Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പെട്ടിമുടി അതീവ പരിസ്ഥിതി ലോല മേഖല, ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കാരണം അതിതീവ്ര മഴ : ജിഎസ്ഐ

ആഗസ്റ്റ് ആറിന് രാത്രി 10.30 ന് ശേഷം നടന്ന അപകടത്തിന് ശേഷം ഇത് സംബന്ധിച്ച് ആദ്യമായി പുറത്തുവരുന്ന ആധികാരിക റിപ്പോര്‍ട്ടാണ് ജിഎസ്ഐയുടേത്. നേരത്തെ തന്നെ അപകട കാരണം ശക്തമായ മഴയാണെന്നും സ്ഥലം അപകട മേഖലയാണെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2020, 02:38 pm IST
inKerala

ഇടുക്കി: ദിവസങ്ങളോളം തുടര്‍ന്ന അതിതീവ്ര മഴയാണ് പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കാരണമായതെന്നും ഇനി ഇവിടെ ജനവാസ കേന്ദ്രങ്ങള്‍ പാടില്ലെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജിഎസ്ഐ). പെട്ടിമുടി അതീവ പരിസ്ഥിതി ലോല മേഖലയാണെന്നും അപകടസാധ്യത നിലനില്‍ക്കുന്ന ഇവിടങ്ങളിലെ അവശേഷിക്കുന്ന ലയങ്ങള്‍ മാറ്റി സ്ഥാപിക്കണമെന്നും റവന്യൂ വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.  

ആഗസ്റ്റ് ആറിന് രാത്രി 10.30 ന് ശേഷം നടന്ന അപകടത്തിന് ശേഷം ഇത് സംബന്ധിച്ച് ആദ്യമായി പുറത്തുവരുന്ന ആധികാരിക റിപ്പോര്‍ട്ടാണ് ജിഎസ്ഐയുടേത്. നേരത്തെ തന്നെ അപകട കാരണം ശക്തമായ മഴയാണെന്നും സ്ഥലം അപകട മേഖലയാണെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു.  

ജൂലൈ 30 മുതല്‍ ആഗസ്റ്റ് 10 സ്ഥലത്ത് ശക്തമായ മഴ തുടര്‍ന്നിരുന്നു. ഇതാണ് ഉരുള്‍പൊട്ടലിന് കാരണമായത്. ദിവസവും ശരാശരി 24-26 സെ.മീ. മഴ പെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടമുണ്ടായ ദിവസം പ്രദശത്ത് പെയ്തത് 24.26 സെന്റിമീറ്റര്‍ മഴയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ പെയ്ത അതിതീവ്ര മഴയെത്തുടര്‍ന്ന് സ്ഥലത്തിന്റെ മുകള്‍തട്ട് ദുര്‍ബലമായി. ഈ പ്രദേശങ്ങള്‍ ഇതേത്തുടര്‍ന്ന് ഇടിയുകയായിരുന്നു. വലിയ പാറക്കല്ലുകളും വന്‍മരങ്ങളും ഉള്‍പ്പെടെ ഇടിഞ്ഞ് താഴേക്ക് എത്തി.  

അര നൂറ്റാണ്ടോളമായി സ്ഥലത്ത് താമസിക്കുന്നവരാണ് അപകടത്തിന് ഇരയായ തൊഴിലാളികള്‍. ഈ കാലഘട്ടത്തിലൊന്നും ചെറിയ തോതില്‍ പോലും മണ്ണിടിയുകയോ മറ്റ് പ്രശ്നങ്ങള്‍ ഉണ്ടാകുകയോ ചെയ്യാത്തതിനാല്‍ തൊഴിലാളികളും വേണ്ട മുന്‍കരുതല്‍ എടുത്തില്ല. ഇതാണ് ദുരന്തത്തിന്റെ തീവ്രത കൂട്ടാനിടയാക്കിയത്. മേഖലയില്‍ ഇതുവരെ നടത്തിയ പഠനങ്ങളെല്ലാം സ്ഥലം പരിസ്ഥിതി ദുര്‍ബലമാണെന്നും വ്യക്തമാക്കുന്നു. ദുരന്തമുണ്ടായ ലയങ്ങള്‍ ഇരിക്കുന്നത് ഒരു മലയുടെ താഴ്‌വാരത്താണ്. ഇവിടെ ദുരന്ത സാധ്യതയുള്ളതിനാല്‍ മേഖലയിലെ ലയങ്ങളെല്ലാം മാറ്റണം. സ്ഥലത്തൂടി ഒഴുന്ന പുഴയുടെ സമീപത്ത് യാതൊരുവിധത്തിലുമുള്ള നിര്‍മ്മാണങ്ങള്‍ പാടില്ല. ഉരുള്‍പൊട്ടി തകര്‍ന്ന ഇടമലക്കുടി റോഡ് വെള്ളം ഒഴികിപോകാനുള്ള സൗകര്യം ഒരുക്കി ഉയര്‍ത്തി നിര്‍മ്മിക്കണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ജില്ലാ ഭരണകൂടം നല്‍കുന്ന വിവരമനുസരിച്ച് അപകടമുണ്ടായ സ്ഥലം ദുരന്തമേഖലയായി കണക്കാക്കിയിരുന്നില്ല. സമാനമായി തന്നെ ആയിരക്കണക്കിന് ലയങ്ങള്‍ ജില്ലയുടെ വിവിധ മേഖലകളിലുള്ളതിനാല്‍ കൂട്ടത്തോടെയുള്ള മാറ്റിപാര്‍പ്പിക്കലും നടക്കില്ല. സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിശദമായ പഠനം നടത്തി അതീവ പ്രശ്ന മേഖലയിലെ ജനവാസം മഴക്കാലത്തെങ്കിലും ഒഴിവാക്കണമെന്നാണ് പൊതുവെ ഉയരുന്ന ആവശ്യം.

Tags: floodidukkiRainപെട്ടിമുടി ദുരന്തം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

പുതിയ വാര്‍ത്തകള്‍

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.