Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വ്യക്തിയും സമൂഹവും

സ്വധര്‍മ്മാചരണം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ഉത്തരവാദിത്വങ്ങളും അവകാശങ്ങളും ഒരു പക്ഷിയുടെ രണ്ടു ചിറകുകള്‍ പോലെയാണ്. രണ്ടും ചേര്‍ന്നാലെ ശരിയായ പുരോഗതി സാധ്യമാവുകയുള്ളു. എന്നാല്‍ ഒരു കാര്യമുണ്ട്, സമൂഹത്തിലെല്ലാവരും അവരവരുടെ ഉത്തരവാദിത്വങ്ങള്‍ വേണ്ടപോലെ നിര്‍വഹിച്ചാല്‍ ഓരോരുത്തരുടെയും അവകാശങ്ങള്‍ സ്വാഭാവികമായി സംരക്ഷിക്കപ്പെട്ടുകൊള്ളും. മറിച്ച് ഓരോരുത്തരും അവരവരുടെ അവകാശങ്ങളില്‍ മാത്രം ശ്രദ്ധിച്ചാല്‍ സമൂഹത്തിന്റെ താളലയം നഷ്ടമാകും. അരാജകത്വം നടമാടും. അതിനാ ല്‍ ഓരോരുത്തരും സ്വന്തം ക്ഷേമത്തിനുവേണ്ടി പ്രയത്‌നിക്കുന്നതോടൊപ്പം സമൂഹത്തിന്റെ ക്ഷേമത്തിനുവേണ്ടിയും പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം.

മാതാ അമൃതാനന്ദമയി by മാതാ അമൃതാനന്ദമയി
Aug 11, 2020, 04:14 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

മക്കളേ,  

ധര്‍മ്മബോധമുള്ള ജനതയാണ് ഒരു രാഷ്‌ട്രത്തെ ഉയര്‍ച്ചയിലേയ്‌ക്കു നയിക്കുന്നത്. ഇന്നു നമ്മുടെ രാജ്യത്തെ അലട്ടുന്ന അഴിമതി, ദാരിദ്ര്യം, തൊഴിലില്ലായ്മ, സംഘര്‍ഷങ്ങള്‍, വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യകള്‍ തുടങ്ങിയ പ്രശ്‌നങ്ങളുടെയെല്ലാം അടിസ്ഥാന കാരണമെന്തെന്നു ചിന്തിച്ചാല്‍ അതു ജനങ്ങളുടെ ധര്‍മ്മബോധത്തിലുള്ള കുറവാണ് എന്നു മനസ്സിലാക്കുവാന്‍ കഴിയും.  

സ്വധര്‍മ്മാചരണം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ഉത്തരവാദിത്വങ്ങളും അവകാശങ്ങളും ഒരു പക്ഷിയുടെ രണ്ടു ചിറകുകള്‍ പോലെയാണ്. രണ്ടും ചേര്‍ന്നാലെ ശരിയായ പുരോഗതി സാധ്യമാവുകയുള്ളു. എന്നാല്‍ ഒരു കാര്യമുണ്ട്, സമൂഹത്തിലെല്ലാവരും അവരവരുടെ ഉത്തരവാദിത്വങ്ങള്‍ വേണ്ടപോലെ നിര്‍വഹിച്ചാല്‍ ഓരോരുത്തരുടെയും അവകാശങ്ങള്‍ സ്വാഭാവികമായി സംരക്ഷിക്കപ്പെട്ടുകൊള്ളും. മറിച്ച് ഓരോരുത്തരും അവരവരുടെ അവകാശങ്ങളില്‍ മാത്രം ശ്രദ്ധിച്ചാല്‍ സമൂഹത്തിന്റെ താളലയം നഷ്ടമാകും. അരാജകത്വം നടമാടും. അതിനാ ല്‍ ഓരോരുത്തരും സ്വന്തം ക്ഷേമത്തിനുവേണ്ടി പ്രയത്‌നിക്കുന്നതോടൊപ്പം സമൂഹത്തിന്റെ ക്ഷേമത്തിനുവേണ്ടിയും പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം.  

ഒരു വിളവെടുത്തുകഴിഞ്ഞാല്‍ അതില്‍ ഒരു ഭാഗം അടുത്ത തവണ നടാനായി കൃഷിക്കാര്‍ മാറ്റിവെക്കാറുണ്ട്. അതൊരു നഷ്ടമല്ല എന്നവര്‍ക്കറിയാം. പിന്നീട് അതുകൊണ്ടു കൃഷിചെയ്താല്‍ നൂറുമേനിയായി അവര്‍ക്കു തിരിച്ചു കിട്ടുകയും ചെയ്യും. മറിച്ച് അതുകൂടി തിന്നുതീര്‍ത്താല്‍ പിന്നീട് ദുരിതമനുഭവിക്കേണ്ടിവരും. അതുപോലൊരു  ത്യാഗമെങ്കിലും നമ്മുടെ ഭാഗത്തുനിന്നുണ്ടാകണം. നമ്മുടെ സമയവും ഊര്‍ജ്ജവും മുഴുവനായി നമുക്കുവേണ്ടി മാത്രം ചെലവഴിക്കാതെ, കുറച്ചുസമയമെങ്കിലും സമൂഹത്തിന്റെയും രാഷ്‌ട്രത്തിന്റെയും പൊതുനന്മയ്‌ക്കായി ഉപയോഗിക്കാന്‍ നമ്മള്‍ തയ്യാറാകണം.

ഇതു പറയുമ്പോള്‍ ചൈനയിലെ വന്‍മതിലിന്റെ കാര്യമാണ് ഓര്‍മ്മ വരുന്നത്. ചൈനയിലെ വന്‍മതില്‍ ലോകത്തിലെ അത്ഭുതങ്ങളിലൊന്നാണല്ലോ. ചന്ദ്രനില്‍ നിന്നു പോലും നോക്കിയാല്‍ അതു കാണാമെന്നു പറയപ്പെടുന്നു. ആ മതില്‍ പൂര്‍ത്തിയായപ്പോള്‍ അന്നാട്ടുകര്‍ വിചാരിച്ചു ഇനിയൊരു ശത്രുവിനും തങ്ങളെ തോല്‍പിക്കാന്‍ കഴിയില്ല എന്ന്. എന്നാല്‍ അധികം താമസിയാതെ ഒരു ശത്രുരാജ്യം ചൈനയെ ആക്രമിച്ചു. ശത്രുക്കള്‍ അന്നാട്ടുകാരെ അമ്പരിപ്പിച്ചുകൊണ്ടു മതിലിനുള്ളില്‍ കടക്കുകയും പെട്ടെന്നു് അവരെ കീഴ്‌പ്പെടുത്തുകയും ചെയ്തു. എന്താണു സംഭവിച്ചതെന്നോ. മതില്‍ സംരക്ഷിച്ചിരുന്ന ഭടന്മാര്‍ കൈക്കൂലി വാങ്ങി ശത്രുക്കളെ കടത്തിവിടുകയായിരുന്നു.  

സ്വാര്‍ത്ഥതയിലൂടെയും അധര്‍മ്മത്തിലൂടെയും നേടുന്ന സുഖം താല്ക്കാലികമാണ്. തീര്‍ച്ചയായും അതു പിന്നീടു ദുഃഖകാരണമായിത്തീരും. നേരെ മറിച്ച്, നിസ്വാര്‍ത്ഥമായ പ്രവൃത്തികള്‍ തുടക്കത്തില്‍ അല്പം ദുഃഖകരമായി തോന്നിയാലും പിന്നീട് സ്ഥായിയായ നന്മയെ അതു പ്രദാനം ചെയ്യും. അധര്‍മ്മത്തില്‍നിന്നു ലഭിക്കുന്ന സുഖം ദുഃഖത്തിന്റെ ബീജമാണെന്നു നാം മറക്കരുത്.  

പണ്ട് വിദ്യാഭ്യാസം തുടങ്ങുമ്പോള്‍ കുട്ടികള്‍ക്കു ധര്‍മ്മത്തെക്കുറിച്ചായിരുന്നു ആദ്യം പഠിപ്പിച്ചുകൊടുത്തിരുന്നത്. ധര്‍മ്മമെന്നാല്‍ വ്യക്തിയും സമൂഹവും തമ്മിലും, മനുഷ്യനും പ്രകൃതിയും തമ്മിലുമുള്ള പരസ്പരപോഷണത്തിന്റെ തത്ത്വമാണ്. ജീവിതത്തെക്കുറിച്ചും ലോകത്തെക്കുറിച്ചുമുള്ള ആരോഗ്യകരമായ വീക്ഷണമാണത്. വ്യക്തിയുടെ ധര്‍മ്മനിഷ്ഠയിലൂടെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ആ വ്യക്തിക്കും നന്‍മ വരും, സമൂഹത്തി

നും നന്മ വരും. ഒരാളുടെ തെറ്റായ മാതൃക മറ്റനേകം പേര്‍ക്കു തെറ്റു ചെയ്യാനുള്ള പ്രേരണ ഉണ്ടാക്കും. അതു മുഴുവന്‍ സമൂഹത്തിനും ദോഷകരമാകും. അതുപോലെതന്നെ ഒരാളുടെ നല്ല മാതൃക മറ്റനേകംപേര്‍ക്കു ധാര്‍മ്മികമായി ജീവിക്കാനുള്ള പ്രേരണ നല്‍കും. അതു മുഴുവന്‍ സമൂഹത്തിനും ഗുണകരമാകും. ഒരു വ്യക്തിക്കുപോലും ഒറ്റയ്‌ക്ക് ഒരിക്കലും പുരോഗതി പ്രാപിക്കുവാന്‍ കഴിയില്ല. മറ്റുള്ളവരുടെ വളര്‍ച്ചയിലൂടെ മാത്രമേ നമുക്കു വളരാന്‍ കഴിയൂ. സമൂഹത്തിന്റെ നന്മയിലൂടെ മാത്രമേ വ്യക്തിക്കു നന്മ കൈവരൂ.

Tags: അമൃതാനന്ദമയി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗ്ലോബൽ സീഡ്‌ബോൾ കാമ്പയിനിന്റെ ഭാഗമായി തയ്യാറാക്കിയ സീഡ് ബോളുകൾ പ്രകൃതിയിൽ നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപതി മുർമു പുതുച്ചേരി തിരുകാഞ്ചി ക്ഷേത്രപരിസരത്ത് നിർവഹിക്കുന്നു. പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ, പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി എന്നിവർ സമീപം
India

ഗ്ലോബൽ സീഡ്ബോൾ കാമ്പയിൻ; 5 ലക്ഷത്തോളം വൃക്ഷങ്ങൾ പ്രകൃതിയിലേക്കെത്തിക്കാനുള്ള പദ്ധതിക്ക് പുതുച്ചേരിയിൽ രാഷ്‌ട്രപതി തുടക്കം കുറിച്ചു

Kerala

പര്‍ഷോത്തം രൂപാല മാതാ അമൃതാനന്ദമയീ ദേവിയെ സന്ദര്‍ശിച്ചു

Kerala

ഭിന്നശേഷിക്കാരുടെയും ഗര്‍ഭിണികളുടെയും ക്ഷേമത്തിനായി ഈ വര്‍ഷം 50 കോടിയുടെ പദ്ധതിയുമായി മാതാ അമൃതാനന്ദമയി മഠം

Parivar

അമ്മയില്‍ നിന്ന് വളരെ നല്ല ഉപദേശം ലഭിക്കുന്നു; മാതാ അമൃതാനന്ദമയി എന്നും പ്രചോദനം; അമൃതപുരിയിലെത്തി സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

ഫരീദാബാദില്‍ അമൃത ആശുപത്രി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു; 130ഏക്കറില്‍ ഏഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി

പുതിയ വാര്‍ത്തകള്‍

ഇസ്ലാം ഭീകരരുടെ ക്രൂരതയുടെ കഥ പറയുന്ന ‘ഉദയ്പൂർ ഫയൽസിന്റെ’ പ്രദർശനം തടയണം : വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് പരാതി നൽകി മൗലാന അർഷാദ് മദനി

കീം റാങ്ക് പട്ടിക: തടസഹര്‍ജി സമര്‍പ്പിച്ച് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍, ഹര്‍ജി ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സക്രിയമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന നിരുത്തരവാദപമായ പ്രസ്താവനയുമായി കെ.സി. വേണുഗോപാല്‍

സി.പി.എം ക്രിമിനല്‍ ഭീഷണി ഉയര്‍ത്തുന്നു,പി.കെ.ശശിയുടെ കാല്‍ വെട്ടുമെന്നാണ് പി.എം.ആര്‍ഷോ പറഞ്ഞത്: വി ഡി സതീശന്‍

ആംബുലന്‍സിന്റെ വഴി മുടക്കിയ ബൈക്ക് യാത്രികന് പിഴ ചുമത്തി പൊലീസ്

ഭൂമി തരംമാറ്റല്‍ സുഗമമാക്കാന്‍ മാര്‍ഗരേഖയുമായി സര്‍ക്കാര്‍

കേരള സര്‍വകലാശാലയെ ചില ആളുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് വി സി ഡോ .മോഹന്‍ കുന്നുമ്മല്‍, ഗവര്‍ണറെ കാര്യങ്ങള്‍ ധരിപ്പിച്ചു

പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് പി കെ ശശിക്ക് നിര്‍ദ്ദേശം നല്‍കി സിപിഎം

ഫെയ്സ് ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റ ഉടമ സക്കര്‍ബര്‍ഗ് (ഇടത്ത്) ട്രപിറ്റ് ബന്‍സല്‍ (വലത്ത്)

യുഎസിലെ സിലിക്കണ്‍ വാലിയില്‍ എഐ മിടുക്കരോട് ഭ്രമം…ട്രപിറ്റ് ബന്‍സാലിനെ ജോലിക്കെടുത്തത് 800 കോടി രൂപ ശമ്പളത്തില്‍; ഐടി എന്നാല്‍ ഇനി എഐ

സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന്‍ രാജുവിന്റെ മരണം : സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies