Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെട്ടിമുടി അതീവ പരിസ്ഥിതി ലോല മേഖല, ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കാരണം അതിതീവ്ര മഴ : ജിഎസ്ഐ

ആഗസ്റ്റ് ആറിന് രാത്രി 10.30 ന് ശേഷം നടന്ന അപകടത്തിന് ശേഷം ഇത് സംബന്ധിച്ച് ആദ്യമായി പുറത്തുവരുന്ന ആധികാരിക റിപ്പോര്‍ട്ടാണ് ജിഎസ്ഐയുടേത്. നേരത്തെ തന്നെ അപകട കാരണം ശക്തമായ മഴയാണെന്നും സ്ഥലം അപകട മേഖലയാണെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2020, 02:38 pm IST
in Kerala

ഇടുക്കി: ദിവസങ്ങളോളം തുടര്‍ന്ന അതിതീവ്ര മഴയാണ് പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കാരണമായതെന്നും ഇനി ഇവിടെ ജനവാസ കേന്ദ്രങ്ങള്‍ പാടില്ലെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജിഎസ്ഐ). പെട്ടിമുടി അതീവ പരിസ്ഥിതി ലോല മേഖലയാണെന്നും അപകടസാധ്യത നിലനില്‍ക്കുന്ന ഇവിടങ്ങളിലെ അവശേഷിക്കുന്ന ലയങ്ങള്‍ മാറ്റി സ്ഥാപിക്കണമെന്നും റവന്യൂ വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.  

ആഗസ്റ്റ് ആറിന് രാത്രി 10.30 ന് ശേഷം നടന്ന അപകടത്തിന് ശേഷം ഇത് സംബന്ധിച്ച് ആദ്യമായി പുറത്തുവരുന്ന ആധികാരിക റിപ്പോര്‍ട്ടാണ് ജിഎസ്ഐയുടേത്. നേരത്തെ തന്നെ അപകട കാരണം ശക്തമായ മഴയാണെന്നും സ്ഥലം അപകട മേഖലയാണെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു.  

ജൂലൈ 30 മുതല്‍ ആഗസ്റ്റ് 10 സ്ഥലത്ത് ശക്തമായ മഴ തുടര്‍ന്നിരുന്നു. ഇതാണ് ഉരുള്‍പൊട്ടലിന് കാരണമായത്. ദിവസവും ശരാശരി 24-26 സെ.മീ. മഴ പെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടമുണ്ടായ ദിവസം പ്രദശത്ത് പെയ്തത് 24.26 സെന്റിമീറ്റര്‍ മഴയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ പെയ്ത അതിതീവ്ര മഴയെത്തുടര്‍ന്ന് സ്ഥലത്തിന്റെ മുകള്‍തട്ട് ദുര്‍ബലമായി. ഈ പ്രദേശങ്ങള്‍ ഇതേത്തുടര്‍ന്ന് ഇടിയുകയായിരുന്നു. വലിയ പാറക്കല്ലുകളും വന്‍മരങ്ങളും ഉള്‍പ്പെടെ ഇടിഞ്ഞ് താഴേക്ക് എത്തി.  

അര നൂറ്റാണ്ടോളമായി സ്ഥലത്ത് താമസിക്കുന്നവരാണ് അപകടത്തിന് ഇരയായ തൊഴിലാളികള്‍. ഈ കാലഘട്ടത്തിലൊന്നും ചെറിയ തോതില്‍ പോലും മണ്ണിടിയുകയോ മറ്റ് പ്രശ്നങ്ങള്‍ ഉണ്ടാകുകയോ ചെയ്യാത്തതിനാല്‍ തൊഴിലാളികളും വേണ്ട മുന്‍കരുതല്‍ എടുത്തില്ല. ഇതാണ് ദുരന്തത്തിന്റെ തീവ്രത കൂട്ടാനിടയാക്കിയത്. മേഖലയില്‍ ഇതുവരെ നടത്തിയ പഠനങ്ങളെല്ലാം സ്ഥലം പരിസ്ഥിതി ദുര്‍ബലമാണെന്നും വ്യക്തമാക്കുന്നു. ദുരന്തമുണ്ടായ ലയങ്ങള്‍ ഇരിക്കുന്നത് ഒരു മലയുടെ താഴ്‌വാരത്താണ്. ഇവിടെ ദുരന്ത സാധ്യതയുള്ളതിനാല്‍ മേഖലയിലെ ലയങ്ങളെല്ലാം മാറ്റണം. സ്ഥലത്തൂടി ഒഴുന്ന പുഴയുടെ സമീപത്ത് യാതൊരുവിധത്തിലുമുള്ള നിര്‍മ്മാണങ്ങള്‍ പാടില്ല. ഉരുള്‍പൊട്ടി തകര്‍ന്ന ഇടമലക്കുടി റോഡ് വെള്ളം ഒഴികിപോകാനുള്ള സൗകര്യം ഒരുക്കി ഉയര്‍ത്തി നിര്‍മ്മിക്കണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ജില്ലാ ഭരണകൂടം നല്‍കുന്ന വിവരമനുസരിച്ച് അപകടമുണ്ടായ സ്ഥലം ദുരന്തമേഖലയായി കണക്കാക്കിയിരുന്നില്ല. സമാനമായി തന്നെ ആയിരക്കണക്കിന് ലയങ്ങള്‍ ജില്ലയുടെ വിവിധ മേഖലകളിലുള്ളതിനാല്‍ കൂട്ടത്തോടെയുള്ള മാറ്റിപാര്‍പ്പിക്കലും നടക്കില്ല. സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിശദമായ പഠനം നടത്തി അതീവ പ്രശ്ന മേഖലയിലെ ജനവാസം മഴക്കാലത്തെങ്കിലും ഒഴിവാക്കണമെന്നാണ് പൊതുവെ ഉയരുന്ന ആവശ്യം.

Tags: floodidukkiRainപെട്ടിമുടി ദുരന്തം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

Kerala

കൊടുംചൂടിന് ആശ്വാസമായി മഴയെത്തുന്നു; സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട്

Kerala

യെലോ അലര്‍ട്ട്: ചൂട്, മഴ, മിന്നല്‍, കാറ്റ്; കരുതിയിരിക്കണം; നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

Kerala

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

പുതിയ വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.