനം’ എന്ന്. ആ അഭ്യാസം നമ്മെ നയിക്കും. സംസാരിക്കാതിരുന്നാല്‍ അത്രയും സമയംകൂടി മന്ത്രം  ജപിക്കുവാനും കഴിയും.  

മൗനം എടുത്താലും ദൈനംദിനകാര്യങ്ങളുമായി ബന്ധപ്പെട്ട ചിന്തകള്‍ മനസ്സില്‍ വരും. അതത്ര കാര്യമാക്കേണ്ടതില്ല. അണക്കെട്ടിലെ വെള്ളം കണ്ടിട്ടില്ലേ. പുറമെ ഓളങ്ങളുണ്ടെങ്കിലും അടിയില്‍ ശാന്തമാണ്. അതുപോലെ മൗനമെടുക്കുമ്പോള്‍ അത്തരം ബാഹ്യമായ ചിന്തകള്‍ വന്നാലും അതത്ര പ്രശ്‌നമല്ല. ലക്ഷ്യം മറക്കാതിരുന്നാല്‍ മതി. ആരംഭത്തില്‍ മനസ്സിനെ അടക്കാനും പിടിയിലൊതുക്കാനും മൗനവ്രതം അത്യാവശ്യമാണ്.  

അനാവശ്യ സംസാരത്തിലൂടെ ധാരാളം ഊര്‍ജ്ജം നഷ്ടപ്പെടും. ആയുസ്സും ആരോഗ്യവും നഷ്ടമാകും. സംസാരിക്കുമ്പോള്‍ കൂടുതല്‍ ശ്വാസോച്ഛ്വാസം വേണ്ടിവരും. വേഗം വേഗം ശ്വാസോച്ഛ്വാസം എടുക്കുന്നവന് ആയുസ്സ് കുറവാണ്.  പ്രാവിന് ആയുസ്സ് കുറവാണല്ലോ.  

മൗനവ്രതമെടുക്കുമ്പോള്‍ സമയം ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തുവാന്‍ ശ്രദ്ധിക്കണം. അനാവശ്യചിന്തകളും പ്രവൃത്തികളും ഒഴിവാക്കണം. ബാഹ്യമായ മൗനത്തേക്കാള്‍ പ്രധാനമാണ് ആന്തരികമൗനം. പുറമെ മൗനമായിരിക്കുമ്പോഴും മനസ്സ് ചിലച്ചുകൊണ്ടിരുന്നാല്‍ മൗനംകൊണ്ട് ഉദ്ദേശിക്കുന്ന ഫലം കിട്ടില്ലെന്നു മാത്രമല്ല, അനാവശ്യമായി ഊര്‍ജ്ജം നഷ്ടപ്പെടുകയും ചെയ്യും. മനശ്ശാന്തിയും നഷ്ടമാകും.  

മൗനവ്രതം നോക്കുന്ന സമയത്ത് ആരെങ്കിലും തങ്ങളെ പരിഹസിക്കുകയോ നിന്ദിക്കുകയോ ചെയ്താല്‍, ചിലര്‍ അതെല്ലാം നിസ്സഹായരായി കേട്ടിരിക്കും. എന്നാല്‍ മൗനവ്രതം അവസാനിപ്പിച്ചശേഷം അവരോടു പകരം വീട്ടാനായി സാധാരണ സംസാരിക്കുന്നതിലും ഇരട്ടി സംസാരിക്കുകയും ചെയ്യും. ആന കുളിച്ചു വൃത്തിയായശേഷം സ്വന്തം ശരീരത്തില്‍ മണ്ണുവാരിയിടുന്നതുപോലെയാണത്. വ്രതത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കി അനുഷ്ഠിക്കണം.

മൗനം എടുക്കാത്തപ്പോഴും സംഭാഷണം വളരെ കുറയ്‌ക്കണം. എന്തെങ്കിലുമൊരു വാക്കു പറയുമ്പോള്‍ ശ്രദ്ധിച്ചേ പറയാവൂ. നമ്മളോട് ആരെങ്കിലും കോപിച്ചാല്‍പോലും മനസ്സിന് ഇളക്കംവരാതെ നോക്കണം. ശ്രദ്ധയോടും വിവേകത്തോടും മൗനം ശീലിച്ചുകൊണ്ടിരുന്നാല്‍ മനസ്സിന്റെ ചലനങ്ങള്‍ ക്രമേണ കുറഞ്ഞുവരും. മനോനിയന്ത്രണത്തിനുള്ള കഴിവു വര്‍ദ്ധിക്കും. മനസ്സ് കൂടുതല്‍ ശാന്തവും എകാഗ്രവുമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.