Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാലപ്പഴക്കം വില്ലനാകുന്നു; പള്ളിവാസലില്‍ ചോര്‍ച്ച തുടര്‍ക്കഥ, ഉത്പ്പാദനശേഷി കുത്തനെ കുറഞ്ഞു.

ഭീതിയില്‍ പരിസര വാസികള്‍ കഴിയുമ്പോള്‍ വലിയ തോതിലുള്ള ഉത്പാദനം നഷ്ടവും ഉണ്ടാകുന്നു.പെന്‍സ്റ്റോക്കിലെ ചോര്‍ച്ച വര്‍ദ്ധിച്ചതോടെ പവര്‍ ഹൗസിന്റെ ഉത്പ്പാദനശേഷിയും കുത്തനെ കുറഞ്ഞു.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Sep 19, 2020, 10:52 am IST
in Kerala
പള്ളിവാസല്‍ പവര്‍ഹൗസിലേക്കുള്ള പൈപ്പ് ലൈനില്‍ വ്യാഴാഴ്ച ഉണ്ടായ ചോര്‍ച്ച

പള്ളിവാസല്‍ പവര്‍ഹൗസിലേക്കുള്ള പൈപ്പ് ലൈനില്‍ വ്യാഴാഴ്ച ഉണ്ടായ ചോര്‍ച്ച

തൊടുപുഴ: സംസ്ഥാനത്തെ ആദ്യ ജലവൈദ്യുതി പദ്ധതിയായ പള്ളിവാസല്‍ പവര്‍ ഹൗസിലെ പെന്‍സ്റ്റോക്കുകളുടെ ചോര്‍ച്ച തുടര്‍ക്കഥയാകുന്നു. ഭീതിയില്‍ പരിസര വാസികള്‍ കഴിയുമ്പോള്‍ വലിയ തോതിലുള്ള ഉത്പാദനം നഷ്ടവും ഉണ്ടാകുന്നു.

പെന്‍സ്റ്റോക്കിലെ ചോര്‍ച്ച വര്‍ദ്ധിച്ചതോടെ പവര്‍ ഹൗസിന്റെ ഉത്പ്പാദനശേഷിയും കുത്തനെ കുറഞ്ഞു. പ്രതിദിനം പരമാവധി 9 ലക്ഷം യൂണിറ്റ് വൈദ്യുതി വരെ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞിരുന്ന ഇവിടെ നിലവില്‍ പരമാവധി 6 ലക്ഷം യൂണിറ്റ് വരെ ഉത്പാദിപ്പിക്കാനേ കഴിയുന്നുള്ളൂ.

അതേ സമയം വ്യാഴാഴ്ച കണ്ടെത്തിയ ജോയിന്റുകളിലെ ചോര്‍ച്ച പരിഹരിച്ചുവെന്നും നിര്‍ത്തിവെച്ചിരുന്ന ജനറേറ്ററുകളില്‍ ഉത്പ്പാദനം പുനരാരംഭിച്ചുവെന്നും കെഎസ്ഇബി ജനറേഷന്‍ ചീഫ് എഞ്ചിനീയര്‍ സിജി ജോസ് ജന്മഭൂമിയോട് പറഞ്ഞു.  

3.11 ലക്ഷം യൂണിറ്റായിരുന്നു ഇന്നലത്തെ ഉത്പാദനം. പെന്‍സ്റ്റോക്ക് വഴി ആവശ്യത്തിന് വെള്ളം ജനറേറ്ററുകളിലേക്ക് എത്തിക്കാന്‍ കഴിയാത്തതാണ് പ്രശ്നം. നാല് പെന്‍സ്റ്റോക്കുകള്‍ വഴിയാണ് മൂന്നാര്‍ ടൗണിലെ ആര്‍.എ. ഹെഡ് വര്‍ക്സ് ഡാമില്‍ നിന്ന് പള്ളിവാസല്‍ പവര്‍ ഹൗസിലേക്ക് വെള്ളം എത്തിക്കുന്നത്.  

5 മെഗാവാട്ടിന്റെയും 7.5 മെഗാവാട്ടിന്റെയും മൂന്ന് വീതം ജനറേറ്ററുകളുടേതാണ് പദ്ധതി. ആദ്യഘട്ടത്തില്‍ സ്ഥാപിച്ച 5 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളിലേക്ക് വെള്ളം എത്തിക്കുന്നത് രണ്ട് ചെറിയ പെന്‍സ്റ്റോക്കുകളിലൂടെയാണ്. ഇവിടെ 10 മെഗാവാട്ട് ലഭിക്കേണ്ടിടത്ത് ഇപ്പോള്‍ ലഭിക്കുന്നത് 8 മെഗാവാട്ടാണ്. മൂന്നാമത്തെ പെന്‍സ്റ്റോക്കിലൂടെ വെള്ളം എത്തുന്നത് 7.5 മെഗാവാട്ടിന്റേയും 5 മെഗാവാട്ടിന്റേയും രണ്ടു ജനറേറ്ററുകളിലേക്കാണ്. ഇവിടെ 12.5 മെഗാവാട്ട് ലഭിക്കേണ്ടിടത്ത് ഇപ്പോള്‍ ലഭിക്കുന്നത് 8 മെഗാവാട്ടാണ്.  

നാലാമത്തെ പെന്‍സ്റ്റോക്കാണ് ഏറ്റവും വലുത്. ഇതിനാണ് കഴിഞ്ഞ ദിവസം ചോര്‍ച്ച കണ്ടെത്തിയത്. 7.5 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളിലേക്കാണ് ഇതിലൂടെ വെള്ളം എത്തുന്നത്. 15 മെഗാവാട്ട് ലഭിക്കേണ്ടിടത്ത് ഇപ്പോള്‍ ലഭിക്കുന്നത് പരമാവധി 12 മെഗാവാട്ടാണ്.  

4 പെന്‍സ്റ്റോക്ക് പൈപ്പുകളില്‍ രണ്ടെണ്ണമാണ് ഏറെ ദുര്‍ബലമായി ചോര്‍ച്ച വര്‍ദ്ധിച്ചിരിക്കുന്നത്. 10 മി.മീ. കനം ദ്രവിച്ച് ഒന്നില്‍ 3.7 മി.മീ, മറ്റൊന്നില്‍ മൂന്ന് മി.മീറ്ററായും കുറഞ്ഞു. നിരവധിയിടങ്ങളില്‍ ദ്രവിച്ച് ഏതു സമയവും പൊട്ടിത്തെറിക്കാമെന്ന അവസ്ഥയിലാണ്. പള്ളിവാസല്‍ പെന്‍സ്റ്റോക്കുകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ദുരന്തം പന്നിയാറിനേക്കാള്‍ പതിന്മടങ്ങായിരിക്കുമെന്നാണ് വിലയിരുത്തല്‍. 1940 മാര്‍ച്ച് 19ന് തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരാണ് പള്ളിവാസല്‍ വൈദ്യുതി പദ്ധതി നാടിന് സമര്‍പ്പിച്ചത്. കേന്ദ്ര ഏജന്‍സിയായ സെന്‍ട്രല്‍ പവര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും കൊച്ചിയിലുള്ള ടെക്നിക്കല്‍ ഇന്‍സ്പെക്ഷന്‍ സര്‍വീസസും ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  

Tags: Pallivasal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലാവ്‌ലിന്‍ വിവാദത്തില്‍ കുരുങ്ങിയ പള്ളിവാസലിന് 81 തികഞ്ഞു, നവീകരണത്തിന്റെ പേരില്‍ ലാവ്‌ലിന്‍ കമ്പനി തട്ടിയെടുത്തത് കോടികൾ

Kerala

പള്ളിവാസലില്‍ വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്ന സംഭവം: പ്രതി അരുണിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

എക്സ്റ്റന്‍ഷന്‍ പദ്ധതിയുടെ ഭാഗമായ ജനറേറ്റിങ് സ്‌റ്റേഷന്റെ ഉദ്ഘാടന ചടങ്ങ്‌
Idukki

പള്ളിവാസല്‍ വിപുലീകരണ പദ്ധതിക്ക് വീണ്ടും തുടക്കം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.